തിരുവനന്തപുരം: എംഎൽഎ തോമസ് കെ.തോമസിനെതിരേ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി ആന്റണി രാജു. താൻ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്നു പറയുന്നത് തെറ്റാണ്. താൻ പറഞ്ഞാൽ തെറ്റിദ്ധരിക്കുന്ന ആളല്ല മുഖ്യമന്ത്രി പിണറായി വിജയൻ. കോഴ ആരോപണത്തിൽ തനിക്ക് അറിയാവുന്ന കാര്യങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചു. മുന്നണിയിലുള്ള ആളായതിനാൽ തോമസ് കെ.തോമസിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു.
Read MoreDay: October 25, 2024
ഗുണമേന്മയുള്ള റോഡുകൾ ജനങ്ങൾക്ക് സർക്കാർ നൽകിയ ഉറപ്പെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്
നെടുമങ്ങാട് : അരുവിക്കരമണ്ഡലത്തില്‍ നവീകരിച്ച റോഡുകള്‍ ഗതാഗതത്തിനായി തുറന്നു. ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ നവീകരിച്ച മൂന്ന് റോഡുകള്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മൈലോട്ടുമൂഴി-ചായ്ക്കുളം റോഡ്, നെട്ടിറച്ചിറ-വെള്ളനാട്-പൂവച്ചല്‍ റോഡ്, വെള്ളനാട്-കണ്ണമ്പള്ളി-ചേപ്പോട്-മുളയറ റോഡ് എന്നിവയാണ് നവീകരിച്ചത്. 20 കോടിയിലധികം രൂപയാണ് മൂന്ന് റോഡുകളുടെ നവീകരണത്തിനായി ചെലവായത്. മികച്ച ഗുണനിലവാരമുള്ള റോഡുകൾ യാഥാർഥ്യമാക്കുകയെന്ന ജനങ്ങൾക്കുള്ള ഉറപ്പാണ് സർക്കാർ പാലിക്കുന്നതെന്നു മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെ 30,000 കിലോമീറ്റർ പൊതുമരാമത്ത് റോഡുകളിൽ 50 ശതമാനം റോഡുകളും കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ തന്നെ ബി എം ആൻഡ് ബി സി നിലവാരത്തിലേക്ക് ഉയർത്താനായെന്നും മന്ത്രി പറഞ്ഞു. ചായ്ക്കുളം ജംഗ്ഷനിലും വെള്ളനാട് ശ്രീഭദ്ര ഓഡിറ്ററിയത്തിലും നടന്ന ഉദ്ഘാടന ചടങ്ങുകളില്‍ ജി.സ്റ്റീഫന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ, പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.സനല്‍കുമാര്‍ തുടങ്ങി യവർ…
Read Moreദിനംപ്രതി നൂറുകണക്കിന് സ്വകാര്യ-കെഎസ്ആർടിസി ബസുകൾ കയറിയിറങ്ങുന്ന സ്റ്റാൻഡ്: അപകടഭീഷണിയായി ബസ് സ്റ്റാൻഡ് കവാടത്തിലെ സ്ലാബുകൾ
പൊൻകുന്നം: ദേശീയപാതയിൽ നിന്നു പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്കു വാഹനങ്ങൾ പ്രവേശിക്കുന്നതിനായി ഓടയ്ക്കു മുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്ലാബുകൾ ഇളകി അപകടാവസ്ഥയിൽ. ഇളകിയ സ്ലാബുകൾ എത്രയും വേഗം ഉറപ്പിച്ച് ഗതാഗതം സുഗമമാക്കണമെന്ന് ആവശ്യം ശക്തമായി. ദിനംപ്രതി നൂറുകണക്കിന് സ്വകാര്യ-കെഎസ്ആർടിസി ബസുകൾ കയറിയിറങ്ങുന്ന സ്റ്റാൻഡാണിത്. സ്ലാബുകൾ ഇളകി മാറിക്കിടക്കുന്നത് വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാണ്.
