തിരുവനന്തപുരം: കേന്ദ്ര നിയമം കാരണം മത്സ്യത്തൊഴിലാളി ആനുകൂല്യങ്ങള്‍ നല്കാന് കഴിഞ്ഞില്ലെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു. കേന്ദ്ര സർക്കാർ നയമനുസരിച്ചുള്ള ബ്ലൂ എക്കോണമിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെന്നും ഇത്തരം പദ്ധതികള്‍ പാടില്ലെന്നാണ് ഇടതുപക്ഷത്തിന്റെ നയമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. കടലില്‍ വെച്ച് ഉണ്ടാകുന്ന മരണങ്ങളില്‍ ഇടപെടാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ തയ്യാറാകുന്നില്ല. എന്നാൽ, ഇത്തരം മരണങ്ങള്‍ക്ക് സംസ്ഥാനം 5 ലക്ഷം രൂപ നല്കിവരുന്നു. സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. തീരമേഖല സേഫ് ആണെന്നും അദ്ദേഹം പറഞ്ഞു. തീരമേഖലയില്‍ ഒരു വറുതിയുമില്ല. നിയമാനുസൃതമായ എല്ലാ സഹായങ്ങളും മത്സ്യഫെഡിന് നല്‍കുന്നുണ്ട്. മത്സ്യത്തൊഴിലാളികളില്‍ അനുബന്ധ തൊഴിലാളികളായവര്‍ക്ക് ആരോഗ്യ പരിരക്ഷയും മറ്റ് പരിരക്ഷകളും നല്‍കും. സമാശ്വാസ പദ്ധതി അവതാളത്തിലെന്ന വാദം ശരിയല്ലെന്നും മന്ത്രി സജി ചെറിയാൻ സഭയിൽ പറഞ്ഞു.
Read MoreDay: February 11, 2025
സ്വകാര്യ സർവകലാശാല; ഇടതുശക്തികൾ എതിർത്തത് ഉമ്മൻ ചാണ്ടിക്ക് ക്രെഡിറ്റ് ലഭിക്കുമെന്ന ഭയത്താലെന്ന് ടി.പി. ശ്രീനിവാസൻ
തിരുവനന്തപുരം: 20 വർഷം മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് സ്വകാര്യ സർവകലാശാലകൾ എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചതെന്നും ഇടതു ശക്തികൾ എതിർത്തത് അതിന്റെ ക്രെഡിറ്റ് ഉമ്മൻചാണ്ടിക്ക് ലഭിക്കുമോ എന്ന ഭയംകൊണ്ടാകാമെന്നും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുൻ അംഗം ടി. പി ശ്രീനിവാസൻ. ഇത്രയും വർഷങ്ങൾ കഴിഞ്ഞതോടെ പല അവസരങ്ങളും നഷ്ടപ്പെട്ടു. വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്താൻ മറ്റ് മാർഗം ഇല്ലെന്ന് ഇപ്പോൾ ഇടത് ശക്തികൾക്ക് ഇന്ന് മനസിലായെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ടി.പി.ശ്രീനിവാസൻ പറഞ്ഞു.
Read Moreകടല്‍മണല്‍ ഖനനം അനുവദിക്കില്ല; മത്സ്യത്തൊഴിലാളികൾക്കായി കെപിസിസി കാല്നടപ്രക്ഷോഭയാത്ര നടത്തുമെന്ന് കെ. സുധാകരന്
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കെതിരെ നടത്തുന്ന ദ്രോഹ നടപടികള്‍ക്കെതിരെയും മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തി കെപിസിസി കാല്‍നട പ്രക്ഷോഭയാത്ര നടത്തുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ബ്ലു സാമ്പത്തിക നയത്തിന്റെ പേരുപറഞ്ഞ് കടല്‍ മണല്‍ ഖനനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം മത്സ്യമേഖലയുടെ മരണമണിയാണ്. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുന്നതും കടലിന്റെ ആവാസവ്യവസ്ഥ തകര്‍ക്കുന്നതുമായ കടല്‍ മണല്‍ ഖനനത്തിന് ഒരു സ്ഥാപനങ്ങളെയും കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ല. സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണ്. തീരദേശമേഖലയ്ക്ക് പ്രത്യേക പാക്കേജിന് 6000 കോടി പ്രഖ്യാപിച്ചിട്ട് ഒന്നര വര്‍ഷമായി.നാളിതുവരെ ഒരു രൂപപോലും ചെലവാക്കിയില്ല. പുതിയ ബജറ്റിലും നിരാശമാത്രമാണ്. കടല്‍ക്ഷോഭ മേഖലയില്‍ ശാസ്ത്രീയമായ കടല്‍ഭിത്തി നിര്‍മ്മാണം നടക്കുന്നില്ല. മത്സ്യബന്ധനത്തിനുള്ള സബ്സിഡി മണ്ണെണ്ണ ആവശ്യത്തിന് വിതരണം ചെയ്യുന്നില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ പട്ടയം വിതരണം ചെയ്യുന്നില്ലെന്നും കെ.സുധാകരന് പറഞ്ഞു.
