ചെന്നൈ: ഐപിഎൽ 2025ൽ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി കളിക്കുമോയെന്ന കാര്യം ചർച്ചയാകുന്നു. വരുന്ന സീസണിൽ കളിക്കാൻ ധോണി ഇതുവരെ സമ്മതം അറിയിച്ചിട്ടില്ലെന്നാണു ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ കാശി വിശ്വനാഥൻ അറിയിച്ചിരിക്കുന്നത്. “സിഎസ്കെ ടീമിൽ ധോണി കളിക്കണമെന്നു ഞങ്ങൾക്കും ആഗ്രഹമുണ്ട്. എന്നാൽ അദ്ദേഹം അത് ഇതുവരെ ഞങ്ങളോടു സ്ഥിരീകരിച്ചിട്ടില്ല. ഒക്ടോബർ 31-ന് മുന്‍പ് അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.’’ – കാശി വിശ്വനാഥൻ പറഞ്ഞു. നടക്കാനിരിക്കുന്ന താരലേലത്തിനു മുന്‍പ് നിലനിർത്തുന്ന താരങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഒക്ടോബർ 31 വരെയാണ് ഫ്രാഞ്ചൈസികൾക്ക് സമയം അനുവദിച്ചിരിക്കുന്നത്. ഐപിഎല്ലിൽ കുറേക്കാലമായി ഉപയോഗിക്കാതിരുന്ന ‘അണ്‍കാപ്ഡ്’ നിയമം അടുത്തിടെ ഐപിഎൽ ഭരണ സമിതി തിരികെ കൊണ്ടുവന്നിരുന്നു. ഇതോടെ ധോണിയെ ചെന്നൈയ്ക്കു നിലനിർത്താനാകും. 2021 മുതൽ ഈ നിയമം ഉപയോഗിക്കുന്നില്ലായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ അഞ്ചു വർഷമായി കളിച്ചിട്ടില്ലാത്ത ഇന്ത്യൻ കളിക്കാരെ നിലനിർത്താൻ ഫ്രാഞ്ചൈസികളെ അനുവദിക്കുന്നതാണ്…
Read MoreDay: October 22, 2024
ടാറ്റ സ്റ്റീൽ ചെസ്; കാൾസൺ ഇന്ത്യയിലേക്ക്
കോൽക്കത്ത: ലോക ഒന്നാം നന്പർ നോർവീജിയൻ ഗ്രാൻഡ് മാസ്റ്റർ മാഗ്നസ് കാൾസണ് ഇന്ത്യയിലേക്കു വരുന്നു. നവംബർ 13 മുതൽ 17 വരെ കോൽക്കത്തയിൽ നടക്കുന്ന ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യയിലാണ് കാൾസണ് പങ്കെടുക്കുക. ഇതോടെ ടൂർണമെന്റ് കൂടുതൽ ആകർഷകത്വം നേടും. ടൂർണമെന്റിൽ രണ്ടാം തവണയാണ് നോർവീജിയൻ താരം പങ്കെടുക്കുന്നത്. 2019ലെത്തിയ താരം ചാന്പ്യൻഷിപ്പുമായാണ് മടങ്ങിയത്. ഇന്ത്യയിൽനിന്ന് ചെസ് ഒളിന്പ്യാഡിൽ സുവർണ നേട്ടം കൈവരിച്ച ടീമിലുണ്ടായിരുന്ന അർജുൻ എറിഗൈസി, ആർ. പ്രഗ്നാനന്ദ, വിദിത് ഗുജറാത്തി എന്നിവർ പങ്കെടുക്കുന്നുണ്ട്. മലയാളി താരം നിഹാൽ സരിനും എസ്. എൽ. നാരായണനുമാണ് ഓപ്പണ്‍ വിഭാഗത്തിൽ മാറ്റുരയ്ക്കുന്ന മറ്റ് ഇന്ത്യക്കാർ. കഴിഞ്ഞ പതിപ്പുകൾ പോലെ ഓപ്പണ്‍, വനിതാ വിഭാഗങ്ങളിലായി റാപ്പിഡ്, ബ്ലിറ്റ്സ് ഫോർമാറ്റിലാകും മത്സരങ്ങൾ. രണ്ടു വിഭാഗത്തിലും തുല്യ സമ്മാനത്തുകയാണ് നല്‍കുക. വനിതാ വിഭാഗത്തിൽ ഇന്ത്യൻ ടീമിൽ കൊനേരു ഹംപി, ആർ. വൈശാലി,…
Read Moreഅച്ഛൻ കടം തിരിച്ചുനൽകിയില്ല, മകളെ പീഡിപ്പിച്ചു; പ്രതി പിടിയിൽ