Read Moreഇസ്രേലി ആക്രമണം; മൂന്നു ലബനീസ് സൈനികർ കൊല്ലപ്പെട്ടു
പാരിസ്: ഇസ്രേലി ആക്രമണത്തിൽ ലബനീസ് സേനയിലെ മൂന്നു പേർ കൊല്ലപ്പെട്ടു. തെക്കൻ ലബനനിലെ യേതെർ ഗ്രാമത്തിൽ പരിക്കേറ്റവരെ ഒഴിപ്പിച്ചുമാറ്റുന്നതിനിടെയാണ് സൈനികർ ആക്രമണത്തിനിരയായത്. കൊല്ലപ്പെട്ടവരിൽ ഒരു ഓഫീസറും ഉൾപ്പെടുന്നു. സെപ്റ്റംബറിൽ ഹിസ്ബുള്ള-ഇസ്രയേൽ യുദ്ധമാരംഭിച്ചശേഷം ഇത് എട്ടാം തവണയാണു ലബനീസ് സേന ആക്രമിക്കപ്പെടുന്നത്. ഇതിനിടെ, ലബനനിൽ വെടിനിർത്തൽ ലക്ഷ്യമിട്ട് ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ അന്താരാഷ്ട്ര ഉച്ചകോടി ആരംഭിച്ചു. ലബനനിൽ ജീവകാരുണ്യ സഹായം എത്തിക്കുന്നതിനു പുറമേ ലബനീസ് സേനയെ ശക്തിപ്പെടുത്തുന്നതുകൂടി ലക്ഷ്യമിട്ടാണ് ഉച്ചകോടി. ഹിസ്ബുള്ള-ഇസ്രയേൽ സംഘർഷത്തിനുള്ള നയതന്ത്ര പരിഹാരത്തിൽ ലബനീസ് സേനയ്ക്കു പ്രധാന പങ്കുവഹിക്കാനാകുമെന്നാണു നിഗമനം. വെടിനിർത്തൽ യാഥാർഥ്യമായി ഹിസ്ബുള്ളകൾ പിൻവാങ്ങുന്ന തെക്കൻ അതിർത്തിയിൽ ലബനീസ് സേനയെ വിന്യസിക്കാനാകും. നിലവിൽ ഇസ്രയേലിനോടു ചേർന്ന തെക്കൻ അതിർത്തി ഹിസ്ബുള്ള നിയന്ത്രണത്തിലാണ്. ലബനീസ് സേനയ്ക്ക് ഇവിടെ കാര്യമായ സ്വാധീനമില്ല. ലബനീസ് സേനയിൽ 6,000 പേരെക്കൂടി റിക്രൂട്ട് ചെയ്യുന്നതിനെ ഉച്ചകോടി പിന്തുണയ്ക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ…
Read Moreട്രംപ് ഫാസിസ്റ്റാണെന്ന് കമല ഹാരിസ്; പുതിയ സർവേയിൽ ട്രംപിനു മുൻതൂക്കം
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു 10 ദിവസം മാത്രം ശേഷിക്കെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസും തമ്മിലുള്ള പോരാട്ടത്തിനു വാശിയേറുന്നു. വ്യക്തിപരമായ പരാമർശങ്ങളും അധിക്ഷേപങ്ങളും ഇരുവരും തുടരുകയാണ്. ഡോണൾഡ് ട്രംപിനെ ഫാസിസ്റ്റെന്നു കമല വിശേഷിപ്പിച്ചതാണു പുതിയ സംഭവം. സിഎൻഎൻ നടത്തിയ ചർച്ചയിൽ പങ്കെടുക്കവെയാണ് ട്രംപ് ഫാസിസ്റ്റാണെന്നു