തട്ടിപ്പിൽ ഇനി വീഴരുതേ… ഓണ്‍ലൈൻ തട്ടിപ്പ്; ‘മെറ്റ’യോട് കൈകോർത്തു കേന്ദ്രം

ന്യൂഡൽഹി: ഓണ്‍ലൈൻ തട്ടിപ്പുകൾക്കു തടയിടാൻ വിവിധ സമൂഹമാധ്യമങ്ങളുടെ മാതൃകന്പനിയായ മെറ്റയുമായി കൈകോർക്കാനൊരുങ്ങി കേന്ദ്രസർക്കാർ. മെറ്റ അവതരിപ്പിച്ച ‘സ്കാം സേ ബചോ’ എന്ന ബോധവത്കരണപരിപാടിയിലൂടെ സമൂഹമാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പുകളിൽനിന്നു ജനങ്ങളെ സുരക്ഷിതരാക്കാനാണു കേന്ദ്രത്തിന്‍റെ നീക്കം. കേന്ദ്ര ഇലക്‌ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്‍റർ എന്നിവരുമായി സഹകരിച്ചാണു മെറ്റയുടെ പ്രവർത്തനം. രാജ്യത്ത് വർധിച്ചുവരുന്ന ഓണ്‍ലൈൻ തട്ടിപ്പുകൾക്ക് തടയിടാനായി രണ്ടു മാസം നീളുന്ന ബോധവത്കരണ പരിപാടികൾക്കാണു മെറ്റ തുടക്കമിട്ടത്. ഓണ്‍ലൈൻ സുരക്ഷയെ സംബന്ധിച്ച് ഒന്പത് ഭാഷകളിൽ ലഭ്യമാകുന്ന ഉപഭോക്തൃ ബോധവത്കരണവും ദൂരദർശനിലൂടെ പ്രക്ഷേപണം ചെയ്യുന്ന ടോക്ക് ഷോകളും നിയമപാലകർക്കായുള്ള പരിശീലനപരിപാടികളും മെറ്റയുടെ പ്രചാരണത്തിന്‍റെ ഭാഗമാണ്. കഴിഞ്ഞ വർഷം മാത്രം ഒരു കോടിയിലേറെ ഓണ്‍ലൈൻ തട്ടിപ്പു കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തതെന്നും ഡിജിറ്റൽ ഇടപാടുകൾ ഇന്ത്യയിൽ വർധിച്ചുവരുന്നതിനാൽ ഇത്തരം തട്ടിപ്പുകൾക്കു തടയിടേണ്ടത്…

Read More

ചപ്പാത്തിക്കു പൊടി കുഴച്ചത് മൂത്രത്തിൽ; വീട്ടുജോലിക്കാരി പിടിയിൽ

ചപ്പാത്തിക്കുള്ള ഗോതമ്പുപൊടി സ്വന്തം മൂത്രം കൊണ്ടു കുഴച്ച സംഭവത്തില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണു സംഭവം. വീട്ടുടമ നല്‍കിയ പരാതിയിലാണ് 32കാരിയായ വീട്ടുജോലിക്കാരി പിടിയിലായത്. വീട്ടുടമയോടുള്ള വിരോധംമൂലം ഇവർ പതിവായി ഇങ്ങനെ ചെയ്തിരുന്നുവത്രെ! കുടുംബാംഗങ്ങളിൽ ചിലർക്ക് തുടർച്ചയായി അസുഖം ബാധിച്ചതിനു പിന്നാലെ സംശയം തോന്നിയ വീട്ടുടമ അടുക്കളയില്‍ ഒളിക്കാമറ വയ്ക്കുകയായിരുന്നു. തുടർന്നാണ്, ജോലിക്കാരി മൂത്രമൊഴിച്ച് ഗോതന്പുപൊടി കുഴയ്ക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. ഇതിനു പിന്നാലെ ഗൃഹനാഥൻ പോലീസിൽ പരാതി കൊടുക്കുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയുമായിരുന്നു. വീട്ടുടമയില്‍നിന്നു നിരന്തരം ശകാരവും അസഭ്യവർഷവും കേൾക്കേണ്ടിവന്നതിന്‍റെ ദേഷ്യത്തിലാണ് താനിങ്ങനെ ചെയ്തതെന്നു ജോലിക്കാരി പോലീസിന് മൊഴിനൽകി. അവരുടെ ക്രിമിനല്‍ പശ്ചാത്തലവും പോലീസ് അന്വേഷിക്കുന്നുണ്ട്.

