മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ ഹോട്ട് ഫോട്ടോഷൂട്ടുകളും പങ്കിട്ടതോടെ ഹണി റോസ് തരംഗമായി. ഇതിനിടയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളും താരം മലയാളത്തിലും തെലുങ്കിലും അവതരിപ്പിച്ചു തെന്നിന്ത്യയിലെ സൂപ്പർ ഹീറോയിനായി. അഭിനേത്രി ആണെങ്കിലും ഉദ്ഘാടനങ്ങളിലൂടെയാണ് ഹണി ഇത്രയും പോപ്പുലർ ആയത്. നിരന്തരമായി ഷോപ്പ് ഉദ്ഘാടനങ്ങള്‍ക്ക് പോകുന്നതിനാല്‍ ഉദ്ഘാടനം സ്റ്റാർ എന്നൊരു പേരും ഹണിക്ക് സോഷ്യല്‍മീഡിയ നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന്റെ ഫോട്ടോ ഷൂട്ടുകളും വളരെ പെട്ടെന്നാണ് വൈറല്‍ ആകുന്നത്. ഇപ്പോഴിതാ ബ്ലാക്ക് ഗൗണില്‍ സ്റ്റൈലിഷ് ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. എംബ്രോയ്ഡറി ഗൗണില്‍ സ്റ്റൈലിഷ് ഹോട്ട് ലുക്കിലാണ് ഹണി റോസ്. പതിവു പോലെ തന്നെ താരത്തിന്റെ ചിത്രങ്ങള്‍ തരംഗമാകുകയാണ്.
Read MoreDay: February 7, 2025
നടിമാരുടെ ബിക്കിനിയിട്ട ഫോട്ടോസ് എഡിറ്റ് ചെയ്തും മോര്‍ഫ് ചെയ്തും ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്, ഇതിൽ നിന്ന് എന്ത് സംതൃപ്തിയാണ് കിട്ടുന്നത്? സാനിയ അയ്യപ്പൻ
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയാണ് സാനിയയെ മലയാളികള്‍ പരിചയപ്പെടുന്നത്. ബാലതാരമായി സിനിമയിലെത്തുയും അധികം വൈകാതെതന്നെ മികച്ച വേഷങ്ങൾ ചെയ്തു കൈയടി നേടിയെടുക്കാനും സാനിയയ്ക്ക് സാധിച്ചു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മുന്‍നിര താരങ്ങളുടെ കൂടെ അഭിനയിക്കാന്‍ സാനിയയ്ക്കായി. ബോള്‍ഡ് ലുക്കിലൂടെ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി മാറാറുണ്ട് സാനിയ. നടിയുടെ ഫാഷന്‍ സെന്സിന് സിനിമാ താരങ്ങള്‍ക്കിടയില്‍ പോലും ആരാധകരുണ്ട്. അഭിനയത്തില്‍ മാത്രമല്ല, നൃത്തത്തിലും മികവ് തെളിയിച്ചിട്ടുണ്ട് സാനിയ. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയെക്കുറിച്ചുള്ള സാനിയയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സോഷ്യല്‍ മീഡിയയിലെ ചില പേജുകള്‍ നടിമാരുടെ ചിത്രങ്ങളും വീഡിയോകളും മോശമായ രീതിയില്‍ ഉപയോഗിക്കുന്നതിനെതിരെയാണ് സാനിയ തുറന്നടിച്ചത്. വര്‍ക്കൗട്ടിന്റെ വീഡിയോ ആണെങ്കിലും നടക്കുന്നതിന്റെ വീഡിയോ ആണെങ്കിലും പോസ്റ്റ് ചെയ്താല്‍ അതെടുത്ത് മാറിടത്തിന്റെ ഭാഗം ഫോക്കസ് ചെയ്ത് ആ ഭാഗം മാത്രം സ്ലോ മോഷനാക്കും. ഞാനൊരു വീഡിയോ…
Read Moreസാന്പത്തിക തട്ടിപ്പുകേസ് നടൻ സോനു സൂദിനെതിരേ അറസ്റ്റ് വാറണ്ട്
