കോന്നി: യുഎഇ ദേശീയ അണ്ടർ 19 ടീമിൽ ഇടം നേടി മാധവ് മനോജ് നായർ. കോന്നി കൊന്നപ്പാറ ശാന്തിഭവനത്തിൽ മനോജ് കുമാറിന്റെയും ജയ ലക്ഷ്മിയുടെയും മകനാണ് മാധവ്. ഇന്നലെ ആരംഭിച്ച ബംഗ്ലാദേശ് പര്യടനത്തിലേക്കുള്ള ടീമിലാണ് മാധവ് ഇടം നേടിയത്. ഇന്ത്യക്കായി കളിക്കണം എന്ന ആഗ്രഹത്തിൽ ബാല്യകാലം മുതലേ പരിശീലനം ആരംഭിച്ച മാധവിന് മൂന്നു വർഷങ്ങൾക്ക് മുന്‍പ് കേരള അണ്ടർ 16 ടീമിൽ ഇടം ലഭിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ അവസരം നിഷേധിക്കപ്പെടുകയായിരുന്നു. തിരികെ ഷാർജയിലെത്തി എസിഇ ക്രിക്കറ്റ് സ്കൂളിൽ കോച്ച് അരുണിന്റെ കീഴിൽ പരിശീലനം തുടർന്ന മാധവിനെത്തേടി എത്തിയപ്പോൾ അർഹിച്ച അംഗീകാരങ്ങൾ എത്തുകയാണ്. ക്രിക്കറ്റിനോടു ബാല്യം മുതൽ തോന്നിയ ഇഷ്ടമാണ് ഇപ്പോൾ സഫലീകരിക്കുന്നത് മാധവിന്റെ ക്രിക്കറ്റിനോടുള്ള ഇഷ്ടം കണ്ടറിഞ്ഞ മാതാപിതാക്കളും എല്ലാറ്റിനും പിന്തുണയുമായി ഒപ്പമുണ്ട്.
Read MoreDay: October 21, 2024
സ്ത്രീകള്‍ കഠിനാധ്വാനത്തിലൂടെ സൃഷ്ടിച്ച വിജയം… തരിശുഭൂമിയിൽ വിളഞ്ഞത് നൂറുമേനി സ്വപ്നം; വെണ്മണിയിൽ കാരറ്റ് വിളവെടുപ്പ്!
വെണ്മണിയിലെ തരിശുഭൂമിയില്‍നിന്ന് ഒരു കാരറ്റ് വിപ്ലവം! ആവണി ജെഎല്‍ജി ഗ്രൂപ്പിന്റെ സെക്രട്ടറി സുഭദ്രാമ്മയുടെ ആശയം മുന്നോട്ടുവച്ച കാരറ്റ് കൃഷി വിജയകരമായി പൂര്‍ത്തിയായി. കോട്ടയത്തുനിന്ന് കൊണ്ടുവന്ന തൈകള്‍ മാവനാല്‍ ഭാഗത്ത് പത്തു വര്‍ഷത്തോളം തരിശുകിടന്ന സ്ഥലത്ത് നട്ടുപിടിപ്പിച്ചു. ജൂണില്‍ നട്ട തൈകള്‍ ഒക്ടോബറില്‍ വിളവെടുപ്പിനു പാകമായി. പഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് കൃഷി നടത്തിയത്. കാരറ്റ് കൃഷിയോടൊപ്പം നിലക്കടലയും കൃഷി ചെയ്തു. വെണ്മണിയിലെ തരിശുഭൂമിയില്‍നിന്ന് വിളഞ്ഞത് കാരറ്റല്ല, പ്രതീക്ഷയാണന്ന് ആവണി ഗ്രൂപ്പിന്റെ സെക്രട്ടറി സുഭദ്രാമ്മ പറഞ്ഞു. സ്ത്രീകള്‍ കഠിനാധ്വാനത്തിലൂടെ സൃഷ്ടിച്ച ഈ വിജയം, മറ്റുള്ളവര്‍ക്ക് പ്രചോദനമാകും. തരിശുഭൂമി