പട്ടാപ്പകൽ കൗമാരക്കാരിയെ ബൈക്കിൽ തട്ടിക്കൊണ്ട് പോയി: ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

പാറ്റ്ന: ബിഹാറിലെ പൂർണിയ ജില്ലയിൽ 16കാരിയെ പട്ടാപ്പകൽ ബൈക്കിൽ തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ മാർക്കറ്റിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കുട്ടിയെ രണ്ടംഗ സംഘം കടത്തിക്കൊണ്ടുപോയത്. കുട്ടി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കുട്ടിയുടെ കുറച്ചു മുന്നിലായി ബൈക്ക് നിർത്തി. ഒരാൾ വാഹനത്തിൽ നിന്ന് ഇറങ്ങി പെൺകുട്ടിയെ ബൈക്കിൽ കയറ്റാൻ ശ്രമിച്ചു. പേടിച്ചുപോയ കുട്ടി ഓടിരക്ഷപെടാൻ ശ്രമിച്ചു. എന്നാൽ രണ്ടംഗ സംഘം ബൈക്കുമായി കുട്ടിയുടെ പിന്നാലെ പാഞ്ഞു. തുടർന്ന് കുട്ടിയെ ബൈക്കിൽ രണ്ടുപേരുടെയും നടുവിൽ ബലമായി ഇരുത്തിയതിന് ശേഷം സ്ഥലത്ത് നിന്നും പോവുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അമ്മ പോലീസിൽ പരാതി നൽകി. ഇതേത്തുടർന്ന് പോലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു. പെൺകുട്ടിക്കും പ്രതികൾക്കുമായി പോലീസ് തിരച്ചിൽ നടത്തുകയാണെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Read More

പൂന്തോട്ടങ്ങളില്‍ ചിതാഭസ്മം വിതറി ആളുകൾ; ദയവായി ഇത് ചെയ്യരുതെന്ന് പൂന്തോട്ടം പരിപാലകർ

യുകെയിൽ കമ്മ്യൂണിറ്റി ഗാർഡനിൽ ആളുകൾ ചിതാഭസ്മം വിതറുന്നത് പതിവ് കാഴ്ചയാണ്. ഇപ്പോഴിതാ ഈ രീതി അവസാനിപ്പിക്കണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ഗാർഡൻ പരിപാലകർ. ഇംഗ്ലണ്ടിലെ കോൺവാളിലെ നദീതീരത്തുള്ള കമ്മ്യൂണിറ്റി ഗാർഡനിലാണ് ഒരു ആചാരം പോലെ ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിതാഭസ്മം വിതറുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരു അന്ത്യവിശ്രമ സ്ഥലം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രദേശവാസികൾ ഇവിടുത്തെ പൂന്തോട്ടത്തിൽ ചിതാഭസ്മം വിതറുന്നത്. പക്ഷേ, പൂന്തോട്ട പരിപാലനത്തിൽ ഇത് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എന്നാണ് തോട്ടക്കാർ പറയുന്നത്. അനുവാദമില്ലാതെ ആളുകൾ പൂന്തോട്ടത്തിനുള്ളിൽ ചിതാഭസ്മം വിതറുന്നത്. അതുകൊണ്ട് ദയവായി ആളുകൾ ഈ ശീലം അവസാനിപ്പിക്കണമെന്ന് തോട്ടക്കാർ അഭ്യർഥിക്കുന്നു.

Read More

കുത്തി ഒലിച്ചു വന്ന മഞ്ഞൊഴുക്കിൽ അകപ്പെട്ട് സ്കീയർ; രക്ഷപെട്ടത് തലനാരിഴയ്ക്ക്; വൈറലായി വീഡിയോ