Read Moreസ്വകാര്യ സർവകലാശാലകൾ ആവശ്യം; വന്നില്ലെങ്കിൽ കേരളം പിന്നോട്ടുപോകുമെന്നു മന്ത്രി ആർ. ബിന്ദു
തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബില്ലുമായി മുന്നോട്ടുപോകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. മിക്ക സംസ്ഥാനങ്ങളിലും സ്വകാര്യ സർവകലാശാലകൾ വന്നു. ഇനിയും സ്വകാര്യ സർവകലാശാല വന്നില്ലെങ്കിൽ കേരളം പിന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ സർവകലാശാല വന്നാലും സാമൂഹിക നിയന്ത്രണം ഉറപ്പാക്കും.കാലത്തിന് അനുസരിച്ച് മാറാതെ പറ്റില്ല. അല്ലെങ്കിൽ ഒരു ജനത എന്ന നിലയിൽ ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് നാം ഒറ്റപ്പെട്ടുപോകും. മൂർത്ത സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനമെടുക്കുക എന്നത് മാർക്സിയൻ രീതിയാണ്. മൂർത്ത സാഹചര്യങ്ങൾക്കനുസരിച്ച് മൂർത്തമായ തീരുമാനങ്ങൾ കൊക്കൊള്ളുകയെന്നത് നമ്മുടെ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു. ഇനിയും സ്വകാര്യ സർവകലാശാലകൾക്ക് അയിത്തം കൽപിക്കേണ്ടതില്ല. എസ്എഫ്ഐക്ക് യാഥാർത്ഥ്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും ലോകത്ത് ഇന്ന് നടക്കുന്ന മാറ്റത്തിന് അനുസരിച്ച് മുന്നോട്ട് പോയാലെ പറ്റുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. വൈകി വന്ന വിവേകമാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കാലത്തിന് അനുസരിച്ച് മാറിയാലേ പറ്റുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു. അതേസമയം സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി…
Read Moreഡോ. വന്ദന ദാസ് കൊലപാതകക്കേസ്: സാക്ഷി വിസ്താരം നാളെ മുതല്‍; പ്രോസിക്യൂഷൻ സാക്ഷിപ്പട്ടികയിൽ 34 ഡോക്ടർമാർ
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്താരം നാളെ ആരംഭിക്കും. കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് മുമ്പാകെയാണ് വിസ്താരം. കേരളത്തില്‍ നടന്ന കൊലപാതകക്കേസുകളില്‍ ഏറ്റവും അധികം ഡോക്ടമാര്‍ പ്രോസിക്യൂഷന് സാക്ഷികളാകുന്നെന്ന പ്രത്യേകതയും ഈ കേസിനുണ്ട്. 34 ഡോക്ടർമാരെയാണ് പ്രോസിക്യൂഷന് സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് അഞ്ചുവരെയുള്ള ഒന്നാം ഘട്ട വിചാരണയില്‍ കേസിലെ ആദ്യ 50 സാക്ഷികളെയാണ് വിസ്തരിക്കുക. കൂടാതെ നഴ്സുമാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഹോസ്പിറ്റല്‍ സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങി ആരോഗ്യ രംഗത്തു നിന്നുമുള്ള വിവിധ സാക്ഷികളെയും വിസ്തരിക്കും. കേസിലെ ഒന്നാം സാക്ഷിയും സംഭവസമയത്ത് ഡോ.വന്ദനയോടൊപ്പം ജോലി നോക്കിയിരുന്നയാളുമായ ഡോ. മുഹമ്മദ് ഷിബിനെയായിരിക്കും ആദ്യ ദിവസം വിസ്തരിക്കുക. മുമ്പ് കോടതിയില്‍ കേസ് വിചാരണയ്ക്കായി തീയതി നിശ്ചയിച്ച സമയത്താണ് പ്രതി ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് സുപ്രീം…