കമല പറഞ്ഞത്. പ്രസിഡന്റ് പദവി വഹിക്കാൻ ട്രംപ് അനുയോജ്യനല്ലെന്നും അവർ പറഞ്ഞു. ട്രംപ് പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ വൈറ്റ് ഹൗസിൽ പ്രവർത്തിച്ച പല റിപബ്ലിക്കൻ പാർട്ടി അംഗങ്ങളും ദേശീയ സുരക്ഷ ഉപദേഷ്ടാവും പ്രതിരോധ സെക്രട്ടറിയുമടക്കം ട്രംപ് പദവിക്ക് അനുയോജ്യനല്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും കമല വെളിപ്പെടുത്തി. അതേസമയം അഭിപ്രായ സർവേകളുടെ ഫലം മാറിമറിയുകയാണ്. ഏറ്റവും ഒടുവിലായി പുറത്തുവന്ന വാൾസ്ട്രീറ്റ് ജേണൽ വോട്ടെടുപ്പ് സർവേ ഫലത്തിൽ ട്രംപ് മുന്നേറുകയാണെന്നാണു സൂചന. ഹാരിസിനേക്കാൾ നേരിയ ലീഡ് ട്രംപ്…
Read Moreകാഷ്മീരിൽ സൈനിക വാഹനം ആക്രമിച്ചു; ഉത്തരവാദിത്വം ഏറ്റെടുത്ത് പാക്കിസ്ഥാൻ ഭീകരസംഘടന
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഗുൽമാർഗിൽ സൈനിക വാഹനത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടനയായ പീപ്പിൾസ് ആന്റി-ഫാസിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്). പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദുമായി പിഎഎഫ്എഫിന് ബന്ധമുണ്ട്. ഇന്നലെ വൈകിട്ടാണ് സൈനിക വാഹനത്തിനുനേരേ ആക്രമണമുണ്ടായത്. ഭീകരാക്രമണത്തിൽ രണ്ടു ജവാന്മാർ വീരമൃത്യു വരിച്ചു. നാട്ടുകാരായ രണ്ടു ചുമട്ടുതൊഴിലാളികളും കൊല്ലപ്പെട്ടു. മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബാരാമുള്ള ജില്ലയിലെ ബുടപത്രി സെക്ടറിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നുവെന്നും പോലീസ് സ്ഥിരീകരിച്ചു. പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചിലിനായി വനമേഖലയിലേക്ക് കൂടുതൽ സൈനികരെ എത്തിച്ചിട്ടുണ്ട്. ഗന്ദേർബാലിൽ തൊഴിലാളി ക്യാന്പിനുനേരേ ഭീകരർ വെടിയുതിർത്തതിന് പിന്നാലെയാണു മറ്റൊരു ഭീകരാക്രമണം കൂടി നടന്നത്. ജമ്മു കാഷ്മീരിൽ അതീവ ജാഗ്രത തുടരുകയാണ്.