ബംഗളൂരു: അച്ഛൻ കടം വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിനു പ്രതികാരമായി പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത 39കാരൻ അറസ്റ്റിൽ. കർണാടകയിലെ മദനായകഹള്ളിയിലാണു സംഭവം. പെൺകുട്ടിയുടെ അച്ഛൻ പ്രതിയിൽനിന്ന് 70,000 രൂപ കടം വാങ്ങിയിരുന്നു. ഇതിൽ 30,000 രൂപ മടക്കി നൽകി. ബാക്കി 40,000 രൂപയും പലിശയും ലഭിക്കാത്തതിന്റെ പ്രതികാരമായാണ് ഇയാൾ പെൺകുട്ടിയെ ക്രൂരപീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടി മാത്രമുണ്ടായിരുന്ന സമയത്തു വീട്ടിലെത്തി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത പ്രതി പണം നൽകിയില്ലെങ്കിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ബലാത്സംഗം, പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തു.
Read Moreലാ ലിഗയിൽ ലെവൻഡോവ്സ്കിക്ക് 12 ഗോൾ
ബാഴ്സലോണ: രണ്ടു ഗോളുകൾ വീതം നേടിയ റോബർട്ട് ലെവൻഡോവ്സ്കിയുടെയും പാബ്ലോ ടൊറേയുടെയും സഹായത്തിൽ ബാഴ്സലോണയ്ക്കു തകർപ്പൻ ജയം. ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണ 5-1ന് സെവിയ്യയെ തകർത്തു. ഈ വിജയം ഹാൻസി ഫ്ളിക്കിന്റെ സംഘത്തിനു വരാനിരിക്കുന്ന ബയേണ്‍ മ്യൂണിക്, റയൽ മാഡ്രിഡ് പോരാട്ടങ്ങൾക്കുമുന്പ് ആത്മവിശ്വാസം ഉയർത്തി. 24-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ലെവൻഡോവ്സ്കി ഗോളടിക്കു തുടക്കമിട്ടു. 39-ാം മിനിറ്റിൽ പോളിഷ്താരം രണ്ടാം ഗോൾ നേടി. 82, 89 മിനിറ്റുകളിലാണ് ടൊറെ വലകുലുക്കിയത്. ഒരു ഗോൾ പെദ്രി (28’) നേടി. തുടക്കം മുതൽ ആധിപത്യം പുലർത്തിയ ബാഴ്സ ആദ്യ പകുതിയിലെ 15 മിനിറ്റിനിടെ മൂന്നു ഗോൾ സ്വന്തമാക്കി മത്സരം വരുതിയിലാക്കി. 12 ഗോളുകളുമായി ലെവൻഡോവ്സ്കി ലാ ലിഗ ഗോളടിയിൽ ഒന്നാം സ്ഥാനത്തെത്തി. മറ്റൊരു മത്സരത്തിൽ അലക്സാണ്ടർ സോർലോത്തിന്റെ ഇരട്ട ഗോൾ മികവിൽ അത്ലറ്റിക്കോ മാഡ്രിഡ് 3-1ന് ലെഗനസിനെ തോൽപ്പിച്ചു. ഒരു…
Read Moreകേരളത്തിൽനിന്നുള്ള ട്രെയിൻ കടന്നുപോകവേ ട്രാക്കിൽ കല്ല്: അട്ടിമറിശ്രമം അന്വേഷിക്കുന്നു
