ടോക്കിയോ: ഐടി മേഖലയിലും മറ്റും ജോലിയുടെ ടെൻഷൻ താങ്ങാൻ പറ്റാത്തതാണ്. മാനസികമായും ശാരീരികവുമായി തളർന്നു പോകുന്ന സ്ഥിതി. ഇതിനൊരു പരിഹാരമായി ജീവനക്കാരുടെ ജോലിസ്ഥലത്തെ പിരിമുറുക്കം കുറയ്ക്കാനുള്ള സേവനവാഗ്ദാനവുമായി എത്തിയിരിക്കുകയാണ് ഒരു ജപ്പാൻ കമ്പനി. ഹാൻസം വീപ്പിംഗ് ബോയ് (കരയുന്ന നല്ല മനുഷ്യൻ) എന്നാണ് ഈ സേവനം അറിയപ്പെടുന്നത്. ജീവനക്കാർക്ക് അവരുടെ വൈകാരികമായ അവസ്ഥകൾ പങ്കുവയ്ക്കാനും ആശ്വാസം നൽകാനും സുന്ദരനായ ഒരു പങ്കാളിയെ നൽകുകയാണ് ഈ സേവനത്തിലൂടെ ചെയ്യുന്നത്. ജീവനക്കാർക്ക് “വീപ്പിംഗ് ബോയി’യെ ഓൺലൈനായി തെരഞ്ഞെടുക്കാം. അവർ നേരിട്ടെത്തി ജോലിസംബന്ധമായ സമ്മർദങ്ങളെ നേരിടാൻ ജീവനക്കാരെ സഹായിക്കുകയും കണ്ണുനീർ തുടച്ചും കെട്ടിപ്പിടിച്ചും വൈകാരിക പിന്തുണ നൽകുകയും ചെയ്യും. 7,900 യെൻ (ഏകദേശം 4,000 രൂപ) ആണ് ഒരുതവണ ഈ സേവനം ലഭിക്കാനായി നൽകേണ്ട തുക. വിവിധ മേഖലകളിൽ പരിശീലനം ലഭിച്ച പ്രഫഷണലുകൾ ആണ് ഈ സേവനം നൽകുന്നത്.
Read MoreDay: March 1, 2025
ചേർത്തലയിലെ നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷ്ടാക്കള്‍; മൂന്നുപേരുടെ ചിത്രങ്ങള്‍ സിസിടിവി കാമറയില്‍
ചേര്‍ത്തല: നഗരത്തില്‍ വിവിധയിടങ്ങളില്‍ മോഷണശ്രമം. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു. ചേര്‍ത്തല കോയിക്കര റെയില്‍വേ ക്രോസിനു സമീപമുള്ള ചില വീടുകളില്‍ 26ന് രാത്രിയിലാണ് മോഷണശ്രമം നടന്നത്.മുഖം കാണാതിരിക്കാന്‍ കൈലി കൊണ്ടു മറച്ച മോഷ്ടാക്കളുടെ ദൃശ്യങ്ങളാണ് കോയിക്കരയിലെ ഒരു വീട്ടിലെ സിസിടിവി കാമറയില്‍ പതിഞ്ഞത്. ബനിയന്ധാരികളായ മോഷ്ടാക്കളില്‍ രണ്ടുപേര്‍ ബര്‍മൂഡയും ഒരാള്‍ പാന്റുമാണ് ധരിച്ചിരിക്കുന്നത്. വീടിന്റെ ഗേറ്റിലൂടെ പുരയിടത്തിലേക്കു കയറിയ മോഷ്ടാക്കളില്‍ ഒരാള്‍ അവിടെയുണ്ടായിരുന്ന അലക്കുക്കല്ലിന്റെ മുകളില്‍ ഇരിക്കുന്നതും ഇയാള്‍ മുഖംമൂടി അഴിക്കുന്നതും കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കാമറയില്‍ ഇയാളുടെ മുഖം വ്യക്തായി കാണാന്‍ കഴിയുന്നുണ്ട്. തുടര്‍ന്ന് ഇവര്‍ വീടിന്റെ ജനല്‍ അറത്തുമാറ്റി അകത്തുകയറി അലമാര പൊളിച്ച് മോഷ്ടിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിലപിടിച്ചതൊന്നും വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ ശ്രമം വിഫലമായി. അലമാരയിലെ വസ്ത്രങ്ങളെല്ലാം വലിച്ചു താഴെയിട്ടു വീട് മൊത്തം അരിച്ചുപെറുക്കിയെങ്കിലും വിലപിടിച്ചതൊന്നും കിട്ടിയില്ല. സമീപമുള്ള സഹകരണ കോളജിലെ ജീവനക്കാരനും രണ്ടു വിദ്യാര്‍ഥികളും…