Read Moreചിന്തകൾക്കും വികാരങ്ങൾക്കും കടിഞ്ഞാണിടാം
ഹൃദയധമനീരോഗങ്ങള്‍, ഹൃദയസ്തംഭനം, ഹൃദയാഘാതം എന്നിവയും അതിന്റെ ഫലമായി സംഭവിക്കുന്ന ദുരിതങ്ങളും വികസിതരാജ്യങ്ങളില്‍ പ്രത്യേകിച്ച് ആസ്ട്രേലിയ, കാനഡ, അമേരിക്ക എന്നിവിടങ്ങളില്‍ വളരെയേറെ കുറഞ്ഞുകൊണ്ടിരിക്കുന്നു. അവിടങ്ങളിലെ ജനങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്ന കാര്യത്തില്‍ ആ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്കും ഡോക്ടർമാർക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉള്ള താല്പര്യവും നല്ല കാഴ്ചപ്പാടുകളുമാണ് അത്തരം നല്ല അനുഭവങ്ങള്‍ക്ക് കാരണം. പുതിയ അറിവുകൾ ഹൃദയാഘാതസാധ്യത വളരെ മുന്‍പ് തന്നെ അറിയാന്‍ കഴിയും. ആഗോളതലത്തില്‍ നടത്തിയിട്ടുള്ള പഠനങ്ങളില്‍ നിന്നു പുതിയ അറിവുകള്‍ പലതും ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഈ അറിവുകള്‍ ജനങ്ങളിലെത്തിക്കാനുള്ള ഒരു സംവിധാനങ്ങളും ഉണ്ടാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് താല്പര്യമില്ല എന്നുള്ളത് ഖേദകരമാണ്. ചില മുന്നറിയിപ്പുകൾകുളി കഴിഞ്ഞ ഉടനെയും ടോയ്ലറ്റിൽ പോയി വരുമ്പോഴും കിതപ്പനുഭവപ്പെടുക, രാത്രി ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ കാലുകളില്‍ വേദന, വെളുപ്പിന് രണ്ട് മണിക്ക് ശേഷം കാല്‍വണ്ണകളില്‍ ഉരുണ്ടുകയറ്റം അനുഭവപ്പെടുക എന്നിവ പലരിലും ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പുകള്‍…
Read Moreകത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയ മൃതദേഹം ബംഗ്ലാദേശ് സ്വദേശിയുടേത്? സംഭവം 7വർഷം മുമ്പ് കോഴിക്കോട്ട്;ബ്ലാക്ക് നോട്ടീസ് നടപടി തുടങ്ങി
കോഴിക്കോട്: ഏഴു വര്‍ഷം മുമ്പ് കോഴിക്കോട്ടെ പോലൂരില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ മൃതദേഹം ബംഗ്ലാദേശ് സ്വദേശിയുടേതെന്നു സംശയം. മൃതദേഹവുമായി ബന്ധപ്പെട്ട കേസില്‍ ബ്ലാക്ക് നോട്ടീസ് പുറപ്പെടുവിക്കുന്നതിനു ക്രൈംബ്രാഞ്ച് നടപടികള്‍ ആരംഭിച്ചു. കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം സിബിഐയുടെ സഹായത്തോടെയാണ് ഇന്റര്‍പോള്‍ വഴി ബ്ലാക്ക് നോട്ടീസ് പുറത്തിറക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. ഇതിനായി ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ വിദേശപൗരന്മാരുടേതാണെന്നു സംശയം തോന്നിയാല്‍ അതതു രാജ്യങ്ങള്‍ക്ക് ഇതുസംബന്ധിച്ച വിശദവിവരങ്ങള്‍ കൈമാറുന്നതിനുള്ളതാണ് ബ്ലാക്ക്നോട്ടീസ്. അന്വേഷണത്തിന്റെ ഭാഗമായി കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് ബംഗ്ലാദേശ് സ്വദേശിയായ യുവാവിന്റെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ബംഗ്ലാദേശില്‍നിന്ന് ഭൂട്ടാന് വഴി അരുണാചല്‍പ്രദേശിലൂടെ കേരളത്തില്‍ എത്തുകയും ഹോട്ടല്‍ജോലി ചെയ്യുകയുമായിരുന്ന അമ്മാവന് ജമാലുദ്ദീനെ 2017 സെപ്റ്റംബര്‍ മുതല്‍ കാണാനില്ലെന്നായിരുന്നു പോസ്റ്റ്. കുടവയറുള്ള തടിച്ച ശരീരപ്രകൃതമായിരുന്നെന്നും മറ്റുമുള്ള ചില വിവരവും ഇതിനൊപ്പം പങ്കുവച്ചിരുന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ചതോടെയാണ് മരിച്ചത് ബംഗ്ലാദേശ് സ്വദേശിയാണെന്ന സംശയം…