ഉപയോഗപ്പെടുത്തി കൃഷി ചെയ്യുന്നത് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനൊപ്പം സ്ത്രീകളുടെ സാമ്പത്തിക സ്വാശ്രയത്വം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് സെക്രട്ടറി പറഞ്ഞു. ഈ വിജയത്തിലൂടെ ശാസ്ത്രീയമായും കഠിനാധ്വാനത്തിലൂടെയും ഏത് വിളയും നമ്മുടെ ഭൂമിയില്‍ കൃഷി ചെയ്ത് വിളിയിക്കാമെന്ന് കൃഷി ഓഫീസര്‍ കെ. എസ്. സന്ദീപ് പറഞ്ഞു. പഞ്ചായത്ത്…
Read Moreഇളംകാറ്റിൽ ആടിയുലഞ്ഞ് സൂര്യകാന്തി പൂക്കൾ; വിനോദസസഞ്ചാരികൾക്ക് പുത്തൻ കാഴ്ചയൊരുക്കി വട്ടവട
ശീതകാല പച്ചക്കറികളുടെ വിളനിലമാണ് വട്ടവട. എന്നാല്‍ വട്ടവടയില്‍ പച്ചക്കറികള്‍ മാത്രമല്ല സൂര്യകാന്തി പൂക്കളും സമൃദ്ധമായി വളരുമെന്ന് തെളിയിച്ചിരിക്കുകയാണ് കര്‍ഷകനായ ശിവകുമാര്‍. ശിവകുമാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിയിറക്കിയ സൂര്യകാന്തിച്ചെടികളത്രയും പൂവിട്ടു. കാരറ്റും ക്യാബേജുമെല്ലാം സമൃദ്ധമായി വിളയുന്ന മണ്ണാണ് വട്ടവടയിലേത്. തട്ടുതട്ടായി കൃഷിയിടങ്ങള്‍ ഒരുക്കിയിട്ടുള്ള വട്ടവടയുടെ ഭൂ പ്രകൃതി ഏറെ മനോഹരമാണ്. ഈ കാഴ്ച്ചകള്‍ കണ്ട് വട്ടവടയുടെ കുളിരാസ്വദിച്ച് മടങ്ങാനാണ് സഞ്ചാരികള്‍ വട്ടവടയിലേക്കെത്തുന്നത്. എന്നാല്‍, വട്ടവടയിലെ കര്‍ഷകനായ ശിവകുമാറിന്റെ കൃഷിയിടത്തില്‍ ശീതകാല പച്ചക്കറികളും സ്ട്രോബറിയും മാത്രമല്ല സൂര്യകാന്തി പൂക്കളും അഴക് വിരിയിച്ച് നില്ക്കുന്ന കാഴ്ച ആരെയും ആകര്‍ഷിക്കുന്നതാണ്. സൂര്യകാന്തി പൂക്കളുടെ ഭംഗിയാസ്വദിക്കാന്‍ സഞ്ചാരികളും ശിവകുമാറിന്റെ കൃഷിയിടത്തിലേക്ക് എത്തുന്നുണ്ട്. കൂടുതല്‍ കര്‍ഷകര്‍ സൂര്യകാന്തി കൃഷിയിലേക്ക് തിരിഞ്ഞാല്‍ സഞ്ചാരികളെ അധികമായി കൃഷിയിടങ്ങളിലേക്കാകര്ഷിക്കാമെന്ന് ശിവകുമാര്‍ പറയുന്നു.പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഒപ്പം സൂര്യകാന്തി പൂക്കളും വട്ടവടക്കിപ്പോള് കൂടുതല്‍ ഭംഗി നല്‍കുന്നുണ്ട്.
