കോട്ടയം: പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയും ചങ്ങനാശേരിയില്‍ പെരുന്ന എന്‍എസ്എസ് ആസ്ഥാനവും സന്ദര്‍ശിച്ച് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിന്. ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ അദ്ദേഹം മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിച്ചു. പാലക്കാട് ഇടതുമുന്നണില്‍ ഭിന്നതയില്ലെന്നും തന്റെ രാഷ്ട്രീയത്തിന്റെ ശരികളിലൂടെയാണ് താന്‍ നടക്കുന്നതെന്നും തന്റെ പിന്മാറ്റത്തോടെ കോണ്‍ഗ്രസില്‍ ശുദ്ധികലശത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞെന്നും സരിന് പറഞ്ഞു. തുടര്‍ന്ന് പെരുന്നയില്‍ എന്‍എസ്എസ് ആസ്ഥാനത്തെത്തിയ സരിന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ചയും നടത്തി.
Read MoreDay: October 27, 2024
ഇറച്ചിക്കടയിൽ കാത്തുനിൽക്കുന്ന പട്ടികളെപ്പോലെ: മാധ്യമപ്രവർത്തകർക്കെതിരായ ആക്ഷേപത്തിലുറച്ച് കൃഷ്ണദാസ്; മാപ്പുപറഞ്ഞ് സരിൻ
പാലക്കാട്: പ്രതികരണംതേടിയ മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ചുള്ള പട്ടിപ്പരാമർശത്തിൽ ഉറച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ്. ഇറച്ചിക്കടയിൽ കാത്തുനിൽക്കുന്ന പട്ടികളെപ്പോലെ ഷുക്കൂറിന്റെ വീടിനുമുന്നിൽ കാത്തുനിന്നവർ ലജ്ജിച്ചു തലതാഴ്ത്തണമെന്ന പരാമർശത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് എൻ.എൻ. കൃഷ്ണദാസ് പറഞ്ഞു. മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിത്തെറിച്ചതു ബോധപൂർവമാണ്. തന്റെ ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരത്തിൽ പ്രതികരിച്ചത്. അബദ്ധത്തിൽ പറഞ്ഞതല്ല. മറ്റു രാഷ്ട്രീയ പാർട്ടിക്കാരെയും മാധ്യമങ്ങളെയും ഉദ്ദേശിച്ചുതന്നെയാണ് അത്തരമൊരു പരാമർശം നടത്തിയത്. അബ്ദുൾ ഷുക്കൂറിന്റെ പിണക്കം പാർട്ടിക്കു പരിഹരിക്കാനാകുന്ന പ്രശ്നംമാത്രമാണ്. എന്നാൽ അതിനു മാധ്യമങ്ങൾ അനാവശ്യപ്രാധാന്യം നൽകിയെന്നും അതിനാലാണ് പൊട്ടിത്തെറിച്ചു സംസാരിക്കേണ്ടിവന്നതെന്നും കൃഷ്ണദാസ് പറഞ്ഞു. എന്നാൽ, ഈ വിഷയം തന്റെ ശ്രദ്ധയിൽ പെട്ടില്ല എന്നാണ് ഇടതു സ്വതന്ത്രസ്ഥാനാർഥി ഡോ.പി. സരിൻ പ്രതികരിച്ചത്. അങ്ങനെ അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിൽ താൻ മാപ്പുചോദിക്കുന്നു. മാധ്യമപ്രവർത്തനത്തിന്റെ നല്ല വഴികളിലൂടെ സഞ്ചരിക്കുന്നവരാണ് കേരളത്തിലെ മാധ്യമപ്രവർത്തകർ. അതുകൊണ്ട് ഇറച്ചിക്കടയ്ക്കു മുന്നിലെ പട്ടികളാണെന്ന് ആരുപറഞ്ഞാലും ശരിയല്ലെന്നും…
Read Moreകേരളാ സ്കൂൾ കായികമേള: ഒരുക്കങ്ങള്‍ അവസാന ലാപ്പില്‍; ട്രാക്ക് ഉണരാന്‍ എട്ടുനാള്‍
