പാലക്കാട്: പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിക്കാനിടയായ സംഭവത്തിൽ അപകടത്തിൽപ്പെട്ട കാർ അമിതവേഗതയിലായിരുന്നുവെന്ന് പോലീസ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 10.30ഓടെ അയ്യപ്പൻകാവിനു സമീപമായിരുന്നു അപകടം. അപകടത്തിൽ മരിച്ച അഞ്ചുപേരെയും തിരിച്ചറിഞ്ഞു. ഇന്നലെ നാലുപേരെയാണ് തിരിച്ചറിഞ്ഞത്. പാലക്കാട് തച്ചന്പാറ സ്വദേശി മഹേഷ് ആണ് മരിച്ച അഞ്ചാമത്തെയാൾ. കോങ്ങാട് സ്വദേശികളായ വിഷ്ണു, വിജീഷ്, രമേഷ്, മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്സൽ എന്നിവരാണ് മരിച്ച മറ്റു നാലുപേർ. ലോറി ഡ്രൈവർ വിഗ്നേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിൽ പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.കോഴിക്കോട്ടുനിന്ന് ചെന്നൈയിലേക്കു പോകുകയായിരുന്നു ലോറി. തെറ്റായ ദിശയിലെത്തിയ കാർ ലോറിയിൽ ഇടിച്ചുകയറുകയായിരുന്നു. കാറിൽനിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം ആരംഭിച്ചെന്നും കല്ലടിക്കോട് സിഐ എം. ഷഹീർ പറഞ്ഞു. കാർ യാത്രികർ മദ്യപിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കും.മോട്ടോർ വാഹനവകുപ്പും…
Read MoreDay: October 23, 2024
ഇത്രയും ദൂരം താണ്ടി പ്രിയങ്ക മത്സരിക്കുന്നത് രാഷ്ട്രീയമായി തെറ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
തിരുവനന്തപുരം: പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് രാഷ്ട്രീയമായി തെറ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യശത്രു ബിജെപിയാണെങ്കില്‍ ഇന്ത്യ സംഖ്യത്തിലെ പാര്‍ട്ടിക്കെതിരെ മല്‍സരിക്കാന്‍ ഇത്രയും ദൂരം താണ്ടി പ്രിയങ്ക വരുന്നത് എന്തിനെന്ന് ബിനോയ് വിശ്വം ചോദിച്ചു. വയനാട്ടിൽ പ്രിയങ്കാഗാന്ധി ഇന്ന് നാമ നിർദേശ പത്രിക നൽകാനിരിക്കെയാണ് പ്രിയങ്ക മത്സരിക്കുന്നതിനെ വിമർശിച്ച് സിപിഐ രംഗത്തെത്തിയത്.
Read Moreതിരക്ക് ഒഴിവാക്കാൻ തിരുവനന്തപുരം നോർത്ത്-ബംഗളൂരു ഏകദിന ദീപാവലി സ്പെഷൽ ട്രെയിൻ
കൊല്ലം: ദീപാവലി കഴിഞ്ഞുള്ള തിരക്ക് ഒഴിവാക്കാൻ തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി ) – ബംഗളൂരു റൂട്ടിൽ ഇരുദിശകളിലും റെയിൽവേ ഏകദിന സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. അന്ത്യോദയ ദീപാവലി സ്പെഷൽ എന്നാണ് ട്രെയിനിൻ്റെ പേര്. 15 ജനറൽ കോച്ചുകൾ ഉണ്ടാകും. ഇതിൽ ഒരെണ്ണം അംഗ പരിമിതർക്കായി സംവരണം ചെയ്തതാണ്. ട്രെയിൻ നമ്പർ 06039 കൊച്ചുവേളി – ബംഗളുരു സ്പെഷൽ നവംബർ നാലിന് വൈകുന്നേരം 6.05 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.55 ബംഗളുരുവിൽ എത്തും. തിരികെയുള്ള സർവീസ് (06040) നവംബർ അഞ്ചിന് ഉച്ചയ്ക്ക് 12.45 ന് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ അഞ്ചിന് കൊച്ചുവേളിയിൽ എത്തും. കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
