സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ ജൈവരീതിയില്‍ കൃഷി ചെയ്ത നെല്ലിന്റെ കൊയ്ത്തുത്സവം ആവേശമായി. കൊണ്ടാട് ചൂരവേലില്‍ പാടശേഖരത്താണ് ഇന്നലെ കൊയ്ത്തുത്സവം നടന്നത്. താളമേളങ്ങളോടെ കുട്ടികള്‍ ഇത് ആഘോഷമാക്കി. പുഴുങ്ങിയ ചെണ്ടന്‍കപ്പയും മുളക് പൊട്ടിച്ചതും കട്ടന്കാപ്പിയുമൊക്കെയായി തനി നാടന്‍ രീതിയിലായിരുന്നു കൊയ്ത്തുത്സവം. അധ്യാപകരുടെ നേതൃത്വത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെട്ട അമ്പതോളം എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ കൊയ്ത്തുത്സവത്തില്‍ പങ്കെടുത്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മെല്വിന് കെ. അലക്സ്, മധു ചൂരവേലില്‍ എന്നിവര്‍ കുട്ടികള്‍ക്കു കാര്‍ഷിക നിര്‍ദേശങ്ങള്‍ നല്കി. നാലുമാസം മുമ്പ് തവളക്കണ്ണന്‍ വിത്താണ് കുട്ടികള്‍ പാടത്ത് വിതച്ചത്. ജൈവവളവും ജൈവകീടനാശിനിയുമാണ് കൃഷിയില്‍ ഉപയോഗിച്ചത്. സുഭാഷ് പാലേക്കറിന്റെ സീറോ ബജറ്റ് കൃഷി രീതിയാണ് അവലംബിച്ചത്. മികച്ച രീതിയില്‍ നെല്‍കൃഷി ചെയ്ത വോളണ്ടിയര്‍മാരെയും പ്രോഗ്രാം ഓഫീസര്‍ മെല്വിന് കെ. അലക്സിനെയും പ്രിന്‍സിപ്പല്‍ സാബു മാത്യു, സ്കൂള്‍ മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ്…
Read MoreDay: October 23, 2024
വർധിച്ചുവരുന്ന റോഡപകടം: മൂന്നുതരത്തില്‍ രക്ഷാകവചം ഒരുക്കി ശാസ്ത്രമേളയിൽ ശ്രദ്ധനേടി അഖിലും ലക്ഷ്മിയും
ചേര്‍ത്തല: കേരളത്തിന്റെ ശാപമായി മാറുകയാണ് ദൈനംദിനം വര്‍ധിച്ചുവരുന്ന റോഡ് അപകടങ്ങള്‍. ഇതിനു പരിഹാരമായി ചെട്ടികുളങ്ങര ഹൈസ്കൂളിലെ അഖില്‍ജിത്ത് പ്രസാദും എസ്. ലക്ഷ്മിയും അവതരിപ്പിച്ച സൊല്യൂഷന് ഫോര്‍ റോഡ് ആക്സിഡന്റ് ശാസ്ത്രമേളയിലെത്തിയവരുടെ ശ്രദ്ധയാകര്‍ഷിച്ചു. മൂന്നുതരത്തിലുള്ള അപകടങ്ങളെ തിരിച്ചറിയുന്ന എംക്യൂ-മൂന്ന് സെന്‍സറിംഗ് ഉപകരണങ്ങളാണ് മേളയില്‍ അവതരിപ്പിച്ചത്.എതിരേ വരുന്ന വാഹനങ്ങളുടെ ശക്തിയേറിയ പ്രകാശം കാരണം ഉണ്ടാകുന്ന അപകടങ്ങളെ തടയുന്നതിന് ഓട്ടോമാറ്റിക്കായി ഡിം ആകുന്ന ഉപകരണമാണ് ഒന്ന്. മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുന്നവരെ തടയിടാനായി ആല്‍ക്കഹോള്‍ ഡിറ്റെക്ടറാണ് രണ്ടാമത്തെ സെന്‍സര്‍. മദ്യപിച്ച് വാഹനം ഓടിക്കാന്‍ ശ്രമിച്ചാല്‍ വാഹനം അലാറം ശബ്ദം മുഴക്കുകയും ഓട്ടോമാറ്റിക്കായി ഓഫായി പോകുന്നതാണ് സിസ്റ്റം. കൂടാതെ ഈയിടെയായി വാഹനങ്ങള്‍ തനിയെ തീപിടിക്കുന്ന സംഭവം നിരവധി ഉണ്ടാകുന്നുണ്ട്. ഇതിനു തടയിടാനായി വാഹനത്തിനുള്ളില്‍ തീപിടിക്കുമ്പോള്‍ ഉടന്‍ തന്നെ അലാറം ശബ്ദം മുഴക്കി യാത്രക്കാരെ മൂന്നാമത്തെ സെന്‍സര്‍ അറിയിക്കും. അപായശബ്ദം കേട്ട് യാത്രക്കാര്‍ക്ക്…