ലുധിയാന (പഞ്ചാബ്): സാന്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടൻ സോനു സൂദിനെതിരേ പഞ്ചാബ് കോടതിയുടെ അറസ്റ്റ് വാറണ്ട്. ലുധിയാന ജുഡീഷൽ മജിസ്ട്രേറ്റ് രമൺപ്രീത് കൗറാണ് ഇന്നലെ വാറണ്ട് പുറപ്പെടുവിച്ചത്. ലുധിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകനായ രാജേഷ് ഖന്ന നല്കിയ 10 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ് ഇപ്പോള്‍ വാറണ്ട്. മോഹിത് ശുക്ല എന്നയാളാണു മുഖ്യപ്രതി. റിജിക്ക നാണയ ഇടപാടില്‍ നിക്ഷേപിച്ചാല്‍ ലാഭം കിട്ടും എന്ന് പ്രലോഭിപ്പിച്ച് മോഹിത് ശുക്ല പണം തട്ടിയെന്നാണ് ആരോപണം. കേസിൽ മൊഴി നല്കാന് സോനു സൂദിനെ കോടതി വിളിപ്പിച്ചെങ്കിലും കോടതി ഇതിനായി അയച്ച സമന്‍സ് താരം അനുസരിക്കാത്തതിനാണ് അറസ്റ്റ് വാറണ്ട്. പത്തിനുമുന്പ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനാണു നിർദേശം. കേസിന്റെ അടുത്ത വാദം പത്തിനാണ്.
Read Moreകെവിൻ ദുരഭിമാനക്കൊല: ശിക്ഷയിളവു വേണമെന്ന എസ്ഐയുടെ ഹര്‍ജി സര്‍ക്കാര്‍ തള്ളി
കോഴിക്കോട്: കോട്ടയത്തെ കെവിൻ ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ടു വകുപ്പുതല നടപടിക്കു വിധേയനായ പോലീസ് സബ് ഇന്‍സ്പെക്ടര്‍, താന്‍ നിരപരാധിയാണെന്നും ശിക്ഷാ ഇളവു വേണമെന്നും ആവശ്യപ്പെട്ടു നല്കിയ പുനഃപരിശോധനാ ഹര്‍ജി സര്‍ക്കാര്‍ തള്ളി. കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറായിരുന്ന എം.എസ്. ഷിബുവാണ് ഹര്‍ജി നല്‍കിയത്. പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരുടെ സംസ്ഥാനതല സീനിയോറിറ്റി ലിസ്റ്റിലെ അവസാന സ്ഥാനത്തേക്ക് തരംതാഴ്ത്തിയ നടപടി പുനഃപരിശോധിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ഒരു ആവശ്യങ്ങളിലൊന്ന്. എം.എസ്. ഷിബുവിന്റെ തെറ്റായ നടപടിയിലൂടെ കേരള പോലീസിന്റെ യശസിന് തീരാകളങ്കമുണ്ടായി, അതുവഴി ദുരഭിമാന കൊലപാതക പട്ടികയില്‍ കേരളം ഉള്‍പ്പെട്ടു, ബോധപൂര്‍വം കൃത്യവിലോപം നടത്തി തുടങ്ങിയവയാണ് ഹര്‍ജി തള്ളാനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2018 മേയ് 28ന് പുലര്‍ച്ചെ കോട്ടയം നട്ടാശേരി സ്വദേശി കെവിന് കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടാണു സബ് ഇന്‍സ്പെക്ടര്‍ ഷിബുവിനെതിരേ വകുപ്പുതല നടപടിയെടുത്തത്. മേയ് 27നാണ് കെവിനെ മാന്നാത്തുനിന്ന് ഏറ്റുമാനൂര്‍ സ്വദേശി…
Read Moreഗാർഹിക പീഡനക്കേസ്: മഹാരാഷ്ട്ര മന്ത്രി ആദ്യ ഭാര്യക്കും മകൾക്കും മാസം 2 ലക്ഷം ജീവനാംശം നൽകാൻ വിധി
മുംബൈ: ഗാർഹിക പീഡനക്കേസിൽ ആദ്യ ഭാര്യക്കും മകൾക്കും മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെ പ്രതിമാസം രണ്ടു ലക്ഷം രൂപ നൽകണമെന്നു ബാന്ദ്ര കുടുംബക്കോടതിയുടെ ഇടക്കാല ഉത്തരവ്. ആദ്യ ഭാര്യയായ കരുണ ശർമയ്ക്ക് 1.25 ലക്ഷവും മകൾക്ക് 75,000വും നൽകണമെന്നാണ് ഉത്തരവ്. ആദ്യഭാര്യയിലുള്ള മറ്റൊരു മകനും ചെലവിന് നൽകണമെന്ന ആവശ്യം മകൻ പ്രായപൂർത്തിയായത് ചൂണ്ടിക്കാട്ടി കോടതി തള്ളി. മഹാരാഷ്ട്രയിലെ ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃ സംരക്ഷണ മന്ത്രിയാണ് എൻസിപി നേതാവായ ധനഞ്ജയ് മുണ്ടെ. ഉദ്ധവ് താക്കറെ സർക്കാരിൽ മന്ത്രിയായിരിക്കെയാണു ധനഞ്ജയ് മുണ്ടെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന