പാലക്കാട്: പുലർച്ചെയാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മേലാമുറി പച്ചക്കറി മാർക്കറ്റിലേക്ക് എത്തുന്നത്. രാഹുലിനെ കണ്ടതും വ്യാപാരികളും അവിടെയുണ്ടായിരുന്നവരും സ്ഥാനാർഥിയെ സ്നേഹത്തോടെ സ്വീകരിച്ചു. പലരും രാഹുലിനോട് പറഞ്ഞത് സർക്കാരിനെതിരായ പരിഭവങ്ങളുടെ കദനകഥകൾ. വ്യാപാര മേഖല നേരിടുന്ന പ്രശ്നങ്ങൾ സ്ഥാനാർഥിക്ക് മുന്പിൽ അവർ അവതരിപ്പിച്ചു. സെൽഫി പകർത്തിയും ആശ്ലേഷിച്ചും രാഹുലിനോടുള്ള സ്നേഹം പങ്കുവച്ചു. എല്ലാവരോടും നിറഞ്ഞ മനസും തെളിഞ്ഞ പുഞ്ചിരിയുമായി രാഹുൽ വോട്ടഭ്യർത്ഥന നടത്തി. പാലക്കാടിന്റെ മുൻ എംഎൽഎ ഷാഫി പറന്പിൽ എംപിയും മാർക്കറ്റിൽ രാഹുലിനൊപ്പം എത്തിയിരുന്നു. ഷാഫി പറന്പിലിന്റെ വികസന പ്രവർത്തനങ്ങളെപ്പറ്റി ചിലർ വാചാലരായി. തനിക്ക് മുന്പിൽ അവതരിപ്പിച്ച പ്രശ്നങ്ങൾക്ക് കൂടെയുണ്ടാകുമെന്ന ഉറപ്പ് നൽകിയാണ് രാഹുൽ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങിയത്.
Read MoreDay: October 19, 2024
യാത്രയയപ്പ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിൽ: ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല; അരുൺ കെ. വിജയൻ
കണ്ണൂർ: യാത്രയയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് കളക്ടറാണെന്ന പി.പി. ദിവ്യയുടെ വാദം തള്ളി കണ്ണൂർ കളക്ടർ അരുൺ കെ. വിജയൻ. പരിപാടിയുടെ സംഘാടകൻ താനല്ല. യാത്രയയപ്പ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിലാണ്. ദിവ്യയെ ചടങ്ങിലേക്ക് താൻ ക്ഷണിച്ചിട്ടില്ലെന്നും കളക്ടർ അരുൺ കെ. വിജയൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിൽ നിന്ന് മാറ്റിയതല്ല. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. അന്വേഷണവുമായി പുർണമായും സഹകരിക്കും. അന്വേഷണ സംഘത്തിന് താൻ മൊഴി നൽകുമെന്നും കളക്ടർ പറഞ്ഞു. അന്വേഷണം നടക്കുന്നത് കൊണ്ട് പൂർണമായ വിവരം നൽകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ജീവനക്കാർ മൊഴി നൽകിയത് എന്താണെന്ന് അറിയില്ല. ജീവനക്കാരെ വിളിച്ച് വരുത്തി വ്യക്തത വരുത്തും. കുടുംബത്തിന് കത്ത് അയച്ചത് കുറ്റസമ്മതമല്ലെന്നും അനുശോചന സന്ദേശമാണെന്നും കളക്ടർ പറഞ്ഞു. അതേസമയം കളക്ടർ അരുൺ കെ. വിജയൻ അവധി അപേക്ഷ നൽകിയിട്ടുണ്ട്. കളക്ടർ അരുൺ കെ. വിജയന്റെ…