Read Moreഐ സി യു പീഡനക്കേസ്; ഡോക്ടർമാരെ കൂട്ടുപ്രതികൾ ആക്കണമെന്ന് അതിജീവിത; മുഖ്യമന്ത്രിക്കു നേരിട്ടു പരാതി നല്‍കും
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയു പീഡനക്കേസില്‍ ഡോ. കെ.വി. പ്രീത ഉള്‍പ്പടെയുള്ളവരെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത. ഇക്കാര്യം ആവശ്യപ്പെട്ട് ഉത്തരമേഖല ഐജിക്ക് അതിജീവിത പരാതി നല്കി. മുഖ്യമന്ത്രിയെ നേരില്‍ കണ്ടും പരാതിനല്‍കുമെന്നും അതിജീവിത പറഞ്ഞു. ഡോ. കെ.വി. പ്രീത, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഗോപി, നഴ്സിംഗ് സൂപ്രണ്ട് ഫാത്തിമ ബാനു എന്നിവരെ കൂട്ടു പ്രതികളാക്കണമെന്നാണ് അതിജീവിതയുടെ പരാതി. മനുഷ്യാവകാശ കമ്മീഷന് ഡിവൈഎസ്പി. നടത്തിയ അന്വേഷണത്തില്‍ അതിജീവിതയുടെ വൈദ്യപരിശോധന നടത്തിയതില്‍ ഡോ. കെ.വി. പ്രീതയ്ക്കും ആശുപത്രി അധികൃതര്‍ക്കും വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. മെഡിക്കോ ലീഗല്‍ കേസുകളില്‍ പരിചയസമ്പന്നരായ ഡോക്ടര്‍ വേണമെന്നിരിക്കെ കെ.വി. പ്രീതയെ നിയോഗിച്ചതില്‍ വീഴ്ച ഉണ്ടായെന്നും അതിജീവിതയുടെ മൊഴിരേഖപ്പെടുത്തിയതില് അപാകത ഉണ്ടെന്നുമായിരുന്നു കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറ്റക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് അതിജീവിത ഉത്തരമേഖല ഐജി രാജ്പാല് മീണയ്ക്ക് പരാതി നല്‍കിയത്.
Read Moreവീട്ടുജോലിക്കാരിയുമായി വഴിവിട്ട ബന്ധം; ഭർത്താവിന്റെ കാൽ തല്ലിയൊടിക്കാൻ മധ്യവയസ്കയുടെ ക്വട്ടേഷൻ! പണംമേടിച്ച പിള്ളേർ നന്നായി പെരുമാറി; പിന്നീട് സംഭവിച്ചത്…
ബംഗളൂരു: കർണാടകയിൽ വീട്ടിലെ ജോലിക്കാരിയുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഭർത്താവിന്റെ കാൽ തല്ലിയൊടിക്കാൻ അഞ്ചുലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി മധ്യവയസ്ക. ക്വട്ടേഷൻ ഏറ്റെടുത്ത മൂന്നംഗസംഘം മധ്യവയസ്കനെ നന്നായിത്തന്നെ കൈകാര്യവും ചെയ്തു. കലബുറഗിയിലെ ഗാസിപുരിലാണു സംഭവം. ഗാസിപുർ അട്ടാർ കോമ്പൗണ്ട് സ്വദേശി വെങ്കടേഷ് മാലി പാട്ടീലാണ് ആക്രമണത്തിനിരയായത്. മർദനത്തിൽ രണ്ടുകാലിനും ഒരു കൈയ്ക്കും പരിക്കേറ്റ പാട്ടീൽ ചികിത്സയിലാണ്.പാട്ടീലിന്റെ പരാതിയെത്തുടർന്ന്, ഭാര്യ ഉമാദേവി, ആക്രമണം നടത്തിയ ആരിഫ്, മനോഹർ, സുനിൽ എന്നിവരെ ബ്രഹ്മപുര പോലീസ് പിടികൂടി. ഉമാദേവിയുടെ നിർദേശപ്രകാരം ഗുണ്ടകൾ വെങ്കടേഷിനെ ആക്രമിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. വർഷങ്ങളായി ദന്പതിമാർ തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നതായും പോലീസ് പറഞ്ഞു.