Read Moreകോണ്‍ഗ്രസില്‍നിന്നു പുറത്ത് വരുന്നവരെ സ്ഥാനാര്‍ഥിയാക്കുന്നത് സിപിഎമ്മിന്റെ നെറികേടിന്റെ ഫലം; രാഹുല്‍ മാങ്കൂട്ടത്തിലിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍പോലും വോട്ട് ചെയ്യില്ലെന്ന് പി.സി.ജോർജ്
കോട്ടയം: എഡിഎം നവീന്‍ ആത്മഹത്യ ചെയ്യാന്‍ കാരണക്കാരിയായ മുന്‍ കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സ്ത്രീസമൂഹത്തിന് അപമാനമെന്ന് പി.സി. ജോര്‍ജ്. ദിവ്യയെ അറസ്റ്റു ചെയ്യാന്‍ ഇതുവരെ പോലീസ് തയാറായിട്ടില്ല. ദിവ്യയെ സംരക്ഷിക്കുന്ന സിപിഎമ്മിന് മാന്യതയില്ലെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. വഖഫ് നിയമത്തില്‍ 1995ലും 2013ലും ഭേദഗതികള്‍ വരുത്തിയ കോണ്‍ഗ്രസ് അനിയന്ത്രിതമായ അധികാരങ്ങളാണ് വഖഫ് ബോര്‍ഡിന് നല്‍കിയത്. നിയമത്തിലൂടെ വഖഫ് ഭൂമിയാണെന്ന് വിശ്വസിക്കാന്‍ കാരണമുണ്ടായാല്‍ ആ സ്ഥലം വഖഫ് ഭൂമിയായി മാറുകയാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു. കോണ്‍ഗ്രസില്‍നിന്നു പുറത്ത് വരുന്നവരെ സ്ഥാനാര്‍ഥിയാക്കുന്നത് സിപിഎമ്മിന്റെ നെറികേടിന്റെ ഫലമായാണ്. കേരള കോണ്‍ഗ്രസ് പിരിച്ചുവിടാനുള്ള സമയം അതിക്രമിച്ചു. ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപി വിജയിക്കും. കെ. കരുണാകരന്റെ കുടുംബത്തെ അപമാനിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍പോലും വോട്ട് ചെയ്യില്ല. രാഹുലിന് പകരം പാലക്കാട് കെ. മുരളീധരനെ സ്ഥാനാര്ഥിയാക്കുന്നതായിരുന്നു ന്യായം. ഇരട്ടത്താപ്പും ഗ്രൂപ്പുകളിയും…
Read Moreതിരക്കുള്ള ബസിൽ കയറിയത് പോക്കറ്റടിക്കാൻ; കൈയിൽ കിട്ടിയ ബാഗിൽ കോടികളുടെ സ്വർണം; എല്ലാം വിറ്റ് പണവുമായി വന്നത് കയറിയത് പോലീസിന്റെ വലയിലും
മലപ്പുറം: കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരുടെ സ്വര്‍ണം കവര്‍ന്ന സംഭവത്തിൽ മൂന്നു പേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. എറണാംകുളം പള്ളുരുത്തി സ്വദേശി നെല്ലിക്കല്‍ നൗഫല്‍ ( 34), പാറപ്പുറത്ത് ജോയ് (50) എന്ന നിസാര്‍, കോഴിക്കോട് കൊയിലാണ്ടി സ്വദേശി നാലേരിവീട് ബാബു (61) എന്ന ജയാനന്ദന് എന്നിവരെയാണ് തിരൂര്‍ ഡിവൈഎസ്പിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘവും ചങ്ങരംകുളം പോലീസും ചേര്‍ന്ന് പിടികൂടിയത്. കോഴിക്കോട് കോട്ടക്കല്‍ പള്ളുരുത്തി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് അന്വേഷണസംഘം പ്രതികളെ കണ്ടെത്തിയത്. കവര്‍ച്ച ചെയ്ത സ്വര്‍ണവും വില്പന നടത്തി ലഭിച്ച പണവും വിവിധ സ്ഥലങ്ങളില്‍നിന്നായി അന്വേഷണസംഘം കണ്ടെടുത്തു. പോക്കറ്റടി സംഘത്തില്‍ പെട്ട മൂന്നു പേരും വളാഞ്ചേരിയില്നിന്നാണു തിരക്കുള്ള കെഎസ്ആര്‍ടിസി ബസ്സില്‍ കയറിയത്. ജ്വല്ലറികളില്‍ സാമ്പിള്‍ കാണിക്കുന്നതിനായി കൊണ്ടുവന്ന ഒരു കോടി രൂപയിലതികം വരുന്ന സ്വര്‍ണവുമായി കുറ്റിപ്പുറത്തുനിന്നു ബസില്‍ കയറിയ തൃശൂര്‍ സ്വദേശി ജിബിയുടെ ബാഗ് തുറന്ന്…
