കാമറക്കണ്ണുകളാല്‍ മറ്റുള്ളവന്റെ ദാരിദ്ര്യം ഒപ്പിയെടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ട് വൈറലാവുന്നതാണ് ഇപ്പോഴത്തെ ട്രെന്റ് . ദരിദ്രനായ ഒരു കുട്ടിക്ക് ഒരാള്‍ പീസ വാങ്ങി നല്കുന്ന കാഴ്ചയാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇന്സറ്റഗ്രാമിലെത്തിയ ദൃശ്യങ്ങളില്‍ അമിത് കുമാര്‍ ഗുപ്ത എന്നയാളാണുള്ളത്. ഇയാള്‍ കാറില്‍ പോകുമ്പോള്‍ ഒരു കുട്ടിയെ കാണുകയും അവനുമായി സംഭാഷിക്കുകയും ചെയ്യുന്നു. കുട്ടിയോട് എന്ത് ഭക്ഷണമാണ് ഇഷ്ടമെന്ന് അമിത് ചോദിക്കുന്നു. പീസ തനിക്ക് വലിയ ഇഷ്ടമാണ്. പക്ഷേ അത് വളരെ വിലയേറിയതാണെന്നും കുട്ടി പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരുവട്ടം അത് കഴിച്ചിരുന്നു. അതിന്റെ രുചി തന്റെ നാവിലുണ്ടെന്നും കുട്ടി പറയുന്നു. പിന്നാലെ ഇയാള്‍ കുട്ടിക്ക് ഒരു പീസയും ഒരു കുപ്പി ജ്യൂസും നല്കുന്നു. ഭവനരഹിതനായ ആ ആണ്‍കുട്ടി ബസ് സ്റ്റോപ്പില്‍ ഇരുന്നത് കഴിക്കുന്നു. ഇക്കാര്യത്തില്‍ നന്മയുണ്ടെങ്കിലും അത് കാമറയ്ക്ക് മുന്നില്‍ എത്തുന്നത് ആ നന്മയുടെ ശോഭ…
Read MoreDay: October 28, 2024
മകന്റെ ട്രോൾ, അപ്പന്റെ പുസ്തകം; എഴുത്തിന് എല്ലാവിധ പിന്തുണയുമായി അമ്മയും മൂത്തമകനും ഒപ്പമുണ്ട്…
പാലായ്ക്കു സമീപം പ്രവിത്താനം തോട്ടുപുറത്തു വീട്ടിലെ ഒരു സായാഹ്നം. വിനായക് നിര്‍മലും മക്കളായ ഫ്രാന്‍സിസ് ലിയോയും യൊഹാനും പുസ്തക വായനയിലും സംസാരത്തിലുമാണ്. ഇതിനിടയില്‍ ഇളയ മകന് യൊഹാന്‍ അപ്പനെ പുസ്തകങ്ങളുടെ കാര്യം പറഞ്ഞ് ഒന്നു ട്രോളി. ഉടനെ വിനായകിന്റെ മറുപടി “എടാ, ഞാന്‍ ഒന്നുമല്ലെങ്കിലും പത്തറുപത് പുസ്തകങ്ങള്‍ എഴുതിയ ഒരാളല്ലേ. അങ്ങനെയങ്ങ് ട്രോളേണ്ട”. മകനെ ചൊടിപ്പിക്കാൻ പറഞ്ഞതാണെങ്കിലും എഴുതിയ പുസ്തകങ്ങൾ എത്രയെന്ന കൃത്യമായ ഒാർമ വിനായകിനും ഇല്ലായിരുന്നു. അടുത്ത പുസ്തകത്തിന്റെ കാര്യത്തിനായി ഭരണങ്ങാനും ജീവൻ ബുക്സിൽ പോകുന്പോൾ എത്ര പുസ്തകങ്ങളായി എന്നത് ഒന്നു ചോദിക്കണമെന്ന് അന്നേ മനസിൽ തീരുമാനിച്ചു. വൈകാതെ ജീവൻ ബുക്സിൽ എത്തിയപ്പോഴാണ് പ്രസാധകനായ അച്ചൻ പറഞ്ഞത്, ഇനി ഇറങ്ങാൻ പോകുന്നത് തന്റെ നൂറാമത്തെ പുസ്തകം ആണെന്ന്. “നീ ഒന്നും അറിയുന്നില്ലെങ്കിലും…’ എന്ന കൃതിയായിരുന്നു നൂറാമത്തെ പുസ്തകം. ആ പേര് അർഥവത്തായി തോന്നി. കാരണം, പുസ്തകങ്ങൾ…
Read Moreതേങ്കുറിശിയിലെ ദുരഭിമാനക്കൊല; പ്രതികൾക്ക് ജീവപര്യന്തം തടവ്; സ്നേഹിച്ച് കൂട്ടിക്കൊണ്ടുവന്നെന്ന ഒരുതെറ്റല്ലേ അവൻ ചെയ്തൊള്ളു; അലമുറയിട്ടുള്ള അമ്മയുടെ വാക്കുകൾ വേദനയാകുന്നു
പാലക്കാട്: തേങ്കുറിശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്. ഇരുപ്രതികൾക്കും 50000 രൂപ പിഴയും വിധിച്ച് ജില്ലാ സെഷൻസ് കോടതി ഒന്ന് ജഡ്ജി ആർ.വി. വിനായക റാവുവാണ് വിധി പറഞ്ഞത്. വിധിയിൽ തൃപ്തിയില്ലെന്നും അപ്പീൽ പോകുമെന്നും അനീഷിന്റെ അച്ഛൻ. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛൻ തേങ്കുറുശി കുമ്മാണി പ്രഭുകുമാർ (43), അമ്മാവൻ കെ. സുരേഷ് കുമാർ (45) എന്നിവർക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പിഴത്തുക ഭാര്യ ഹരിതയ്ക്ക് നൽകണം. 