ഡയറ്റർമാർ പലപ്പോഴും ശാരീരിക പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നു. ചിലത് താഴെ പറയുന്നു: 1. പേശികളുടെ ശക്തിയുംസഹിഷ്ണുതയും നഷ്ടപ്പെടുന്നു. 2. ഓക്സിജൻ ഉപയോഗം കുറയുന്നു 3. മുടികൊഴിച്ചിൽ വർധിക്കുന്നു 4. ഏകോപന നഷ്ടം സംഭവിക്കുന്നു 5. നിർജ്ജലീകരണം, ഇലക്്ട്രോളൈറ്റ് അസന്തുലിതാവസ്ഥ 6. ബോധക്ഷയം, ബലഹീനത, മന്ദഗതിയിലുള്ള ഹൃദയമിടിപ്പ് 7. ഡയറ്റിംഗ് മനസിനെയും സ്വാധീനിക്കുന്നു. നിങ്ങൾ കലോറി പരിമിതപ്പെടുത്തുമ്പോൾനിങ്ങളുടെ ഊർജം പരിമിതപ്പെടുത്തുന്നു. ഇത് നിങ്ങളുടെ മസ്തിഷ്ക ശക്തിയെ ബാധിക്കുന്നു. 8. ഡയറ്റിംഗിലുള്ള ആളുകൾക്ക് പ്രതികരണ സമയം മന്ദഗതിയിലാണെന്നും കുറവാണെന്നും മെഡിക്കൽ പഠനങ്ങൾ സൂചിപ്പിക്കുന്നു. 9. ഡയറ്റിംഗിൽ അല്ലാത്തആളുകളേക്കാൾ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് ഇവർക്ക് കുറവായിരിക്കും. 10. ഭക്ഷണത്തെയും ശരീരഭാരത്തെയും കുറിച്ചുള്ള എല്ലാ സമ്മർദവും ഉത്കണ്ഠയും ഈ വ്യക്തികളുടെ പ്രവർത്തന മെമ്മറി ശേഷിയുടെ ഒരു ഭാഗം തന്നെ ഇല്ലാതാക്കുന്നു. 11. അശാസ്ത്രീയമായ ഡയറ്റിംഗ് വിട്ടുമാറാത്ത വിഷാദം, ആത്മാഭിമാന ക്ഷതം എന്നിവയുമായി ബന്ധിപ്പിക്കുന്നതാണെന്ന് നിരവധി…
Read MoreDay: October 23, 2024
ലോക സുരക്ഷയ്ക്ക് യുദ്ധമല്ല, ചർച്ചയും നയതന്ത്രവുമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി
മോസ്കോ: . ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് പാടില്ല. യുദ്ധമല്ല, ലോക സുരക്ഷയ്ക്ക് ചർച്ചയും നയതന്ത്രവുമാണ് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്സ് ഉച്ചകോടിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. എല്ലാ രാജ്യങ്ങളും ഒന്നിച്ച് നിന്ന് ഭീകരവാദത്തെയും യുവാക്കളെ മതമൗലികവാദികളാക്കാനുള്ള നീക്കത്തെയും നേരിടണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബ്രിക്സിലേക്ക് കൂടുതൽ രാജ്യങ്ങളെ കൊണ്ടു വരുന്നത് സമവായത്തിലൂടെയാകണമെന്നും മോദി പറഞ്ഞു. ബ്രിക്സ് ഉച്ചകോടിക്കായി റഷ്യയിലെ കസാനിലെത്തിയ നരേന്ദ്ര മോദിക്ക് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഉജ്വല സ്വീകരണമാണ് നൽകിയത്. ശേഷം ഇരുനേതാക്കളും കൂടിക്കാഴ്ചയും നടത്തി. നടത്തുകയും ചെയ്തിരുന്നു. യുക്രൈനുമായുള്ള സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണമെന്നും പ്രധാനമന്ത്രി പുടിനോട് ആവശ്യപ്പെട്ടു
Read Moreകൊല്ലപ്പെട്ട ഹസൻ നസറുള്ളയുടെ ബങ്കറിൽ 4,200 കോടിയുടെ സ്വർണവും പണവും
ബെയ്റൂട്ട്: കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയുടെ ബങ്കറിൽനിന്ന് 500 മില്യൺ ഡോളറിന്റെ (4,200 കോടി രൂപ) സ്വർണവും പണവും കണ്ടെത്തിയതായി ഇസ്രയേൽ. ബെയ്റൂട്ടിലെ ഒരു ആശുപത്രിക്ക് കീഴിലെ രഹസ്യ ബങ്കറിലായിരുന്നു ഇവയെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി വെളിപ്പെടുത്തി. “ബങ്കർ ബോധപൂർവമാണ് ആശുപത്രിയുടെ കീഴിൽ സ്ഥാപിച്ചത്. അതിൽ 500 മില്യൺ ഡോളറിന്റെ സ്വർണവും പണവും ഉണ്ടായിരുന്നു. ആ പണം ലെബനനെ പുനരധിവസിപ്പിക്കാൻ ഉപയോഗിക്കാമായിരുന്നു, പക്ഷേ അത് ഹിസ്ബുള്ളയെ പുനരധിവസിപ്പിക്കാൻ പോയി’ ഡാനിയൽ ഹഗാരി പറഞ്ഞു.
