ബാലയുടെ മുൻഭാര്യയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു: ഡോ. എലിസബത്ത് ഉദയനെ കാമത്തോടെ അല്ല ഞാൻ നോക്കുന്നത്, കല്യാണം കഴിക്കണം: സന്തോഷ് വർക്കി

സിനിമ റിവ്യൂവിലൂടെ ആളുകൾക്ക് സുപരിചിതനായ വ്യക്തിയാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി. ആറാടുകയാണ് എന്ന ഒറ്റ ഡയലോഗിലൂടെ ആളുകളുടെ മനസിൽ ചേക്കാറാൻ അദ്ദേഹത്തിന് വേഗത്തിൽ സാധിച്ചു. ഇപ്പോഴിതാ ചലച്ചിത്ര താരം ബാലയുടെ മുൻഭാര്യ എലിസബത്ത് ഉദയനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് വർക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഡോ. എലിസബത്ത് ഉദയനെ താൻ കാമത്തോടെ അല്ല നോക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഇരു കുടുംബങ്ങളും അക്കാഡമിക് കേന്ദ്രീകൃതമാണ്. അതിനാൽ തന്നെ നല്ല ഉദ്ദേശത്തോടെയാണ് വിവാഹകാര്യം സംസാരിക്കുന്നതെന്നും സന്തോഷ് പറഞ്ഞു. ബാല കോകിലയെ കല്യാണം കഴിച്ചു. അതു പോലെ എലിസബത്തിന് വേറെ കല്യാണം കഴിച്ചു കൂടെ എന്ന് സന്തോഷ് ചോദിച്ചു. ആണുങ്ങൾക്ക് മാത്രം എന്തും ചെയ്യാം. പെണ്ണുങ്ങൾക് ബാധകം അല്ലെ കല്യാണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… ഞാൻ ഡോ.…

Read More

ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നത് തെറ്റല്ല, പക്ഷേ, അത് എഴുതിയ രീതിയാണ് പ്രധാനം: ശ്രേയ ഘോഷാൽ

സഭ്യതയുടെ അതിര്‍വരമ്പിനോട് ചേര്‍ന്നുകിടക്കുന്ന പല ഗാനങ്ങളും ആലപിക്കേണ്ടി വന്നിട്ടുണ്ടെന്ന് ശ്രേയ ഘോഷാല്‍. ചെറിയ കുട്ടികള്‍ പോലും അര്‍ഥമറിയാതെ ഈ പാട്ടുകള്‍ പാടുന്നത് കണ്ടാണ് ഇതേക്കുറിച്ച് ഞാന്‍ കൂടുതല്‍ ബോധവതിയായത്. അവര്‍ ആ പാട്ടുകള്‍ക്ക് നൃത്തംചെയ്യുന്നു. നിങ്ങളുടെ പാട്ട് ഏറെ ഇഷ്ടപ്പെടുന്നുവെന്ന് എന്നോട് വന്നുപറയുന്നു. അത് നിങ്ങള്‍ക്ക് വേണ്ടി പാടിത്തരട്ടേയെന്ന് ചോദിക്കുന്നു. ഇതെല്ലാം കേള്‍ക്കുമ്പോള്‍ എനിക്ക് വളരെ ലജ്ജ തോന്നാറുണ്ട്. അഞ്ചോ ആറോ വയസുള്ള കുട്ടി ആ വരികള്‍ പാടുന്നത് അത്ര നല്ലതായി തോന്നുന്നില്ല. അതേസമയം, ഒരു സ്ത്രീയാണ് ഈ വരികള്‍ എഴുതിയിരുന്നതെങ്കില്‍ അത് കൂടുതല്‍ മനോഹരമായിരുന്നേനെ. ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നത് തെറ്റല്ല. പക്ഷേ, അത് എഴുതിയ രീതിയാണ് പ്രധാനം. ഒരു സ്ത്രീയാണ് ഇത് എഴുതിയിരുന്നതെങ്കില്‍ അത് കൂടുതല്‍ മനോഹരമായി ചെയ്യുമായിരുന്നു. ഇതെല്ലാം കാഴ്ചപ്പാടിന്‍റെ വിഷയമാണ്. സിനിമകളും സംഗീതവും മനുഷ്യരില്‍ വലിയ സ്വാധീനംചെലുത്തുന്നുണ്ട് എന്ന് ശ്രേയ ഘോഷാല്‍…