മംഗളൂരു: കേരളത്തിൽനിന്നുള്ള ട്രെയിൻ കടന്നുപോകുന്നതിനിടെ മംഗളൂരുവിൽ റെയിൽവേ ട്രാക്കിൽ അർധരാത്രി കല്ലുകൾ കണ്ടെത്തി. സംഭവസമയം സ്ഥലത്ത് സംശയാസ്പദമായി രണ്ടുപേർ നിൽക്കുന്നതായി കണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ അട്ടിമറി ശ്രമം ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയോടെ മംഗളൂരുവിന് തെക്ക് റെയിൽവേ മേൽപാലത്തിന് മുകളിലെ ട്രാക്കിലാണ് കല്ല് കണ്ടെത്തിയത്. കേരളത്തിൽനിന്നുള്ളതടക്കം രണ്ടു ട്രെയിനുകൾ ഈവഴി കടന്ന് പോയപ്പോൾ വലിയ ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടതോടെ പ്രദേശവാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. റെയിൽവേ അധികൃതരും ആർപിഎഫുമെത്തി ട്രാക്കും പരിസരവും പരിശോധിച്ചപ്പോൾ വലിയ ഉരുളൻ കല്ലുകൾ ട്രാക്കിന് മുകളിൽ വച്ചത് കണ്ടെത്തി. കല്ലുകൾ പൊട്ടിച്ചിതറിയ നിലയിലായിരുന്നു. കല്ലുകൾ ഉരഞ്ഞ് ട്രാക്കിന് ചെറിയ കേടുപാടുകളും സംഭവിച്ചു. സംഭവസമയം ഉത്സവത്തിന് പോയി മടങ്ങുകയായിരുന്ന പ്രദേശവാസികളായ സ്ത്രീകളാണ് സ്ഥലത്ത് രണ്ടുപേർ നിൽക്കുന്നതായി കണ്ടെന്നു മൊഴി നൽകിയത്. സ്ഥലത്തേക്കു വരുന്ന വഴികളിലുള്ള സിസിടിവികൾ അടക്കം ശേഖരിച്ചാണ് പോലീസ് അന്വേഷണം…
Read Moreടെസ്റ്റ് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്കിനി ഏഴു മത്സരങ്ങൾ
ബംഗളൂരു: ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം ഫൈനൽ ലക്ഷ്യമിടുന്ന രോഹിത് ശർമയ്ക്കും കൂട്ടർക്കും ഇനിയുള്ള മത്സരങ്ങൾ നിർണായകം. ബംഗളൂരു ടെസ്റ്റ് എട്ടു വിക്കറ്റിനു വിജയിച്ച ന്യൂസിലൻഡ് ഇന്ത്യൻ മണ്ണിൽ 36 വർഷത്തിനുശേഷം ചരിത്ര ജയം കുറിച്ചപ്പോൾ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തു തുടരുന്ന ഇന്ത്യക്കു വലിയ തിരിച്ചടിയാണു നൽകിയത്. ഇന്ത്യയുടെ പോയിന്റിലുള്ള ശതമാനക്കണക്കിനു വലിയ ആഘാതമാണു തോൽവി നൽകിയത്. 2023-2025 ടെസ്റ്റ് ചാന്പ്യൻഷിപ് കാലയളവിൽ ഇന്ത്യയുടെ മൂന്നാം തോൽവിയാണിത്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണെങ്കിലും ഫൈനലിലേക്കുള്ള പിടി അയഞ്ഞ മട്ടാണ്. ബംഗളൂരു ടെസ്റ്റിനു മുന്‍പ് ഇന്ത്യക്ക് 74.24 ആയിരുന്നു പോയിന്റ് ശതമാനം. തോൽവിയോടെ അത് 68.06 ശതമാനത്തിലേക്കു പതിച്ചു. ഇതോടെ രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയുമായി (62.50 ശതമാനം) അകലം കുറയുകയും ചെയ്തു. പോയിന്റ് കണക്കിൽ ഇന്ത്യക്ക് 98ഉം, ഓസ്ട്രേലിയയ്ക്ക്…
Read Moreമഹാരാഷ്ട്ര സീറ്റ് വിഭജനം: കോൺഗ്രസ്- ഉദ്ധവ് താക്കറെ ഭിന്നത രൂക്ഷം
