തിരുവനന്തപുരം: നാവികസേന മുന്‍ മേധാവിയും ഇപ്പോൾ ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണറുമായ അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കുമെന്ന് റിപ്പോര്‍ട്ട്. ഗവര്‍ണര്‍ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാന് മറ്റൊരു പദവി നല്‍കിയേക്കുമെന്നും കൂടാതെ ഗവര്‍ണര്‍മാരായ മനോജ് സിന്‍ഹ, പി.എസ്.ശ്രീധരന്‍പിള്ള, തവര്‍ ചന്ദ് ഗെഹലോട്ട്, ബന്ദാരു ദത്താത്രേയ, ആനന്ദി ബെന്‍ പട്ടേല്‍ എന്നിവര്‍ക്കും മാറ്റമുണ്ടാകുമെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. പി.എസ്.ശ്രീധരന്‍പിള്ളയെ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് ഗവര്‍ണറായി മാറ്റി നിയമിച്ചേക്കുമെന്നും ആര്‍എസ്എസ് നേതാവും ബിജെപി മുന്‍ ജനറല്‍ സെക്രട്ടറിയുമായ രാം മാധവ് ജമ്മു കാഷ്മീർ െലെഫ്റ്റനന്റ്് ഗവര്‍ണറായേക്കുമെന്നും സൂചനകളുണ്ട്. ഇന്ത്യന്‍ നാവിക സേനയുടെ 21-മത് മേധാവിയായിരുന്നു അഡ്മിറല്‍ ദേവേന്ദ്രകുമാര്‍ ജോഷി. 2012 ഓഗസ്റ്റ് 31 മുതല്‍ 2014 ഫെബ്രുവരി 26 വരെ നാവികസേനാ മേധാവിയായി സേവനം അനുഷ്ഠിച്ചു. ഐഎന്‍എസ് സിന്ധുരത്നയിലേത് അടക്കം തുടര്‍ച്ചയായുണ്ടായ അപകടങ്ങളുടെ…
Read MoreDay: October 17, 2024
സരിൻ ഉയർത്തിയ ആശങ്ക പ്രധാനം; ഇടതിനോടു ചേർന്നുനിൽക്കാൻ സരിൻ ആഗ്രഹിച്ചാൽ ചേർത്തു പിടിക്കുമെന്ന് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി
പാലക്കാട്: പി.സരിൻ ഇടതു പക്ഷത്തോട് ചേർന്ന് നിൽക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അദ്ദേഹത്തെ ചേർത്ത് പിടിക്കുമെന്ന് സിപിഎം പാലക്കാട് ജില്ല സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു. സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് സുരേഷ്ബാബു ഇക്കാര്യം പറഞ്ഞത്. സരിൻ നിലപാട് പ്രഖ്യാപിച്ച ശേഷം ഇടതു സ്ഥാനാർഥി ആക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും സുരേഷ് ബാബു പറഞ്ഞു. സരിൻ മുന്‍പ് സിപിഎമ്മിനെ വിമർശിച്ചതിൽ ഒന്നും കാര്യമില്ല. കോണ്‍ഗ്രസിൽ നിൽക്കുന്പോൾ സിപിഎമ്മിനെ വിമർശിക്കും. അതൊക്കെ രാഷ്ട്രീയമാണെന്നും സുരേഷ്ബാബു ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ ആണ് അത്തരം വിമർശനങ്ങൾ വരുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർഥിയെ നിശ്ചയിക്കുന്നത് രാഷ്ട്രീ സാഹചര്യം നോക്കിയാണ്. കോണ്‍ഗ്രസ് രാഷ്ട്രീയം വർഗീയ രാഷ്ട്രീയവുമായി ഒത്തുപോകുന്നതിൽ സരിൻ ഉയർത്തിയ ആശങ്ക പ്രധാനമാണെന്നും സുരേഷ് ബാബു അഭിപ്രായപ്പെട്ടു. ഇനി പോരാട്ടം എൽ ഡി എഫും യുഡിഎഫും തമ്മിലാണെന്നും ബിജെപി ചിത്രത്തിൽ ഇല്ലെന്നും സുരേഷ് ബാബു പറഞ്ഞു.