ആരോപണവുമായി സ്ത്രീ രംഗത്തെത്തിയത്. മുണ്ടെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹത്തിന്റെ സഹായിയും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഇവർ ആരോപിച്ചിരുന്നു. സ്ത്രീയുമായി ഒരുമിച്ചു ജീവിച്ചിരുന്നെന്നു ധനഞ്ജയ് മുണ്ടെ കോടതിയിൽ സമ്മതിച്ചിരുന്നു. തുടർന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. അതേസമയം, കേസിൽ അന്തിമവിധി ആയിട്ടില്ല.
Read Moreപാതിവില തട്ടിപ്പ് കേസ്; എവിടെപ്പോയി കോടികൾ? സുപ്രധാന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ പ്രതി അനന്തു; ജീവനക്കാരില്‍ പലരും ഒളിവില്‍; കേസ് ഇഡി ഏറ്റെടുത്തേക്കും
കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇയാളെ ഇന്ന് രാവിലെ കളമശേരി ഡിഐജി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുന്നതായാണ് ലഭ്യമാകുന്ന വിവരം.മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജുവിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. പ്രതി പോലീസിന്റെ സുപ്രധാന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്. ഇയാളുടെ മൊഴികളിലെ വൈരുധ്യവും പോലീസിനെ കുഴക്കുകയാണ്. രാഷ്ട്രീയ നേതാക്കളടക്കം ഉന്നത സ്ഥാനത്തുള്ളവരെ മുന്‍ നിര്‍ത്തിയായിരുന്നു അനന്തുവിന്റെ തട്ടിപ്പ്. എന്നാല്‍ ഈ ബന്ധങ്ങളെ കുറിച്ച് കൃത്യമായ മറുപടി അനന്തുവിനില്ല. ഫണ്ട് ചെലവഴിച്ച വഴികളെക്കുറിച്ചും അവ്യക്തത നിലനില്‍ക്കുകയാണ്. നിരവധി പേരില്‍നിന്ന് പണം പിരിച്ചെന്നും സിഎസ്ആര്‍ ഫണ്ട് കൃത്യമായി കിട്ടിയില്ലെന്നും അനന്തു മൊഴി നല്‍കിയിട്ടുണ്ട്. ഇതില്‍ വ്യക്തത വരുത്താന്‍ കൂടുതല്‍ തെളിവുകള്‍ സമാഹരിക്കാനാണ് പോലീസിന്റെ നീക്കം. അനന്തുവിന്റെ കുറ്റസമ്മത മൊഴി മൂവാറ്റുപുഴ പോലീസ് രേഖപ്പെടുത്തി. പ്രതിയെ കൊച്ചിയിലെ ഓഫീസുകളിലും ഫ്ളാറ്റിലുമെത്തിച്ച്…
Read Moreഅവധിയെടുക്കുന്നതിനെച്ചൊല്ലി തർക്കം: സർക്കാർ ജീവനക്കാരൻ സഹപ്രവർത്തകരെ കുത്തി
കോൽക്കത്ത: പശ്ചിമബംഗാളിലെ സർക്കാർ ഓഫീസിൽ അവധിയെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ജീവനക്കാരൻ സഹപ്രവർത്തകരെ കത്തി ഉപയോഗിച്ച് ആക്രമിച്ചു. സംഭവത്തിൽ നാലുപേർക്കു പരിക്കേറ്റു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം. സംഭവത്തിനു പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ പോലീസ് പിടികൂടി. ന്യൂടൗൺ ഏരിയയിലെ കരിഗോരി ഭവനിലാണു സംഭവം. ആക്രമണം നടത്തിയ സർക്കാർ ജീവനക്കാരനായ അസിത് സർക്കാരിനെ ടെക്നോ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ സോഡെപുരിലെ ഗോലയിൽ താമസിക്കുന്ന അസിത്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലാണു ജോലി ചെയ്യുന്നത്. വ്യാഴാഴ്ച രാവിലെ, അവധിയെടുക്കുന്നതിനെച്ചൊല്ലി സഹപ്രവർത്തകരുമായി തർക്കമുണ്ടായതിനെത്തുടർന്ന്, ഇയാൾ കത്തിയാക്രമണം നടത്തുകയായിരുന്നു.