Read Moreദിവ്യയുടെ മുൻകൂർ ജാമ്യഹർജി ഇന്നു കോടതി പരിഗണിക്കും: എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തത് കളക്ടർ പറഞ്ഞതനുസരിച്ചെന്ന് ദിവ്യ
തലശേരി: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപി എം ജില്ലാ കമ്മറ്റി അംഗവുമായ പി.പി. ദിവ്യ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി നിസാർ അഹമ്മദ് മുമ്പാകെ പ്രമുഖ അഭിഭാഷകന് കെ. വിശ്വന് മുഖേനയാണ് ഇന്നലെ വൈകുന്നേരം പി.പി. ദിവ്യ മുന്‍കൂര്‍ ജാമ്യഹർജി ഫയൽ ചെയ്തത്. ഇന്ന് ഹർജി പരിഗണിക്കുന്ന കോടതി പ്രോസിക്യൂഷന് നോട്ടീസ് നൽകും. തുടർന്ന് വരും ദിവസം ഹർജിയിൽ വാദം നടക്കും. പ്രത്യേക ദൂതൻ വഴി വക്കാലത്ത് തലശേരിയിൽ എത്തിച്ചാണ് കെ. വിശ്വൻ മുൻകൂർ ജാമ്യ ഹർജി ഫയൽ ചെയ്തത്. ആദ്യം ഹൈക്കോടതിയെ സമീപിക്കാൻ നീക്കം നടന്നെങ്കിലും ഒടുവിൽ ജില്ലാ കോടതിയെ സമീപിക്കാൻ നിയമോപദേശം ലഭിക്കുകയായിരുന്നു. കളക്ടർ പറഞ്ഞതനുസരിച്ചാണ് എഡിഎം നവീന്‍…
Read Moreഹെലികോപ്റ്റർ പോലെ പറക്കുന്ന ഇലക്ട്രിക് ഫ്ളൈയിംഗ്: വരുന്നൂ പറക്കും ടാക്സി!
ബംഗളൂരുവിൽ ട്രാഫിക് തിരക്കുകളിൽ അകപ്പെടാതെ ഇനി ടാക്സിയിൽ പറക്കാം. ഹെലികോപ്റ്റർ പോലെ പറക്കുന്ന ഇലക്ട്രിക് ഫ്ളൈയിംഗ് ടാക്സികൾ താമസിയാതെ ബംഗളൂരുവിൽ യാഥാർഥ്യമാകും. ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സരള ഏവിയേഷനും ചേര്‍ന്ന് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഇലക്ട്രോണിക്സ് സിറ്റിയിലേക്കാണ് ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കുന്നത്. വിമാനത്താവളത്തിൽനിന്നു പറന്നുയർന്നാൽ ഇലക്ട്രോണിക്സ് സിറ്റിയിലേക്കുള്ള 52 കിലോമീറ്റർ ദൂരം വെറും 20 മിനിറ്റിനുള്ളിൽ താണ്ടാൻ കഴിയും. ഒരേസമയം ഏഴു പേർക്ക് ഇതിൽ യാത്ര ചെയ്യാം. വിനോദസഞ്ചാരികളെയും കന്പനി ലക്ഷ്യമിടുന്നു. പദ്ധതി യാഥാര്‍ഥ്യമാകാന്‍ രണ്ടു മുതല്‍ മൂന്നു വര്‍ഷംവരെയെടുക്കും. ബംഗളൂരുവിനു പുറമെ, രാജ്യത്തെ തിരക്കേറിയ നഗരങ്ങളായ മുംബൈ, ഡല്‍ഹി, പുനെ എന്നിവിടങ്ങളിലും ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കാൻ കന്പനി പദ്ധതിയിടുന്നുണ്ട്. വേഗമേറിയതും വൃത്തിയുള്ളതും കൂടുതല്‍ കാര്യക്ഷമവുമായ യാത്ര ഒരുക്കുന്നതിലൂടെ നഗരയാത്രയിൽ വൻ മാറ്റം വരുമെന്നു കന്പനി അവകാശപ്പെടുന്നു.