Read Moreഇരുട്ടിന്റെ മറയിലൂടെ… പീഡനക്കേസിൽ നടൻ മുകേഷ് അറസ്റ്റു വരിച്ചു; ആരുമറിയാതെ അഭിഭാഷകനുമായെത്തിയത് വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ
വടക്കാഞ്ചേരി: അന്വേഷണ സംഘത്തിന് മുന്നിൽ സ്വന്തം കാറിൽ രാത്രി ആരുമറിയാതെ വന്ന് മുകേഷ് എംഎൽഎ അറസ്റ്റ് വരിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് നടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നടനും എംഎൽഎയുമായ മുകേഷ് വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ ഹാജരായത്. രാത്രി അഭിഭാഷകനുമൊത്ത് അതീവരഹസ്യമായി താരം സ്റ്റേഷനിലെത്തുകയായിരുന്നു. മുകേഷിന്റെ വരവ് ആരുമറിയരുതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരും നിർദേശം നൽകിയിരുന്നു എന്നാണു സൂചന. പ്രത്യേക അന്വേഷണസംഘത്തിലെ എസ്പി ഐശ്വര്യ ദോംഗ്രെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്നു മുകേഷിനെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനാ പൂർത്തിയാക്കി ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. എറണാകുളം സെഷൻസ് കോടതി നേരത്തേ മുകേഷിനു ജാമ്യം അനുവദിച്ചിരുന്നു. ആലുവയിലെ ഒരു നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുകേഷിനെതിരേ പോലീസ് കേസെടുത്തിരുന്നത്.
Read Moreക്രിസ്റ്റൽ ക്ലിയർ… കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനും ക്ലീൻചിറ്റ്; യദുവിനെക്കുറിച്ച് പോലീസ് റിപ്പോർട്ടിൽ പറയുന്നതിങ്ങനെ
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തിൽ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎല്‍എയ്ക്കും ക്ലീൻചിറ്റ് നൽകി പോലീസിന്റെ റിപ്പോര്‍ട്ട്. സച്ചിൻദേവ് എംഎല്‍എ ബസിനുള്ളിൽ അതിക്രമിച്ച് കയറിയിട്ടില്ലെന്ന് പോലീസ് കോടതിയിൽ കൊടുത്ത റിപ്പോര്‍ട്ടിൽ പറയുന്നു. കണ്ടക്ടര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഡ്രൈവര്‍ യദു ഹൈഡ്രോളിക് ഡോര്‍ തുറന്നു കൊടുക്കുകയായിരുന്നുവെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്. തര്‍ക്കം നടക്കുമ്പോള്‍ മേയറും സച്ചിനും മോശം ഭാഷ ഉപയോഗിച്ചതായി സാക്ഷികള്‍ മൊഴി നല്‍കിയിട്ടില്ലെന്നും പോലീസ് പറയുന്നു. മേയറും എംഎല്‍എയും അതിക്രമിച്ച് കയറി ചീത്ത വിളിച്ചുവെന്ന ആരോപണവും പോലീസ് തള്ളി. പരാതിയില്‍ പോലീസ് അന്വേഷണം കോടതി നിരീക്ഷണത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് യദു ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഇത് പരിഗണിക്കുന്നതിന് മുന്‍പേ തന്നെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. യദുവിന്റെ ഹര്‍ജി പരിഗണിക്കുമ്പോള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിലാണ് മേയർക്കും…
Read More