Read Moreകൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്റെ അനന്തരാവകാശിയെയും ഇസ്രയേൽ വധിച്ചു
ടെൽ അവീവ്: ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയുടെ അനന്തരാവകാശി ഹാഷിം സഫീദ്ദീനെയും കൊലപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം. ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ മൂന്നാഴ്ച മുമ്പ് നടത്തിയ ആക്രമണത്തിലാണ് സഫീദ്ദീൻ കൊല്ലപ്പെട്ടതെന്നു സൈന്യം പറഞ്ഞു. എന്നാൽ, ഇതിനോടു ഹിസ്ബുള്ള പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മാസം 27 നായിരുന്നു നസറുള്ളയുടെ മരണം. സുരക്ഷാ കാരണങ്ങളാൽ നസറുള്ളയ്ക്ക് പങ്കെടുക്കാൻ കഴിയാതിരുന്ന ശവസംസ്കാര ചടങ്ങുകളും മറ്റു പരിപാടികളും ഏറെക്കാലമായി പങ്കെടുത്തിരുന്നത് നസറുള്ളയുടെ ബന്ധു കൂടിയായ സഫീദ്ദീൻ ആയിരുന്നു. ഹിസ്ബുള്ളയുടെ സാമ്പത്തിക, ഭരണപരമായ കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്ന എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായിരുന്നു. ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർമാരെല്ലാം ഇതിനകം കൊല്ലപ്പെട്ടു കഴിഞ്ഞു. ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൾ ഇസ്രയേൽ ആക്രമണം ഇപ്പോഴും തുടരുകയാണ്.
Read Moreഅല്ലി അല്ലേ എന്ന് ഇപ്പോഴും ചോദിക്കും
മണിച്ചിത്രത്താഴ് എന്റെ കരിയറിലെ അനുഗ്രഹമാണ്. പ്രൊജക്ട് ചെയ്യാൻ തീരുമാനിച്ചപ്പോൾ അത് ഇത്രയും പോപ്പുലറാകുമെന്ന് കരുതിയില്ല. സിനിമയിലെ കാസ്റ്റിംഗ് ആയിരുന്നു ഞാൻ ശ്രദ്ധിച്ചത്. ശോഭന ചേച്ചി, ലാലേട്ടൻ, സുരേഷ് ഗോപി സർ, സുധീഷ് എന്റെ മാതാപിതാക്കളായി ഇന്നസെന്റ് ചേട്ടനും കെപിഎസി ലളിതച്ചേച്ചിയും. അഭിനേതാക്കളെക്കുറിച്ച് കേട്ടപ്പോൾ എങ്ങനെ നോ പറയാനാകുമെന്ന് തോന്നി. എന്റെ കഥാപാത്രവും നല്ലതായിരുന്നു. ശോഭന ചേച്ചിക്കൊപ്പമുള്ള റോൾ. സെറ്റിൽ പോയപ്പോൾ ഒരു സർക്കസിന് കുട്ടികളെ വിട്ട പോലെയായിരുന്നു. എവിടെയാണെന്ന് ഞാനുള്ളതെന്ന് ചിന്തിച്ച് അദ്ഭുതപ്പെട്ടു. എവിടെ തിരിഞ്ഞാലും വലിയ ആർട്ടിസ്റ്റുകൾ. ഒരുപാട് എനിക്ക് പഠിക്കാനുണ്ടായിരുന്നു. ശോഭന ചേച്ചിയടക്കം എല്ലാവരും പെർഫോം ചെയ്യുന്നത് ഞാൻ നോക്കിയിരിക്കും. ഇന്നും ആ സിനിമ പ്രേക്ഷകർ ഓർക്കുന്നു. മണിച്ചിത്രത്താഴിൽ എന്റെ കഥാപാത്രത്തിന്റെ പേര് അല്ലി എന്നാണ്. അല്ലിക്ക് ആഭരണം എടുക്കാൻ പോകണ്ടേയെന്ന് ശോഭന ചേച്ചിയുടെ ഡയലോഗുണ്ട്. ഇന്നും മലയാളികൾ എന്നെ കാണുമ്പോൾ അല്ലിയല്ലേ എന്നാണ്…