Read Moreസോനറില്ല അഞ്ചുരുളിക്ക: അഞ്ചുരുളിയിൽ നിന്നൊരു സ്വർണയില
കൊച്ചി: ഇടുക്കി ജില്ലയിലെ അഞ്ചുരുളി മലയിൽനിന്നു സ്വർണയില വിഭാഗത്തിൽപ്പെടുന്ന പുതിയ ഇനം സസ്യം കണ്ടെത്തി. സോനറില്ല അഞ്ചുരുളിക്ക എന്ന ശാസ്ത്രനാമമാണ് ഇതിനു നൽകിയിരിക്കുന്നത്. ആലപ്പുഴ എസ്ഡി കോളജിലെ സസ്യശാസ്ത്ര വിഭാഗം അധ്യാപകൻ ഡോ. ജോസ് മാത്യു, കല്പറ്റ സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ ടെക്നിക്കൽ ഓഫീസർ സലിം പിച്ചൻ എന്നിവരാണ് കണ്ടെത്തലിനു പിന്നിൽ. സുന്ദരിയില, സ്വർണയില എന്നീ പേരുകളിൽ അറിയപ്പെടുന്ന സോനറില്ല സസ്യങ്ങളുടെ അന്‍പതിൽപ്പരം വ്യത്യസ്ത ഇനങ്ങൾ പശ്ചിമഘട്ടത്തിലുണ്ട്. മനോഹരങ്ങളായ ഇലകളും പൂക്കളുമുള്ള ഇവയിലേറെയും പ്രദേശികമായി മാത്രം വളരുന്ന അപൂർവയിനങ്ങളാണ്. അലങ്കാരസസ്യങ്ങളായി രൂപപ്പെടുത്താവുന്നതാണ് ഇവയിലധികവും. അഞ്ചുരുളി മലയുടെ കിഴക്കൻ ചരിവിൽനിന്നാണു പുതിയ സസ്യത്തെ കണ്ടെത്തിയത്. ഇലകളുടെ ആകൃതി, സിരാവിന്യാസം, വർണം, പൂക്കളുടെ ആകൃതിയും ക്രമീകരണവും എന്നിവയാൽ ഇവ മറ്റുള്ളയിനങ്ങളിൽനിന്നു വ്യത്യസ്തമായിരിക്കുന്നു. ചെടിയെ സംബന്ധിച്ച വിവരണങ്ങൾ ‘സ്പീഷ്യസ്’ എന്ന ശാസ്ത്രമാസികയുടെ പുതിയ ലക്കത്തിലുണ്ട്.
Read Moreബ്രിക്സ് ഉച്ചകോടി: വ്ളാഡ്മിർ പുടിന്റെ ക്ഷണപ്രകാരം ദ്വിദിന സന്ദർശനം; പ്രധാനമന്ത്രി റഷ്യയിലേക്ക്
ന്യൂഡൽഹി: പതിനാറാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച റഷ്യയിലേക്കു തിരിക്കും. റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിന്റെ ക്ഷണപ്രകാരമാണു ദ്വിദിന സന്ദർശനം. റഷ്യയിലെ കസാനിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രസീൽ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. ഉച്ചകോടിക്കു പുറമേ ബ്രിക്സ് രാഷ്ട്രത്തലവന്മാരുമായി ഉഭയകക്ഷി ചർച്ചയും പ്രതീക്ഷിക്കുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഒരേ ആശയങ്ങൾ പിന്തുടരുന്ന രാജ്യങ്ങളുടെ കൂട്ടായ്മയിലൂടെ ആഗോളവികസനവും സുരക്ഷയും ശക്തമാക്കുക എന്നതാണ് ഇത്തവണത്തെ സമ്മേളന ദൗത്യം.
