കണ്ടക്‌ടർ ആണെന്ന് തെറ്റിദ്ധരിപ്പിച്ചു: ആളൊഴിഞ്ഞ ബസിൽ യുവതിയെ കയറ്റി പീഡിപ്പിച്ചു

മുംബൈ: മഹാരാഷ്‌ട്രയിൽ മോഷണക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി യുവതിയെ പീഡിപ്പിച്ചു. പുനെ ജില്ലയിലെ ഷിരൂ ർ പോലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. 26കാരിയാണ് ആക്രമിക്കപ്പെട്ടത്. നഗരത്തിലെ തിരക്കേറിയ സ്വാർഗേറ്റ് ബസ് സ്റ്റാൻഡിൽ ബസിനുള്ളിലാണു സംഭവം നടന്നത്. സ്ഥിരം കുറ്റവാളിയായ പ്രതി കണ്ടക്‌ടർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ആളൊഴിഞ്ഞ ബസിൽ യുവതിയെ കയറ്റി ഡോർ പൂട്ടിയശേഷം ‌പീഡിപ്പിക്കുകയായിരുന്നു. ഈ സമയം ബസിനു സമീപം ആളുകൾ ഉണ്ടായിരുന്നു. സംഭവശേഷം യുവതി സ്വന്തം നാട്ടിലേക്കു ബസിൽ പോകുകയും യാത്രാമധ്യേ ഫോണിൽ സുഹൃത്തിനോട് സംഭവം വിവരിക്കുകയും ചെയ്തു. സുഹൃത്തിന്‍റെ ഉപദേശപ്രകാരം യുവതി പോലീസിൽ പരാതി നൽകി. പ്രതിയെ പിടികൂടാൻ പോലീസ് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു.

Read More

പരാതി കൊടുത്ത വിരോധത്തില്‍ ഭാര്യയുടെ പല്ല് അടിച്ചുകൊഴിച്ചു: ഭർത്താവിനെതിരേ കേസ്

പെരിങ്ങോം: നിരന്തരമായ ദേഹോപദ്രവം സഹിക്കാനാകാതെ പരാതി നല്‍കിയ വിരോധത്തില്‍ ഭാര്യയുടെ പല്ല് അടിച്ചുകൊഴിച്ച ഭര്‍ത്താവിനെതിരേ പെരിങ്ങോം പോലീസ് കേസെടുത്തു. തിരുവനന്തപുരം തമ്പാനൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഇരുപത്തൊമ്പതുകാരിയുടെ പരാതിയിലാണു പുറക്കുന്ന് പെരുന്തട്ടയിലെ പി.വി. രാജേഷിനെതിരേ തമ്പാനൂര്‍ പോലീസും പെരിങ്ങോം പോലീസും കേസെടുത്തത്. 2021 ഏപ്രില്‍ 18 മുതല്‍ മദ്യപിച്ചുവന്നുള്ള ദേഹോപദ്രവത്തിനെതിരേ ഭാര്യയുടെ പരാതിയില്‍ കേസെടുത്തിരുന്നു. ഇതിന്‍റെ വിരോധവും സംശയവുംമൂലം കത്തിയുടെ പിടികൊണ്ട് ഭാര്യയുടെ കണ്ണിന് താഴെ ഇടിച്ച് പരിക്കേല്‍പ്പിച്ച സംഭവമുണ്ടായിരുന്നു. പിന്നീട് കഴിഞ്ഞവര്‍ഷം കണ്ണാടിയുടെ പൊട്ടിയ ഭാഗംകൊണ്ട് ചുണ്ടിന് അടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. ഇതേതുടര്‍ന്നുള്ള പരാതിയില്‍ ചൈല്‍ഡ് ലൈനില്‍നിന്നും പ്രതിക്ക് നോട്ടീസ് വന്ന ദിവസം പരാതിക്കാരിയുടെ പല്ല് അടിച്ചുകൊഴിച്ച സംഭവമുണ്ടായി. കഴിഞ്ഞ ഡിസംബര്‍ 23ന് കീഴ്ത്താടിയില്‍ അടിച്ചുമുറിവേല്‍പ്പിച്ചു. നിരന്തരമായ പീഡനമാണ് ഭര്‍ത്താവില്‍നിന്നുണ്ടായതെന്ന പരാതിയില്‍ തമ്പാനൂര്‍ പോലീസ് കേസെടുത്തിരുന്നു. ഇതിനുശേഷം തമ്പാനൂര്‍ പോലീസ് പെരിങ്ങോം പോലീസിന് കൈമാറിയ പരാതിയില്‍ പെരിങ്ങോം…

