പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 17 വർഷം തടവ്

കാട്ടാക്കട: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ആൾക്ക് 17 വർഷം കഠിന തടവിന്ശി ക്ഷി ച്ചു. 70,000രൂപ പിഴയടയ്ക്കുകയും വേ ണം. കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ്.രമേഷ് കുമാറാണ് ശിക്ഷ വിധിച്ചത്. മലയിൻകീഴ് അണപ്പാട് ഇലവിങ്ങം വീട്ടിൽ മണിയൻ എന്നുവിളിക്കുന്ന ദേവരാജനെയാണ് (55) ശിക്ഷിച്ചത്.പിഴത്തുക കുട്ടിയ്ക്ക് നൽകാനും പിഴയൊടുക്കിയില്ലെങ്കിൽ 17മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.2022 ഒക്‌ടോബർ 19നായിരുന്നു സംഭവം.വിവരമറിഞ്ഞ രക്ഷിതാക്കൾ മാറനല്ലൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. അന്നത്തെ മാറനല്ലൂർ എസ്എച്ച്ഒ സന്തോഷ് കുമാറാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 26 സാക്ഷികളെ വിസ്തരിക്കുകയും 39 രേഖകളും എട്ട് തൊണ്ടിമുതലും കോടതിയിൽ ഹാജരാക്കി.

Read More

സഹകരണ ബാങ്ക് മുന്‍ സെക്രട്ടറിയുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ നല്‍കാന്‍ വിധി

കോട്ടാങ്ങല്‍: വായ്പൂര് സഹകരണ ബാങ്കില്‍ നിന്നു വിരമിച്ച പി.സി. മാത്യുവിന്‍റെ തടഞ്ഞുവച്ച മുഴുവന്‍ ആനുകൂല്യങ്ങളും പലിശ സഹിതം നല്‍കാന്‍ കേരള കോ ഓപ്പറേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവായി. ബാങ്ക് നല്‍കിയ 23 സ്വര്‍ണപ്പണയ വായ്പയിന്മേല്‍ മുന്‍ സെക്രട്ടറിയുടെ ആനുകൂല്യങ്ങള്‍ വക കൊള്ളിച്ച ബാങ്ക് നടപടി അസാധുവാക്കിക്കൊണ്ടാണ് ട്രിബ്യൂണല്‍ ഉത്തരവുണ്ടായത്. ഇതനുസരിച്ച് ലീവ് സറണ്ടര്‍ ഉള്‍പ്പെടെ 670024 രൂപയ്ക്കും 2014 ഡിസംബര്‍ മുതല്‍ തടഞ്ഞുവച്ച ഗ്രാറ്റുവിറ്റി തുകയ്ക്കും 15 ശതമാനം പലിശയും കോടതിച്ചെലവുകളും ലഭിക്കും. ഇതുമായി ബന്ധപ്പെട്ട് മുമ്പ് ബാങ്ക് മല്ലപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) മുമ്പാകെ നല്‍കിയ ആര്‍ബിട്രേഷന്‍ കേസില്‍ ലഭിച്ച ഉത്തരവിനെ ചോദ്യം ചെയ്തു ബാങ്ക് ഭരണസമിതിയംഗങ്ങളെയും സെക്രട്ടറിയെയും ഉള്‍പ്പെടെ പ്രതികളാക്കി പി.സി. മാത്യു നല്‍കിയ അപ്പീലിലാണ് വിധി. ആര്‍ബിറ്റേറ്ററുടെ മുന്‍ ഉത്തരവ് അസാധുവാക്കുകയും കോടതിച്ചെലവായ 25000 രൂപയും ആനുകൂല്യങ്ങളുടെ പലിശ 15 ശതമാനമായി കണക്കാക്കി കേസിലെ…

Read More

റൈസിംഗ് സ്റ്റാർസ് സ്‌പോർട്‌സ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് വി. ശിവൻകുട്ടി