Read Moreഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: വൻ തുകകൾ നഷ്ടപ്പെടുന്നവരുടെ എണ്ണമേറുന്നു; തട്ടിപ്പിൽ വീഴുന്നത് വിദ്യാസമ്പന്നർ; ഇരകൾ പരാതിനൽകാത്തത് തട്ടിപ്പുകാർക്ക് സഹായകമാകുന്നെന്ന് പോലീസ്
വൈക്കം: വൈക്കത്ത് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുന്നവരുടെ എണ്ണമേറുന്നു. സർവീസിൽനിന്നു വിരമിച്ച വയോധികരെയാണ് തട്ടിപ്പുസംഘം പ്രധാനമായും ഉന്നം വയ്ക്കുന്നതെന്ന് ബാങ്ക് അധികൃതരും പോലീസും പറയുന്നു. തട്ടിപ്പിനിരയാകുന്നവർ വിദ്യാസമ്പന്നരും ഉദ്യോഗസ്ഥരുമൊക്കെ ആയതിനാൽ ഇവർ നാണക്കേടുമൂലം കേസിനും മറ്റും പോകാത്തതും തട്ടിപ്പുകാർക്ക് സഹായകരമാകുകയാണ്. കോളജ് അധ്യാപികയ്ക്ക് നഷ്ടമായത് 25 ലക്ഷം രൂപകഴിഞ്ഞ ദിവസം വൈക്കത്ത് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയായി കോളജ് അധ്യാപികയ്ക്ക് 25 ലക്ഷം രൂപയാണ് നഷ്ടമായത്. അധ്യാപികയായ മധ്യവയസ്ക തട്ടിപ്പുസംഘത്തിന്റെ ഭീഷണിക്ക് വഴങ്ങി വൈക്കത്തെ പ്രമുഖ ബാങ്കുവഴിയാണ് സംഘം ആവശ്യപ്പെട്ട അക്കൗണ്ടിലേക്ക് 25 ലക്ഷം രൂപ അയച്ചുനൽകിയത്. അവരുടെ പേരിലുള്ള അക്കൗണ്ടുവഴി പോയ പാഴ്സലിൽ നിരോധിത വസ്തുക്കളുണ്ടെന്നും അറസ്റ്റ് ഒഴിവാക്കാൻ വൻ തുക വേണമെന്നുമുള്ള ഭീഷണിയിൽ അധ്യാപിക കുടുങ്ങുകയായിരുന്നു. ബാങ്കിലെ ഉദ്യോഗസ്ഥർ വലിയ തുക അടയ്ക്കുന്നതിൽ സംശയം പ്രകടിപ്പിച്ചെങ്കിലും അധ്യാപിക കയർത്തു സംസാരിച്ചതിനാൽ പണം അയയ്ക്കാൻ തങ്ങൾ…
Read Moreമെറ്റൽ ഡിറ്റക്ടറും 200 പോലീസുകാരെയും മറികടന്ന് എങ്ങനെ നിവേദ്യപാത്രം പുറത്തുപോയി; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സംഭവിച്ചത് ഗുരുതരവീഴ്ച; ദമ്പതികൾ പിടിയിൽ
തിരുവനന്തപുരം: ശ്രീ പത്മനാഭ ക്ഷേത്രത്തിലെ നിവേദ്യ പാത്രം മോഷണം പോയ സംഭവത്തിൽ ഹരിയാന സ്വദേശികളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ മോഷണവുമായി ബന്ധപ്പെട്ട് ഇവരെ പോലീസ് പ്രതി ചേർത്തില്ല. തിരുവനന്തപുരം പോലീസ് കസ്റ്റഡിയിലെടുത്തത് ഓസ്ട്രേലിയൻ പൗരത്വമുള്ള ഹരിയാന സ്വദേശിയായ ഡോക്ടറേയും ഭാര്യയേയും ഇവരുടെ സുഹൃത്തിനെയുമാണ്. മൂവരെയും സ്വദേശമായ ഹരിയാനയിൽനിന്നു കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്ത് എത്തിച്ചു. ക്ഷേത്രത്തിൽ വെള്ളം തളിക്കുന്ന പാത്രം മോഷ്ടിക്കാൻ ഇവർക്കു ഉദ്ദേശ്യമില്ലായിരുന്നെന്ന് പോലീസ് പറഞ്ഞു. 13നാണ് ക്ഷേത്രസന്ദർശനം നടത്തിയത്. ഇവർ കൊണ്ടുവന്ന പൂജാ സാധനങ്ങൾ ക്ഷേത്രത്തിനുള്ളിൽവച്ച് താഴെ വീണു. അടുത്തു നിന്നയാൾ ഒരു പാത്രത്തിൽ ഇത് എടുത്തു നൽകി. പൂജ കഴിഞ്ഞ് പാത്രവുമായി മൂവരും പുറത്തേക്ക് പോയി. അപ്പോൾആരും തടഞ്ഞില്ല. ആരെങ്കിലും തടഞ്ഞാൽ ഉരുളി മടക്കി നൽകുമായിരു ന്നെന്നാണ് ഹരിയാന സ്വദേശികൾ പോലീസിന് മൊഴി നല്‍കിയത്. എന്നാൽ ഇവർ കൊണ്ടുപോയ ഈ പാത്രം പുരാവസ്തുവാണ്. അതിസുരക്ഷാമേഖലയിൽനിന്ന്…