പർവതാരോഹകർ മഞ്ഞു പാളുകൾക്കിടയിലൂടെ നടക്കുന്നത് കാണുന്പോൾ നമുക്ക് എത്ര നിസാരമാണെന്ന് ആകും തോന്നുക. എന്നാൽ അവർ അനുഭവിക്കുന്ന യാതനകൾ നേരിട്ട് കാണുന്പോൾ മാത്രമേ ഇതിത്ര എളുപ്പമുള്ള പണിയല്ലന്ന് മനസിലാകുകയുള്ളു. ജീവൻ പോലും പണയെപ്പെടുത്തിയാണ് അവർ ഓരോ ചുവടും മുന്നോട്ട് വയ്ക്കുന്നത്. അതുപോലെ തന്നെയാണ് സ്കീയിംഗ് നടത്തുന്നവരും. ഹിമ പാളിയിലൂടെ നടക്കുന്പോൾ സൂക്ഷിച്ചില്ലങ്കിൽ മരണം പോലും സംഭവിച്ചാം. കഴിഞ്ഞദിവസം സ്കീയിംഗ് ചെയ്യുന്നതിനിടെ ഒരു സ്കീയർ നേരിട്ട ദുരനുഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ചരിവിലൂടെ താഴേക്ക് നീങ്ങാൻ തുടങ്ങിയപ്പോൾ, പെട്ടെന്നുണ്ടായ ഒരു മഞ്ഞൊഴുക്കിൽ ഇദ്ദേഹം പെട്ടു പോയി. ആശങ്കപ്പെടുത്തുന്ന വീഡിയോയിൽ ഇദ്ദേഹം രക്ഷപ്പെടാനായി കഠിനമായി പരിശ്രമിക്കുന്നത് കാണാൻ സാധിക്കും. എന്നാൽ, മഞ്ഞ് ഇദ്ദേഹത്തെ മൂടിക്കളഞ്ഞു. ഇത് കണ്ടുനിന്ന മോർഗൻ അഖോർഫി എന്ന 24 കാരനായ മറ്റൊരു സ്കീയറാണ് സംഭവത്തിന്‍റെ ദൃശ്യങ്ങൾ കാമറയിൽ പകർത്തിയത്. സ്കീയർ 300 മീറ്റർ ഉയരത്തിൽ…

Read More

അവസാനമായി യാത്ര പറയാൻ ആനയെത്തി; ആശുപത്രിയിൽ വൈകാരിക രംഗങ്ങൾ; വൈറലായി വീഡിയോ

മനുഷ്യനുമായി വേഗത്തിൽ അടുക്കുന്ന മൃഗങ്ങളാണ് നായയും പൂച്ചയുമൊക്കെ. വളർത്തു മൃഗങ്ങളെപ്പോലെ തന്നെ വന്യ മൃഗമായ ആനയേയും പരിചരിക്കുന്നവരുണ്ട്. ആന പ്രേമികളായ ധാരാളം ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. മിക്ക ആനകളും തങ്ങളെ പരിചരിച്ചിരുന്ന ആളുകളോട് വലിയ ബന്ധം സൂക്ഷിക്കാറുണ്ട്. അത് തെളിയിക്കുന്ന വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആനയെ പരിചരിച്ച വ്യക്തി രോഗശയ്യയിൽ ആശുപത്രിയിൽ കിടക്കുന്നതു കാണാനാണ് ആന എത്തിയത്. ഈ കാഴ്ച ഏവരുടേയും കണ്ണ് നനയിക്കുന്നതായിരുന്നു. ആന ആശുപത്രിയിലെത്തി തന്നെ ഏറെക്കാലം പരിചരിച്ച വ്യക്തിയെ അവസാനമായി കണ്ടു. തന്‍റെ തുന്പിക്കൈ നീട്ടി ആന അയാളെ തലോടി. ആനയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റു വീഴുന്നതും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. മനുഷ്യനേക്കാൾ നന്ദി മൃഗങ്ങൾക്കാണെന്ന് പറയുന്നത് വെറുതെ അല്ലന്ന് വീഡിയോ കണ്ട മിക്കവരും കമന്‍റ് ചെയ്തു.

Read More

‘മരിച്ചുപോയ ബന്ധുക്കൾ അതിഥികളെ കാത്തു നിൽക്കുന്നു’; വിവാഹ ക്ഷണക്കത്ത് കണ്ട് അമ്പരന്ന് ആളുകൾ