Read More

പെണ്ണ് കേസ് ചിത്രീകരണം തുടങ്ങി

നിഖില വിമൽ, ഹക്കീം ഷാജഹാൻ, അജു വർഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിൻ സിദ്ധാർഥ് കഥയെഴുതി സംവിധാനം ചെയുന്ന പെണ്ണ് കേസ് എന്ന സിനിമയുടെ ചിത്രീകരണം മൈസൂരിൽ ആരംഭിച്ചു. ഇ ഫോർ എക്സിപിരിമെന്‍റ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറിൽ മുകേഷ് ആർ. മേത്ത, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ഷിനോസ് നിർവ്വഹിക്കുന്നു. കൊ പ്രൊഡക്ഷൻ-വി യു ടാക്കീസ് എന്‍റർടെയ്ൻമെന്‍റ്, കൊ പ്രൊഡ്യൂസർ-അശ്വതി നടുത്തൊടി. രശ്മി രാധാകൃഷ്ണൻ, ഫെബിൻ സിദ്ധാർഥ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്നു. ജ്യോതിഷ് എം, സുനു വി, ഗണേഷ് മലയത്ത് എന്നിവർ സംഭാഷണമെഴുതുന്നു. സംഗീതം-അങ്കിത് മേനോൻ, എഡിറ്റർ-സരിൻ രാമകൃഷ്ണൻ. പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി. കെ, കല-അർഷദ് നക്കോത്ത്, മേക്കപ്പ്-ബിബിൻ തേജ, വസ്ത്രാലങ്കാരം-അശ്വതി ജയകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ആസിഫ് കുറ്റിപ്പുറം,…

Read More

അമ്മയുടെ സ്ഥാനത്തുനിന്നു ഞാൻ വളർത്തുന്ന അനിയത്തി: തുറന്നു പറച്ചിലുകളുമായി രശ്മിക മന്ദാന

വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ തന്‍റേതായൊരു സ്ഥാനം സ്വന്തമാക്കിയ താരസുന്ദരിയാണു രശ്മിക മന്ദാന. കന്നഡ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ നടി തെലുങ്കിലെത്തിയതോടെയാണ് ജനപ്രീതി നേടുന്നത്. പിന്നീട് സൂപ്പര്‍താര പദവിയിലേക്ക് എത്തിയ നടി ഹിന്ദിയിലും സജീവമാണ്. വിക്കി കൗശലിനൊപ്പം അഭിയിച്ച ഛാവ എന്ന ചിത്രമാണ് ഒടുവിൽ റിലീസ് ചെയ്ത രശ്മികയുടെ ചിത്രം. ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രൊമോഷന്‍ പരിപാടികളിലൂടെയും മറ്റും നടി പല കഥകളും പറഞ്ഞിരുന്നു. അതിലൊന്ന് തനിക്കൊരു അനിയത്തി ഉണ്ടെന്നതായിരുന്നു. സഹോദരിയെ അമ്മയുടെ സ്ഥാനത്ത് നിന്നും നോക്കേണ്ട അത്രയും പ്രായവ്യത്യാസം ഉണ്ടെന്നാണ് രശ്മിക പറഞ്ഞത്. കര്‍ണാടകത്തിലെ വളരെ സാധാരണക്കാരുടെ കുടുംബത്തിലാണ് നടി രശ്മിക മന്ദാന ജനിക്കുന്നത്. സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന കുടുംബമായിരുന്നെന്ന് നടി തന്നെ നേരത്തേ തുറന്നു പറഞ്ഞിട്ടുണ്ട്. സ്വന്തമായി വീട് ഇല്ലാത്തത് കൊണ്ട് താമസിച്ചതൊക്കെ വാടകയ്ക്ക് ആയിരുന്നു. വാടക കൊടുക്കാന്‍…