Read More

പത്ത് വർഷത്തെ കഠിനമായ പ്രണയം; ഇരുവീട്ടിൽ നിന്നും വധഭീഷണി; ഇതരമതക്കാരായ ജാർഖണ്ഡ് സ്വദേശികൾക്ക് പ്രണയസാഫല്യം കേരളത്തിൽവെച്ച്

കായംകുളം: വധഭീഷണി ഉയർന്നതിനെത്തുടര്‍ന്ന് ജാര്‍ഖണ്ഡ് സ്വദേശികളായ കമിതാക്കൾ ഒടുവിൽ കായംകുളത്ത് വിവാഹിതരായി. ജാര്‍ഖണ്ഡ് ചിത്തപ്പൂര്‍ സ്വദേശികളായ മുഹമ്മദ് ഗാലിബും ആശ വര്‍മയുമാണ് വിവാഹിതരായത്. ജാര്‍ഖണ്ഡില്‍ നിരന്തരം വധഭീഷണി നേരിട്ടതിനു പിന്നാലെയാണ് ഇരുവരും കേരളത്തിൽ അഭയം തേടിയത്.മുഹമ്മദ് ഗാലിബും ആശാ വര്‍മയും കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ജനുവരിയില്‍ ആശാ വര്‍മയുടെ വിവാഹം 45കാരനുമായി ഉറപ്പിച്ചതിനു പിന്നാലെ വിവരം അറിഞ്ഞ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഗാലിബ് നാട്ടിലെത്തി. എന്നാല്‍, ഇതര മതസ്ഥനായ യുവാവുമായി വിവാഹം നടത്താന്‍ ആശയുടെ കുടുംബം തയാറായില്ല. ഇതിനു പിന്നാലെയാണ് ഇരുവര്‍ക്കും നേരെ വധഭീഷണി ഉയര്‍ന്നത്. കൂടാതെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു. ഗള്‍ഫിലുള്ള സുഹൃത്തുക്കളെ ഗാലിബ് വിഷയങ്ങള്‍ ധരിപ്പിക്കുന്നതിനിടെ കായംകുളം സ്വദേശിയായ സുഹൃത്താണ് ആശയുമായി കേരളത്തിലെത്തിയാല്‍ സംരക്ഷണം ലഭിക്കുമെന്ന് അറിയിച്ചത്. തുടര്‍ന്നാണ് ഇരുവരും കേരളത്തിലെത്തിയത്. ഇവരുടെ സംരക്ഷണത്തിനായി അഭിഭാഷക മുഖേന ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍…

Read More

യുപിയിൽ രണ്ടുപേരെ ആക്രമിച്ച കടുവയെ ജനക്കൂട്ടം തല്ലിക്കൊന്നു: ചത്തത് പെൺ കടുവ

ലക്നോ: ഉത്തർപ്രദേശിൽ രണ്ടുപേരെ ആക്രമിച്ച കടുവയെ ഗ്രാമവാസികൾ തല്ലിക്കൊന്നു. ലഖിംപുർ ഖേരിയിലെ ദുധ്‌വ ടൈഗർ റിസർവിലെ ബഫർ സോണിലാണ് സംഭവം. രണ്ടു വയസുള്ള പെൺകടുവയാണു ചത്തത്. രണ്ടുപേരെ കടുവ ആക്രമിച്ചതിനെ തുടർന്ന് അക്രമാസക്തരായ ഫുൽവാരിയയിലെ ജനക്കൂട്ടം വടികൊണ്ട് അടിച്ചാണ് കടുവയെ കൊന്നത്. പാലിയ തഹ്‌സിലിലെ ഗ്രാമത്തിൽനിന്ന് വനം ഉദ്യോഗസ്ഥർ കടുവയുടെ ജഡം കണ്ടെടുത്ത് റേഞ്ച് ആസ്ഥാനത്തേക്ക് അയച്ചതായി ദുധ്വ ബഫർ സോൺ ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. വന്യജീവി (സംരക്ഷണ) നിയമത്തിലെ വകുപ്പുകൾ പ്രകാരം പാലിയ പോലീസ് സ്റ്റേഷനിൽ അജ്ഞാതരായ വ്യക്തികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.