Read Moreതട്ടിപ്പിൽ ഇനി വീഴരുതേ… ഓണ്‍ലൈൻ തട്ടിപ്പ്; ‘മെറ്റ’യോട് കൈകോർത്തു കേന്ദ്രം
ന്യൂഡൽഹി: ഓണ്‍ലൈൻ തട്ടിപ്പുകൾക്കു തടയിടാൻ വിവിധ സമൂഹമാധ്യമങ്ങളുടെ മാതൃകന്പനിയായ മെറ്റയുമായി കൈകോർക്കാനൊരുങ്ങി കേന്ദ്രസർക്കാർ. മെറ്റ അവതരിപ്പിച്ച ‘സ്കാം സേ ബചോ’ എന്ന ബോധവത്കരണപരിപാടിയിലൂടെ സമൂഹമാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പുകളിൽനിന്നു ജനങ്ങളെ സുരക്ഷിതരാക്കാനാണു കേന്ദ്രത്തിന്റെ നീക്കം. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ എന്നിവരുമായി സഹകരിച്ചാണു മെറ്റയുടെ പ്രവർത്തനം. രാജ്യത്ത് വർധിച്ചുവരുന്ന ഓണ്‍ലൈൻ തട്ടിപ്പുകൾക്ക് തടയിടാനായി രണ്ടു മാസം നീളുന്ന ബോധവത്കരണ പരിപാടികൾക്കാണു മെറ്റ തുടക്കമിട്ടത്. ഓണ്‍ലൈൻ സുരക്ഷയെ സംബന്ധിച്ച് ഒന്‍പത് ഭാഷകളിൽ ലഭ്യമാകുന്ന ഉപഭോക്തൃ ബോധവത്കരണവും ദൂരദർശനിലൂടെ പ്രക്ഷേപണം ചെയ്യുന്ന ടോക്ക് ഷോകളും നിയമപാലകർക്കായുള്ള പരിശീലനപരിപാടികളും മെറ്റയുടെ പ്രചാരണത്തിന്റെ ഭാഗമാണ്. കഴിഞ്ഞ വർഷം മാത്രം ഒരു കോടിയിലേറെ ഓണ്‍ലൈൻ തട്ടിപ്പു കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തതെന്നും ഡിജിറ്റൽ ഇടപാടുകൾ ഇന്ത്യയിൽ വർധിച്ചുവരുന്നതിനാൽ ഇത്തരം തട്ടിപ്പുകൾക്കു തടയിടേണ്ടത്…
Read Moreചപ്പാത്തിക്കു പൊടി കുഴച്ചത് മൂത്രത്തിൽ; വീട്ടുജോലിക്കാരി പിടിയിൽ
ചപ്പാത്തിക്കുള്ള ഗോതമ്പുപൊടി സ്വന്തം മൂത്രം കൊണ്ടു കുഴച്ച സംഭവത്തില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണു സംഭവം. വീട്ടുടമ നല്കിയ പരാതിയിലാണ് 32കാരിയായ വീട്ടുജോലിക്കാരി പിടിയിലായത്. വീട്ടുടമയോടുള്ള വിരോധംമൂലം ഇവർ പതിവായി ഇങ്ങനെ ചെയ്തിരുന്നുവത്രെ! കുടുംബാംഗങ്ങളിൽ ചിലർക്ക് തുടർച്ചയായി അസുഖം ബാധിച്ചതിനു പിന്നാലെ സംശയം തോന്നിയ വീട്ടുടമ അടുക്കളയില്‍ ഒളിക്കാമറ വയ്ക്കുകയായിരുന്നു. തുടർന്നാണ്, ജോലിക്കാരി മൂത്രമൊഴിച്ച് ഗോതന്പുപൊടി കുഴയ്ക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. ഇതിനു പിന്നാലെ ഗൃഹനാഥൻ പോലീസിൽ പരാതി കൊടുക്കുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയുമായിരുന്നു. വീട്ടുടമയില്നിന്നു നിരന്തരം ശകാരവും അസഭ്യവർഷവും കേൾക്കേണ്ടിവന്നതിന്റെ ദേഷ്യത്തിലാണ് താനിങ്ങനെ ചെയ്തതെന്നു ജോലിക്കാരി പോലീസിന് മൊഴിനൽകി. അവരുടെ ക്രിമിനല്‍ പശ്ചാത്തലവും പോലീസ് അന്വേഷിക്കുന്നുണ്ട്.