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ വിദർഭ മേഖലയിലെ സീറ്റ് വിഭജനത്തിൽ കോൺഗ്രസും സഖ്യകക്ഷിയായ ഉദ്ധവ് താക്കറെ ശിവസേന (യുബിടി)യും തമ്മിലുള്ള ഭിന്നത രൂക്ഷം. വിദർഭ മേഖലയിലെ 62 സീറ്റിൽ 17 സീറ്റ് ആണ് ഉദ്ധവ് താക്കറെ ആവശ്യപ്പെടുന്നത്. എന്നാൽ, വിദർഭയിലെ സീറ്റുകൾ വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടിലാണ് ചില കോൺഗ്രസ് നേതാക്കൾ. ഇവിടത്തെ എല്ലാ സീറ്റുകളിലും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. എന്നാൽ, എട്ട് സീറ്റെങ്കിലും കിട്ടണമെന്ന കടുത്ത നിലപാടിലാണ് ശിവസേന. അതേസമയം, 288 അംഗ നിയമസഭയിലെ 210 സീറ്റുകളിൽ മഹാവികാസ് അഘാഡി ധാരണയിലെത്തിയെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗത്ത് അറിയിച്ചു. മുംബൈയിലെയും നാസിക്കിലെയും സീറ്റുകളെച്ചൊല്ലി ഇരു പാർട്ടികളും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. മഹാ വികാസ് അഘാഡിയിൽ ശിവസേന (യുബിടി) വിള്ളൽ സൃഷ്ടിക്കുകയാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. മുതിർന്ന നേതാവും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷനുമായ ശരദ് പവാർ സീറ്റ് വിഭജനത്തിൽ…
Read Moreകോട്ടയംകാരുടെ നാവില്‍ ഇനി കപ്പലോടും; നാഗമ്പടത്ത് മത്സ്യഫെഡിന്റെ റസ്റ്ററന്റ് വരുന്നു
കോട്ടയം: കോട്ടയംകാരുടെ നാവില്‍ ഇനി കപ്പലോടും. കടല്‍വിഭവങ്ങളുടെ രുചിയുമായി നാഗമ്പടത്ത് മത്സ്യഫെഡിന്റെ റസ്റ്ററന്റ് വരുന്നു. നാഗമ്പടം മുനിസിപ്പല്‍ പാര്ക്കിന് സമീപത്ത് മത്സ്യഫെഡിന്റെ അക്വേറിയം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് റസ്റ്ററന്റ് തുറക്കുന്നത്. മത്സ്യഫെഡിന്റെ ജില്ലയിലെ ആദ്യ കടല്‍വിഭവ റസ്റ്ററന്റാണിത്. ഫിഷ് ഗാലക്സി എന്ന പേരില്‍ ഒരുങ്ങുന്ന ഇതിന്റെ നിര്‍മാണജോലികള്‍ പുരോഗമിക്കുകയാണ്. കെട്ടിടത്തില്‍ ഭക്ഷണശാലകള്ക്കായുള്ള കാബിനുകള്‍ നിര്‍മിച്ചു കഴിഞ്ഞു. അടുക്കളയുടെ നിര്‍മാണവും പുരോഗമിക്കുകയാണ്.2000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഹാളിനുള്ളിലെ ജോലികള്‍ പൂര്‍ത്തിയായശേഷം കെട്ടിടത്തിന്റെ പരിസരം വൃത്തിയാക്കുകയും നവീകരിക്കുകയും ചെയ്യും. വാഹനപാര്‍ക്കിംഗിനുള്ള സൗകര്യങ്ങളും ഒരുക്കും. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന അക്വേറിയം വെള്ളപ്പൊക്കത്തിൽ നശിച്ചതോടെ കെട്ടിടം ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. 12 വര്‍ഷം മുമ്പാണ് നാഗമ്പടത്ത് ഫിഷ് ഗാലക്സി എന്ന പേരില്‍ മത്സ്യഫെഡ് പബ്ലിക് അക്വേറിയം ആരംഭിച്ചത്. 2,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഹാളില്‍ 50 ടാങ്കുകളിലായി സമുദ്ര-ശുദ്ധ ജലങ്ങളിലായി ജീവിക്കുന്ന അലങ്കാര മത്സ്യങ്ങളാണ് ഉണ്ടായിരുന്നത്. അലങ്കാര മത്സ്യങ്ങളുടെ വില്‍പ്പനയും…