Read Moreഎഡിഎം ജീവനൊടുക്കിയ സംഭവം; ദിവ്യയുടെ രാജി സിപിഎം ആവശ്യപ്പെടില്ല; ദിവ്യക്കെതിരേ നിലവിൽ കേസില്ല, പാർട്ടി പരിപാടികളിൽ ദിവ്യ എത്തും
കണ്ണൂർ: എഡിഎം കെ. നവീൻബാബു ജീവനൊടുക്കിയ സംഭവത്തിൽ പ്രതിക്കൂട്ടിലായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയോട് സിപിഎം രാജി ആവശ്യപ്പെടില്ലെന്ന് സൂചന. നിലവിൽ, ദിവ്യക്കെതിരേ കേസ് ചുമത്തിയിട്ടില്ല. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി അറസ്റ്റിലായാലും ദിവ്യ രാജി വയ്ക്കേണ്ടതില്ലെന്നാണ് സിപിഎം കണ്ണൂർ നേതൃത്വത്തിന്റെ തീരുമാനം. തളിപ്പറന്പ് ടാഗോർ വിദ്യാനികേതൻ സ്കൂളിലെ മുഖ്യാധ്യാപകൻ ഇ.പി. ശശീന്ദ്രൻ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട് അന്നത്തെ സിപിഎമ്മിന്റെ തളിപ്പറന്പിലെ എംഎൽഎ ജയിംസ് മാത്യുവിനെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി മുൻപ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന്, ജയിലിൽ പോയിട്ടും എംഎൽഎ സ്ഥാനം ജയിംസ് മാത്യു രാജി വച്ചിരുന്നില്ല. ജയിംസ് മാത്യുവിന്റെ കാര്യത്തിൽ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം സ്വീകരിച്ച നിലപാട് തന്നെയാണ് പി.പി. ദിവ്യയുടെ കാര്യത്തിലും സിപിഎം നേതൃത്വം കൈകൊള്ളുന്നത്. ദിവ്യക്കെതിരേ രാജി ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും സിപിഎമ്മിന്റെ സർക്കാർ സർവീസ് സംഘടനയായ എൻജിഒ…
Read Moreദൈവത്തിന്റെ സ്വന്തം നാടിനെ മാലിന്യ മുക്തമാക്കണം; കുമരകത്തെ മാലിന്യങ്ങൾ പെറുക്കി സ്പെയിൻ സ്വദേശിനി സൂസന്നെ കാതറിൻ മാതൃകയാകുന്നു
കുമരകം: വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തെ മാലിന്യമുക്തമാക്കാൻ സ്പെയിൻ സ്വദേശിനിയും. വിനോദസഞ്ചാരത്തിനും ഒപ്പം ആയുർവേദ ചികിത്സയ്ക്കുമായി കുമരകത്തെത്തിയ സ്പെയിൻ സ്വദേശിനി സുസന്നെ കാതറീനാണ് മാലിന്യങ്ങൾ ശേഖരിച്ചത്. ദൈവത്തിന്റെ സ്വന്തം നാടിനെ മാലിന്യസങ്കേതമാക്കുന്ന നാട്ടുകാർക്ക് ഇവിടെ തങ്ങുന്ന ഏതാനും ദിവസങ്ങളിലെങ്കിലും മാതൃക കാട്ടാനാണ് സൂസന്നെയുടെ തീരുമാനം. ആശാരിശേരി – ബസാർ റോഡിലെ പ്ലാസ്റ്റിക് കവറുകളും കുപ്പികളും ശേഖരിച്ചാണ് സൂസന്നെ കുമരകത്തെ മാലിന്യമുക്തമാക്കാൻ ശ്രമം ആരംഭിച്ചത്. ശേഖരിക്കുന്ന മാലിന്യങ്ങൾ എന്തുചെയ്യുമെന്ന ചോദ്യത്തിന് താൻ താമസിക്കുന്ന റിസോർട്ടിൽ ഇവ നിക്ഷേപിക്കാൻ സംവിധാനം ഉണ്ടെന്നായിരുന്നു മറുപടി. നാലു ദിവസങ്ങളായി സുസന്നെ കാതറിൻ കുമരകത്തെത്തിയിട്ട്. ആയുർവേദ ചികിത്സയ്ക്കു ശേഷം വൈകുന്നേരങ്ങളിൽ സവാരിക്കിറങ്ങുമ്പോൾ സൂസന്നെ പ്ലാസ്റ്റിക് ശേഖരിക്കാൻ ചാക്കും കൈയിൽ കരുതും. മൂന്നു ദിവസങ്ങൾക്കൊണ്ടാണ് അഞ്ച് ചാക്കു നിറയെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചതെന്നു സുസന്നെ പറഞ്ഞു. കുര്യൻ കുമരകം