Read More

ചിൽ സാറാ ചിൽ … ബോസിനു കൃത്യനിഷ്ഠയില്ല: കിട്ടിയ ജോലി യുവതി വേണ്ടെന്നു വച്ചു

ഒന്നോരണ്ടോ പേരുടെ ജോലി ഒഴിവിലേക്കായി ഇന്‍റർവ്യൂവിന് എത്തുന്നവർ നിരവധിപ്പേരായിരിക്കും. ഇവരിൽ ഏറ്റവും യോഗ്യരായവരെയായിരിക്കും ജോലിക്കായി തെരഞ്ഞെടുക്കുക. മറ്റുള്ളവരെ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കും. എന്നാൽ, നിക്കോൾ എന്ന യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ച അനുഭവം ഇതിൽനിന്നു വ്യത്യസ്തമാണ്. ഇന്‍റർവ്യൂവിൽ പങ്കെടുത്ത നിക്കോളിനെ ജോലിക്കായി തെരഞ്ഞെടുത്തു. എന്നാൽ, ഇന്‍റർവ്യൂ നടത്താനെത്തിയവർ വൈകിവന്നെന്നു ചൂണ്ടിക്കാട്ടി ആ ജോലി അവർ വേണ്ടെന്നുവച്ചു. ജോലി നിരസിച്ചുകൊണ്ട് കന്പനി അധികൃതർക്ക് നിക്കോൾ അയച്ച ഇമെയിലിൽ പറയുന്നത് ഇങ്ങനെ: “നിങ്ങളുടെ ജോലി ഓഫറിനെ ഞാൻ അഭിനന്ദിക്കുന്നു. എന്നാൽ ഞാനിത് നിരസിക്കുകയാണ്. എന്‍റെ പ്രതീക്ഷയ്ക്ക് അനുസരിച്ചായിരുന്നില്ല നിങ്ങളുടെ പ്രതികരണം. നമ്മൾ കാണാമെന്നേറ്റ അതേ സമയത്ത് കാണാം എന്നാണ് ഞാൻ പ്രതീക്ഷിച്ചത്. നിങ്ങൾ 45 മിനിറ്റ് വൈകിയാണ് എത്തിയത്. ഞാനിത് ചൂണ്ടിക്കാട്ടിയപ്പോൾ നിങ്ങൾ പല കാരണങ്ങളും കണ്ടെത്തുകയായിരുന്നു. ഒരു ബോസിന് ഞാൻ പ്രതീക്ഷിക്കുന്ന ക്വാളിറ്റി ഇതല്ല’. റെഡ്ഡിറ്റിലാണ് നിക്കോൾ തന്‍റെ…

Read More

സ്കൂട്ടറിൽ യാത്രചെയ്ത പെൺകുട്ടിയെ പിന്നാലെയെത്തി ആക്രമിക്കാൻ ശ്രമം; മുപ്പത്തിയൊന്നുകാരൻ അറസ്റ്റിൽ

തൊടുപുഴ: പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മൂവാറ്റുപുഴ അഴയിടത്ത് നസീബിനെയാണ് (31) തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. 22ന് തൊടുപുഴ ഡിഡിഇ ഓഫീസിന് സമീപത്തായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ മറ്റൊരു സ്കൂട്ടറിൽ പിന്തുടർന്നെത്തിയ പ്രതി തടഞ്ഞുനിർത്തി. തുടർന്ന് മോശമായി പെരുമാറുകയായായിരുന്നു. പ്രതി തൊടുപുഴ ചന്തക്കുന്ന് ഭാഗത്ത് ഒരു വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഈ വീട്ടിലെ സ്കൂട്ടറിൽ വന്നാണ് പ്രതി പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്. എസ്ഐ എൻ.എസ്. റോയി, പ്രൊബേഷൻ എസ്ഐ ശ്രീജിത്, സിപിഒമാരായ മുജീബ് റഹ്മാൻ, മഹേഷ്, സനൂപ്, ഷാബിൻ, അഫ്സൽ ഖാൻ, ഫിറോസ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Read More