Read Moreകുട്ടികളെ പ്രസവിക്കണം, തലമുറ കാത്തു സൂക്ഷിക്കണം: കാറിന്റെ പിൻസീറ്റിൽ മാത്രമേ ഇരിക്കാൻ പാടുള്ളു; മാസം 17.5 ലക്ഷം ശമ്പളം; ഭാര്യയ്ക്കുള്ള നിയമാവലിയുമായി ഭർത്താവ്
കുടുംബ ജീവിതം സമാധാനത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ ഭാര്യാ ഭർത്താക്കൻമാർ പല തരത്തിലുള്ള വിട്ടു വീഴ്ചകൾക്കും തയാറാകും. ഇപ്പോഴിതാ കുടുംബ ജീവിതം സുഖകരമാക്കാൻ ഭാര്യ പാലിക്കേണ്ട നിയമാവലികളുമായി എത്തിയിരിക്കുകയാണ് ഒരു ഭർത്താവ്. നിയമങ്ങൾ പാലിക്കുന്നതിൽ ഭാര്യയുടെ ഭാഗത്ത് നിന്നും എന്തെങ്കിലും അലംഭാവം ഉണ്ടായാൽ അത് വിവാഹ മോചനത്തിലേക്ക് വരെ എത്തിയേക്കമെന്നും ഇയാൾ പറയുന്നു. ‘മില്യണയർ ഹസ്ബൻഡ്; മില്യണയർ റൂൾസ്; എന്റെ ഭാര്യ പാലിക്കേണ്ട നിയമങ്ങൾ’ എന്ന കുറിപ്പോടെ ഇതിന്റെ വീഡിയോ ഇയാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. പൊതു സ്ഥലത്ത് മാന്യമായ വസ്ത്രം ധരിക്കണം എന്നതാണ് ആദ്യ നിബന്ധന. തന്റെ മക്കളെ പ്രസവിക്കുകയും, തന്റെ വംശാവലിയുടെ തുടർച്ച ഉറപ്പാക്കുകയും ചെയ്യുക. ജനിക്കുന്ന ഓരോ കുട്ടിക്കും ഏകദേശം 17.5 കോടി രൂപയുടെ സ്വത്ത് നൽകുമെന്നും അവളുടെ സൗന്ദര്യം കാത്ത് സൂക്ഷിക്കാന്‍ വീട്ടുജോലികൾ ഒന്നും ചെയ്യേണ്ടതില്ല. ഇതിൽ പറയുന്നതിനു പുറമേ ഭാര്യയുടെ വിനോദങ്ങൾക്കും ഷോപ്പിംഗും…
Read Moreപിഞ്ചുകുഞ്ഞുമായി സ്കൂട്ടറിൽ അപകട യാത്ര; പിടിയിലായത് രണ്ടു തവണ ലൈസൻസ് സസ്പെന്റ് ചെയ്യപ്പെട്ടയാൾ
ചേർത്തല: പിഞ്ചുകുഞ്ഞിനെ സ്കൂട്ടറിന്റെ പുറകിൽ നിർത്തി അപകടയാത്ര നടത്തിയ യുവാവിനെതിരേ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നടപടിയെടുത്തു.26ന് രാത്രി 11ന് ചേർത്തല പതിനൊന്നാം മൈൽ-ഭജനമഠം റോഡിലായിരുന്നു അഭ്യാസയാത്ര. ഓടിക്കുന്ന ആളിന്റെ കഴുത്തിൽ മാത്രമായിരുന്നു കുഞ്ഞുപിടിച്ചിരുന്നത്. ഏതെങ്കിലും രീതിയിൽ വാഹനം കുഴിയിൽ വീഴുകയോ, പെട്ടെന്ന് ബ്രേക്കു പിടിക്കുകയോ ചെയ്താൽ കുട്ടി തലയടിച്ച് റോഡിൽ വീഴുന്ന അവസ്ഥയിലായിരുന്നു. പിന്നാലെ പോയ യാത്രക്കാരൻ വീഡിയോ ചിത്രീകരിച്ച് മോട്ടോർ വെഹിക്കൾ ആപ്പിൽ പരാതി നൽകി. മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരിൽ ഇയാളുടെ ലൈസന്‍സ് രണ്ടു തവണ സസ്പെൻഡ് ചെയ്തിരുന്നു. നിലവിൽ സസ്പെൻഷൻ കാലയളവിലായിരുന്നു വാഹനം ഓടിച്ചതും. ഇതെത്തുടർന്ന് ഇയാളുടെ ലൈസൻസ് കാൻസൽ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജോയിന്റ് ആർടിഒ കെ.ജി. ബിജു പറഞ്ഞു.
