കൊച്ചി: അലന് വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച സംഭവത്തിലെ മുഖ്യസൂത്രധാരന്‍ ഒളിവിലുള്ളയാള്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് അന്വേഷണസംഘത്തിന് നിര്‍ണയക വിവരം ലഭിച്ചിട്ടുള്ളത്. മുംബൈ സംഘം 12ഓളം ഫോണുകളുമായി വിമാനത്താവളത്തിലെത്തുന്നതിന്റെ ദൃശ്യവും പോലീസിന് ലഭിച്ചതായാണ് വിവരം. എന്നാല്‍ പ്രതികളില്‍നിന്നും മൂന്ന് ഫോണുകള്‍ മാത്രമാണ് പോലീസിന് കണ്ടെത്താനായത്. മറ്റ് ഫോണുകള്‍ കണ്ടെത്താനുള്ള അന്വേഷണവും പോലീസ് ആരംഭിച്ചു. കേസില്‍ നാല് പേരെയാണ് ഇനി പിടികൂടാനുള്ളതെന്ന് പോലീസ് പറയുന്നു. അതിനിടെ അറസ്റ്റിലായ ഡല്‍ഹി മുംബൈ സംഘങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിച്ച് വരികയാണ്. അറസ്റ്റിലായ നാല് പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. നിലവില്‍ ഡല്ഹിയിയില്നിന്നും അറസ്റ്റിലായ വസീം അഹമ്മദ് (32), ആതിക് ഉര് റഹ്മാന് (38) എന്നിവരെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരികയാണ്. കേസുമായി ബന്ധപ്പെട്ട് മുംബൈയില്‍ അറസ്റ്റിലായ താനെ സ്വദേശി സണ്ണി…
Read MoreDay: October 24, 2024
ഷിംല അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ദസറ ഫിലിം ഫെസ്റ്റിവലിലും ശ്രദ്ധ നേടി ‘ദ്വയം’
ഷിംല അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2024 ലും കര്‍ണാടക സര്‍ക്കാര്‍ സംഘടിപ്പിച്ച മൈസുരു ദസറ ഫിലിം ഫെസ്റ്റിവല്‍ 2024 ലും ശ്രദ്ധേയമായി മലയാള ചലച്ചിത്രം ‘ദ്വയം’. ഫീല്‍ ഗുഡ് സൈക്കോളജിക്കല്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ പ്രമേയം പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ (PTSD) മൂലം അരക്ഷിതാവസ്ഥ നേരിടുന്ന ചിത്രകാരൻ രഘുവരനും അയാളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന 10 വയസുകാരന് ചീമുവും തമ്മിലുള്ള അപൂര്‍വ സൗഹൃദത്തിന്റേതാണ്. നവാഗതനായ സന്തോഷ് ബാലകൃഷ്ണനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നേനി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ. അമർ രാമചന്ദ്രനും സന്തോഷ് ബാലകൃഷ്ണനും ചേർന്നാണ് നിർമ്മാണം. ഗാനരചന ബിനോയ് കൃഷ്ണൻ. സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് സതീഷ് രാമചന്ദ്രന്. കപില്‍ കപിലന്, മധുവന്തി നാരായണന് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് ഡോ. അമര്‍ രാമചന്ദ്രനും സംഗീത സംവിധാനത്തിന് സതീഷ് രാമചന്ദ്രനും 2024 കേരള ഫിലിം…
Read Moreഇതാണ് ശ്രീരംഗ്… ജൂണിയർ അജയന്!