വന്യമൃഗങ്ങൾക്ക് ദാഹമകറ്റാൻ വനത്തിനുള്ളിൽ പടുതാക്കുളം തീർത്ത് ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകർ

അടിമാലി: വേനല്‍ കനത്തതോടെ വനത്തിനുള്ളില്‍ കുടിവെള്ളം ലഭ്യമാക്കി വന്യമൃഗങ്ങളുടെ കാടിറക്കം തടയാൻ വനപാലകരുടെ ശ്രമം.നേര്യമംഗലം ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകരാണ് വനത്തിനുള്ളിൽ പടുതാക്കുളം നിർമിച്ച് വെള്ളം സംഭരിച്ച് വന്യമൃഗങ്ങൾക്കു കുടിക്കാൻ കൊടുക്കുന്നത്. മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷനിലെ നേര്യമംഗലം റേഞ്ചിന് കീഴില്‍ വരുന്നതാണ് ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്‌റ്റേഷന്‍. പടുതാക്കുളത്തിൽനിന്നു വെള്ളം കുടിക്കാൻ വന്യമൃഗങ്ങൾ എത്തുന്നുണ്ടെന്നും വന്യ മൃഗങ്ങളുടെ കാടിറക്കം കുറഞ്ഞിട്ടുണ്ടെന്നുമാണ് വനപാലകർ അവകാശപ്പെടുന്നത്. പെരിയാറ്റിലെത്തിയാൽ മാത്രമേ വേനൽക്കാലത്ത് മൃഗങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുമായിരുന്നുള്ളു. ജനവാസമേഖല കടന്ന് വേണം മൃഗങ്ങള്‍ക്ക് ഇവിടേക്കെത്താന്‍. മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍ പ്രദേശത്ത് വൈദ്യുതി ഫെന്‍സിംഗ് തീര്‍ക്കുക കൂടി ചെയ്തതോടെ കുടിവെള്ളം കിട്ടാതെ മൃഗങ്ങള്‍ പ്രതിസന്ധിയിലായിരുന്നെന്നു പറയുന്നു. ഇതോടെയാണ് ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകര്‍ ചേര്‍ന്ന് വനത്തിനുള്ളില്‍ തന്നെ മൃഗങ്ങള്‍ക്ക് കുടിവെള്ളമൊരുക്കുന്നത്. ആറു മീറ്റര്‍ നീളത്തില്‍ അഞ്ചു മീറ്റര്‍ വീതിയില്‍ ഒരു മീറ്റര്‍ ആഴത്തില്‍ വനംവകുപ്പ് വനത്തിനുള്ളില്‍…

Read More

എന്തൊക്കെയാ ഈ കൊച്ചുലോകത്ത് നടക്കുന്നത്… പ്രണയാഭ്യർഥന നിരസിച്ചു: യുവതിയുടെ വാഹനങ്ങൾ കത്തിച്ചു

ബംഗളൂരു: കർണാടകയിൽ പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് യുവതിയുടെ കാറും ഇരുചക്രവാഹനങ്ങളും യുവാവ് കത്തിച്ചു. ബംഗളൂരു സുബ്രഹ്മണ്യപുരയിലാണു സംഭവം. രാഹുലിന്‍റെ പ്രണയാഭ്യർഥന ‍യുവതി പലതവണ നിരസിച്ചിരുന്നു. ഇതാണ് ഇയാളെ പ്രകോപിപ്പിക്കുകയും കുറ്റകൃത്യത്തിലേക്കു നയിക്കുകയും ചെയ്തത്. രാഹുലും കൂട്ടുകാരും ബൈക്കുകളിൽ യുവതിയുടെ വീട്ടിലെത്തി വാഹനങ്ങൾ തീയിട്ടു നശിപ്പിക്കുകയായിരുന്നു. തുടർന്ന് അവർ സുബ്രഹ്മണ്യപുരയിലെ ശ്രീനിധിയിലുള്ള അപ്പാർട്ട്മെന്‍റ് സമുച്ചയത്തിലേക്ക് പോയി. അവിടെ പാർക്ക് ചെയ്തിരുന്ന യുവതിയുടെ കാറിനും തീയിട്ടു. അപ്പാർട്ട്മെന്‍റ് സമുച്ചയത്തിലെ സുരക്ഷാ ജീവനക്കാരനെയും ഇവർ ആക്രമിച്ചു. സുബ്രഹ്മണ്യപുര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Read More