Read Moreയുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയത് പത്തോളം തവണ: അടിവസ്ത്രം മോഷ്ടിച്ച 34 -കാരൻ അറസ്റ്റിൽ
ലഹരിക്ക് അടിമപ്പെടുന്നത് പോലെ പല തരത്തിലുള്ള ആസക്തികൾക്ക് മനുഷ്യൻ അടിമപ്പെടാറുണ്ട്. ചിലരുടെ പ്രവർത്തികൾ വെറുപ്പും അറപ്പും ഉളവാക്കുന്നതായി നമുക്ക് തോന്നാം. ഒരു കഫെ ജീവനക്കാരിയോട് പ്രണയം തോന്നിയ യുവാവ് അവളുടെ വിലാസം കണ്ടെത്തി വീട്ടിൽ അതിക്രമിച്ചു കയറി അടിവസ്ത്രങ്ങൾ മോഷ്ടിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ടോക്കിയോയിൽ അഡാച്ചി വാർഡിൽ താമസിക്കുന്ന റയോട്ട മിയാഹാര എന്ന 34 -കാരൻ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. 2024 ഡിസംബർ 31 -നാണ് ഷിൻജുകുവിലുള്ള യുവതിയുടെ വീട്ടിൽ മിയാഹാര പ്രവേശിച്ച് അവളുടെ വസ്ത്രങ്ങളും വസ്തുക്കളും പരിശോധിച്ചത്. അന്വേഷണത്തെ തുടർന്ന് ഫെബ്രുവരി 19 -നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അടിവസ്ത്രങ്ങൾ മോഷ്ടിക്കണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നു. പക്ഷേ യുവതി ഏതുതരം അടിവസ്ത്രമാണ് ധരിക്കുന്നതെന്ന് അറിയാനുള്ള കൗതുകത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നുമാണ് യുവാവ് പറയുന്നത്. അടിവസ്ത്രങ്ങൾ കൈയിൽ എടുത്തപ്പോൾ അവ നല്ല…
Read Moreറാഗിംഗ് കേസിൽ കൊലപാതകക്കുറ്റം ഉൾപ്പെടുത്തണമെന്ന് ഡീൻ കുര്യാക്കോസ് എം പി
പീരുമേട്: കോട്ടയം സർക്കാർ നഴ്സിംഗ് കോളജിൽ റാഗിംഗിനിരയായ ഗ്ലെൻമേരി സ്വദേശിയായ വിദ്യാർഥിയുടെ വീട്ടിൽ അഡ്വ. ഡീൻ കുര്യാക്കോസ് എംപിയും മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപിയും സന്ദർശനം നടത്തി. റാഗിംഗ് കേസിൽ പ്രതികളായവരുടെ പേരിൽ കൊലപാതകക്കുറ്റം കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട എംപി തുടർ നടപടികളിൽ കുടുംബത്തിനൊപ്പമുണ്ടാവുമെന്നും അറിയിച്ചു. എംപിമാർക്കൊപ്പം ഐഎൻടിയുസി സംസ്ഥാന എക്സിക്യൂട്ടീവ് മെംബർ പി.കെ. രാജൻ, കോൺഗ്രസ് പീരുമേട് മണ്ഡലം പ്രസിഡന്റ് കെ. രാജൻ, ന്യൂനപക്ഷ സെൽ ജില്ലാ പ്രസിഡന്റ് നിക്സൺ ജോർജ്, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ സി. യേശുദാസ്, സി.കെ. അനീഷ്, പഞ്ചായത്തംഗം ഇ. ചന്ദ്രൻ എന്നിവരും ഭവനസന്ദർശനത്തിൽ ഉണ്ടായിരുന്നു.