ടൊവിനോ ഹിറ്റ് അജയന്റെ രണ്ടാം മോഷണത്തില്‍ വൈക്കം വിജയലക്ഷ്മിയുടെ ആലാപന ഭംഗിയിൽ ജനപ്രിയമായ ഒരു പാട്ടുണ്ട്. കുഞ്ഞ് അജയനെ നെഞ്ചേറ്റി അമ്മൂമ്മ, മാണിക്യം പാടുന്നത്. അങ്ങ് വാന കോണില്‍ എന്ന ആ പാട്ടിനൊപ്പം ഹിറ്റാണ് അതില്‍ ജൂണിയര്‍ അജയനായി വേഷമിട്ട ശ്രീരംഗ് ഷൈനും. കുഞ്ഞിളം വാവേ, കഥ കേട്ട് മെല്ലെ മിഴിപൂട്ട്, മാറിന് ചൂടില്‍ ഉറങ്ങ് ഉറങ്ങ്… എന്നിങ്ങനെ കഥയോടു ചേര്‍ന്നലിയുന്ന വരികള്‍. ‘സുരഭിചേച്ചിയും ഞാനുമുള്ള പാട്ട് ഹിറ്റായതോടെ ധാരാളം പേര് വിളിക്കുന്നു. എല്ലാവരും ഇപ്പോള്‍ കുഞ്ഞിളം വാവേ എന്നാണു വിളിക്കുന്നത്. ഇൻസ്റ്റയിൽ മേസേജിടുന്നു. ദിവസവും പലയിടങ്ങളിൽ ആ പാട്ടു കേള്‍ക്കുന്നു. പലരുടെയും റിംഗ് ടോണാണ്. അതിലെ കുട്ടി ഞാനാണ് എന്നതു വലിയ സന്തോഷവും അഭിമാനവുമാണ്.’- ശ്രീരംഗ് ഷൈന്‍ രാഷ്്ട്രദീപികയോടു പറഞ്ഞു. സീരിയലുകളില്‍ ബാലതാരം…അച്ഛനു സിനിമ പണ്ടേ ക്രേസാണ്. അഞ്ചര വയസുള്ളപ്പോള്‍ അമൃത ടിവിയിലെ ഇമ്മിണി ബല്യൊരു…
Read Moreഭക്ഷണത്തിൽ തുപ്പി; ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ; പാചകവേളയിൽ ഭക്ഷണത്തിൽ തുപ്പുന്നത് ഏതുതരം ആചാരമാണ്; സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു
ബരാബങ്കി: ഉത്തർപ്രദേശിൽ ഭക്ഷണത്തിൽ തുപ്പിയിട്ട ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. ബരാബങ്കി ജില്ലയിലെ രാംനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ സുധിയാമാവു ടൗണിൽ പ്രവർത്തിക്കുന്ന ഹോട്ടലിലാണു പാചകത്തിനിടെ ജീവനക്കാരൻ റൊട്ടിയിൽ തുപ്പിയത്. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടുകയും അധികൃതർ ഹോട്ടൽ അടച്ചുപൂട്ടുകയും ചെയ്തു. ഫത്തേപുർ നബിനഗറിൽ താമസിക്കുന്ന ഇർഷാദ് ആണ് അറസ്റ്റിലായത്. അടുത്തിടെ ഉത്തർപ്രദേശിലെ സഹാറൻപുർ, ബാഗ്പത് തുടങ്ങിയ ജില്ലകളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആവർത്തിക്കുന്ന ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഭക്ഷ്യ മലിനീകരണം തടയുന്നതിനു പുതിയ നിയമം തയാറാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്കു കർശന നിർദേശം നൽകി. പാചകവേളയിൽ ഭക്ഷണത്തിൽ തുപ്പുന്നത് ഏതുതരം ആചാരമാണെന്നു ചോദിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ച നടക്കുന്നുണ്ട്.
Read Moreനെടുമങ്ങാട് വാടകവീട്ടിൽ വൻ കഞ്ചാവു വേട്ട: പാലക്കാട് സ്വദേശിനി പിടിയിൽ; ഒരാൾ ഓടിരക്ഷപ്പെട്ടെന്ന് പോലീസ്
നെടുമങ്ങാട്: വാടകവീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവു പിടികൂടി. മഞ്ച- ചാമ്പപുരയിലാണു സംഭവം. മൂന്ന് പ്ലാസ്റ്റിക് ചാക്കിൽ നിറച്ച 20 കിലോഗ്രാമോളം കഞ്ചാവാണു പിടികൂടിയത്. നെടുമങ്ങാട് എക്സൈസ് സംഘമാണ് റെയ്ഡ് നടത്തിയത്.പാലക്കാട് സ്വദേശിനി ഭുവനേശ്വരി (24)യെയാണ് അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന മനോജ് (23) എന്നയാൾ ഓടി രക്ഷപ്പെട്ടു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട് റെയ്ഡ് നടത്തിയത്. ആലപ്പുഴ കഞ്ചാവ് കേസിൽ രണ്ട് പേർ പിടിയിലായിരുന്നു.അവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടത്തിയത്. 2 മാസം മുൻപാണ് ഇവർ മഞ്ചയിൽ വീട് വാടകയ്ക്ക് എടുത്തതെന്നും ഇവർ വീടിന് പുറത്ത് ഇറങ്ങാറില്ലായിരുന്നെന്നും നാട്ടുകാർ പറഞ്ഞു . എക്സൈസിനെ കണ്ടതോടെ കഞ്ചാവ് ബാത്ത് റൂമിൽ വച്ച് നശിപ്പിക്കാൻ ശ്രമിച്ചു. മനോജിനെ കൂടാതെ ഒരാൾ കൂടി ഉള്ളതായി വിവരം ഉണ്ട്.