Read Moreജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ പി. ശശി ഉപയോഗിച്ചു; പി.പി. ദിവ്യയുടെ ഭർത്താവ് പി. ശശിയുടെ ബെനാമി; നവീൻ ബാബുവിന്റെ മരണത്തിനു പിന്നിലെ സത്യങ്ങൾ വിളിച്ച് പറഞ്ഞ് പി.വി.അൻവർ
പാലക്കാട്: എഡിഎം നവീൻ ബാബുവിന്റെ മരണത്തിനു പിന്നിൽ കേരളം ഞെട്ടുന്ന സത്യങ്ങൾ ഉണ്ടെന്ന് പി.വി. അൻവർ. കഴിഞ്ഞ രണ്ട് ദിവസമായി താൻ അന്വേഷിച്ച് അറിഞ്ഞ കാര്യങ്ങൾ കേട്ടാൽ കേരളം ഞെട്ടുമെന്നുമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ഭർത്താവ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ ബെനാമിയാണെന്ന് പി.വി. അൻവർ എംഎൽഎ. പി. ശശിക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിരവധി പെട്രോൾ പന്പുകൾ ഉണ്ട്. പുതിയ പന്പുകൾ നിർമിക്കുന്നുമുണ്ട്. അതിൽ ഒരു പന്പിന്റെ ബെനാമിയാണ് ദിവ്യയുടെ ഭർത്താവെന്നും അൻവർ പറഞ്ഞു. ഈ എഡിഎം സത്യസന്ധനായ വ്യക്തിയാണ്. അദ്ദേഹം കൈക്കൂലി വാങ്ങിയിട്ടില്ല. അമിതമായ പി. ശശിയുടെ ഇടപെടലുകളെ നവീൻ എതിർത്തിട്ടുണ്ട്. ശശിയുടെ ഇങ്കിതത്തിനു വഴങ്ങാത്ത ഓഫീസറായിരുന്നു നവീൻ. എഡിഎമ്മിന്റെ ആവശ്യപ്രകാരമാണ് സ്ഥലമാറ്റം കൊടുക്കുന്നത്. ശശിയുടെ സമ്മർദത്തിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നും അതിനുള്ള മാനസികാവസ്ഥയില്ലെന്നും പാർട്ടിയെ ബോധ്യപ്പെടുത്തിയ ശേഷമാണ്…
Read Moreപത്തോ പതിനായിരമോ അല്ല, ഒരു കോടിയുടെ കള്ളപ്പണം; കൊല്ലംകാരായ യുവാക്കൾ കള്ളപ്പണം വെളുപ്പിക്കാനെത്തുന്ന കായംകുളത്ത്; മൂവർ സംഘത്തെ അകത്താക്കി പോലീസ്
കായംകുളം: ഒരു കോടിയിലധികം രൂപയുടെ കുഴൽപ്പണവുമായി മൂന്നു യുവാക്കൾ പിടിയിൽ. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ കരുനാഗപ്പള്ളി സ്വദേശികളായ മൂന്നു യുവാക്കളാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്നും കായംകുളത്ത് വന്നിറങ്ങിയ കരുനാഗപ്പള്ളി സ്വദേശികളായ നസീം (42), നിസാർ (44), റമീസ് അഹമ്മദ് (47) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി എം.പി മോഹനചന്ദ്രന് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പോലിസും ചേർന്ന് പിടി കുടിയത്. കരുനാഗപ്പള്ളി കേന്ദ്രീകരിച്ചുള്ള യുവാക്കൾ വൻതോതിൽ കള്ളപ്പണം ആലപ്പുഴ ജില്ലയുടെ തെക്കൻ പ്രദേശം കേന്ദ്രീകരിച്ച് കടത്തുന്നുവെന്ന് മനസിലാക്കി കായംകുളം ഡിവൈഎസ്പി എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം പിടികൂടാനായത്. ഇവർ മൂന്നുപേരും വിദേശരാജ്യങ്ങളിൽ ജോലി നോക്കിയിരുന്നവരാണ്. നാട്ടിൽ വന്നതിനു ശേഷം ഒരു വർഷമായി ഇവർ മാസത്തിൽ രണ്ടും മൂന്നും പ്രാവശ്യം ബംഗളൂരു,…
