തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുന്നറിയിപ്പ്. 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മധ്യകേരളത്തിലും മലയോര മേഖലകളിലും ശക്തമായ മഴയുണ്ടാകും. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. കോമറിൻ മേഖലയ്ക്ക് മുകളിലായി ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാൽ അടുത്ത ഒരാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ദാന ചുഴലിക്കാറ്റ് ഇന്ന് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇന്ന് രാത്രിയോടെയൊ നാളെ അതിരാവിലെയോടെയൊ ദാന ചുഴലിക്കാറ്റ് ഒഡിഷയിലെ പുരിക്കും പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിനും ഇടയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യത. പരമാവധി 120 കിലോമീറ്റർ വരെ വേഗതയിലായിരിക്കും ദാന കര തൊടുകയെന്നാണ് കേന്ദ്ര…
Read MoreDay: October 24, 2024
ഏജന്റ് വിളിച്ചിട്ടാണ് വന്നത്, ഇത്തരം പരിപാടിയില്‍ പങ്കെടുത്താല്‍ 500-600 രൂപ കിട്ടാറുണ്ട്; ഗുരുവായൂര്‍ അമ്പലനടയില്‍ ഷൂട്ടിംഗിലാണ് അവസാനം പങ്കെടുത്തത്; റോഡ് ഷോ നടത്തി അന്‍വര്‍ എയറില്‍
പാലക്കാട്: പി. വി. അന്‍വറിന്റെ പാലക്കാട് റോഡ് ഷോയിൽ പങ്കെടുക്കാൻ ഏജന്റ് വിളിച്ചിട്ടാണ് വന്നതെന്ന് കൊടുവായൂരില്‍ നിന്നെത്തിയ സ്ത്രീ. പേയ്മെന്റിന്റെ കാര്യമൊന്നും ഇതുവരെയയും പറഞ്ഞിട്ടില്ല. ഇതുപോലെ സിനിമയില്‍ അഭിനയിക്കാന്‍ പോകാറുണ്ട്, ഇവിടെയും വിളിച്ചപ്പോള്‍ വന്നതാണെന്ന് അവർ പറഞ്ഞു. ‘കാറ്ററിംഗിനും സിനിമാ ഷൂട്ടിംഗിനുമൊക്കെ പോകാറുണ്ട്. ഏജന്റ് വിളിച്ചിട്ടാണ് വന്നത്. ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയുടെ ഷൂട്ടിംഗിലാണ് അവസാനം പങ്കെടുത്തത്. ഡിഎംകെയെ കുറിച്ച് അറിയില്ല’എന്നും ഇവർ വ്യക്തമാക്കി. പുഷ്പ എന്ന സ്ത്രീയാണ് തങ്ങളെ എത്തിച്ചത് എന്നും മറ്റൊരു സ്ത്രീ പറഞ്ഞു. 15 പേരാണ് തങ്ങള്‍ക്കൊപ്പം വന്നത് എന്നും ഇവര്‍ വ്യക്തമാക്കി. സാധാരണ ഇത്തരം പരിപാടിയില്‍ പങ്കെടുത്താല്‍ 500-600 രൂപ കിട്ടാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Read Moreഎസ്എച്ച്ഒ സഹപ്രവർത്തകരുടെ മുന്നിൽവെച്ച് അധിക്ഷേപിച്ചു; എസ്ഐ ഡ്യൂട്ടി ഉപേക്ഷിച്ച് ഇറങ്ങിപ്പോയി; ആറന്മുളയിലെ സംഭവം ഇങ്ങനെ
