അതിവേഗ ഇരട്ടസെഞ്ചറിയുമായി ബോവ്സ്

ക്രൈസ്റ്റ്ചർച്ച്: ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ ഇരട്ടസെഞ്ചറി റിക്കാർഡ് ഇനി ന്യൂസിലൻഡിന്‍റെ ചാഡ് ബോവ്സിനു സ്വന്തം. ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡും ഇന്ത്യയുടെ എൻ. ജഗദീശനും സ്വന്തമാക്കിവച്ചിരുന്ന റിക്കാർഡ് ബോവ്സ് തകർത്തു. 103 പന്തിലായിരുന്നു ബോവ്സിന്‍റെ ഇരട്ടസെഞ്ചുറി പിറന്നത്. ദ ഫോഡ് ട്രോഫിയിൽ കാന്‍റർബറിക്കുവേണ്ടി ഒട്ടാഗോയ്ക്കെതിരേയായിരുന്നു ബോവ്സിന്‍റെ വെടിക്കെട്ട് ബാറ്റിംഗ്. മത്സരത്തിൽ 110 പന്തിൽ 205 റണ്‍സുമായി ബോവ്സ് പുറത്തായി. ബോവ്സിന്‍റെ ഇരട്ടസെഞ്ചുറി ബലത്തിൽ കാന്‍റർബറി 50 ഓവറിൽ ഒന്പതു വിക്കറ്റ് നഷ്ടത്തിൽ 343 റണ്‍സ് നേടി. ഒട്ടാഗോയുടെ മറുപടി 24.5 ഓവറിൽ 103ൽ അവസാനിച്ചു. ഫലത്തിൽ കാന്‍റർബറിക്ക് 240 റണ്‍സിന്‍റെ കൂറ്റൻ ജയം. എൻ. ജഗദീശനും ട്രാവിസ് ഹെഡും 114 പന്തിലായിരുന്നു ഇരട്ടസെഞ്ചുറിയിലെത്തിയത്. 2021-22 മാർഷ് കപ്പിൽ ക്വീൻസ്‌ലാൻഡിനെതിരേ സൗത്ത് ഓസ്ട്രേലിയയ്ക്കുവേണ്ടിയായിരുന്നു മാർഷിന്‍റെ 114 പന്തിലെ ഡബിൾ സെഞ്ചുറി. 2022 വിജയ് ഹസാരെ ട്രോഫിയിൽ അരുണാചൽപ്രദേശിനെതിരേയായിരുന്നു തമിഴ്നാടിന്‍റെ…

Read More

തോറ്റെങ്കിലും ഇന്ത്യ സെമിയിൽ

കാഠ്മണ്ഡു: സാഫ് വനിതാ ഫുട്ബോൾ ചാന്പ്യൻഷിപ് ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്കു തോൽവി. ബംഗ്ലാദേശിനോട് 3-1നാണ് ഇന്ത്യ പരാജയപ്പെട്ടത്. എങ്കിലും ഗ്രൂപ്പിൽനിന്നു രണ്ടാം സ്ഥാനക്കാരായി ഇന്ത്യ സെമിയിലേക്കു മുന്നേറി. പാക്കിസ്ഥാനെ കീഴടക്കിയ ഇന്ത്യക്കു മൂന്നു പോയിന്‍റുണ്ട്. നാലു പോയിന്‍റുമായി ബംഗ്ലാദേശ് ഗ്രൂപ്പ് ചാന്പ്യന്മാരായി സെമിയിലേത്തി.

Read More

റിക്കാർഡ് സിംബാബ്‌വെ

ഹരാരെ: രാജ്യാന്തര ട്വന്‍റി-20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം സ്കോർ എന്ന റിക്കാർഡ് കുറിച്ച് സിംബാബ്‌വെ. ഐസിസി ട്വന്‍റി-20 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഗാംബിയയ്ക്കെതിരേ 20 ഓവറിൽ സിംബാബ്‌വെ 344/4 എന്ന സ്കോർ പടുത്തുയർത്തി. 2023ൽ മംഗോളിയയ്ക്കെതിരേ നേപ്പാൾ കുറിച്ച 314/3 എന്ന റിക്കാർഡ് ഇതോടെ പഴങ്കഥയായി. എന്നാൽ, ഫുൾ മെംബർ ടീമുകളിലെ ഏറ്റവും ഉയർന്ന സ്കോർ ബംഗ്ലാദേശിനെതിരേ 2024 ലോകകപ്പിൽ ഇന്ത്യ നേടിയ 297/6 ആണ്. 43 പന്തിൽ 133 റണ്‍സുമായി പുറത്താകാതെ നിന്ന സിക്കന്തർ റാസ, 19 പന്തിൽ 62 റണ്‍സ് നേടിയ തടിവാനശേ മരുമണി, 17 പന്തിൽ 53 റണ്‍സുമായി പുറത്താകാതെ നിന്ന ക്ലൈവ് മദാൻഡെ എന്നിവരുടെ കടന്നാക്രമണമാണ് സിംബാബ്‌വെയെ ലോക റിക്കാർഡിൽ എത്തിച്ചത്. മറുപടിക്കിറങ്ങിയ ഗാംബിയ 14.4 ഓവറിൽ 54 റണ്‍സിനു പുറത്തായി, സിംബാബ്‌വെയ്ക്ക് 290 റണ്‍സിന്‍റെ കൂറ്റൻ ജയം. രാജ്യാന്തര…