2020 ഡിസംബർ 25ന് വൈകുന്നേരം ആറരയോടെയാണ് അനീഷിനെ (25) വെട്ടിക്കൊലപ്പെടുത്തിയത്. സാന്പത്തികമായി ഉയർന്ന നിലയിലുള്ള ഹരിതയെ ജാതിയിലും സന്പത്തിലും അന്തരമുള്ള അനീഷ് പ്രണയിച്ചു വിവാഹംചെയ്തതിനാണു വിവാഹത്തിന്റെ 88-ാം ദിവസം ഹരിതയുടെ അച്ഛനും അമ്മാവനും അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഹരിതയുടെ അമ്മാവൻ ഇലമന്ദം സുരേഷാണ് ഒന്നാംപ്രതി. അച്ഛൻ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്.
Read Moreസഹോദരനെ ആക്രമിച്ചതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയ യുവാവിന്റെ കഴുത്തിന് കുത്തി കൊലപ്പെടുത്തി; നാല് പേർ പിടിയിൽ; ഞെട്ടിക്കുന്ന സംഭവം ചാത്തന്നൂരിൽ
ചാത്തന്നൂർ: വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നേരം പുലരും മുമ്പേ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളിൽഒരാളായി സദ്ദാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജനരോഷം കണക്കിലെടുത്ത് കസ്റ്റഡിയിലുള്ളവരെ ചാത്തന്നൂർ പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു വരുന്നു. കണ്ണനല്ലൂർ മുട്ടയ്ക്കാവ് ചാത്തന്റഴികത്ത് വീട്ടിൽ നവാസ് (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തോടെ മുട്ടയ്ക്കാവ് ബദ്രിയ സ്കൂളിന് സമീപമാണ് സംഭവം നടന്നത്. സംഘം ചേർന്നുള്ള ആക്രമണത്തിനിടെ ഒരാൾ നവാസിനെ കയ്യിൽ കരുതിയ കത്തി കൊണ്ട് കുത്തുകയായിരുന്നു. കുത്തേറ്റ് അടുത്ത കടത്തിണ്ണയിലേയ്ക്ക് ഓടിക്കയറിയ നവാസ് അവിടെ കുഴഞ്ഞുവീഴുകയും മിയ്യണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ എത്തിക്കുമ്പോഴേയ്ക്കും മരിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്- നവാസിന്റെ സഹോദരൻ നബിലും സുഹൃത്ത് അനസും കൂടി ഓട്ടോ ഡ്രൈവറായ സുഹൃത്തിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തിട്ട് ബൈക്കിൽ തിരികെ വരുമ്പോൾ ഒരു സംഘം…
Read Moreപാതികത്തിക്കരിഞ്ഞ നിലയിൽ റിയൽ എസ്റ്റേറ്റ് ഉടമ; അന്വേഷണ സംഘം എത്തിനിന്നത് രണ്ടാം ഭാര്യയുടെ മുന്നിൽ; സ്വത്ത് കൈക്കലാക്കാൻ സുഹൃത്തുക്കൾക്കൊപ്പം ചെയ്തത് കൊടുംക്രൂരത
ഇരിട്ടി: സ്വത്ത് കൈക്കാലാക്കാൻ ഹൈദരാബാദ് സ്വദേശിയായ റിയൽഎസ്റ്റേറ്റ് ഉടമ രമേഷ് കുമാറിനെ കൊന്നശേഷം കുടകിലെ സുണ്ടികുപ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ കാപ്പിത്തോട്ടത്തിൽ പെട്രോൾ ഒഴിച്ച് കത്തിച്ച കേസിൽ രണ്ടാം ഭാര്യയടക്കം മൂന്നു പ്രതികളെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം ഭാര്യ ബാംഗളൂരിലെ ഐടി ജീവനക്കാരിയായ തെലുങ്കാന സ്വദേശിനി നിഹാരിക , ഹരിയാന സ്വദേശി അങ്കൂർ റാണ, തെലുങ്കാന സ്വദേശിയും ബാംഗളൂരുവിലെ താമസക്കാരനുമായ നിഖിൽ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പത്തിനാണു പകുതി കത്തിയ മൃതദേഹം തോട്ടം തൊഴിലാളികൾ കണ്ടെത്തിയത്. തുടർന്ന് ഉന്നത പോലീസ് അധികാരികൾ സ്ഥലം സന്ദർശിക്കുകയും 16 പേരടങ്ങുന്ന പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുകയും ചെയ്തു. നാലു സംഘങ്ങളായി തിരിഞ്ഞ അന്വേഷണ സംഘം 500 ഓളം സിസിടിവി കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു. ഫോൺ കോളടക്കം മറ്റ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച സംഘം…