Read Moreഉത്സവത്തിനിടെ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ എടുത്തുകൊണ്ടുപോയിപീഡിപ്പിക്കാന് ശ്രമം; ഞെട്ടിക്കുന്ന സംഭവം പാലായിൽ
പാലാ: ഉത്സവാഘോഷത്തിനിടെ പൊതുസ്ഥലത്ത് അച്ഛനും സഹോദരനുമൊപ്പം ഉറങ്ങിക്കിടന്ന ഏഴു വയസുകാരി യെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമമെന്ന് പരാതി. ഇന്നലെ പുലര്‍ച്ചെ പുലിയന്നൂരിലാണ് സംഭവം. ഇവിടുത്തെ ഉത്സവആഘോഷത്തിനിടെയായിരുന്നു സംഭവം. ഇവര്‍ക്കൊപ്പം കിടന്ന പെണ്‍കുട്ടിയുടെ അമ്മ ശൗചാലയത്തിലേക്ക് പോയപ്പോഴാണ് പെണ്‍കുട്ടിയെ അക്രമി കോരിയെടുത്തുകൊണ്ടുപോയത്. 50 മീറ്റര്‍ അകലെ ആളൊഴിഞ്ഞ ഇടവഴിയിലെത്തിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി കുതറി ഓടി രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി പാലാ എസ്എച്ച്ഒ ജോബിന് ആന്റണി പറഞ്ഞു. പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ്.
Read Moreസെക്രട്ടേറിയറ്റ് പുതുക്കിപ്പണിയും: മാസ്റ്റർപ്ലാൻ വേഗത്തിൽ തയാറാക്കാൻ ഉന്നത ഉദ്യോഗസ്ഥതല സമിതി ശിപാർശ
തിരുവനന്തപുരം: ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് മന്ദിരം പുതുക്കിപ്പണിയുന്നതിനുള്ള മാസ്റ്റർപ്ലാൻ വേഗത്തിൽ തയാറാക്കണമെന്നു പൊതുഭരണ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥതല യോഗത്തിന്റെ ശിപാർശ. ഉദ്യോഗസ്ഥതല സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ സെക്രട്ടേറിയറ്റ് കെട്ടിടം പുതുക്കിപ്പണിയാനുള്ള മാസ്റ്റർപ്ലാൻ തയാറാക്കാൻ ഊരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് സൊസൈറ്റിയെ ഏൽപ്പിക്കാനുള്ള നീക്കം സർക്കാർ തുടങ്ങി. സെക്രട്ടേറിയറ്റ് അനക്സ്-രണ്ടിലെ വിപുലീകരണ നടപടികൾ വേഗത്തിലാക്കാനും ശിപാർശയുണ്ട്. സ്റ്റാച്യുവിലെ സെക്രട്ടേറിയറ്റ് മന്ദിരം പൈതൃകസ്മാരകമായി നിലനിർത്തി സെക്രട്ടേറിയറ്റ് നഗരത്തിനു പുറത്തേക്കു മാറ്റി സ്ഥാപിക്കണമെന്നു ഭരണപരിഷ്കാര കമ്മീഷൻ സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു. എന്നാൽ, ജീവനക്കാരുടെ സംഘടനകൾ അടക്കമുള്ളവരുടെ എതിർപ്പിനെത്തുടർന്ന് പദ്ധതി തത്കാലത്തേക്കു വേണ്ടെന്നു വച്ചു. ഇതിനിടെയാണ് സെക്രട്ടേറിയറ്റ് കെട്ടിടം പുതുക്കിപ്പണിയണമെന്ന നിർദേശം മുന്നോട്ടു വച്ചത്. നിലവിലെ സെക്രട്ടേറിയറ്റ് മന്ദിരം 1860ൽ ആയില്യം തിരുനാളിന്റെ ഭരണകാലത്താണ് നിർമാണം തുടങ്ങിയത്. 1869 ൽ മന്ദിരം പ്രവർത്തനസജ്ജമാക്കി. പിന്നീട് പലപ്പോഴായി നടന്ന വികസനത്തിലാണ്…