Read More

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ബ്ലാസ്റ്റേഴ്‌സ്- ജംഷെഡ്പൂര്‍ പോരാട്ടം ഇന്ന്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ജംഷെഡ്പൂര്‍ എഫ്‌സിയെ നേരിടും. കൊച്ചിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. ഇരുപത്തിയൊന്ന് മത്സരങ്ങളില്‍ പതിനൊന്ന് തോല്‍വി, ഏഴ് ജയം, മൂന്ന് സമനില എന്നിവയുമായി 24 പോയിന്‍റോടെ ഒന്‍പതാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ബ്ലാസ്‌റ്റേഴ്‌സിനു പ്ലേ ഓഫിലേക്കുള്ള സാധ്യതകള്‍ ഏറെക്കുറെ അടഞ്ഞിരിക്കുകയാണ്. ബ്ലാസ്‌റ്റേഴ്‌സിനെ കൊച്ചിയിലും വീഴ്ത്തി പ്ലേ ഓഫിലെ സ്ഥാനം സുരക്ഷിതമാക്കുകയാണ് ഖാലിദ് ജമീല്‍ പരിശീലിപ്പിക്കുന്ന ജംഷെഡ്പൂരിന്‍റെ ലക്ഷ്യം. ജംഷെഡ്പൂരില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒറ്റഗോളിന് തോറ്റിരുന്നു. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്.

Read More

തൊട്ടാൽ പൊള്ളൂലോ ഇനി: വാണിജ്യ സിലിണ്ടറിന് ആറുരൂപ കൂട്ടി

കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വര്‍ധിപ്പിച്ചു. 19 കിലോ ഗ്രാം വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ ആറ് രൂപയാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് 1,812 രൂപയായി. ഫെബ്രുവരി ഒന്നിന് കൊച്ചിയില്‍ വാണിജ്യ സിലിണ്ടര്‍ വില 1,806 രൂപയായിരുന്നു. അതേസമയം, ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചിട്ടില്ല.

Read More

മുതിർന്ന പൗരന്മാരേ… സൈബർ തട്ടിപ്പുകാർ നിങ്ങളെയാണു നോട്ടമിടുന്നത് ! ഭയക്കേണ്ട, ജാഗ്രതയോടെ കൈകാര്യം ചെയ്യാം

തൃശൂർ: മുതിർന്ന പൗരന്മാരുടെ ശ്രദ്ധയ്ക്ക്… നിങ്ങൾ ഉദ്യോഗത്തിൽനിന്നു വിരമിച്ചയാളാണോ, നിങ്ങൾ ജോലിചെയ്തുണ്ടാക്കിയ സന്പാദ്യം ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടോ… എങ്കിൽ സൈബർ തട്ടിപ്പുകാർ നിങ്ങളെയാണു നോട്ടമിട്ടിരിക്കുന്നത്. ഇതികേട്ടു ഭയക്കേണ്ട, ജാഗ്രതയോടെ കൈകാര്യം ചെയ്താൽമതി. നിങ്ങളുടെ ബാങ്ക് ഇടപാടുകളുമായോ എടിഎം നന്പറുകൾ സംബന്ധിച്ചോ വിവരങ്ങൾ ആർക്കും കൈമാറാതിരിക്കുക. ഇത്തരം വിവരങ്ങൾ ആരാഞ്ഞുവരുന്ന കോളുകൾക്കോ മെസേജുകൾക്കോ ബോധപൂർവംമാത്രം മറുപടി നല്കുക. അല്ലെങ്കിൽ തള്ളിക്കളയുക. മുതിർന്ന പൗരന്മാരെ കുറിച്ചുള്ള വാർത്തകൾ, അവരുടെ സന്പാദ്യം ചെയ്യേണ്ട വിധം പറഞ്ഞുള്ള പരസ്യങ്ങൾ, വാർധക്യകാല രോഗങ്ങൾ, പരിശോധനകൾ തുടങ്ങി സാമൂഹിക മാധ്യമങ്ങളിൽ വരുന്ന വ്യാജ അറിയിപ്പുകളിലെ ലിങ്കുകളിൽ അറിയാതെപോലും ക്ലിക്കു ചെയ്യാതിരിക്കുക. ഇവിടങ്ങളിലെല്ലാം സൈബർ തട്ടിപ്പുകാർ ഇരയെതേടി വലവീശി കാത്തിരിക്കുകയാണ്. മുതിർന്ന പൗരൻമാരെ തെറ്റിധരിപ്പിച്ചു സമ്പാദ്യം എളുപ്പത്തിൽ കൈക്കലാക്കാമെന്നാണു പൊതുവെ സൈബർ തട്ടിപ്പുകാരുടെ കണക്കുകൂട്ടൽ. അടുത്തകാലത്ത് സൈബർ പോലീസ് പിടികൂടിയ പല തട്ടിപ്പുകളും ഇക്കാര്യം വ്യക്തമാക്കുന്നു. സന്പാദ്യം എവിടെ…