കോട്ടയം: കേരള ഒളിമ്പിക് അസോസിയേഷന്‍റേയും കേരള സ്‌പോർട്‌സ് അസോസിയേഷൻ മെമ്പേഴ്‌സ് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ റൈസിംഗ് സ്റ്റാർസ് സ്‌പോർട്‌സ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. യുവപ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും കേരളത്തിലെ കായിക മേഖലയുടെ ഉന്നമനം ലക്ഷ്യം വച്ചുമുള്ള കൂട്ടായ ശ്രമത്തിന്‍റെ ചുവടുവയ്പ്പാണ് ഈ സംരംഭം അടയാളപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. കോട്ടയം ജില്ലയിൽ ഔദ്യോഗികമായി തുടക്കം കുറിച്ച റൈസിംഗ് സ്റ്റാർസ് പദ്ധതി കായികതാരങ്ങൾക്ക് പ്രതീക്ഷയുടെ വെളിച്ചമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് മന്ത്രി പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം…. കേരള ഒളിമ്പിക് അസോസിയേഷന്‍റേയും കേരള സ്‌പോർട്‌സ് അസോസിയേഷൻ മെമ്പേഴ്‌സ് സോഷ്യൽ വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ റൈസിംഗ് സ്റ്റാർസ് സ്‌പോർട്‌സ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. യുവപ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും കേരളത്തിലെ കായിക മേഖലയുടെ ഉന്നമനം ലക്ഷ്യം വച്ചും…

Read More

ആഗോള നിക്ഷേപക സംഗമമായ ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്‍റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

കൊച്ചി: കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആഗോള നിക്ഷേപക സംഗമമായ ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്‍റെ ഔദ്യോഗിക ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേരളത്തിന്‍റെ മുന്നേറ്റത്തിന്‍റെ പ്രതീകമായി പറവകളും ഹാന്‍റിക്രാഫ്റ്റിംഗും ഒപ്പം നൂതന വ്യവസായങ്ങൾ കേരളം ലക്ഷ്യകേന്ദ്രമായി കാണുന്നുവെന്ന സന്ദേശവും ഉൾക്കൊള്ളിച്ചാണ് ലോഗോ രൂപപ്പെടുത്തിയിരിക്കുന്നത്. സന്തോഷ വാർത്ത പങ്കുവച്ച് വ്യവസായ മന്ത്രി പി. രാജീവ്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആഗോള നിക്ഷേപക സംഗമമായ ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്‍റെ ഔദ്യോഗിക ലോഗോ പ്രകാശനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു. കേരളത്തിന്‍റെ മുന്നേറ്റത്തിന്‍റെ പ്രതീകമായി പറവകളും ഹാന്‍റിക്രാഫ്റ്റിംഗും ഒപ്പം നൂതന വ്യവസായങ്ങൾ കേരളം ലക്ഷ്യകേന്ദ്രമായി കാണുന്നുവെന്ന സന്ദേശവും ഉൾക്കൊള്ളിച്ചാണ് ലോഗോ രൂപപ്പെടുത്തിയിരിക്കുന്നത്. 2025 ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ…

Read More

ബംഗ്ലാദേശിൽ ഷേഖ് ഹസീനയുടെ വിദ്യാർഥി സംഘടനയ്ക്ക് വിലക്ക്

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയുടെ വിദ്യാർഥി സംഘടനയ്ക്ക് തീവ്രവാദ വിരുദ്ധ നിയമപ്രകാരം ബംഗ്ലാദേശ് ഇടക്കാല സർക്കാർ വിലക്കേർപ്പെടുത്തി. ഓഗസ്റ്റിൽ ഷേഖ് ഹസീനയുടെ സർക്കാരിനെ പുറത്താക്കുന്നതിലേക്ക് നയിച്ച വിദ്യാർഥി പ്രതിഷേധത്തിനുനേരേയുണ്ടായ ആക്രമണങ്ങളിൽ ഈ വിദ്യാർഥി സംഘടനയുടെ പങ്കാളിത്തം ഉദ്ധരിച്ചുകൊണ്ടാണ് ഇടക്കാല സർക്കാർ വിലക്ക് പ്രഖ്യാപിച്ചത്. 15 വർഷത്തെ ഭരണം അവസാനിപ്പിച്ച് ഷെയ്ഖ് ഹസീന ഓഗസ്റ്റിൽ രാജ്യം വിട്ടിരുന്നു.  