Read More

ഫാഡ് ഡയറ്റ് സ്വീകരിക്കുന്പോൾ: ആരോഗ്യകരമാകണം ഡയറ്റ് പ്ലാനുകൾ

ആഴ്ചയിൽ അര മുതൽ ഒരു കിലോഗ്രാം വരെ ശരീരഭാരം കുറയുന്നത് ആരോഗ്യകരമായ ഒരു സമീപനമാണ്. ഈ വേഗത്തിൽ ശരീരഭാരം കുറയ്ക്കുന്ന വ്യക്തികൾ ദീർഘകാലത്തേക്ക് ഭാരം കുറയ്ക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കുറഞ്ഞ നി‌യന്ത്രണങ്ങൾ…ഫാഡ് ഡയറ്റിംഗിന്‍റെ (അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ തെരഞ്ഞെടുക്കുന്ന രീതി – Fad Diet) നെഗറ്റീവ് ഇഫക്റ്റുകൾ ഒഴിവാക്കാൻ സമീകൃതവും കുറഞ്ഞ നിയന്ത്രണങ്ങളുള്ളതുമായ സമീപനമാണ് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല ഓപ്ഷൻ. മാക്രോ ന്യൂട്രിയന്‍റുകൾ ഒഴിവാക്കിയാൽപലപ്പോഴും, ചില ഭക്ഷണങ്ങൾ അല്ലെങ്കിൽ മാക്രോ ന്യൂട്രിയന്‍റുകൾ ഫാഡ് ഡയറ്റുകളുടെ ലക്ഷ്യമായി മാറുന്നു. അതുമൂലം നിങ്ങൾക്ക് പോഷകങ്ങളുടെ അപര്യാപ്തതയ്ക്കുള്ള സാധ്യതയും കൂടുതലായിരിക്കാം. കർശനമായി സസ്യാഹാരം പിൻതുടർന്നാൽഭക്ഷണങ്ങളും ഭക്ഷണ ഗ്രൂപ്പുകളും വെട്ടിക്കുറയ്ക്കുകയോ കലോറിയുടെ അളവ് ഗണ്യമായി കുറയ്ക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാകും. ഉദാഹരണത്തിന്, കർശനമായി സസ്യാഹാരം പിന്തുടരുന്ന…

Read More

ലോക്സഭാ ഉപതെരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി 27 മുതല്‍ മൂന്ന് ദിവസം വയനാട്ടില്‍; നവംബറിൽ വീണ്ടുമെത്തും

കോഴിക്കോട്: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി മടങ്ങിയതോടെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് കൂടുതല്‍ സജീവമായി കോണ്‍ഗ്രസ്. പ്രവര്‍ത്തകരില്‍ പ്രിയങ്ക സൃഷ്ടിച്ച ആവേശം തുടര്‍ന്നുകൊണ്ടുപോകുകയെന്ന ലക്ഷ്യമാണ് യുഡിഎഫ് നേതൃത്വത്തിനുള്ളത്. പത്രികാ സമർപ്പണത്തിനുശേഷം മടങ്ങിയ പ്രിയങ്ക ഗാന്ധി 27, 28, 29 തീയതികളിൽ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തും. നവംബർ മൂന്ന് മുതൽ തുടർച്ചയായി ഏതാനും ദിവസം മണ്ഡലത്തിൽ ഉണ്ടാകും. ഈ ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധിയും വയനാട്ടില്‍ എത്തുമെന്ന് ഡിസിസി നേതൃത്വം അറിയിച്ചു. പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി നടത്തിയ റോഡ് ഷോയും അതിനുശേഷം നടത്തിയ പൊതുസമ്മേളനവും മികച്ച സംഘാടനത്തിലൂടെ മികവുറ്റതാക്കാന്‍ കഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍. അതേസമയം ബിജെപി സ്ഥാനാര്‍ഥി നവ്യഹരിദാസും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയും മണ്ഡലത്തില്‍ തമ്പടിച്ച് പ്രചാരണം തുടരുകയാണ്.