Read Moreബി.ആർ. അംബേദ്കറുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്തു; ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് ദളിത് ബാലന് ക്രൂരമർദനം; കേസെടുത്ത് പോലീസ്
ലക്നോ: ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് ദളിത് ആൺകുട്ടിയെ മർദിച്ചതായി പരാതി. 16കാരനായ വിദ്യാർഥിക്കാണ് മർദനമേറ്റത്. കാൺപുരിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഭാരതീയ ന്യായ സംഹിത, പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. ബി.ആർ. അംബേദ്കറുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസായി പങ്കുവച്ചതിന് പിന്നാലെയാണ് ദളിത് വിഭാഗത്തിൽപ്പെട്ട ആൺകുട്ടിയെ ഒരു കൂട്ടം വിദ്യാർഥികൾ മർദിച്ചതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (ഘതംപൂർ) രഞ്ജീത് കുമാർ പറഞ്ഞു. ഇവർ കുട്ടിയെ “ജയ് ശ്രീറാം’ വിളിക്കാൻ നിർബന്ധിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Read Moreആട്ടും തുപ്പുമേറ്റ് മുരളീധരന് എന്തിനാണ് അടിമയെപ്പോലെ തുടരുന്നത്; കെ. സുരേന്ദ്രന് കിടുക്കൻ മറുപടി നൽകി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ
കോഴിക്കോട്: ബിജെപിയിലേക്ക് സ്വാഗതം ചെയ്തുള്ള കെ.സുരേന്ദ്രന്റെ പരാമർശത്തിന് മറുപടി നൽകി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. താന്‍ ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്ന് മുരളീധരന് പ്രതികരിച്ചു. കെ.സുരേന്ദ്രന്റെ പ്രസ്താവന തമാശയാണ്. പാര്‍ട്ടി തന്നെ അവഗണിച്ചാല്‍ രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കും. തന്റെ അമ്മയെ വെറുതേ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും മുരളീധരൻ പറഞ്ഞു. ആട്ടും തുപ്പുമേറ്റ് മുരളീധരന് എന്തിനാണ് അടിമയെപ്പോലെ കോണ്‍ഗ്രസില്‍ തുടരുന്നതെന്നായിരുന്നു കെ.സുരേന്ദ്രന്റെ പരാമർശം. മുരളീധരനോട് സഹതാപമേയുള്ളു. സ്വന്തം അമ്മയെ അവഹേളിച്ചവര്‍ക്ക് വേണ്ടി മുരളീധരന് വോട്ട് പിടിക്കേണ്ടി വരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
Read More