Read Moreകളിയാക്കിയതിനെച്ചൊല്ലി അയൽവാസികൾ തമ്മിലുള്ള സംഘർഷം; കുത്തേറ്റ് സ്ത്രീ ഉൾപ്പെടെ മൂന്നുപേർ ആശുപത്രിയിൽ
വിഴിഞ്ഞം: യുവതിയെ കളിയാക്കിയത് അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചു. മരപ്പണിക്കുപയോഗിക്കുന്ന ഉളികൊണ്ടുള്ള കുത്തേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. കുത്തേറ്റവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. വിഴിഞ്ഞം മുല്ലൂർ മുക്കോല മണലിവിളയിൽ ലിൻസൺ(33), ഫെയിൻസ് (26), ജനീസ് (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ലിൻസന്റെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീകൾ ഉൾപ്പെടെ ആറുപേരെ വിഴിഞ്ഞം പോലീസ് കസ്റ്റഡിയിൽ എടുത്തു.ഇന്നലെ വൈകിട്ട് ഒരു യുവതിയുടെ വേഷത്തെ കുറച്ചു പേർ കളിയാക്കിയതാണ് സംഭവങ്ങൾക്ക് തുടക്കം. തുടർന്ന് രാത്രി പതിനൊന്നോടെ ഇതേച്ചൊല്ലി സംഘർഷമുണ്ടാവുകയായിരുന്നു. പോലീസ് കസ്റ്റഡിയിൽ ഉള്ളവരിൽ ഒരാളുടെ വീടിനുനേരേ കല്ലേറുണ്ടായി. വൻ പോലിസ് സംഘം സ്ഥലത്ത് എത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി.
Read Moreതനിക്കിത് പുതിയ യാത്രയാണിത്; ഏത് പ്രശ്നത്തിലും കൂടെയുണ്ടാകും; കന്നിമത്സരത്തിലെ പ്രചാരണം വ്യത്യസ്ത അനുഭവമാണെന്ന് പ്രിയങ്ക ഗാന്ധി
കല്‍പ്പറ്റ: വയനാടിനെ കൈവിടില്ല, ഏത് പ്രശ്നത്തിലും സന്തോഷത്തിലും വയനാടിനൊപ്പമുണ്ടാകും. ജില്ലയെ നയിക്കാന്‍ അവസരം നല്കിയാല് അത് ആദരമായി കാണുമെന്ന് കോൺഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി. വയനാട്ടിലെ റോഡ് ഷോയ്ക്കുശേഷം കല്‍പ്പറ്റയിലെ പൊതുപരിപാടിയിൽ വോട്ടര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. 17-ാം വയസിലാണ് പിതാവിന് വേണ്ടി ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇന്നിപ്പോള്‍ 35 വര്‍ഷത്തോളമായി അച്ഛനുവേണ്ടിയും അമ്മയ്ക്കും വേണ്ടിയും സഹോദരങ്ങള്‍ക്ക് വേണ്ടിയും മറ്റു നേതാക്കള്‍ക്ക് വേണ്ടിയും പ്രചാരണം നടത്തി. പക്ഷേ ആദ്യമായാണ് തനിക്ക് വേണ്ടി ഒരു തെരഞ്ഞടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതെന്നും അത് വ്യത്യസ്തവമായ അനുഭവമാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തവും പ്രിയങ്ക പ്രസംഗത്തില്‍ അനുസ്മരിച്ചു. ചൂരല്‍മലയിലെ ദുരന്തകാഴ്ചകളും കരളുറപ്പും തന്റെ ഉള്ളില്‍ തൊട്ടു. എല്ലാം നഷ്ടപ്പെട്ട മനുഷ്യരെയാണ് താന്‍ അവിടെ കണ്ടത്. താൻ കണ്ട ഓരോരുത്തരും പരസ്പരം സഹായിച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയായിരുന്നു. വയനാട്ടുകാരുടെ ഈ…
Read Moreസംസ്ഥാനത്ത് ഒരാഴ്ച ഇടിമിന്നലോടു കൂടിയ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; 100 കിലോമീറ്റർ വരെ കാറ്റിന് ശക്തിപ്രാപിക്കാൻ സാധ്യത