Read Moreനീ എൻ ഹൃദയരാഗമായ്
ഹൃദയം കവരുന്ന പ്രണയകാവ്യം എന്ന് വിശേഷിപ്പിക്കാവുന്ന നീ എൻ ഹൃദയരാഗമായ് എന്ന വീഡിയോ ആൽബത്തിന്റെ പ്രകാശനം പ്രമുഖ നടൻ സജി സോമൻ പത്തനംതിട്ട അബാൻ ടവറിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. പത്തനംതിട്ട നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് അനിൽകുമാർ, സംവിധായകൻ ശ്യാം അരവിന്ദം, അയ്മനം സാജൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. യാത്ര, മകളേ മാപ്പ്, നീതിമാൻ, സിംഹക്കുഴി, ദൈ മുഖം തുടങ്ങിയ നിരവധി ടെലി ഫിലിമുകളിലൂടെയും ആൽബങ്ങളിലൂടെയും ശ്രദ്ധേയനായ, ദനപാൽ ജി സംവിധാനം ചെയ്യുന്ന വീഡിയോ ആൽബമാണ് നീ എൻ ഹൃദയരാഗമായ്. ആവണി മീഡിയാസിനു വേണ്ടി വിപിൻ കാരക്കാട് നിർമിക്കുന്നു. ഗാനരചന – സച്ചു അജിത്ത്, സംഗീതം, ആലാപനം – സജി റാം, ഡിഒപി – ജോഷി കോടനാട്, മാനേജർ – രാജീവ് പൂവത്തൂർ, പ്രൊഡഷൻ കൺട്രോളർ – അഭിലാഷ് അയിരൂർ,മേക്കപ്പ്…
Read Moreബ്ലാക്കിൽ ഹോട്ട് ബോള്‍ഡ് ലുക്കില്‍ വേദിക
തെന്നിന്ത്യയില്‍ തിളങ്ങി നില്ക്കുന്ന താരം വേദികയ്ക്ക് മലയാളത്തിലും ഒരുപാട് ആരാധകരുണ്ട്. താരത്തിന്റെ ക്യൂട്ട് ലുക്കിന് നിറഞ്ഞ കൈയടിയാണ് മലയാള സിനിമാപ്രേക്ഷകര്‍ നല്‍കിയിട്ടുള്ളത്. മലയാളത്തിൽ ദിലീപിന്റെയും കുഞ്ചാക്കോ ബോബന്റെയും പൃഥ്വിരാജിന്റെയും നായികയായി തിളങ്ങിയ താരം സോഷ്യല്‍മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ വേദിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. വേദിക ഫോർ യു എന്ന ഇൻസ്റ്റഗ്രാം പേജില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് ഫിയർ പ്രമോഷൻസ് എന്നാണ് താരം ഹാഷ്ടാഗ് നല്‍കിയിരിക്കുന്നത്. ബ്ലാക്കിൽ സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. പ്രണതിവർമ ഡിസൈൻ ചെയ്ത കറുത്ത ലൂസ് ഫിറ്റ് പാൻസും മോഡേണ്‍ ബ്ലൗസ് ഡച്ച് അപ്പുമാണ് താരം ധരിച്ചിരിക്കുന്നത്.