Read Moreകേരളം കണ്ട ഏറ്റവും വലിയ ജിഎസ്ടി റെയ്ഡിൽ തൃശൂരിൽ പിടിച്ചെടുത്തത് 120 കിലോ സ്വർണം; റെയ്ഡിൽ പങ്കെടുത്തത് എഴുന്നൂറോളം ഉദ്യോഗസ്ഥർ
തൃശൂർ: തൃശൂരിലെ സ്വർണാഭരണ നിർമാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വൻ നികുതി വെട്ടിപ്പ്. കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം ഇതുവരെ പിടിച്ചെടുത്തെന്നും പരിശോധന തുടരുമെന്നും സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ ദിനേശ് കുമാർ അറിയിച്ചു. അഞ്ചു കൊല്ലത്തെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. തൃശൂരിലെ 74 കേന്ദ്രങ്ങളിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ് നടന്നത്. സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് സ്പെഷൽ കമ്മീഷണർ ഏബ്രഹാമിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി സ്ത്രീകളടക്കം 700 ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുത്തു. ഓപ്പറേഷൻ ‘ടോറേ ഡെൽ ഓറോ’ എന്നായിരുന്നു പരിശോധനയുടെ പേര്. മലയാളത്തിൽ സ്വർണഗോപുരം എന്നാണ് ഇതിനർഥം. ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ് ഇന്നു പുലർച്ചെ വരെ തുടർന്നു. കണക്കിൽപ്പെടാത്ത സ്വർണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജിഎസ്ടി വകുപ്പ് അറിയിച്ചു. മൊത്ത വ്യാപാര…
Read Moreഭർത്താവിന്റെ ദീർഘായുസിനായി വ്രതം നോറ്റു; പിന്നാലെ വിഷം നൽകി ജീവനെടുത്തു
ലക്നൗ: ഭർത്താവിന്റെ ദീർഘായുസിനായി വ്രതം (കർവാ ചൗഥ് ) എടുത്ത യുവതി വ്രതം തീർന്ന ഉടൻ വിഷം നൽകി അയാളുടെ ജീവനെടുത്തു. ഭർത്താവ് ശൈലേഷ് കുമാറിന് (32) മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്നു സംശയിച്ചാണ് ഭാര്യ സവിത വിഷം നല്കി കൊലപ്പെടുത്തിയത്. ഉത്തർപ്രദേശ് കൗശാംബി ജില്ലയിലെ കടധാം പോലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. ഭർത്താവിനുള്ള ഭക്ഷണത്തില്‍ വിഷം കലർത്തിയശേഷം അയാൾക്കൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച സവിത, ശൈലേഷിനോട് അയല്‍വാസിയുടെ വീട്ടില്‍ പോകാൻ ആവശ്യപ്പെട്ടു. തുടർന്ന് സവിത വീട്ടിൽനിന്നു സ്ഥലം വിട്ടു. വിഷം ഉള്ളിൽ ചെന്ന് അവശനിലയിലായ ശൈലേഷിനെ അയൽക്കാർ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അറസ്റ്റിലായ സവിത, ഭർത്താവിന്റെ ഭക്ഷണത്തില്‍ വിഷം കലർത്തിയെന്നു മൊഴി നൽകിയതായി പോലീസ് പറഞ്ഞു. ഭർത്താവിന്റെ ആയുസിനും രക്ഷയ്ക്കുംവേണ്ടി സൂര്യോദയം മുതൽ ചന്ദ്രോദയം വരെ വടക്കേ ഇന്ത്യയിലെ ഹിന്ദു സ്ത്രീകൾ എടുക്കുന്ന ഒരു ദിവസത്തെ…
Read Moreസംസ്ഥാന പദവി: കാഷ്മീർ മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ കാണും
ന്യൂഡൽഹി: ജമ്മുകാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ജമ്മു കാഷ്മീരിന് പൂർണ സംസ്ഥാന പദവി അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും. പൂർണ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഒമർ അബ്ദുള്ള പ്രധാനമന്ത്രിക്കു കൈമാറും. ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഒമർ അബ്ദുള്ള കൂടിക്കാഴ്ച നടത്തിയിരുന്നു. ഗന്ധർബാൽ ഭീകരാക്രമണം സംബന്ധിച്ച കാര്യങ്ങളും അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി. ജമ്മു കാഷ്മീർ മുഖ്യമന്ത്രിയായ ശേഷം ഒമർ അബ്ദുള്ളയുടെ ആദ്യ ഡൽഹി സന്ദർശനം ആണിത്. ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ പാസാക്കിയ പ്രമേയത്തിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അംഗീകാരം നല്‍കിയിരുന്നു.