ആറന്മുള: പോലീസ് ഇന്‍സ്പെക്ടറുടെ മാനസിക പീഡനത്തെത്തുടര്‍ന്ന് ഡ്യൂട്ടി ഉപേക്ഷിച്ചു മടങ്ങിയ എസ്ഐയെ സഹപ്രവർത്തകർ റെയിൽവേ സ്റ്റേഷനിലെത്തി തിരികെ കൊണ്ടുവന്നു. തർക്കത്തിൽ ഇടപെട്ട ജില്ലാ പോലീസ് മേധാവി ഇരുവരെയും വിളിച്ചുവരുത്തി ചർച്ച നടത്തി. ആറന്മുള പോലീസ് സ്റ്റേഷനില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. എസ്എച്ച്ഒ പ്രവീൺ എസ്ഐ അലോഷ്യസിനെ സ്റ്റേഷനിൽ മറ്റുള്ളവരുടെ മുന്നില്‍വച്ച് അധിക്ഷേപിച്ച് സംസാരിച്ചതായി പരാതി ഉണ്ടായത്. മാനസികമായി ബുദ്ധിമുട്ടിലായ എസ്ഐ ഡ്യൂട്ടിക്കിടെ ഇറങ്ങിപ്പോകുകയായിരുന്നു. പിന്നാലെ എത്തിയ സഹപ്രവര്‍ത്തകര്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇദ്ദേഹത്തെ കണ്ടെത്തി. വിവരം അറിഞ്ഞ എസ്പി വി.ജി. വിനോദ് കുമാര്‍ രണ്ടു പേരെയും വിളിച്ചു വരുത്തി. ഇന്‍സ്പെക്ടര്‍ മാനസികമായി നിരന്തരം പീഡിപ്പിക്കുന്നുവെന്നാണ് എസ്ഐയുടെ പരാതി. അലോഷ്യസിന് സ്റ്റേഷന് മാറ്റി നല്‍കാമെന്ന് എസ്പി അറിയിച്ചതായി പറയന്നു. ജില്ലയില്‍ മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്റ്റേഷനുകളില്‍ ഒന്നാണ് ആറന്മുള. മുന്‍പ് എസ്എച്ച്ഒ ആയിരുന്ന…
Read Moreഅമ്മയ്ക്കൊരുമ്മ: ബസിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി യുവതി; തുണയായി ബസ് ജീവനക്കാരും സഹയാത്രികരും
ബസിൽ ഇരട്ടക്കുട്ടികൾക്കു ജന്മം നൽകി യുവതി. കനകപുരയില്നിന്നു ഹുനസനഹള്ളിയിലേക്കു സഞ്ചരിക്കുകയായിരുന്ന കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിലാണു സംഭവം. ഹുനാസനഹള്ളി സ്വദേശിയായ റസിയ ബാനുവാണ് ആൺകുഞ്ഞിനെയും പെൺകുഞ്ഞിനെയും പ്രസവിച്ചത്. ഭർത്താവും അമ്മയും ബസിൽ റസിയയ്ക്കൊപ്പമുണ്ടായിരുന്നു. ബസ് ജീവനക്കാരും സഹയാത്രികരും ഇവർക്കു തുണയായി. കനകപുര താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ സന്ദർശിക്കാൻ പോകുന്പാഴായിരുന്നു അപ്രതീക്ഷിതമായി റസിയയ്ക്കു പ്രസവവേദന അനുഭവപ്പെട്ടത്. ഗർഭകാലം എഴുമാസമേ ആയിരുന്നുള്ളൂ. പ്രസവശേഷം റസിയയെയും കുഞ്ഞുങ്ങളെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ വാണി വിലാസ് ആശുപത്രിയിലേക്കു മാറ്റി. അമ്മയുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Read Moreകൈവെള്ളയിൽ പാന്പിന് മുട്ടയൂട്ട്! ഇതൊക്കെയെന്തെന്ന് പാമ്പ്
കൈവെള്ളയിൽ മുട്ട വച്ച് പാന്പിനെ തീറ്റിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. എക്സിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോയുടെ തുടക്കത്തിൽ മുട്ടയിരിക്കുന്ന കൈയിലേക്ക് ഒരു പാന്പ് ഇഴഞ്ഞെത്തുന്നു. തുടർന്നു പാന്പിന്റെ തലയേക്കാൾ വലിപ്പമുള്ള മുട്ട ശ്രമകരമായി വിഴുങ്ങി വയറ്റിലാക്കുന്നു. പാന്പിന്റെ വയറ്റിലേക്കു മുട്ടയിറങ്ങിപ്പോകുന്നത് കൗതുകവും ഭയവും ജനിപ്പിക്കുന്ന കാഴ്ചയാണ്. മുട്ട വിഴുങ്ങിയശേഷം പാന്പ് കൈയിൽനിന്നു തിരിച്ചിറങ്ങുന്നതും കാണാം. സംഭവം എവിടെ നടന്നതാണെന്നു വ്യക്തമല്ല. പാശ്ചാത്യരാജ്യങ്ങളിൽ പാന്പുകളെ വളർത്താറുണ്ട്. അവിടെനിന്നുള്ള വീഡിയോയാകാമിതെന്നു കരുതുന്നു.