Read More

ചരിത്രം കുറിച്ച് യൂണിവേഴ്സിറ്റി കോളജ്; ആദ്യ വനിതാ ചെയർപേഴ്‌സണായി എൻ.എസ്‌. ഫരിഷ്ത

യൂണിവേഴ്സിറ്റി കോളജിലെ ആദ്യ വനിതാ ചെയർപേഴ്‌സണായി എൻ.എസ്‌.ഫരിഷ്തയെ തെരഞ്ഞെടുത്തു. 1427 വോട്ടുനേടിയാണ് ഫരിഷ്ത പുതുചരിത്രമെഴുതിയത്. കോഴിക്കോട് സ്വദേശിയായ ഫരിഷ്ത ബാലസംഘം ഫറോക്ക് ഏരിയ മുൻ പ്രസിഡന്‍റായിരുന്നു. കെഎസ്‍യു സ്ഥാനാർഥി എ.എസ്. സിദ്ധിയെയാണ് ഫരിഷ്ത പരാജയപ്പെടുത്തിയത്. കേരള സർവകലാശാലക്ക് കീഴിലെ കോളജ് യൂണിയൻ തെരെഞ്ഞെടുപ്പിൽ 77 ൽ 64 കോളജുകളിലും എസ്എഫ്ഐ വിജയിച്ചു. മാർ ഇവാനിയോസ് കോളജ് കെഎസ്‍യു നിലനിർത്തി. കൊല്ലം ശ്രീ വിദ്യാധി രാജ കോളജ് 20 വർഷങ്ങൾക്ക് ശേഷവും കൊല്ലം ഫാത്തിമ കോളജ് 13 വർഷങ്ങൾക്കു ശേഷവും കെഎസ്‍യു പിടിച്ചെടുത്തു. ആലപ്പുഴ എസ്ഡി കോളജിൽ 30 വർഷങ്ങൾക്ക് ശേഷം ചെയർമാൻ, കൗൺസിലർ സ്ഥാനങ്ങളിൽ കെഎസ്‍യു വിജയിച്ചു.

Read More

ഹിന്ദി ഭാഷാ മാസാചരണം: തമിഴ്നാട്ടിൽ പ്രതിഷേധം; പ്രധാനമന്ത്രിക്ക് കത്തയച്ച് സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടിൽ ഹിന്ദി ഭാഷ മാസാചരണവുമായി ബന്ധപ്പെട്ടുള്ള വിവാദം ആളിക്കത്തുന്നു. ചെന്നൈ ദൂരദർശന്‍റെ സുവർണജൂബിലിയും ഹിന്ദി ഭാഷാ മാസാചരണവും ആഘോഷിക്കുന്ന ചടങ്ങിൽ തമിഴ്തായ് വാഴ്ത്ത് ഗീതത്തിലെ ദ്രാവിഡ എന്ന ഭാഗം വിട്ടുപോയതു പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കിയിരിക്കുകയാണ്. ഗവര്‍ണര്‍ ആര്‍.എന്‍. രവി പങ്കെടുത്ത പരിപാടിയിൽ ദൂരദർശന്‍റെ ഗായകസംഘമാണ് തായ്‌വാഴ്ത്ത് ആലപിച്ചത്. വിവാദത്തിൽ ദുരദർശൻ മാപ്പുപറഞ്ഞെങ്കിലും ഗവർണറെ തിരിച്ചുവിളിക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം സംഭവത്തിൽ ഗവർണർക്ക് പങ്കില്ലെന്ന് രാജ്ഭവൻ പത്രക്കുറിപ്പിൽ വിശദീകരിച്ചു. ഗായകസംഘം ബോധപൂര്‍വമാണ് ദ്രാവിഡ ഒഴിവാക്കിയതെന്നും ദേശീയഐക്യത്തെ ഇതുവഴി ഗവര്‍ണര്‍ അപഹസിക്കുകയാണെന്നുമാണ് സ്റ്റാലിന്‍റെ ആരോപണം. ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ ഹിന്ദി ഭാഷാചരണം ഉപേക്ഷിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി മുന്നോട്ടുവച്ചു. ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കാനുള്ള ശ്രമമാണ് ഇതുവഴി നടക്കുന്നതെന്ന് കേന്ദ്രത്തിന് അയച്ച കത്തിൽ സ്റ്റാലിൻ പറഞ്ഞു. പ്രാദേശിക ഭാഷകൾക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ ഇത്തരം ചടങ്ങ് നടത്തരുത്.…