Read Moreവ്ളോഗർമാരായ ദമ്പതികളുടെ മരണം; രണ്ടു ദിവസം മുമ്പത്തെ വീഡിയോയിൽ പറയാതെ പറഞ്ഞത് ഇക്കാര്യങ്ങളോ; പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ പുറത്ത് വരുന്ന സത്യമിങ്ങനെ…
തിരുവനന്തപുരം: വ്ളോഗർമാരായ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പാറശാലയിൽ ചെറുവാരക്കോണം സ്വദേശികളായ സെൽവരാജും പ്രിയലതയുമാണ് മരിച്ചത്. ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ദമ്പതികളുടെ സാമ്പത്തിക ബാധ്യതകൾ ഉൾപ്പെടെ പരിശോധിക്കും. ദമ്പതികൾ യുട്യൂബിൽ സജീവമായിരുന്നു. രണ്ടു ദിവസം മുൻപ് ഇവർ യുട്യൂബിൽ അപ്ലോഡ് ചെയ്ത വിഡിയോയിൽ മരിക്കാൻ തയാറെടുക്കുകയാണെന്നു സൂചനയുള്ള വരികളുണ്ടായിരുന്നു. സെൽവരാജിനെ തൂങ്ങിയനിലയിലും ഭാര്യയെ കട്ടിലിൽ മരിച്ചനിലയിലുമാണു കണ്ടെത്തിയത്. മകളുടെ വിവാഹശേഷം ഇവർക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. എറണാകുളത്തു ജോലി ചെയ്യുന്ന മകനുമായി വെള്ളിയാഴ്ച ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു. മകൻ നാട്ടിലെത്തിയപ്പോഴാണു മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Moreഓട്ടോയിൽ കയറിയ പെൺകുട്ടികളുമായി അതിവേഗത്തിൽ ഇടറോഡിലൂടെ പാഞ്ഞു; നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ചീത്തവിളിച്ചു; സ്വയരക്ഷയ്ക്കായി പുറത്തേക്ക് ചാടി പെൺകുട്ടി…
കൊല്ലം: ട്യൂഷന് കഴിഞ്ഞ് മടങ്ങി വരികയായിരുന്ന പ്ലസ് വൺ പെണ്‍കുട്ടികളെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഞായറാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവത്തിൽ കരിക്കോട് സ്വദേശി നവാസ് ആണ് അറസ്റ്റിലായത്. വഴിമാറി വണ്ടിയോടിക്കുകയും നിർത്താൻ ആവശ്യപ്പെട്ടപ്പോൾ കുട്ടികളോട് തട്ടിക്കയറുകയുമായിരുന്നു. തുടർന്ന് പേടിച്ച് പുറത്തേക്ക് ചാടിയ വിദ്യാർഥിനിക്ക് പരിക്കേൽക്കുകയായിരുന്നു. കുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് അറസ്റ്റ്. ഞായറാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടിലേക്ക് പോകാനായാണ് വിദ്യാർഥിനികൾ ഓട്ടോ വിളിച്ചത്. പ്രധാന റോഡിലൂടെ പോകാൻ വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ ഇടറോഡിലേക്ക് ഓട്ടോ കയറ്റി. ഓട്ടോ നിർത്താൻ കുട്ടികൾ ആവശ്യപ്പെട്ടെങ്കിലും നവാസ് അതിന് തയാറായില്ല. കൂടാതെ പെൺകുട്ടികളോട് തട്ടിക്കയറുകയും ചെയ്തു. തുടർന്നാണ് ഒരു വിദ്യാർഥിനി ഓട്ടോയിൽ നിന്നും പുറത്തേക്ക് ചാടിയത്. റോഡിലേക്ക് വീണ കുട്ടിയുടെ കാലിനും കൈയ്ക്കും പരിക്കുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവർ നവാസ് പിടിയിലായത്.
Read More