Read More

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിനു കാരണക്കാർ ശിക്ഷിക്കപ്പെടുമെന്ന്  സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിനു കാരണക്കാർ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കുറ്റവാളികളെ സംരക്ഷിക്കാൻ എൽഡിഎഫ് സർക്കാരിനു പറ്റില്ലെന്നും ശിക്ഷിക്കപ്പെടുമെന്നത് എൽഡിഎഫ് കാഴ്ചപ്പാടാണെന്നും പറഞ്ഞ ബിനോയ് വിശ്വം മുഖ്യമന്ത്രി ഇക്കാര്യമാണ് പറഞ്ഞതെന്നും കൂട്ടിച്ചേർത്തു.

Read More

സമയത്തു പണം കിട്ടുന്നില്ല ; ദയനീയാവസ്ഥ ഒഴിവാക്കാൻ കെഎസ്ആർടിസി ഇനി  ചെക്കുകൾ സ്വീകരിക്കില്ല

ചാത്തന്നൂർ: ഇടപാടുകാർ നല്കുന്ന ചെക്കുകൾ മടങ്ങുന്നതിനാൽ ബാങ്കുകൾ ഈടാക്കുന്ന ബൗൺസിംഗ് ചാർജ് ഇനത്തിലും കെ എസ് ആർടിസിക്ക് നഷ്ടമുണ്ടാകുന്നു. ഇനി മേലാൽ ഇടപാടുകാരിൽ നിന്നും ചെക്കുകൾ സ്വീകരിക്കരുതെന്ന് യൂണിറ്റ് അധികൃതർക്ക് ഫിനാൻസ് അഡ്വൈസറുടെ കർശന നിർദ്ദേശം. ഡിമാൻ്റ് ഡ്രാഫ്റ്റ് ആയി മാത്രമേ തുകകൾ സ്വീകരിക്കാവൂ. ടിക്കറ്റിതര വരുമാനങ്ങളായ പരസ്യം, കെട്ടിട -കടമുറി വാടക, ബസുകൾ വിവിധാവശ്യങ്ങൾക്ക് വിട്ടുകൊടുക്കുന്നതിന്‍റെ ചാർജ് തുടങ്ങിയവയ്ക്കാണ് ഇടപാടുകാർ ചെക്കുകൾ നല്കുന്നത്. ഇത് ബാങ്കിൽ നല്ക്കുമ്പോൾ മതിയായ തുകയില്ലെന്ന കാരണത്താൽ മടങ്ങുന്നുണ്ട്.മടങ്ങുന്ന ചെക്കുകൾക്ക് ബൗൺസിംഗ് ചാർജ് എന്ന പിഴ ബാങ്കുകൾ കെ എസ് ആർടിസിയിൽ നിന്നും ഈടാക്കുന്നുണ്ട്. ചെക്ക് സ്വീകരിക്കുന്നത് മൂലം സമയത്ത് പണം കിട്ടാതിരിക്കുകയും പിഴ ഒടുക്കുകയും ചെയ്യേണ്ട ദയനീയാവസ്ഥ ഒഴിവാക്കാനാണ് തീരുമാനം ഇടപാട് പ്രക്രിയ ലഘൂകരിക്കാനും ക്ലിയറൻസിന്‍റെ പ്രോസസിംഗ് സമയം ലാഭിക്കാനും പിഴ ഉൾപ്പെടെയുള്ള ചാർജുകൾ ബാങ്കുകൾ ഈടാക്കുന്നത് ഒഴിവാക്കാനുമാണ് ചെക്കുകൾ…

Read More

നവീൻ ബാബുവിന്‍റെ മരണം സിബിഐ അന്വേഷിക്കണം: ഡിസിസിയുടെ കളക്ടറേറ്റ് മാർച്ച് 26ന്

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്നും ഇതുമായി ബന്ധപ്പെട്ടു സര്‍ക്കാരിന്‍റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 26നു രാവിലെ 10.30ന് പത്തനംതിട്ട കളക്ടറേറ്റിലേക്ക് ഡിസിസിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും. കെപിസിസി മുൻ പ്രസിഡന്‍റ് വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിക്കും. പത്തിന് പത്തനംതിട്ട അബാന്‍ ജംഗ്ഷനില്‍ നിന്ന് പ്രതിഷേധ മാര്‍ച്ച് ആരംഭിക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി. ദിവ്യയെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങളായിട്ടും അറസ്റ്റ് ചെയ്യാതിരിക്കുന്ന നടപടി കുടുംബത്തോടു കാട്ടുന്ന കടുത്ത അനീതിയാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണം പ്രഹസനമാണെന്നും ഡിസിസി കുറ്റപ്പെടുത്തി.