Read Moreസൂര്യ-കാജൽ കണ്ടുമുട്ടൽ ആഘോഷമാക്കി ആരാധകർ
തെന്നിന്ത്യയില്‍ നിറയെ ആരാധകരുള്ള താരമാണ് കാജല്‍ അഗര്‍വാള്‍. ജനനം മുബൈയിലാണെങ്കിലും താരം തിളങ്ങിയത് തെന്നിന്ത്യയിലാണ്. അഭിനയമികവു കൊണ്ട് മാത്രമല്ല ആളുകളോടുള്ള താരത്തിന്റെ പെരുമാറ്റവും സംസാരവുമൊക്കെയാണ് കാജലിനെ ജനപ്രിയയാക്കിയത്. താരം സേക്ഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന വീഡിയോയും ചിത്രങ്ങളും നിമിഷനേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ അപ്രതീക്ഷിതമായി നടൻ സൂര്യയെ കണ്ടുമുട്ടിയ കാജല്‍ അഗർവാളിന്റെ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. കാജല്‍ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പമായിരുന്നു. ഇരുവരുടേയും അപ്രതീക്ഷിത കണ്ടുമുട്ടലും സൂര്യയെ കണ്ട് ആശ്ചര്യപ്പെടുന്ന കാജലിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. സൂര്യയെ കണ്ട ഉടൻ തന്നെ ആശ്ചര്യഭാവത്തോടെ കാജല്‍ അടുത്തെത്തുന്നതും സുഖവിവരങ്ങള്‍ അന്വേഷിക്കുന്നതും വീഡിയോയിലുണ്ട്. ദൂരെ മാറി നില്ക്കുന്ന ഭർത്താവിനെ സൂര്യയുടെ അടുത്തെത്തിച്ച് കാജല്‍ പരിചയപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. ‘‘സൂര്യാ… ഗൗതം…’’ എന്ന് പറഞ്ഞ് കാജല്‍ പരിചയപ്പെടുത്തുന്നതും ഇരുവരും തമ്മില്‍ സൗഹൃദം പങ്കുവയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.…
Read Moreസംഗീത പരിപാടിക്കിടെ മൊബൈല്‍ മോഷണം; മുംബൈ സംഘത്തിലെ പ്രതികളെ ഇന്ന് കൊച്ചിയിലെത്തിക്കും
കൊച്ചി: അലന് വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച സംഭവത്തില്‍ മുംബൈയില്‍ പിടിയിലായ പ്രതികളെ ഇന്നു കൊച്ചിയില്‍ എത്തിക്കും. താനെ സ്വദേശി സണ്ണി ഭോല യാദവ് (27), യുപി രാംപൂര്‍ ഖുഷിനഗര്‍ സ്വദേശി ശ്യാം ബരന്‍വാള്‍ (32) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരില്‍ നിന്ന് മൂന്ന് ഫോണുകളാണ് കണ്ടെത്തിയിട്ടുള്ളത്. കൊച്ചിയിലെത്തിക്കുന്ന ഇവരെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി സംഘത്തിലെ അറസ്റ്റിലായ ഡല്‍ഹി സ്വദേശികളായ വസീം അഹമ്മദ് (32), ആതിക് ഉര് റഹ്മാന് (38) എന്നിവരെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷക സംഘം അപേക്ഷ നല്‍കിയിട്ടുണ്ട്. ഡല്‍ഹി, മുംബൈയ് മോഷണസംഘങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന സംശയത്തിലാണ് പോലീസ്. കൂടുതല്‍ വ്യക്ത വരുത്താനായി അറസ്റ്റിലായ നാലു പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. കേസില്‍ നാല്…
Read Moreവെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവ് പിൻവലിക്കണം; കേന്ദ്രത്തിന് കത്തയച്ച് ദേവസ്വംമന്ത്രി
തൃശൂർ: വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവ് കേന്ദ്രം പിൻവലിക്കണമെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ. ഉത്തരവിലെ അപാകതകൾ ചൂണ്ടിക്കാട്ടി മന്ത്രി വാസവൻ കേന്ദ്രത്തിനു കത്തയച്ചു. ഉത്തരവ് നടപ്പിലാക്കിയാൽ തൃശൂർ പൂരം അടക്കം നടത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.പുറ്റിങ്ങൽ അപകടം അന്വേഷിച്ച സമിതിയുടെ ശുപാർശയാണെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ അങ്ങനെ ഒരു ശുപാർശ സമിതി നൽകിയിട്ടില്ലെന്നും ദേവസ്വം മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി കൂടിയായ തൃശൂർ എം.പി സുരേഷ്ഗോപി വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട വി.എൻ.വാസവൻ,
Read More