Read Moreഭര്‍ത്താവിന്റെ മരണശേഷവും കുട്ടികളോടൊപ്പം ഭര്‍ത്തൃവീട്ടില്‍ താമസം; വൈറലായി യുവതിയുടെ വീഡിയോ
ഭർത്താവിന്റെ മരണശേഷം യുവതികൾ ഭർതൃ ഗൃഹത്തിൽ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകാറുണ്ട്. പ്രത്യേകിച്ച് ചെറു പ്രായത്തിൽ ഭർത്താവിന്റെ വിയോഗമെങ്കിൽ സ്വന്തം മാതാപിതാക്കളെത്തി അവളെ കൂട്ടിക്കൊണ്ട് പോകും. ഇതില്‍ നിന്നും വ്യത്യസ്തമായി ഭര്‍ത്താവ് മരിച്ചിട്ടും അദ്ദേഹത്തിന്റെ മാതാപിതാക്കളെ പരിചരിക്കുന്ന യുവതിയുടെ വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. “എന്റെ ഭർത്താവിന്റെ മരണശേഷം ഏറ്റവും കൂടുതൽ കേട്ട ചോദ്യം ‘നിങ്ങൾ ഇപ്പോൾ എവിടെ താമസിക്കും?’ എന്നായിരുന്നു. “അമ്മായിയമ്മയോടൊപ്പം” എന്ന് ഞാൻ അവരോട് പറഞ്ഞപ്പോൾ എല്ലാവരുടെയും കണ്ണുകൾ വികസിച്ചു. കാരണം നമ്മുടെ സമൂഹത്തില്‍ അത് അത്രശക്തമല്ല. നിങ്ങളുടെ ഭർത്താവ് അവിടെ ഉള്ളതുവരെ മാത്രമേ നിങ്ങൾക്ക് നിങ്ങളുടെ ഭർതൃവീട്ടുമായി ബന്ധമുള്ളൂ. എന്നാൽ, എന്റെ കാര്യത്തിൽ ഇത് ശരിയല്ല, ഞാൻ വളരെയധികം അനുഗ്രഹീതയാണ്.’ എന്ന കുറിപ്പോടെയാണ് യുവതി വീഡിയോ പങ്കുവച്ചത്. യോഗ അധ്യാപിക കൂടിയായ ഇഷുവിന്റെ ദൈംനംദിന ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചാണ് വീഡിയോ പങ്കുവച്ചത്. അമ്മായി…
Read Moreകന്നിയങ്കത്തിന് ഇറങ്ങും മുമ്പ് ഉമ്മൻചാണ്ടിയുടെ കല്ലറിയിലെത്തി അനുഗ്രഹം തേടി രാഹുൽ മാങ്കൂട്ടത്തിൽ
കോട്ടയം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി അനുഗ്രഹം തേടി. മുതിർന്ന നേതാക്കൾക്കൊപ്പം എത്തിയ രാഹുൽ ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിൽ മാലയിട്ടും കല്ലറയിൽ മെഴുതിരി കത്തിച്ചുമാണ് മടങ്ങിയത്. കെ.സി. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി. വിഷ്ണുനാഥ് തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പം ഉമ്മൻ ചാണ്ടിയുടെ കല്ലറിയിലെത്തിയിരുന്നു. വ്യക്തിപരമായ വൈകാരികതയുടെ ഭാഗമായാണ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. നേരത്തെ ചാണ്ടി ഉമ്മൻ രാഹുൽ മാങ്കൂട്ടത്തിലുമായുള്ള കൂടിക്കാഴ്ച നിരസിച്ചെന്ന തരത്തിൽ വന്ന വാർത്തകൾ വന്നിരുന്നു. ഇതിനെ തള്ളി ചാണ്ടി ഉമ്മൻ തന്നെ രംഗത്തുവന്നിരുന്നു. രാഹുലിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും പ്രചരണത്തിൽ കൂടെ ഉണ്ടാകുമെന്നും ചാണ്ടി ഉമ്മൻ അറിയിച്ചിരുന്നു.