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് ചുഴലിക്കാറ്റായും നാളെ രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കും. നാളെ രാത്രിയോ മറ്റന്നാൾ അതിരാവിലെയോ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്ത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ കരയിൽ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ…
Read Moreകെ. മുരളീധരനും ചെന്നിത്തലയും അതൃപ്തിയിൽ; കോൺഗ്രസ് കടുത്ത ആത്മവിശ്വാസ പ്രതിസന്ധിയിലാണെന്ന് ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ
തിരുവനന്തപുരം: കെ. മുരളീധരനും രമേശ് ചെന്നിത്തലയും കടുത്ത അതൃപ്തിയിലാണെന്നും അധ്യക്ഷ പദവിയുടെ അധികാരം പോലും പ്രയോഗിക്കാൻ കഴിയാത്ത ഗതികേടിലാണ് കെ. സുധാകരനെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോൺഗ്രസ് കടുത്ത ആത്മവിശ്വാസ പ്രതിസന്ധിയിലാണ്. പി.വി.അൻവറുമായി ചർച്ചയും ഡീലും നടത്തേണ്ട ഗതികേടിലേക്ക് കോൺഗ്രസ് എത്തി. ചേലക്കര എൽഡിഎഫിനും പാലക്കാട് യുഡിഎഫിനുമൊപ്പമെന്ന ഡീൽ പൊളിയുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസിൽ ഒരാൾക്കു വേണ്ടിയാണു സ്ഥാനാർഥിയെ തീരുമാനിച്ചത്. ബിജെപിയുടെ രീതി അങ്ങനല്ല. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചു ആത്മവിശ്വാസത്തോടെയാണ് ബിജെപി മുന്നോട്ടു പോകുന്നത്. കെ. മുരളീധരന് കോൺഗ്രസിൽ നിന്ന് ഇനിയൊരു അസംബ്ലി തെരഞ്ഞെടുപ്പിൽ ജയിക്കാനാവില്ല. വടകരയിൽ കോൺഗ്രസ് കെ .മുരളീധരനെ ചതിച്ചതാണ്- കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. അൻവറിനോട് ബിജെപിക്ക് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അൻവർ ചോദിക്കുന്ന ചില കാര്യങ്ങൾ ഇപ്പോൾ പ്രസക്തമാണ്. കെപിസിസി പ്രസിഡന്റ് ് ഇതുവരെ അൻവറിനെ തള്ളിപറഞ്ഞിട്ടില്ല. കോൺഗ്രസിനുള്ളിൽ കെ.സുധാകരൻ…
Read More“ഡാന’ ചുഴലിക്കാറ്റ് 25ന് കരതൊടും; തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും തുറമുഖങ്ങളിൽ മുന്നറിയിപ്പ്; 110 കിലോമീറ്റർവേഗത്തിൽ കാറ്റടിക്കും
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് ഇന്നു തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 9 തുറമുഖങ്ങളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഡാന എന്നാണു ചുഴലിക്കാറ്റിനു പേരിട്ടിരിക്കുന്നത്. ചെന്നൈ, കടലൂർ, നാഗപട്ടണം, എന്നൂർ, കാട്ടുപള്ളി, പാമ്പൻ, തൂത്തുക്കുടി, പുതുച്ചേരി, കാരയ്ക്കൽ എന്നീ തുറമുഖങ്ങളിലാണു മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽനിന്നുള്ള ന്യൂനമർദം ശക്തി പ്രാപിച്ച് 25നു പുലർച്ചെ വടക്കൻ ഒഡീഷ, ബംഗാൾ തീരങ്ങൾക്കിടയിൽ കര തൊടുമെന്നാണ് അറിയിപ്പ്. മണിക്കൂറിൽ 100-110 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കുന്ന ശക്തമായ ചുഴലിക്കാറ്റായി ന്യൂനമർദം മാറുമെന്നും മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്, ആന്ധ്ര, കർണാടക മേഖലകളിലേക്കടക്കമുള്ള 28 ട്രെയിനുകൾ ഈസ്റ്റ് കോസ്റ്റ് റെയിൽവേ റദ്ദാക്കി.