Read More

തുർക്കിയിൽ ഭീകരാക്രമണം 5 മരണം, 22 പേർക്കു പരിക്ക്; ഭീകരസംഘത്തിൽ വനിത‍യും

അങ്കാറ: തുര്‍ക്കിയിലെ തലസ്ഥാനനഗരമായ അങ്കാറയ്ക്കു സമീപമുണ്ടായ ഭീകരാക്രമണത്തില്‍ മരണം അഞ്ചായി. 22പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. കുർദിഷ് തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് തുർക്കി ആഭ്യന്തരമന്ത്രി അലി യെർലികായ പറഞ്ഞു. തുർക്കി ഭരണകൂടത്തിനെതിരായ പതിറ്റാണ്ടുകൾ നീണ്ട കലാപത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണു കുർദുകൾ. കൊല്ലപ്പെട്ടവരിൽ നാലുപേർ ടർക്കിഷ് എയ്റോസ്പേസ് ജീവനക്കാരും ഒരാൾ ടാക്സി ഡ്രൈവറുമാണ്. അങ്കാറയിൽനിന്ന് 40 കിലോമീറ്റർ വടക്കു സ്ഥിതിചെയ്യുന്ന ടർക്കിഷ് എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസിന്‍റെ (ടിഎഐ) ആസ്ഥാനത്തിനു സമീപത്താണ് വന്‍ സ്ഫോടനം ഉണ്ടായത്. ഒരു മണിക്കൂറിലേറെ വെടിവയ്പുണ്ടായതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ആക്രമണത്തിന്‍റെ ദൃശ്യങ്ങളിൽ തോക്കുമായി തെരുവിൽ വെടിയുതിർക്കുന്ന സ്ത്രീയെയും പുരുഷനെയും കാണാം.  

Read More

സിറിയയിൽ ജനവാസകേന്ദ്രത്തിൽ ഇസ്രയേൽ ആക്രമണം, 2 മരണം

ഡമാസ്കസ്: ഗാസയ്ക്കും ലെബനനും പുറമെ സിറിയൻ തലസ്ഥാനമായ ഡമാസ്കസിലും ഇസ്രയേൽ ആക്രമണം. ഇന്നു പുലർച്ചെ ഡമാസ്കസിലെ കഫർ സൂസയിലെ റസിഡൻഷ്യൽ കെട്ടിടത്തിനുനേരേയാണ് ആക്രമണം നടന്നതെന്നു സിറിയൻ സർക്കാർ വാർത്താ ഏജൻസിയായ സന റിപ്പോർട്ട് ചെയ്തു. രണ്ടു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, സിറിയയിലെ ജനവാസകേന്ദ്രത്തിൽ നടന്ന ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. സിറിയയിൽ, ഇറാൻ ബന്ധമുള്ള കേന്ദ്രങ്ങൾക്കെതിരേ വർഷങ്ങളായി ഇസ്രയേൽ ആക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് പലസ്തീനിയൻ സംഘടനയായ ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിനുശേഷമാണ് സിറിയയിൽ തിരിച്ചടി ശക്തമാക്കിയത്.‌‌