Read More

വാഹനങ്ങളുടെ വരവും പോക്കും തോന്നിയതു പോലെ: മാന്നാറിലെ സിഗ്‌നൽ ലൈറ്റുകൾ പരസ്യം വയ്ക്കാനോ?

മാന്നാർ: ഗതാഗത നിയന്ത്രണത്തിനായി മാന്നാറിൽ സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന ഏറെ നാളത്തെ ആവശ്യം സാക്ഷാത്കരിച്ചത് നാല് വർഷം മുൻപാണ്. ഒരു കിലോ മീറ്ററിനുള്ളിൽ മൂന്ന് ട്രാഫിക് സിഗ്‌നൽ ലൈറ്റ് സ്ഥാപിച്ചാണ് ആവശ്യം നിറവേറ്റിയത്. മാന്നാർ ടൗൺ, തൃക്കുരട്ടി ജംഗ്ഷൻ, സ്റ്റോർ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്. വലിയ ആഘോഷങ്ങളോടെ ഉദ്ഘാടനങ്ങൾ നടത്തിയത്. എന്നാൽ ഈ ആഹ്ലാദങ്ങൾ അധികനാൾ നീണ്ട് നിന്നില്ല. ലൈറ്റുകൾ പലപ്പോഴും പ്രവർത്തനരഹിതമായിരുന്നു. എറെ തിരക്കുള്ള മാന്നാർ ടൗണിലെ സിഗ്നൽ ലൈറ്റാണ് പലപ്പോഴും പ്രവർത്തിക്കാത്തത്. ഇത് ഗതാഗത തിരക്ക് വർധിക്കാനും ഗതാഗതക്കുരുക്ക് രൂക്ഷമാകുവാനും കാരണമായി. സിഗ്നൽ ലൈറ്റ് ഇല്ലാതിരുന്ന കാലത്ത് ഗതാഗതം നിയന്ത്രിക്കാൻ ടൗണിൽ സ്ഥിരമായി ഒരു പോലീസ് ഉദ്യോഗസ്ഥനും ഹോം ഗാർഡും ഉണ്ടായിരുന്നു. സിഗ്നൽ വന്നതോടെ ഇവരുടെ സേവനം ഇല്ലാതായി. ഇതോടൊപ്പം ലൈറ്റ് കൂടി ഇല്ലാതായതോടെ വാഹനങ്ങളുടെ വരവും പോക്കും തോന്നിയതു പോലെയായി. അപകടങ്ങളും…

Read More

വയോധികനെ കൊലപ്പെടുത്താൻ ശ്രമം: യുവാവ് പോലീസ് പിടിയിൽ

ആലങ്ങാട്: വയോധികനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ ആലങ്ങാട് പോലീസ് പിടികൂടി. തിരുവാലൂർ ഫാം വില്ലയിൽ കിരണിനെയാണു (41) പോലീസ് പിടികൂടിയത്. വാക്കുതർക്കത്തെ തുടർന്നാണ് തിരുവാലൂർ ചേർളിയിൽ വീട്ടിൽ വേണുഗോപാൽ ( 54) നെ കിരൺ ആക്രമിക്കുകയും തുടർന്നു കത്തി ഉപയോഗിച്ചു കുത്താനും ശ്രമം നടത്തിയത്. ഇന്നലെ രാവിലെ ഒൻപതോടെ തിരുവാലൂർ കവലയ്ക്കു സമീപം വച്ചായിരുന്നു സംഭവം. തുടർന്നു ഒളിവിൽ പോയ യുവാവിനെ വരാപ്പുഴയിൽനിന്നാണു ആലങ്ങാട് പോലീസ് പിടികൂടിയത്. തിരുവാലൂർ സ്വദേശി അഭിജിത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ രണ്ടാം പ്രതിയാണു പിടിയിലായ കിരൺ. കഴിഞ്ഞദിവസമാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്. ഇൻസ്പെക്ടർ പി.പി. ജസ്റ്റിന്‍റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്. കുത്തേറ്റ വേണുഗോപാൽ ആലുവ കാരോത്തുകുഴി ആശുപതിയിൽ ചികിത്സയിലാണ്.

Read More