Read Moreകെപിപിഎൽ രാസമാലിന്യം തള്ളുന്നു: കറുത്തൊഴുകി മൂവാറ്റുപുഴയാർ; കന്പനി കുടിവെള്ളം മുട്ടിക്കുന്നുവെന്ന് നാട്ടുകാർ
തലയോലപ്പറമ്പ്: കെപിപിഎൽ പേപ്പർ കന്പനിയിൽനിന്ന് മൂവാറ്റുപുഴയാറിലേക്ക് രാസമാലിന്യജലം പുറന്തള്ളുന്നതിനെത്തുടർന്ന് പുഴയിലെ വെള്ളത്തിനു കറുപ്പുനിറമായത് ജനങ്ങളുടെ പ്രതിഷേധം രൂക്ഷമാക്കുന്നു. വെള്ളൂർ, മറവൻതുരുത്ത്, ചെമ്പ്, ഉദയനാപുരം, ടിവിപുരം, വൈക്കം നഗരസഭ പ്രദേശങ്ങളിലെ ജനങ്ങളാണു മലിനജനം മൂലം ദുരിതമനുഭവിക്കുന്നത്. മൂവാറ്റുപുഴയാർ പല കൈവഴികളായി ഒഴുകി വേമ്പനാട്ടുകായലിലാണ് സംഗമിക്കുന്നത്. മൂവാറ്റുപുഴയാറിലെയും കരിയാറിലെയും ജലം തോടുകളിലേക്കും കൈത്തോടുകളിലേക്കും ഒഴുകിയെത്തുന്നതുകൊണ്ടാണ് വൈക്കത്തെ കാർഷികമേഖല ഹരിതാഭമാകുന്നത്. വൈക്കം,ചേർത്തല താലൂക്കുകളിലടക്കം നിരവധി പ്രദേശങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നത് മൂവാറ്റുപുഴയാറിലെ വെള്ളൂരിലെ ശുദ്ധീകരണ പ്ലാന്റുകളിൽ നിന്നാണ്. പുഴയിലെ വെള്ളം മലിനമാകുന്നത് വേമ്പനാട്ടുകായലിനെ വിഷമയമാക്കുന്നതിനൊപ്പം കിണർ, കുളങ്ങളടക്കമുള്ള കുടിവെള്ള സ്രോതസുകളെയും ഉപയോഗശൂന്യമാക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ. പുഴയിൽ കുളിക്കാൻ ഇറങ്ങുന്നവരുടെ ദേഹം ചൊറിഞ്ഞു തടിക്കുകയാണ്. പുഴയിലെ രാസമാലിന്യത്തിന്റെ അളവുവർധിച്ചത് മത്സ്യസമ്പത്തിന്റെ നാശത്തിന് ഇടയാക്കുകയും മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. കമ്പനി മാലിന്യ സംസ്കരണത്തിനു ഫലപ്രദമായ സംവിധാനമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഇതിനകം പലതവണ സമരം നടത്തി.…
Read Moreഅമ്പലമേട് പോലീസ് സ്റ്റേഷനില്‍ അതിക്രമം; പ്രതികളുടെ അമ്മയ്ക്കും ഭാര്യമാര്‍ക്കും എതിരേ കേസ്
കൊച്ചി: എറണാകുളം അമ്പലമേട് പോലീസ് സ്റ്റേഷനില്‍ പ്രതികള്‍ നടത്തിയ അതിക്രമത്തില്‍ പ്രതികളുടെ അമ്മയ്ക്കും ഭാര്യമാര്‍ക്കും എതിരേ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്കെതിരേയാണ് കേസ് എടുത്തിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്‍പ്പിച്ചു, ഡ്യൂട്ടി തടസപ്പെടുത്തി, പോലീസിനെ അസഭ്യം പറഞ്ഞു തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് അമ്പലമേട് പോലീസ് ഇന്‍സ്പെക്ടര്‍ എസ്.