Read More

കെട്ടിടവാടകയ്ക്ക് 18% ജിഎസ്ടി ഏർപ്പെടുത്തിയത് പിൻവലിക്കണം: കൊടിക്കുന്നിൽ സുരേഷ്

ചാരുംമൂട്: ചെറുകിട വ്യാപാരികളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന കേന്ദ്ര സർക്കാരിന്‍റെ വ്യാപാര വിരുദ്ധ തീരുമാനമായ കെട്ടിട വാടകയ്ക്ക് 18% ജിഎസ്ടി ഏർപ്പെടുത്തിയത് അടിയന്തരമായി പിൻവലിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി ആവശ്യപ്പെട്ടു. ഈ നികുതി മാർഗരേഖ ചെറുകിട വ്യാപാരികളുടെ വരുമാനം തകർക്കുന്നതും പ്രയാസങ്ങൾ ഇരട്ടിയാക്കുന്നതുമാണ്. ഇതിനകം തന്നെ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന ചെറുകിട വ്യാപാരികൾക്ക് ഈ അധിക നികുതി താങ്ങാനാവാത്ത പ്രയാസമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതിസന്ധിയിലായ ഈ മേഖലയെ കേന്ദ്ര സർക്കാർ രക്ഷിക്കുന്നതിനായുള്ള പ്രത്യേക സഹായ പദ്ധതികളും നികുതി ഇളവുകളും നടപ്പിലാക്കേണ്ടത് അത്യാവശ്യമാണെന്നും കൊടിക്കുന്നിൽ പറഞ്ഞു.

Read More

നവീന്‍ ബാബുവിന്‍റെ ആത്മഹത്യ; റവന്യൂ വകുപ്പിന്‍റെ റിപ്പോര്‍ട്ടിലുള്ളത് പച്ചയ്ക്ക് പറയുമെന്ന് മന്ത്രി കെ. രാജൻ

കോഴിക്കോട്: നവീന്‍ ബാബുവിന്‍റെ ആത്മഹത്യയില്‍ കുറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്നു റവന്യൂ മന്ത്രി കെ. രാജന്‍. ലാന്‍ഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും ഇന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുറ്റകാര്‍ക്കെതിരേ എതറ്റം വരെയും പോകും. എഡിഎം വഴിവിട്ട് എന്തെങ്കിലും ചെയ്യുമെന്ന് തോന്നുന്നില്ലെന്ന് ആദ്യം പറഞ്ഞ വ്യക്തിയാണ് ഞാന്‍. എന്‍റെ അഭിപ്രായത്തില്‍ മാറ്റമില്ല. അതനുസരിച്ച് റവന്യൂ വകുപ്പ് ഏറ്റവും വലിയ അന്വേഷണത്തിലേക്കാണ് പോയിട്ടുള്ളത്. അതിന്‍റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ അതിലുള്ളത് പച്ചയ്ക്ക് മാധ്യമങ്ങളോട് പറയും. അതിൽ ഒരു പ്രയാസവുമുണ്ടാവില്ല. ഫയല്‍ നീക്കത്തിലെ നടപടിക്രമങ്ങള്‍ ഉള്‍പ്പെടെ ആണ് അന്വേഷിക്കുന്നതെന്നും മാധ്യമങ്ങളോടു സംസാര ിക്കവേ മന്ത്രി പറഞ്ഞു.

Read More

രഞ്ജി: കേരളത്തിന്‍റെ വേദി മാറ്റി

കോൽക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്‍റെ മത്സര വേദിയിൽ മാറ്റം. കേരളവും ബംഗാളും തമ്മിൽ ശനിയാഴ്ച മുതൽ നടക്കേണ്ട മത്സരത്തിന്‍റെ വേദിയാണ് മാറ്റിയത്. ചുഴലിക്കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന പ്രവചനത്തിന്‍റെ അടിസ്ഥാനത്തിലാണ് വേദിയിലെ മാറ്റം. ബംഗാളിലെ കല്യാണിയിലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. ജാദവ്പുർ യൂണിവേഴ്സിറ്റി സ്റ്റേഡിയമാണ് പുതിയ വേദി. കല്യാണിയിൽ നടക്കേണ്ടിയിരുന്ന ബിഹാറിനെതിരായ ബംഗാളിന്‍റെ ആദ്യ ഹോം മത്സരം മഴയെത്തുടർന്ന് ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചിരുന്നു.

Read More