വിവാഹ ക്ഷണക്കത്തുകൾ വെറൈറ്റി ആക്കാൻ എല്ലാവരും ശ്രമിക്കാറുണ്ട്. വിവാഹത്തിനു ക്ഷണിക്കുന്പോൾ കല്യാണ കുറിക്കും അത്രമേൽ പ്രാധാന്യം ഉണ്ട്. ഇപ്പോഴിതാ ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റുകയാണ് ഒരു കല്യാണ കത്ത്. തങ്ങളുടെ പ്രിയപ്പെട്ടവരെ ക്ഷണിക്കാനായി വരന്‍റെ വീട്ടുകാരാണ് വ്യത്യസ്തമായ കത്ത് അച്ചടിച്ചത്. ഫായിഖ് അതീഖ് കിദ്വായി എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പേജിലാണ് ഈ കത്ത് പങ്കുവച്ചിരിക്കുന്നത്. ക്ഷണക്കത്തിലെ ‘ദർശനഭിലാഷി’ എന്ന ഭാഗമാണ് ശ്രദ്ധിക്കപ്പെടുന്നത്. ‘നിങ്ങളുടെ സാന്നിധ്യം ആകാംക്ഷയോടെ കാത്തിരിക്കുന്നവർ’ എന്നാണ് ‘ദർശനഭിലാഷി’ എന്നതിന്‍റെ വിവർത്തനം. ക്ഷണക്കത്തിൽ പൊതുവെ അതിഥികളുടെ വരവ് ആകാംക്ഷയോടെ കാത്തിരിക്കുന്ന ഭാഗത്ത് ദമ്പതികളുടെ മാതാപിതാക്കളോ അല്ലങ്കിൽ സഹോദരങ്ങൾ, അതുംഅല്ലെങ്കിൽ അമ്മാവന്മാർ തുടങ്ങിയ അടുത്ത കുടുംബാംഗങ്ങളുടെ പേരുകളാകും എഴുതുന്നത്. എന്നാൽ ഇതിൽ തീർത്തും വ്യത്യസ്തമാണ്. തങ്ങളുടെ കുടുംബത്തിൽ നിന്നും മരിച്ചു പോയ വ്യക്തികളുടെ പേരുകളാണ് ദർശനഭിലാഷി എന്ന ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്. “പരേതനായ നൂറുൽ ഹഖ്, പരേതനായ ലാലു…

Read More

വാളയാര്‍ ദളിത് പെൺകുട്ടികളുടെ മരണം: ആത്മഹത്യയാകാമെന്ന് സിബിഐ

കൊച്ചി: വാളയാറിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണം ആത്മഹത്യാകാമെന്ന് സിബിഐ. കൊച്ചി സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന കണ്ടെത്തൽ പാലക്കാട് വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു. കുട്ടികളുടെ ജീവിതസാഹചര്യവും ക്രൂരമായ ലൈംഗീക ചൂഷണവും അവരെ ആത്മഹത്യയിലേക്ക് നയിക്കാനുള്ള സാധ്യതകളെന്നാണ് സിബിഐ കണ്ടെത്തൽ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൂടാതെ സാഹചര്യതെളിവുകളും കണക്കിലെടുത്താണ് ഈ കണ്ടെത്തൽ. കുട്ടികൾ ലൈംഗിക പീഡനത്തിനിരയായതിൽ അമ്മയ്ക്കും പങ്കുണ്ടെന്ന് സി ബി ഐ കണ്ടെത്തിയിരുന്നു.

Read More

കഴുത്തറുക്കും പലിശ; പണം നൽകിയില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; ചെന്നൈയിൽ മലയാളി പിടിയിൽ

ചെന്നൈ: 465 കോടി രൂപയുടെ ഓൺലൈൻ വായ്പത്തട്ടിപ്പ് കേസിൽ മലയാളി പിടിയിൽ. മലപ്പുറം സ്വദേശി മുഹമ്മദ് ഷെരീഫിനെ ആണ് പുതുച്ചേരി പോലീസിന്‍റ സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തത്. വായ്പ എടുത്ത തുക പലിശ ഉൾപ്പെടെ തിരിച്ചടച്ചിട്ടും പിന്നെയും തുക കൂടുതൽ ആവശ്യപ്പെട്ട് ഷെരീഫ് ഭീഷണിപ്പെടുത്തി എന്ന യുവതിയുടെ പരാതിലാണ് അറസ്റ്റ്. ഇയാൾ യുവതിയുടെ മോർഫ് ചെയ്ത ഫോട്ടോകൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. അറസ്റ്റിലായ ഷെരീഫിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ 2 പേരെ കൂടി പിടികൂടിയിട്ടുണ്ട്. ഇൻസ്റ്റന്‍റ് വായ്പ എന്ന പേരിൽ പലിശയ്ക്കു പണം നൽകുകയും പിന്നീട് ഭീഷണിപ്പെടുത്തി അധിക തുക തിരിച്ചടപ്പിക്കുകയുമാണ് സംഘത്തിന്റെ രീതിയെന്നും പോലീസ് പറഞ്ഞു.