ആര്. സനീഷ് പറഞ്ഞു. അമ്പലമേട് പോലീസ് സ്റ്റേഷന് പരിധിയില്‍ നിര്‍മാണത്തിലിരിക്കുന്ന ഫ്ളാറ്റില്‍ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് പോലീസ് അഖില്‍ ഗണേഷ്, അജിത് ഗണേഷ്, ആദിത്യന് എന്നീ യുവാക്കളെ ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരില്‍ അഖില്‍ ഗണേഷ്, അജിത് ഗണേഷ് എന്നിവര്‍ സഹോദരങ്ങളാണ്. അഖിലിനെതിരേ വിവിധ സ്റ്റേഷനുകളിലായി 17 കേസുകള്‍ നിലവിലുണ്ട്. കാപ്പാ കേസിലെ പ്രതിയുമാണ് ഇയാള്‍. അജിത്തിനെതിരെ 14 കേസുകളുമുണ്ട്. ആദിത്യനെതിരേ കേസുകള്‍ ഉണ്ടായിരുന്നില്ല.
Read Moreപത്തനംതിട്ടയിലെ പോലീസ് മർദനം: എഫ്ഐആറിൽ പൊരുത്തക്കേടുകള്‍; പരാതിയുമായി പരിക്കേറ്റവര്‍
പത്തനംതിട്ട: പത്തനംതിട്ട പോലീസ് നഗരത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി നടത്തിയ നരവേട്ടയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ നിറയെ പൊരുത്തക്കേടുകള്‍. ലാത്തിയടിക്ക് നേതൃത്വം നല്കിയ പത്തനംതിട്ട എസ്ഐ ജെ.യു. ജിനുവിനെയും രണ്ട് സിപിഒമാരെയും സസ്പെന്‍ഡ് ചെയ്തെങ്കിലും ഇവരുടെ പേരുകള്‍ എഫ്ഐആറില്‍ ഇല്ല. ആക്രമണം നടത്തിയത് എസ്ഐയും സംഘവുമാണെന്ന് തിരിച്ചറിഞ്ഞിട്ടും പേരുകള്‍ ഉള്‍പ്പെടുത്താതിരുന്നത് സംശയകരമാണെന്ന് പരിക്കേറ്റ എരുമേലി തുലാപ്പള്ളി ചെളിക്കുഴിയില്‍ ശ്രീജിത്ത്, ഭാര്യ സിതാര എന്നിവര്‍ പറഞ്ഞു. സംഭവം നടന്നത് രാത്രി 11നാണെന്ന് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അബാന്‍ ജംഗ്ഷനിലെ ബാറില്‍ ചിലര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ജീവനക്കാര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞത് 11.15ന് എന്നാണ് എഴുതിയിരിക്കുന്നത്. ബാര്‍ ജീവനക്കാര്‍ വിളിച്ചപ്പോള്‍ എത്തിയതാണെന്നും ആളുമാറി മര്ദ്ദിച്ചതാണെന്നുമുള്ള പോലീസ് വാദത്തിന് എതിരാണ് എഫ്ഐആര്‍. എസ്ഐയുടെയും പോലീസുകാരുടെയും പേരുകള്‍ ഒഴിവാക്കിയതും സമയത്തിലെ പൊരുത്തക്കേടും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും പരാതി നല്‍കുമെന്ന് ദമ്പതികള്‍…
Read More