കൊച്ചി: അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കേരള സ്കൂള്‍ കായികമേളയ്ക്കു സജ്ജമായി വേദികള്‍. എട്ടു ദിവസം ബാക്കിനില്‍ക്കെ പ്രധാന വേദിയായ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ സിന്തറ്റിക് ട്രാക്കിന്റെ പണികള്‍ അവസാനഘട്ടത്തിലാണ്. കാലാവസ്ഥ അനുകൂലമായാല്‍ ദിവസങ്ങൾക്കുള്ളില്‍ ഗ്രൗണ്ട് മത്സരയോഗ്യമാകും. 17 വേദികളിലായാണു മത്സരങ്ങള്‍. മറ്റ് 16 വേദികളും കായിക മാമാങ്കത്തിന് ഒരുങ്ങിക്കഴിഞ്ഞു. നവംബര്‍ നാലു മുതല്‍ 11 വരെ നടക്കുന്ന മേളയില്‍ 24,000 കായിക പ്രതിഭകള്‍ 39 ഇനങ്ങളിലായി മാറ്റുരയ്ക്കും. നാലിനു വൈകുന്നേരം കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം. കേരള സിലബസ് പ്രകാരം ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന എട്ട് സ്കൂളുകളില്‍നിന്നുള്ള താരങ്ങളും മേളയില്‍ പങ്കെടുക്കും. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്കായി മൂന്നു ഗെയിംസ് ഇനങ്ങളിലും 18 അത്ലറ്റിക് ഇനങ്ങളിലുമായി മത്സരമുണ്ടാകും. രാത്രി പത്തു വരെ മത്സരം നീളും. മഹാരാജാസ് മൈതാനത്താണ് അത്ലറ്റിക് ഇനങ്ങള്‍. ഏഴ് അടുക്കളകൾകായിക മേളയിലെത്തുന്നവര്‍ക്ക് ഭക്ഷണമൊരുക്കാന്‍ വിവിധയിടങ്ങളിലായി…
Read Moreവിവരം കൊടുത്തില്ലെങ്കില്‍ വിവരമറിയും! വിവരാവകാശ മറുപടിയില്‍ വീഴ്ച വരുത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനു പിഴശിക്ഷ
കൊച്ചി: വിവരാവകാശ നിയമപ്രകാരം പൗരന് ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൃത്യമായും സമയബന്ധിതമായും വ്യക്തതയോടെയും നല്‍കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇനി സൂക്ഷിക്കുക. മറച്ചുവയ്ക്കുന്ന വിവരങ്ങള്ക്കിടയിലെ മറനീക്കി പിഴശിക്ഷ നിങ്ങളെ തേടിയെത്തും. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്നതില് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് 5,000 രൂപ പിഴശിക്ഷ വിധിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് പുറത്തിറങ്ങി. കൊച്ചി കോര്‍പറേഷനില്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുമതലയുണ്ടായിരുന്ന അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ.ജി. സുരേഷിനെതിരേയാണു കമ്മീഷന്റെ സുപ്രധാന ഉത്തരവ്. കോര്‍പറേഷനിലെ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് പൊതുപ്രവര്‍ത്തകനായ രാജു വാഴക്കാല 2023 മാര്‍ച്ച് 27ന് വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയില്‍ രണ്ടു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയില്ലെന്നായിരുന്നു പരാതി. കോര്‍പറേഷന്റെ മാലിന്യം ശേഖരിച്ചു ബ്രഹ്മപുരത്തെ പ്ലാന്റിലേക്ക് കൊണ്ടുപോകുന്നതിനും അതിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും ചെലവഴിച്ച തുകയുടെ വിവരങ്ങളാണ് അപേക്ഷകന് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വിവരങ്ങള്‍ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്നും നല്‍കാനാകില്ലെന്നുമായിരുന്നു…
Read More