Read Moreഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനേ… പോലീസിനെ ചീത്ത വിളിച്ച് ദമ്പതികൾ, പിന്നാലെ അറസ്റ്റ്
നൈറ്റ് പട്രോളിംഗിനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുന്ന വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ദമ്പതികൾ ചെന്നൈയിൽ അറസ്റ്റിൽ. മറീന ബീച്ചിലെ ലൂപ്പ് റോഡിലാണ് സംഭവം. സംഭവദിവസം രാത്രി പതിവ് റൗണ്ടിനിടെ ചന്ദ്രമോഹൻ, ധനലക്ഷ്മി എന്നീ ദമ്പതികളെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായി ദമ്പതികൾ പോലീസുകാരോടു തട്ടിക്കയറി. ഇതിന്റെ ദൃശ്യങ്ങൾ പോലീസ് പകർത്തിയപ്പോൾ ഇവർ കാമറയ്ക്ക് പോസ് ചെയ്ത് പോലീസിനെ തരംതാഴ്ത്തുന്ന തരം പേരുകൾ വിളിക്കുകയും അസഭ്യമായ ഭാഷയിൽ അധിക്ഷേപിക്കുകയും ചെയ്തു. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തി. അശ്ലീല പദപ്രയോഗം ഉൾപ്പെടെ നടത്തിയ ദമ്പതികളുടെ പെരുമാറ്റം വ്യക്തമാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ദന്പതികളെ അറസ്റ്റ് ചെയ്ത മൈലാപ്പുർ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreകൈ നിറയെ പണം നൽകും പാഷൻഫ്രൂട്ട് കൃഷി; ചെറിയ അധ്വാനത്തിലൂടെ മെച്ചപ്പെട്ട വരുമാനം കിട്ടുമെന്ന് കർഷകർ
തൊടുപുഴ: പല കൃഷികളും നഷ്ടക്കണക്കുകൾ മാത്രം സമ്മാനിച്ചപ്പോൾ കളംമാറി പഴവർഗ കൃഷിയിലേക്കും മറ്റും കടന്ന കർഷകർ ജില്ലയിൽ വ്യാപകമായുണ്ട്. ചിലർ റംബുട്ടാൻ, മാംഗോസ്റ്റിൻ, ഡ്രാഗണ്‍ ഫ്രൂട്ട് ഉൾപ്പെടെയുള്ള പഴവർഗ കൃഷിയിലേക്ക് ചുവടുമാറ്റി. എന്നാൽ വലിയ കൃഷിച്ചെലവു കൂടാതെ മികച്ച വരുമാനം നേടാൻ കഴിയുന്ന പാഷൻഫ്രൂട്ട് കൃഷിയിലേക്ക് കടന്ന കർഷകർ നേടുന്നതാകട്ടെ മെച്ചപ്പെട്ട വരുമാനമാണ്. ശരാശരി വില എപ്പോഴും ലഭിക്കുമെന്നതാണ് പാഷൻ ഫ്രൂട്ടിന്റെ നേട്ടം. ഹൈറേഞ്ചിലും ലോ റേഞ്ചിലും ഇപ്പോൾ പാഷൻഫ്രൂട്ട് കൃഷി വ്യാപകമാകുന്നുണ്ട്. അഞ്ചുസെന്റ് മുതൽ അഞ്ചേക്കറിൽ വരെ കൃഷി ചെയ്യുന്നവരുണ്ട്.സ്ഥലപരിമിതിയുള്ളവർ വീടുകളുടെ മട്ടുപ്പാവിൽ പന്തലിട്ട് ഇതിലേക്ക് വള്ളി പടർത്തി ഈ കൃഷിയിലൂടെ വരുമാനമുണ്ടാക്കുന്നുണ്ട്. ആദ്യ ഘട്ടത്തിൽ കൃഷിക്കായി കുറച്ച് തുക ചെലവഴിക്കേണ്ടിവരുമെങ്കിലും പിന്നീട് ഏറെക്കാലം വരുമാനം നേടാൻ കഴിയുമെന്നതാണ് കർഷകരുടെ നേട്ടം. എഴുകുംവയൽ സ്വദേശിയായ തയ്യിൽ ജിന്റോ ജോർജ് ഒരേക്കറിൽ പാഷൻഫ്രൂട്ട് കൃഷി ചെയ്താണ് വരുമാനം…
Read More