Read More

നൂറു ശതമാനം വിജയം നേടാന്‍ ‘പരീക്ഷാ സഹായി’‌: പട്ടികവര്‍ഗ വികസനവകുപ്പിന്‍റെ നിര്‍ദേശം പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപം; വിജയികളാകുന്നവര്‍ക്ക് ഉന്നത പഠനത്തില്‍ പരാജയം

കൊച്ചി: സംസ്ഥാനത്ത് പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് മൂന്നിന് ആരംഭിക്കാനിരിക്കെ നൂറു ശതമാനം വിജയം നേടാനായി പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകള്‍ ‘പരീക്ഷാസഹായി'(സ്‌ക്രൈബ്) യെ നിയമിക്കുന്നതായി ആക്ഷേപം. ആദിവാസി മേഖലകളില്‍ പഠനത്തില്‍ സമര്‍ഥരല്ലാത്ത വിദ്യാര്‍ഥികള്‍ക്കായിട്ടാണ് സ്‌കൂളുകള്‍ പരീക്ഷാസഹായികളെ വച്ചിരിക്കുന്നതായി ആക്ഷേപം ഉയരുന്നത്. സാധാരണഗതിയില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ എഴുതാനായിട്ടാണ് പരീക്ഷാസഹായികളെ വയ്ക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ അനുമതിയുള്ളത്. പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ സഹായത്തോടെ സ്‌കൂളുകളില്‍ നടത്തുന്ന റെസിഡന്‍ഷ്യല്‍ കോച്ചിംഗ് ക്യാമ്പുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാസഹായിയെ വയ്ക്കരുതെന്ന് പട്ടികവര്‍ഗ വികസനവകുപ്പിന്‍റെ നിര്‍ദേശം ഉണ്ട്. എന്നാല്‍ ആ നിര്‍ദേശത്തിന് വില കല്‍പ്പിക്കാതെയാണ് സ്‌കൂളുകളുടെ ഇത്തരത്തിലുള്ള നീക്കം. പരീക്ഷാസഹായിയെ വച്ച് പൊതു പരീക്ഷകളെഴുതി പാസാകുന്ന വിദ്യാര്‍ഥികള്‍ തുടര്‍ പഠനത്തില്‍ പലപ്പോഴും പിന്നോക്കം പോകുന്ന അവസ്ഥയാണുള്ളതെന്ന് അധ്യാപകര്‍ പറയുന്നു. അടിസ്ഥാന പാഠഭാഗങ്ങള്‍ പോലും അറിയാതെ ഉന്നത പഠനത്തിനായി…

Read More

ഇവനെയൊന്നു മണത്താൽ പിന്നെ ചുറ്റുമുള്ളത് ഒന്നും കാണാൻ പറ്റൂല്ല മക്കളെയെന്ന് ചേട്ടൻ; സെന്‍റ് ഓഫ് പാർട്ടിക്ക് കഞ്ചാവെത്തിച്ച യുവാവ് നിരവധി ലഹരിക്കേസിലെ പ്രതിയെന്ന് പോലീസ്