Read Moreപുലർച്ചെ ഗ്യാസിന്റെ രൂക്ഷ ഗന്ധം; സ്റ്റേറൂമിൽ സൂക്ഷിച്ച തുരുമ്പിച്ച സിലിണ്ടറില്‍നിന്ന് ഗ്യാസ് ചോര്‍ന്നു; രാത്രിയിൽ വൈദ്യുതി പ്രകാശിപ്പിക്കാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം
എടത്വ: ചുവട് തുരുമ്പിച്ച സിലിണ്ടറില്‍നിന്ന് ഗ്യാസ് ചോര്‍ന്നു. ഒഴിവായത് വന്‍ ദുരന്തം. തലവടി ആനപ്രമ്പാല്‍ തെക്കേകര സ്വദേശിയുടെ വീട്ടാവശ്യത്തിന് എത്തിച്ച സിലിണ്ടറിന്റെ തുരുമ്പിച്ച ചുവടുഭാഗത്തുനിന്നാണ് ഗ്യാസ് ചോര്‍ന്നത്. ഏജന്‍സി തിങ്കളാഴ്ചയാണ് ഗ്യാസ് വീട്ടില്‍ എത്തിച്ചത്. പഴയ കുറ്റിയില്‍ ഗ്യാസ് ഉള്ളതിനാല്‍ പുതിയ സിലിണ്ടര്‍ അടുക്കളയോട് ചേര്‍ന്ന സ്റ്റോര്‍ റൂമിലാണ് വച്ചത്. ഇന്നലെ രാവിലെ അഹനീയമായ ഗ്യാസിന്റെ ഗന്ധം വീട്ടില്‍ പടരുന്നതറിഞ്ഞാണ് വീട്ടുകാര്‍ ഉണര്‍ന്നത്. ഗ്യാസിന്റെ ഗന്ധത്തിനൊപ്പം ശബ്ദവും കേട്ടതോടെ സ്റ്റോർ റൂമില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടറില്നിന്നാണെന്ന് മനസിലാക്കി. സിലിണ്ടറിന്റെ ചുവടുഭാഗം തുരുമ്പിച്ച നിലയിലായിരുന്നു. ഈ ഭാഗത്തുനിന്നാണ് ഗ്യാസ് ചോര്‍ന്നത്. വീട്ടുടമ സിലിണ്ടര്‍ പുറത്തിറക്കിയശേഷം ഏജന്‍സിയില്‍ വിവരം അറിയിച്ചു. ഇതിനോടകം ഗ്യാസ് വീട്ടില്‍ പടര്‍ന്നിരുന്നു. രാത്രിയില്‍ വൈദ്യുതിവിളക്ക് പ്രകാശിപ്പിക്കാതിരുന്നതും രാവിലെ അടുപ്പ് കത്തിക്കാതിരുന്നതുമാണ് വന്‍ ദുരന്തത്തില്‍നിന്ന് വീട്ടുകാര്‍ രക്ഷപ്പെട്ടത്.
Read Moreമാംഗല്യം തന്തുനാനേനാ… കടൽ കടന്ന വിവാഹം; ഹംഗറി സ്വദേശികൾക്ക് അല്ലിയാർ ക്ഷേത്രത്തിൽ പ്രണയസാഫല്യം
നെടുംകണ്ടം: കതിർ മണ്ഡപത്തിൽ സാലൈ മരിയയുടെ കൈപിടിച്ച് ബോഡ്നർ ജാനോസ്. ഹംഗറി സ്വദേശികൾക്ക് നെടുംകണ്ടം അല്ലിയാർ ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ പ്രണയ സാഫല്യം. ഹൈന്ദവ ആചാരങ്ങളോടും കേരള സാംസ്കാരത്തോടും ഉള്ള പ്രിയമാണ് ഇരുവരെയും വിവാഹത്തിനായി കേരളത്തിലേക്കെത്തിച്ചത്. രണ്ട് വർഷം മുൻപ് ബോഡ്നർ ജാനോസും സാലൈ മരിയയും ഇന്ത്യ സന്ദർശിച്ചിരുന്നു. അന്ന് നാട് കാണുന്നതിനൊപ്പം സാംസ്കാരിക വൈവിധ്യവും ഹൈന്ദവ ആചാരങ്ങളും അടുത്തറിയാനും ശ്രമിച്ചു. വിവിധ ക്ഷേത്രങ്ങളിലും സന്ദർശനം നടത്തി. ഇതോടെയാണ് വിവാഹം ഹിന്ദു വിശ്വാസ പ്രകാരം വേണമെന്ന് തീരുമാനിച്ചത്. വിവാഹിതരാകാൻ തീരുമാനിച്ചതോടെ കേരളത്തിലെ സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. നെടുങ്കണ്ടം കൂട്ടാറിനടുത്തുള്ള അല്ലിയാർ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വിവാഹവേദി ഒരുക്കി. വിവാഹച്ചടങ്ങുകൾക്ക് മരിയയുടെ അമ്മയും കേരളത്തിലെ സുഹൃത്തുക്കളും ക്ഷേത്രം ഭാരവാഹികളും സാക്ഷിയായി. കഴിഞ്ഞ തവണ കേരളം സന്ദർശിച്ചപ്പോഴും ഇരുവരും അല്ലിയാർ ക്ഷേത്രത്തിൽ എത്തിയിരുന്നു.