Read Moreട്രെയിനിൽ യുവതിക്കുനേരേ ലൈംഗികാതിക്രമം; തൂത്തുക്കുടി-ഓഖ വിവേക് എക്സ്പ്രസിലാണു സംഭവം
ചെന്നൈ: തമിഴ്നാട്ടിൽ ട്രെയിനിൽ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. മദ്യലഹരിയിൽ 26കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വിരുദുനഗർ സ്വദേശി സതീഷ്കുമാർ ആണ് പിടിയിലായത്. തൂത്തുക്കുടി-ഓഖ വിവേക് എക്സ്പ്രസിലാണു സംഭവം. ഈറോഡ് ജില്ലയിലെ ഓൾഡ് കരൂർ സ്വദേശിനിക്കുനേരേയാണ് സതീഷ് ലൈംഗികാതിക്രമം നടത്തിയത്. തൂത്തുക്കുടിയിലെ സ്വകാര്യ പരീക്ഷാ കോച്ചിംഗ് സെന്ററിൽ പഠിക്കുകയായിരുന്ന യുവതി അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് രാത്രി വൈകിയുള്ള ട്രെയിനിൽ ഈറോഡിലേക്കു പോകുകയായിരുന്നു. ട്രെയിൻ തൂത്തുക്കുടി വിട്ടതും സതീഷ് യുവതിയുടെ തൊട്ടടുത്തായി വന്നിരുന്നു. പുലർച്ചെ മൂന്നോടെ ഇയാൾ യുവതിക്കുനേരേ ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നു. ഭയന്ന യുവതി അടുത്ത സ്റ്റേഷനിലെത്തിയപ്പോൾ പ്ലാറ്റ്ഫോമിലിറങ്ങി റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് വിവരമറിയിച്ചു. തുടർന്ന് ട്രെയിൻ ദിണ്ടിഗലിൽ എത്തിയപ്പോൾ റെയിൽവേ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പെയിന്റ് കടയിലെ ചുമട്ടുതൊഴിലാളിയാണ് ഇയാൾ.
Read Moreയുവതികളെ ഭീഷിപ്പെടുത്തി പണം തട്ടിയ ബിജെപി യുവനേതാവ് അറസ്റ്റിൽ; ഫോണിൽ യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ
ചെന്നൈ: സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി ഒട്ടേറെ യുവതികളിൽനിന്നു പണം തട്ടിയ കേസിൽ ബിജെപിയുടെ യുവനേതാവ് തമിഴ്നാട്ടിൽ അറസ്റ്റിൽ. ചെങ്കൽപ്പേട്ട് നോർത്ത് ജില്ലാ യുവജന വിഭാഗം സെക്രട്ടറി തമിഴരശനെ (24)യാണ് താംബരം പോലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ ലാപ്ടോപ്, ഫോൺ എന്നിവയിൽ പത്തിലേറെ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ ഉണ്ടായിരുന്നെന്നും ഇവ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയാണു സ്ത്രീകളിൽനിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതെന്നും പോലീസ് പറഞ്ഞു. ആന്ധ്ര സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഭീഷണിപ്പെടുത്തിയശേഷം തന്റെ പക്കൽനിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തെന്നു പരാതിക്കാരി പറയുന്നു. യുവതികളിൽനിന്നു തട്ടിയെടുത്ത പണവും സ്വർണാഭരണങ്ങളും ഉപയോഗിച്ച് സഹോദരിയുടെ വിവാഹം നടത്തിയെന്നും ആഡംബര കാർ വാങ്ങിയെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്. തമിഴരശനെ കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Read Moreമഹാരാഷ്ട്രയിൽ ഗില്ലൻ ബാരി പടരുന്നു ; 192 പേർക്കു രോഗബാധ; 7 മരണം; 21 പേർ വെന്റിലേറ്ററിൽ
പുനെ: മഹാരാഷ്ട്രയിൽ ഗില്ലൻ ബാരി അണുബാധ (ജിബിഎസ്) സംശയിക്കുന്ന 192 പേരെ കണ്ടെത്തിയെന്നും ഇതിൽ 167പേർക്കു രോഗബാധ സ്ഥിരീകരിച്ചതായും ആരോഗ്യവകുപ്പ് പറഞ്ഞു. ഇതുവരെ ഏഴുപേർ മരിച്ചു. ആറു മരണങ്ങൾ സംശയാസ്പദമായി തുടരുകയാണെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ 48 രോഗികൾ തീവ്രപരിചരണ വിഭാഗത്തിലാണ്. 21 പേർ വെന്റിലേറ്ററിലുണ്ട്. ചികിത്സയ്ക്കു ശേഷം 91 പേരെ ഡിസ്ചാർജ് ചെയ്തു. നാഡീ വ്യവസ്ഥയെ തകർക്കുന്ന അപൂർവരോഗമാണു ഗില്ലൻ ബാരി. രോഗകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. പുനെ മുനിസിപ്പൽ കോർപറേഷനിൽ (പിഎംസി) 39, പിഎംസി പ്രദേശത്ത് പുതുതായി ചേർത്ത ഗ്രാമങ്ങളിൽ 91, പിംപ്രി ചിഞ്ച്വാഡ് മുനിസിപ്പൽ കോർപ്പറേഷനിൽ (പിസിഎംസി) 29, പുനെ റൂറലിൽ 25, മറ്റു ജില്ലകളിൽ 8 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. വിവിധ പ്രദേശങ്ങളിൽ കേസുകൾ വ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കിയെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
Read More