കാസര്‍ഗോഡ്: പത്താം ക്ലാസിലെ സെന്‍റ് ഓഫ് പരിപാടിക്ക് കൊഴുപ്പേകാന്‍ വിദ്യാർഥികൾക്ക് കഞ്ചാവ് നൽകിയ യുവാവ് നിരവധി ലഹരിക്കേസുകളിലെ പ്രതിയെന്ന് പോലീസ്. വിദ്യാർഥികളും പ്രതിയും തമ്മിൽ ബന്ധപ്പെട്ടിരുന്നത് സമൂഹമാധ്യമങ്ങൾ വഴി. കാസര്‍ഗോഡ് ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട വിദ്യാലയത്തില്‍ സെന്‍റ് ഓഫ് പരിപാടിക്ക് വിദ്യാർഥികൾ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന്, എസ്‌ഐ എം.പി. പ്രദീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള വനിതാ പോലീസ് അടക്കമുള്ള സംഘം സ്‌കൂളിലെത്തുകയും പരിശോധനയില്‍ നാലു വിദ്യാര്‍ഥികളില്‍നിന്ന് 12.06 ഗ്രാം കഞ്ചാവ് കണ്ടെത്തുകയും ചെയ്തിരുന്നു. ഇവരുടെ സാമൂഹിക പശ്ചാത്തല റിപ്പോര്‍ട്ട് പോലീസ് തയാറാക്കി. കഞ്ചാവ് എത്തിച്ചുനല്‍കിയത് ചെമ്മനാട് കളനാട് സ്വദേശി കെ.കെ. സമീര്‍ (34) ആണെന്ന് വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിരുന്നു. പിടികൂടാന്‍ പോയ പോലീസ് സംഘത്തെ സമീര്‍ ആക്രമിക്കുകയും സിവില്‍ പോലീസ് ഓഫീസര്‍ നീര്‍ച്ചാല്‍ കുണ്ടിക്കാനയിലെ സി.എച്ച്. ഭക്തശൈവന്‍റെ കൈ തിരിച്ചൊടിക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക…

Read More

കോളജ് വിദ്യാര്‍ഥിയെ സംഘംചേര്‍ന്ന് മര്‍ദിച്ച സംഭവം; ആറ് വിദ്യാര്‍ഥികള്‍ളെ സസ്‌പെന്‍ഡ് ചെയ്ത് കോളജ് അധികൃതർ‌

വെള്ളറട: വാഴിച്ചല്‍ കോളജിലെ ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ഥിയെ മറ്റൊരു ക്ലാസിലെ വിദ്യാര്‍ഥികൾ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ആറ് വിദ്യാര്‍ഥികളെ കോളജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു.കാട്ടാക്കട കുരുതംകോട് തലക്കോണം ആദിത്യ ഭവനില്‍ എസ്.ആർ.ആദിഷിനാണ് മര്‍ദനമേറ്റത്. വാഴിച്ചല്‍ ഇമ്മാനുവേല്‍ കോളജിലെ ഒന്നാം വര്‍ഷ ബികോം (ബിസിനസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) വിദ്യാര്‍ഥിയാണ്. ഇതേ കോളജിലെ ഒന്നാം വര്‍ഷ ബികോം (ഫിനാന്‍സ്) വിദ്യാര്‍ഥിയായ ജിതിനും കൂട്ടുകാരായ അഞ്ച് പേരും ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പരാതി.27ന് ഉച്ചയ്ക്ക് കോളജില്‍ വെച്ചായിരുന്നു സംഭവം. ആഴ്ചകള്‍ക്ക് മുന്‍പ് ജിതിനും സഹപാഠികളും മറ്റൊരു വിദ്യാര്‍ഥിയുമായി വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. ഈ വിഷയത്തില്‍ ആദിഷ് ഇടപെട്ടതിനെത്തുടര്‍ന്നുള്ള വൈരാഗ്യമാണ് വ്യാഴാഴ്ച നടന്ന ആക്രമണത്തിന് പിന്നിലെന്ന് അറിയാന്‍ കഴിഞ്ഞതായി പോലീസ് പറഞ്ഞു. മര്‍ദനത്തിനിരയായ ആദിഷിനെ കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആദിഷിന്‍റെ പിതാവ് ആര്യങ്കോട്…

Read More