Read More

സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില: മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

Read More

അഡ്വ. എസ്. ശ്രീകുമാറിനെതിരേ പരാതിയുമായി അട്ടപ്പാടിയിലെ മധുവിന്‍റെ കുടുംബം

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിന് വിപരീതമായി ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ച അഡ്വ. എസ്. ശ്രീകുമാറിനെതിരേ പരാതിയുമായി അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്‍റെ കുടുംബം. ശ്രീകുമാറിനെതിരേ നടപടി ആവശ്യപ്പെട്ട് മധുവിന്‍റെ അമ്മ മല്ലി സുപ്രീംകോടതി, ഹൈക്കോടതി ചീഫ് ജസ്റ്റീസ്, ഹൈക്കോടതി രജിസ്ട്രാര്‍, ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എന്നിവര്‍ക്ക് പരാതി നല്‍കി. മധുവിന്‍റെ കേസില്‍ ഹൈക്കോടതിയില്‍ നിലവിലുള്ള അപ്പീലില്‍ കുടുംബത്തിനു വേണ്ടി ഹാജരായ ശ്രീകുമാർ കുടുംബം നിര്‍ദേശിച്ച അഭിഭാഷകര്‍ക്ക് പകരം മറ്റൊരാളെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി പിന്തുണച്ചു. ഈ അഭിഭാഷകനെ സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു. കക്ഷിയുടെ താത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച ശ്രീകുമാറിനെതിരേ നടപടി വേണമെന്നാണു കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Read More

മിഹിർ അഹമ്മദിന്‍റെ മരണം: സമഗ്ര അന്വേഷണമെന്ന് പോലീസ്; മകന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്ന് പിതാവ്

കൊച്ചി: തൃപ്പൂണിത്തുറ ഗ്ലോബല്‍ സ്‌കൂളിലെ വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്‍റെ മരണത്തില്‍ സമഗ്ര അന്വേഷണമാണ് നടക്കുന്നതെന്ന് തൃക്കാക്കര അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍ പി.വി. ബേബി പറഞ്ഞു. പിതാവിന്‍റേതടക്കം ഒന്നില്‍ കൂടുതല്‍ പരാതികളുണ്ട്. അതുകൊണ്ടുതന്നെ സമഗ്രമായ അന്വേഷണമാണ് നടക്കുന്നത്. റാഗിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുത്തന്‍കുരിശ് പോലീസും മറ്റും പരാതികളില്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസുമാണ് അന്വേഷണം നടത്തുന്നത്. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മിഹിറിന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്ന് പിതാവ്മരണത്തില്‍ ദുരൂഹതയുണ്ടെന്നും സ്‌കൂളില്‍നിന്നെത്തി മരിക്കുന്നതുവരെ മിഹിറിന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നുമാണ് പിതാവിന്‍റെ പരാതിയിലുള്ളത്. മിഹിര്‍ മരിക്കുന്നതിന് തൊട്ടുമുമ്പ് രണ്ടാനച്ഛനുമായി സംസാരിച്ചിരുന്നുവെന്നും അതെന്താണെന്ന് കണ്ടെത്തണമെന്നും മരിക്കുന്ന സമയത്ത് ആരൊക്കെ ഫ്ലാറ്റിൽ ഉണ്ടായിരുന്നു എന്നറിയണമെന്നും ഷഫീഖ് പരാതിയില്‍ പറയുന്നുണ്ട്. ഷഫീഖ് പരാതി നല്‍കിയ ശേഷമാണ് മിഹിറിന്‍റെ മരണത്തില്‍ സ്‌കൂളിനെതിരേയും സഹപാഠികള്‍ക്കെതിരേയും പരാതിയുമായി അമ്മ രംഗത്തെത്തിയത്. “കുട്ടിയുടെ എല്ലാ കാര്യങ്ങളും അവന്‍റെ…

Read More