Read Moreജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; ഡിവൈഎഫ്ഐ വനിതാ നേതാവ് അറസ്റ്റിലായത് കോടതിവളപ്പിൽനിന്ന്
കാസര്‍ഗോഡ്: ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതിയായ ഡിവൈഎഫ്ഐ മുൻ വനിതാ നേതാവ് സചിത റൈ (27) അറസ്റ്റില്‍. ഇന്നലെ വൈകുന്നേരം വിദ്യാനഗറിലെ ജില്ലാ കോടതിക്കു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് സചിതയെ പോലീസ് പിടികൂടിയത്. രണ്ടുമാസം മാത്രം പ്രായമായ കൈക്കുഞ്ഞിനൊപ്പം കാറിലിരിക്കുകയായിരുന്നു സചിത. അഭിഭാഷകനെ കണ്ടശേഷം കോടതി മുമ്പാകെ കീഴടങ്ങാനെത്തിയതാണെന്നു കരുതുന്നു. സചിതയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തേ ജില്ലാ കോടതി തള്ളിയിരുന്നു. ബാഡൂർ എഎൽപി സ്കൂളിലെ അധ്യാപികയായ സചിത ഏതാനും മാസങ്ങളായി പ്രസവാവധിയിലായിരുന്നു. ഇതിനിടയിലാണ് നേരത്തേ നിരവധി പേർക്ക് കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയതുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നുവന്നത്. കുമ്പള, ബദിയടുക്ക, മഞ്ചേശ്വരം, കാസര്‍ഗോഡ്, ആദൂര്‍, മേല്‍പറമ്പ്, കര്‍ണാടകയിലെ ഉപ്പിനങ്ങാടി പോലീസ് സ്റ്റേഷനുകളിലായി 11 കേസുകളാണ് നിലവിൽ സചിതയ്ക്കെതിരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുൻകൂർ ജാമ്യാപേക്ഷ തള്ളി…
Read Moreനവീൻ ബാബുവിന്റെ മരണം; പി.പി. ദിവ്യക്ക് കുരുക്ക് മുറുകുന്നു; ഫോൺ കോളുകൾ നിർണായകം; 29 വരെ അറസ്റ്റില്ല, ദിവ്യ ഒളിവിൽ
തലശേരി: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യക്ക് കുരുക്ക് മുറുകുന്നു. പോലീസ് ശേഖരിച്ച ദിവ്യയുടെ മൊബൈൽ ഫോണിലെ കോൾ ഡീറ്റൈൽസ് റെക്കോർഡാണ് (സിഡിആർ) ദിവ്യക്കെതിരേയുള്ള നിർണായക തെളിവായി പോലീസ് ശേഖരിച്ചിട്ടുള്ളത്. ദിവ്യ തന്റെ ഫോണിൽ നിന്നും ജില്ലാ കളക്ടറെയും പ്രാദേശിക ചാനൽ റിപ്പോർട്ടറെയും കാമറാമാനെയും നിരന്തരം വിളിച്ചതാണ് തെളിവായി പോലീസ് കണ്ടെത്തിയിട്ടുള്ളത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ കളക്ടറുടെയും ചാനൽ റിപ്പോർട്ടറുടെയും മൊഴി പോലീസ് വിശദമായി ശേഖരിച്ചിട്ടുണ്ട്. ഈ മൊഴികളെല്ലാം ദിവ്യക്കെതിരായ വിലപ്പെട്ട തെളിവുകളായി മാറും. മാത്രവുമല്ല, ചാനൽ സംപ്രേക്ഷണം ചെയ്ത ദൃശ്യങ്ങൾ മണിക്കൂറുകൾക്കുള്ളിൽ തന്നെ അതിവേഗം വിവിധ ഗ്രൂപ്പുകളിലൂടെ ദിവ്യ തന്നെ പ്രചരിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ മുൻകൂർ ജാമ്യഹർജിയിൽ 29 ന് കോടതി വിധി പറയുന്നതുവരെ ദിവ്യയുടെ അറസ്റ്റ് നടക്കില്ല. വിധി എതിരായാൽ അറസ്റ്റ് നടക്കുകയോ…
Read More