Read More

എ‍ഡിഎമ്മിന്‍റെ മരണം: കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച് കളക്ടർ അരുൺ കെ. വിജയൻ; സ്വീകരിക്കാനാകില്ലെന്ന് നവീൻ ബാബുവിന്‍റെ കുടുംബം

പത്തനംതിട്ട: കണ്ണൂർ എ‍ഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണത്തിൽ കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച് കണ്ണൂർ കളക്ടർ അരുൺ കെ.വിജയൻ. കത്ത് സബ് കളക്ടർ വഴിയാണ് പത്തനംതിട്ട മലയാലപ്പുഴയിലെ നവീൻ ബാബുവിന്‍റെ കുടുംബത്തിനു കൈമാറിയത്. മാപ്പ് അപേക്ഷിച്ചുള്ള കത്ത് രാവിലെയോടെ മലയാലപ്പുഴയിലെ വീട്ടിൽ നേരിട്ട് എത്തിക്കുകയായിരുന്നു. സംഭവിച്ചത് അനിഷ്ടകരമായ കാര്യങ്ങളാണെന്നും താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കളക്ടർ കത്തിൽ പറയുന്നു. ഇന്നലെ കളക്ടർ പത്തനംതിട്ടയിൽ എത്തിയിരുന്നുവെങ്കിലും കാണാൻ താത്പര്യമില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചതിനെത്തുടർന്നാണ് കത്തെഴുതി കുടുംബത്തിനു കൈമാറിയത്. കത്തിൽ ഒപ്പോ സീലോ രേഖപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കളക്ടറുടെ കത്ത് സ്വീകരിക്കാനാകില്ലെന്ന് നവീൻ ബാബുവിന്‍റെ കുടുംബംപത്തനംതിട്ട: കണ്ണൂർ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍റെ കത്ത് സ്വീകരിക്കാന്‍ കഴിയില്ലെന്ന് മരിച്ച എഡിഎം നവീൻ ബാബുവിന്‍റെ കുടുംബം. നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ ഇക്കാര്യം തങ്ങളെ അറിയിച്ചതായി സിപിഐ അനുകൂല സംഘടനയായ ജോയിന്‍റ് കൗണ്‍സില്‍…

Read More

എഡിഎമ്മിന്‍റെ മരണം: അന്വേഷണ ചുമതലയിൽനിന്നു കളക്ടറെ നീക്കി; ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണർ അന്വേഷിക്കും

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിലെ തുടരന്വേഷണ ചുമതലയിൽനിന്ന് കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ നീക്കി. റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വകുപ്പ്തല അന്വേഷണത്തിന്‍റെ ചുമതല ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണർ എ. ഗീതക്ക് കൈമാറി. സംഭവത്തിൽ എഡിഎമ്മിന് അനുകൂലമായ പ്രാഥമിക റിപ്പോർട്ട് കളക്ടർ നൽകിയിരുന്നു. എന്നാൽ അതിനുപിന്നാലെ കളക്ടർക്ക് എതിരെ ആരോപണം വന്നതോടെയാണ് അന്വേഷണചുമതല മറ്റൊരാളെ ഏൽപിച്ചത്. പി.പി. ദിവ്യ വരുന്നതും എഡിഎമ്മിനെതിരെ സംസാരിക്കുന്നതും കളക്ടർ അറിഞ്ഞിരുന്നു എന്ന ആരോപണവും ശക്തമാവുകയാണ്. കളക്ടറുടെ ഫോൺ ഉൾപ്പെടെയുള്ള രേഖകൾ അന്വേഷിക്കും. കളക്ടർ ഓഫീസിൽ എത്തിയാലുടൻതന്നെ ശക്തമായി പ്രതിഷേധിക്കാനാണ് സർവീസ് സംഘടനകളുടെ തീരുമാനം.

Read More