Read Moreപൊരിവെയിലില്‍ ഉണങ്ങിയ നെല്ലിനും ആറു കിലോ പതിരോ? പകല്‍ക്കൊള്ളയ്ക്ക് കൃഷിവകുപ്പിന്റെ ഒത്താശ
കോട്ടയം: ഇപ്പോഴത്തെ 39 ഡിഗ്രി പകല്ച്ചൂടില് ഉണങ്ങിയ നെല്ലിനും കുത്തുമില്ലുകാര് ആറു കിലോ കിഴിവു ചോദിക്കുന്നു. നെല്ലില്‍ ഈര്‍പ്പത്തിന്റെ അംശം കാണിക്കാമോ എന്നു കര്‍ഷകര്‍ ചോദിക്കുമ്പോള്‍ നെല്ലിന് ഗുണമേന്മ കുറവാണെന്നും കറവലുണ്ടെന്നുമാണ് മില്ലുടമകളുടെ വാദം. മില്ലുകാര്‍ക്ക് ഒത്താശ ചെയ്യാന്‍ പതിവുപോലെ കരാറുകാരും പാഡി ഓഫീസര്‍മാരും വരമ്പത്തുണ്ട്. കല്ലറ, വൈക്കം, തലയാഴം, അയ്മനം പ്രദേശങ്ങളില്‍ പുഞ്ച കൊയ്ത്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ കര്‍ഷകരെ ഒരേസമയം മില്ലുകാരും പാഡി ഓഫീസര്‍മാരും തൊഴിലാളികളും പിഴിയുകയാണ്. കിഴിവ് അന്യായമാണെന്ന് നിലപാടിനെത്തുടര്‍ന്ന് കല്ലറയില്‍ പതിനഞ്ചു ദിവസമായി നെല്ല് പാടത്ത് കിടന്നുണങ്ങുകയാണ്. അപ്പര്‍ കുട്ടനാട്ടില്‍ ഓരുവെള്ള ഭീഷണിയില്ലാത്തതിനാല്‍ നെല്ലിന് ഗുണമേന്മയില് കുറവൊന്നുമില്ല. കറവലോ പതിരോ ഇല്ലാതിരിക്കെയും ഒരു ക്വന്റലിന് ആറു കിലോ വീതം കിഴിവു വേണമെന്ന നിലപാടിന് ഒത്താശ നല്‍കുകയാണ് പാഡി ഓഫീസര്‍മാര്‍. വേനല്‍മഴ തുടങ്ങിയാല്‍ കൊയ്ത്തും സംഭരണവും കടുത്ത പ്രതിസന്ധിയിലാകും. അന്യായകൂലി:വല്ലാത്ത പകല്ക്കൊള്ളകൊയ്ത്തു കൂലിക്ക് മാനദണ്ഡമുണ്ടാക്കാന്‍…
Read Moreട്രംപ്-സെലെൻസ്കി ചർച്ചക്കിടയിൽ വെല്ലുവിളി; സംയുക്ത വാർത്താ സമ്മേളനം റദ്ദാക്കി
വാഷിംഗ്ടൺ ഡിസി : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കിയുമായി നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു. വൈറ്റ് ഹൗസിൽ നടത്തിയ ചർച്ചയിൽ ഇരുവരും വെല്ലുവിളികൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. മൂന്നാം ലോക മഹായുദ്ധത്തിന് സെലൻസ്കി ശ്രമിക്കുകയാണോയെന്നതടക്കമുള്ള ചോദ്യങ്ങൾ ട്രംപ് ഉന്നയിച്ചു. യുദ്ധം അവസാനിപ്പിക്കാൻ കരാർ ഉണ്ടാക്കാൻ റഷ്യ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. എന്നാൽ റഷ്യയുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് സെലെൻസ്കി വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ തയാറെങ്കിൽ ഉറപ്പുകൾ ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് ചർച്ച അവസാനിപ്പിച്ച് വൈറ്റ് ഹൗസിൽ നിന്ന് സെലെൻസ്കി മടങ്ങുകയായിരുന്നു. സെലെൻസ്കി യുഎസിനെ അപമാനിച്ചെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
Read More