Read Moreഎഡിഎം ജീവനൊടുക്കിയ സംഭവം; വിവാദ പെട്രോൾ പമ്പ് വിഷയം അന്വേഷിക്കാൻ ഇഡിയും; അന്വേഷണം സിപിഎം നേതാക്കളിലേക്കു നീണ്ടേക്കും
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച് സംസ്ഥാന സർക്കാർ അന്വേഷണം നടത്തുന്നതിനിടെ വിവാദ പെട്രോൾ പന്പ് സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും. ബിജെപി കേരളഘടകത്തിന്റെ നിർദേശപ്രകാരമാണ് ഇഡി അന്വേഷിക്കുന്നത്. ഒരു പെട്രോൾ പന്പ് ആരംഭിക്കണമെങ്കിൽ മൂലധനമുൾപ്പെടെചുരുങ്ങിത് രണ്ടു കോടിയോളം രൂപ ആവശ്യമാണ്. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ താത്കാലിക ജീവനക്കാരനായ സംരംഭകന് ഇത്രത്തോളം പണം എവിടെനിന്ന് ലഭിച്ചു എന്നതുൾപ്പെടെയുള്ള സാന്പത്തിക സ്രോതസാണ് ഇഡി അന്വേഷിക്കുക. ഭാര്യയുടെ സ്വർണമുൾപ്പെടെ പണയം വച്ചാണ് പന്പിനുള്ള എൻഒസിക്കായി എഡിഎമ്മിന് 98,500 രൂപ കൈക്കൂലിയായി നൽകിയതെന്നാണ് സംരംഭകനായ പ്രശാന്ത് നേരത്തെ പറഞ്ഞിരുന്നത്. അതേ സമയം ഇഡി അന്വേഷണം ജില്ലയിലെ ചില മുതിർന്ന സിപിഎം നേതാക്കളിലേക്കും യുവനേതാക്കളിലേക്കും നീണ്ടേക്കുമെന്ന സൂചനയും ഉണ്ട്. സംരംഭകനായ പ്രശാന്ത് ബിനാമിയാണെന്നാണ് ഇഡിക്ക് ലഭിച്ച വിവരമെന്നാണ് അറിയുന്നത്. വിവാദ പെട്രോൾ പന്പ് സംബന്ധിച്ച സമഗ്ര അന്വേഷണം വേണമെന്ന്…
Read More“നോ റൊമാൻസ്”… പ്രേമത്തിന് കണ്ണില്ലായിരിക്കാം, പക്ഷേ ഞങ്ങൾക്ക് ഉണ്ട്; കമിതാക്കൾക്ക് ടാക്സിയിൽ മുന്നറിയിപ്പ് ബോർഡ്!
ഹൈദരാബാദ്: “പ്രേമത്തിന് കണ്ണില്ല’ എന്നാണല്ലോ ചൊല്ല്. അതിൽ യാഥാർഥ്യമുണ്ടുതാനും. പൊതുസ്ഥലത്താണെങ്കിൽ പോലും ആരെങ്കിലും കാണുമോ എന്ന ചിന്തയൊന്നുമില്ലാതെയാണു പലപ്പോഴും കമിതാക്കളുടെ പെരുമാറ്റം. പാർക്കുകളിലും തിയറ്ററിലും മാളിലുമൊക്കെ കാമുകീകാമുകന്മാർ സ്വകാര്യ നിമിഷങ്ങൾക്കായി ഒത്തുചേരുന്നു. ടാക്സികളാണു മറ്റൊരു സംഗമവേദി. ഇവരുടെ “ലീലകൾ’ സഹിക്കാൻ പറ്റാതെ ഒരു ഡ്രൈവർ തന്റെ ടാക്സിയിൽ എഴുതിവച്ച ബോർഡ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഹൈദരാബാദിലാണ് സംഭവം. “നോ റൊമാൻസ്’ എന്ന മുന്നറിയിപ്പോടെയാണു ബോർഡിലെ വാക്കുകൾ തുടങ്ങുന്നത്. “ഇതൊരു കാബാണെന്നും സ്വകാര്യ ഇടമല്ല എന്നും അതുകൊണ്ടുതന്നെ പരസ്പരം അകലം പാലിച്ചുവേണം ഇരിക്കാൻ’ എന്നും പച്ചയ്ക്ക് ബോർഡിൽ എഴുതിവച്ചിട്ടുണ്ട്. ഇതിനെ വിമർശിച്ചും അനുകൂലിച്ചും ട്രോളിയുമൊക്കെ അനേകംപേരാണ് കമന്റുകൾ ഇട്ടത്. “ബ്രോ സിംഗിളാണ് എന്ന് തോന്നുന്നു’ എന്നായിരുന്നു ഒരാളുടെ കമന്റ്. “ഡൽഹിയിലും ബംഗളൂരുവിലും ഇത് കണ്ടിട്ടുണ്ട്, ഹൈദരാബാദിൽ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല’ എന്നായിരുന്നു മറ്റൊരു കമന്റ്.
Read More