Read Moreചരിത്രം കുറിച്ച് യൂണിവേഴ്സിറ്റി കോളജ്; ആദ്യ വനിതാ ചെയർപേഴ്സണായി എൻ.എസ്. ഫരിഷ്ത
യൂണിവേഴ്സിറ്റി കോളജിലെ ആദ്യ വനിതാ ചെയർപേഴ്സണായി എൻ.എസ്.ഫരിഷ്തയെ തെരഞ്ഞെടുത്തു. 1427 വോട്ടുനേടിയാണ് ഫരിഷ്ത പുതുചരിത്രമെഴുതിയത്. കോഴിക്കോട് സ്വദേശിയായ ഫരിഷ്ത ബാലസംഘം ഫറോക്ക് ഏരിയ മുൻ പ്രസിഡന്റായിരുന്നു. കെഎസ്യു സ്ഥാനാർഥി എ.എസ്. സിദ്ധിയെയാണ് ഫരിഷ്ത പരാജയപ്പെടുത്തിയത്. കേരള സർവകലാശാലക്ക് കീഴിലെ കോളജ് യൂണിയൻ തെരെഞ്ഞെടുപ്പിൽ 77 ൽ 64 കോളജുകളിലും എസ്എഫ്ഐ വിജയിച്ചു. മാർ ഇവാനിയോസ് കോളജ് കെഎസ്യു നിലനിർത്തി. കൊല്ലം ശ്രീ വിദ്യാധി രാജ കോളജ് 20 വർഷങ്ങൾക്ക് ശേഷവും കൊല്ലം ഫാത്തിമ കോളജ് 13 വർഷങ്ങൾക്കു ശേഷവും കെഎസ്യു പിടിച്ചെടുത്തു. ആലപ്പുഴ എസ്ഡി കോളജിൽ 30 വർഷങ്ങൾക്ക് ശേഷം ചെയർമാൻ, കൗൺസിലർ സ്ഥാനങ്ങളിൽ കെഎസ്യു വിജയിച്ചു.
Read Moreഹിന്ദി ഭാഷാ മാസാചരണം: തമിഴ്നാട്ടിൽ പ്രതിഷേധം; പ്രധാനമന്ത്രിക്ക് കത്തയച്ച് സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട്ടിൽ ഹിന്ദി ഭാഷ മാസാചരണവുമായി ബന്ധപ്പെട്ടുള്ള വിവാദം ആളിക്കത്തുന്നു. ചെന്നൈ ദൂരദർശന്റെ സുവർണജൂബിലിയും ഹിന്ദി ഭാഷാ മാസാചരണവും ആഘോഷിക്കുന്ന ചടങ്ങിൽ തമിഴ്തായ് വാഴ്ത്ത് ഗീതത്തിലെ ദ്രാവിഡ എന്ന ഭാഗം വിട്ടുപോയതു പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കിയിരിക്കുകയാണ്. ഗവര്‍ണര്‍ ആര്.എന്‍. രവി പങ്കെടുത്ത പരിപാടിയിൽ ദൂരദർശന്റെ ഗായകസംഘമാണ് തായ്വാഴ്ത്ത് ആലപിച്ചത്. വിവാദത്തിൽ ദുരദർശൻ മാപ്പുപറഞ്ഞെങ്കിലും ഗവർണറെ തിരിച്ചുവിളിക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം സംഭവത്തിൽ ഗവർണർക്ക് പങ്കില്ലെന്ന് രാജ്ഭവൻ പത്രക്കുറിപ്പിൽ വിശദീകരിച്ചു. ഗായകസംഘം ബോധപൂര്‍വമാണ് ദ്രാവിഡ ഒഴിവാക്കിയതെന്നും ദേശീയഐക്യത്തെ ഇതുവഴി ഗവര്‍ണര്‍ അപഹസിക്കുകയാണെന്നുമാണ് സ്റ്റാലിന്റെ ആരോപണം. ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ ഹിന്ദി ഭാഷാചരണം ഉപേക്ഷിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി മുന്നോട്ടുവച്ചു. ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കാനുള്ള ശ്രമമാണ് ഇതുവഴി നടക്കുന്നതെന്ന് കേന്ദ്രത്തിന് അയച്ച കത്തിൽ സ്റ്റാലിൻ പറഞ്ഞു. പ്രാദേശിക ഭാഷകൾക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ ഇത്തരം ചടങ്ങ് നടത്തരുത്.…
Read More