Read Moreനവീൻ ബാബുവിന്റെ മരണം: റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറും; ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ദിവ്യ
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടു വകുപ്പുതല അന്വേഷണം നടത്തുന്ന ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ. ഗീതയുടെ റിപ്പോർട്ട് ഇന്നോ നാളെയോ സർക്കാരിനു കൈമാറും. ഇന്നലത്തെ മന്ത്രിസഭായോഗത്തിനു മുന്‍പ് റിപ്പോർട്ട് കൈമാറുമെന്നു കരുതിയിരുന്നുവെങ്കിലും ഇന്നലെ കൈമാറിയില്ല. അന്വേഷണ റിപ്പോർട്ട് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് കൈമാറാനാണ് നിർദേശം. റിപ്പോർട്ട് പഠിച്ചശേഷം പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശിപാർശ കുറിപ്പോടുകൂടിയാകും മന്ത്രിക്ക് ലഭിക്കുക. എഡിഎം മരണമടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാകും. അതേസമയം യാത്രയയപ്പ് യോഗത്തിൽ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ ആക്ഷേപിക്കുന്ന പ്രസംഗദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പി.പി.ദിവ്യ തന്നെയെന്ന് റവന്യൂ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം. യാത്രയയപ്പ് ചടങ്ങിലെ പരിപാടി കണ്ണൂരിലെ ഒരു പ്രാദേശിക ചാനല്‍ മാത്രമാണ്…
Read Moreകവര്ച്ചാനാടകത്തിൽ തട്ടിയത് 72.40 ലക്ഷം; കണ്ടെടുത്തത് 37 ലക്ഷം, ബാക്കി എവിടെ? അന്വേഷണം വിപുലമാക്കാൻ പോലീസ്
കൊയിലാണ്ടി: എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടുവന്ന പണം ആസൂത്രിതമായി തട്ടിയെടുത്ത കേസില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ്. നിലവില്‍ നഷ്ടപ്പെട്ട 72.40 ലക്ഷം രൂപയില്‍ 37 ലക്ഷം മാത്രമേ കണ്ടെടുക്കാനായുള്ളു. ബാക്കി തുക ആര്‍ക്കെല്ലാം കൊടുത്തു, പണം തട്ടല്‍ മാത്രമായിരുന്നോ ഇവരുടെ ലക്ഷ്യം തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് 28ന് അപേക്ഷ നല്‍കും. എടിഎമ്മിൽ നിറയ്ക്കുന്നതിന് 72.40 ലക്ഷം രൂപയാണ് മുഖ്യപ്രതിയായ സുഹൈലിന്റെ പക്കലുണ്ടായിരുന്നതെന്ന് പയ്യോളി സ്വദേശിയായ ഫ്രാഞ്ചൈസിയും ഇന്ത്യാ വൺ എടിഎമ്മിന്റെ മാനേജരും പോലീസിനെ അറിയിച്ചിരുന്നു. ഇതിൽ 37 ലക്ഷം പ്രതികളിലൊരാളായ തിക്കോടി ആവിക്കൽ ഉമ്മർ വളപ്പിൽ മുഹമ്മദ് താഹ (27) താത്കാലികമായി ജോലിചെയ്ത കെട്ടിടത്തിലെ മൂന്നാം നിലയിലെ മച്ചിൽനിന്നു കണ്ടെടുത്തിരുന്നു. കവർച്ചചെയ്ത പണമെല്ലാം കൈകാര്യംചെയ്തത് താഹയാണ്. തിക്കോടിയിലെ ബാങ്കിൽ പണയംവച്ച സ്വർണം തിരിച്ചെടുക്കുന്നതിനായി അഞ്ചുലക്ഷം രൂപ നൽകിയെന്ന് ഇയാൾ…
Read More