എടാ ഇത് ഇങ്ങനെയൊന്നുമല്ല കേട്ടോ… വിവാഹവേദിയിൽ കൂട്ടത്തല്ല്: മദ്യപിച്ചെത്തിയ വരൻ വധുവിന്‍റെ കൂട്ടുകാരിയെ വരണമാല്യം ചാർത്തി

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ വിവാഹച്ചടങ്ങിനിടെ മദ്യപിച്ചെത്തിയ വരൻ മറ്റൊരു യുവതിയെ വരണമാല്യം അണിയിച്ചത് ബഹളത്തിലും ബന്ധുക്കളുടെ കൂട്ടത്തല്ലിലും കലാശിച്ചു. വധുവിന്‍റെ ഉറ്റ കൂട്ടുകാരിയെയാണ് വരൻ മാല ചാർത്തിയത്. ശനിയാഴ്ചയാണു സംഭവം. മദ്യലഹരിയിൽ ലക്കുകെട്ട് വൈകിയെത്തിയ രവീന്ദ്രകുമാർ(26) വധുവിന്‍റെ തൊട്ടടുത്തുനിന്ന കൂട്ടുകാരിയെ മാല അണിയിക്കുകയായിരുന്നു. ഇതിൽ പ്രകോപിതയായ വധു രാധാദേവി (21) രവീന്ദ്രകുമാറിനെ അടിച്ചു. തുടർന്ന്, ഇരു കുടുംബങ്ങൾ തമ്മിൽ തർക്കമുണ്ടായി. പരസ്പരം കസേരകൾ എറിഞ്ഞു. പിന്നെ നടന്നത് കൂട്ടത്തല്ല് ആ‍യിരുന്നു. പോലീസ് ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. സംഭവത്തിൽ നിരവധിപ്പേർക്കു പരിക്കേറ്റു. വരന്‍റെ കുടുംബം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു. വിവാഹത്തിനു മുമ്പുള്ള ചടങ്ങിൽ 2.5 ലക്ഷം രൂപയും വിവാഹദിനത്തിൽ രണ്ടു ലക്ഷം രൂപയും നൽകിയതായി വധുവിന്‍റെ പിതാവ് പറഞ്ഞു. എന്നാൽ, വരനും കുടുംബവും കൂടുതൽ പണം ആവശ്യപ്പെട്ടു. വരനു മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.…

Read More

വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസ്; രണ്ടുപേര്‍ അറസ്റ്റില്‍

ചങ്ങനാശേരി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട തുരുത്തിക്കാട് അപ്പക്കോട്ടമുറിയില്‍ പ്രീതി മാത്യു (51), തോപ്പുംപടി പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെ സസ്പെന്‍ഷനിലായ പോലീസ് ഇന്‍സ്പെക്ടര്‍ ചങ്ങനാശേരി ചെന്നിക്കടുപ്പില്‍ സി.പി. സഞ്ജയ്(47) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രീതി മാത്യു നടത്തിയിരുന്ന കാന്‍അഷ്വര്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം മുഖേന തലപ്പുലം സ്വദേശിയായ മധ്യവയസ്‌കയുടെ മകള്‍ക്ക് യുകെയില്‍ കെയര്‍ഗിവര്‍ ജോലി വാങ്ങിനല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 8,60,000 രൂപ പലതവണയായി വാങ്ങിയെടുത്തു. ഇതിനുശേഷം കൊടുത്ത പണം തിരികെ നല്‍കിയില്ലെന്നുമാത്രമല്ല, മകള്‍ക്ക് ജോലി ലഭിക്കാതെ വരികയും ചെയ്തതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പരാതിയെ തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണത്തില്‍ പ്രീതി മാത്യുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസില്‍ ഇവരെക്കൂടാതെ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് നടത്തിയ…

Read More