Read Moreഉപതെരഞ്ഞെടുപ്പ്; പ്രിയങ്കഗാന്ധി, ഇ.എസ്.ബിജിമോൾ, അബ്ദുള്ളക്കുട്ടി, വയനാട്ടിലെ അങ്കത്തട്ടിൽ ഇവരോ; ഉറ്റുനോക്കി രാഷ്ട്രീയ കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നു മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടതുമുന്നണി സ്ഥാനാർഥികളെ ഇന്നോ നാളെയോ പ്രഖ്യാപിക്കും. വയനാട് ലോക്സഭ മണ്ഡലത്തിൽ ഇ.എസ്. ബിജിമോളെ സ്ഥാനാർഥിയാക്കാനാണു സിപിഐയിൽ ഇതുവരെയുള്ള ധാരണ. ബിജിമോളെ സ്ഥാനാർഥിയാക്കുന്നതിൽ പാർട്ടി നേതൃത്വത്തിൽ ഭിന്നാഭിപ്രായവുമുണ്ട്. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ കെ.ബിനുമോളും ചേലക്കര നിയമസഭ മണ്ഡലത്തിൽ യു.ആർ. പ്രദീപും സിപിഎം സ്ഥാനാർഥികളാകും. പാലക്കാടും ചേലക്കരയിലും ഒറ്റ പേരു മാത്രമേ സിപിഎം സ്ഥാനാർഥിപ്പട്ടികയിൽ നിലവിലുള്ളൂ. അടുത്ത രണ്ടു ദിവസങ്ങളിലായി സിപിഎം-സിപിഐ നേതൃയോഗങ്ങൾ ചേർന്നു സ്ഥാനാർഥികളെ തീരുമാനിക്കും. ഇതിനുശേഷം ഇടതുമുന്നണിയെന്ന നിലയിലാകും പ്രഖ്യാപനമുണ്ടാകുക. ബിജെപി സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണകളല്ലാതെ വ്യക്തമായ ഒരു തീരുമാനവും ഇതുവരെയുണ്ടായിട്ടില്ല. വയനാട്ടിൽ എ.പി. അബ്ദുള്ളക്കുട്ടി, എം.ടി. രമേശ് എന്നിവരുടെ പേരുകളാണു നേതൃത്വത്തിന്റെ മുന്നിലുള്ളത്. പാലക്കാട് സി. കൃഷ്ണകുമാർ സ്ഥാനാർഥിയാകാനാണു സാധ്യത. ശോഭ സുരേന്ദ്രനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും പട്ടികയിലുണ്ട്. ബിജെപി കേരള പ്രഭാരി…
Read Moreസരിന് പോകരുതെന്നാണ് ആഗ്രഹം; സുധീര്‍ നേരത്തേ തന്നെ കാലിടറി നില്ക്കുന്നയാൾ; പാര്‍ട്ടി വിട്ടുപോകുന്ന ആള്‍ക്കെതിരേ നടപടിയെടുത്തിട്ട് കാര്യമില്ലല്ലോയെന്ന് സുധാകരന്
തിരുവനന്തപുരം: സരിന് പോകരുതെന്നാണ് ആഗ്രഹം, അക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് സുധാകരൻ. പി.സരിന്റെ പത്രസമ്മേളനത്തില്‍ പാര്‍ട്ടി വിരുദ്ധത ഉണ്ടായോയെന്ന് പരിശോധിച്ച് നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ പ്രതികരിച്ചു. എന്നാല്‍ സരിന്റെ കാര്യം അദ്ദേഹം തന്നെ തീരുമാനിക്കട്ടെ. പാര്‍ട്ടി വിട്ടുപോകുന്ന ആള്‍ക്കെതിരേ നടപടിയെടുത്തിട്ട് കാര്യമില്ലല്ലോയെന്നും സുധാകരന് പറഞ്ഞു. ചേലക്കരയിൽ ഡിഎംകെ സ്ഥാനാർഥിയാകാൻ എഐസിസി അംഗം എൻ.കെ. സുധീർ ഇന്ന് രാജിവെക്കുമെന്ന വാർത്തകളോടും സുധാകരൻ പ്രതികരിച്ചു. സുധീര്‍ നേരത്തേ തന്നെ കാലിടറി നില്ക്കുന്ന ആളാണ്. സ്വാര്‍ഥതാത്പര്യം സംരക്ഷിക്കാന്‍ വേണ്ടി നിലകൊള്ളുന്നവര്‍ ആരെങ്കിലും കൊടുക്കുന്ന ഓഫറില്‍ വീഴും. കോണ്‍ഗ്രസിനോട് ആഭിമുഖ്യമുള്ളവര്‍ പാര്‍ട്ടിയില്‍ നില്ക്കും. അല്ലാത്തവര്‍ പോകട്ടെ, ആരെയും പിടിച്ചുകെട്ടി നിര്ത്താനാവില്ലല്ലോയെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
Read More