Read Moreപത്ത് ലക്ഷവും 50 പവനും പോര; അമ്മായിയമ്മയുടെ ക്രൂരപീഡനത്തിന് ഇരയായ മലയാളി കോളജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി; യുവതിയുടെ ശബ്ദസന്ദേശം പുറത്ത്
നാഗർകോവിൽ: സ്ത്രീധനത്തിന്റെ പേരിൽ മലയാളിയായ കോളജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതിയെ (25) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ശുചിന്ദ്രത്തെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. ആറ് മാസം മുൻപായിരുന്നു തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള ശ്രൂതിയുടെ വിവാഹം. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃമാതാവുമായി നിരന്തരം വഴക്കുണ്ടായിരുന്നതായാണു വിവരം. പത്ത് ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹസമ്മാനമായി നൽകിയിരുന്നു. സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാർത്തിക്കിന്റെ അമ്മ വഴക്കുണ്ടാക്കി. മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചിൽപാത്രത്തിൽനിന്ന് ഭക്ഷണം കഴിക്കാൻ ഇവർ നിർബന്ധിച്ചെന്നും ശ്രൂതിയുടെ ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. ശ്രുതിയുടെ കുടുംബം കോയമ്പത്തൂരിൽ സ്ഥിരതാമസമാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഅച്ഛനു തുല്യം അച്ഛൻ മാത്രം… ഓടി നേടിയത് സ്വർണം; ട്രാക്കിൽ സാന്ത്വനം
കാർത്തിക അഭിലാഷ് ഓടി നേടിയത് സ്വർണ മെഡലെങ്കിൽ ട്രാക്കിൽ കിട്ടിയത് അച്ഛന്റെ സ്നേഹ വാത്സല്യമാണ്. സീനിയർ പെൺകുട്ടികളുടെ വിഭാഗം 1500 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് കാർത്തിക അഭിലാഷ് അച്ഛന്റെ അടുത്തേക്ക് ഓടിയെത്തിയത്. എസ്എൻവി എച്ച്എസ്എസ് എൻആർ സിറ്റിയിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് കാർത്തിക അഭിലാഷ്. അഞ്ചു മിനിറ്റും 30 സെക്കൻഡുമാണ് സ്വർണ്ണ മെഡൽ നേടാൻ എടുത്ത സമയപരിധി. സീനിയർ പെൺകുട്ടികളുടെ വിഭാഗം 3000 മീറ്റർ മത്സരത്തിനും കാർത്തിക അഭിലാഷ് സ്വർണം നേടി. മൂന്നുവർഷമായി കായിക അധ്യാപകൻ സുനിൽകുമാറിന്റെ പരിശീലനത്തിലായിരുന്നു കാർത്തിക. ബൈസൺവാലി സ്വദേശികളായ അഭിലാഷ്-ദീപ ദമ്പതികളുടെ മകളാണ് കാർത്തിക അഭിലാഷ്. ശ്രാവൺ ആണ് സഹോദരൻ.
Read Moreവയനാടിന്റെ പ്രിയങ്കരിയാവാൻ വന്ന പ്രിയങ്കഗാന്ധി കോടീശ്വരി; സത്യവാങ്മൂലത്തിൽ നൽകിയത് 12 കോടിയുടെ സ്വത്തുണ്ടെന്ന്; ഭർത്താവ് റോബർട്ട് വധ്രയുടെ സ്വത്ത് വിവരം ഇങ്ങനെ…
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി പത്രിക സമർപ്പിച്ച പ്രിയങ്ക ഗാന്ധിക്കുള്ളത് 12 കോടി രൂപയുടെ സ്വത്ത്. നാമനിർദേശ പത്രികയ്ക്കൊപ്പം നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് ബാങ്കുകളിലെ നിക്ഷേപം ഉൾപ്പെടെ 4.24 കോടി രൂപയുടെ ജംഗമവസ്തുക്കളും 7.74 കോടി രൂപയുടെ സ്ഥാവരവസ്തുക്കളുമുണ്ട്. 2.1 കോടി രൂപയുടെ ഭൂസ്വത്തുക്കൾ ഉണ്ട്. 15.75 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. ഭർത്താവ് റോബർട്ട് വധ്ര സമ്മാനമായി നല്കിയ ഹോണ്ട സിആർവി കാർ, 1.15 കോടി വിലമതിക്കുന്ന 4400 ഗ്രാം സ്വർണം എന്നിവയുണ്ട്. ഹിമാചൽ പ്രദേശിലെ സിംലയിൽ സ്വന്തമായി വീടുണ്ടെന്നും അത് 5.63 കോടി രൂപ വിലമതിക്കുന്നതാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഭർത്താവ് റോബർട്ട് വധ്രയുടെ ആസ്തി സംബന്ധിച്ചും സത്യവാങ്മൂലത്തിൽ പറയുന്നു. 37.91 കോടി രൂപയുടെ ജംഗമവസ്തുക്കളും 27.64 കോടി രൂപയുടെ സ്ഥാവരവസ്തുക്കളുമുണ്ട്.
Read More