രാജസ്ഥാനിൽ ആശുപത്രിയിലെ വനിതാ ജീവനക്കാരിയോടു മോശമായി പെരുമാറിയ നഴ്സിംഗ് ഓഫീസർക്കു ക്രൂരമർദനം. സംസ്ഥാനത്തെ ഒരു കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന നഴ്സിംഗ് ഓഫീസർക്കാണ് മർദനമേറ്റത്. സ്ഥാപനത്തിലെ വനിതാ സുരക്ഷാ ജീവനക്കാരിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. തുടർന്നു വിഷയത്തിൽ മറ്റു വനിതാ ജീവനക്കാരും ഇടപെടുകയായിരുന്നു. ചില വനിതാ ജീവനക്കാർ അയാളെ പുറത്തേക്കു കൊണ്ടുപോവുകയും മർദിക്കുകയുമായിരുന്നു. സംഭവത്തിൽ അന്വേഷണ സമിതി രൂപീകരിച്ചതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ആശുപത്രി മാനേജ്മെന്റ് പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read MoreDay: March 4, 2025
യുകെയില്‍ ജോലി വാഗ്ദാനം ചെയ്തു 3.5 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ കോട്ടയം സ്വദേശി പിടിയില്‍
പത്തനംതിട്ട: നഴ്സിംഗ് കഴിഞ്ഞ യുവതിയെ യുകെയില്‍ ഫൈന്‍ ദിനിഗിംഗ് എന്ന സ്ഥാപനത്തില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി നല്‍കാമെന്നു പറഞ്ഞു പണം തട്ടിയ കേസില്‍ ഒരാളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പായിപ്പാട് പള്ളിക്കച്ചിറ മുക്കാഞ്ഞിരം തുമ്പോളില്‍ വീട്ടില്‍ തോമസ് ജോണാണ് (52) അറസ്റ്റിലായത്. ഓഫര്‍ ലെറ്റര്‍ കാണിച്ചു 2022 സെപ്റ്റംബര്‍ 28ന് തോമസ് ജോണ്‍ പരാതിക്കാരിയുടെ കൈയില്‍ നിന്നും 3,50,000 കൈപ്പറ്റിയശേഷം വീസ തരപ്പെടുത്തി കൊടുക്കുകയോ വാങ്ങിയ തുക തിരികെ കൊടുക്കുകയോ ചെയ്തിരുന്നില്ല. സംഭവത്തിനുശേഷം മുങ്ങിയ ഇയാളെ അഞ്ചല്‍ പോലീസ് സമാന കേസില്‍ അറസ്റ്റ് ചെയ്തു തിരുവനന്തപുരം സ്പെഷല്‍ ജയിലില്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചുവരികയായിരുന്നു. ഇയാളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.കേസില്‍ വിശദമായ അന്വേഷണം തുടരുകയാണ്. ഇയാള്‍ക്കെതിരേ തിരുവല്ല, പോത്താനിക്കാട്, അഞ്ചല്‍ പോലീസ് സ്റ്റേഷനുകളില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതിന് കേസുകള്‍ നിലവിലുണ്ടെന്ന്…
Read Moreചാമ്പ്യന്‍സ് ട്രോഫി സെമി ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം ഉച്ചകഴിഞ്ഞ് 2.30 മുതൽ
ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ആദ്യ സെമി ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും ഇന്ന് ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 2.30നു മത്സരം തുടങ്ങും. വേദി ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം. ജിയൊഹോട്ട്സ്റ്റാറിലും സ്റ്റാര്‍ സ്പോര്‍ട്സിലും കളി കാണാം. 2023ലെ ഐസിസി ഏകദിന ലോകകപ്പ് ഫൈനലിലെ പരാജയത്തിന് കണക്കു തീര്‍ക്കാനുള്ള അവസരമാണ് രോഹിത് ശര്‍മയ്ക്കും കൂട്ടര്‍ക്കും വന്നുചേര്‍ന്നിരിക്കുന്നത്. കമ്മിന്‍സിനു പകരം സ്റ്റീവ് സ്മിത്താണ് ഓസീസ് ക്യാപ്റ്റന്‍. ലോകകപ്പ് ഫൈനലിനുശേഷം ഏകദിനത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍ ഇറങ്ങുന്ന ആദ്യ മത്സരമാണിത്. രണ്ടാം സെമിയിൽ നാളെ ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും.
Read Moreആലപ്പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത് വിവാഹിതയായ യുവതിയേയും അവിവാഹിതനായ യുവാവിനേയും
ആലപ്പുഴ: എഫ്സിഐ ഗോഡൗണിനു സമീപം രണ്ടുപേര്‍ ട്രെയിന്‍തട്ടി മരിച്ചു. അരൂക്കുറ്റി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പള്ളാക്കല്‍ സലിംകുമാര്‍ (കണ്ണന്-38), പാണാവള്ളി പഞ്ചായത്ത് 18-ാം വാര്‍ഡ് കൊട്ടുരുത്തിയില്‍ ശ്രുതി (35) എന്നിവരാണ് മരിച്ചത്. രാവിലെ മംഗലാപുരത്തുനിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന മാവേലി എക്സ്പ്രസ് തട്ടിയാണ് അപകടം. ഇരുവരുടെയും മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടം നടന്ന സ്ഥലത്തുനിന്നും ഒരു ബുള്ളറ്റ് കണ്ടെത്തിയിരുന്നു. ഈ ബുള്ളറ്റില്നിന്നുമാണ് മരിച്ച സലിംകുമാറിന്റെ വിവരം ലഭിച്ചത്. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. ശ്രുതി വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമാണ്. ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചാണ് ഇവര്‍ അവിവാഹിതനായ സലിംകുമാറിനൊപ്പം പോയതെന്നാണു പോലീസ് പറയുന്നത്.
Read Moreകണ്ണില്ലാ ക്രൂരത… പനി മാറാൻ പിഞ്ചുകുഞ്ഞിനോട് ചെയ്ത ക്രൂരത കേട്ടാൽ ഞെട്ടും: അച്ഛനും അമ്മയും തന്നെയാണോ നിങ്ങളെന്ന് സോഷ്യൽ മീഡിയ
പനി ഭേദമാകാനെന്ന പേരിൽ കുഞ്ഞിനോടു മാതാപിതാക്കളുടെ ക്രൂരത. രോഗം ഭേദമാകാനായി ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് മാതാപിതാക്കൾ 40 തവണ ഇരുമ്പുവടി ചൂടാക്കി വച്ചു. ഒഡീഷയിലെ ചന്ദഹണ്ടിയിലാണ് സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. കുഞ്ഞിന്റെ തലയിലും വയറ്റിലും ഇരുമ്പുകമ്പി കൊണ്ട് ചുട്ടുപൊള്ളിച്ചതിന്റെ 40 പാടുകളുണ്ട്. ചൂടുള്ള ലോഹംകൊണ്ട് പൊള്ളിച്ചാൽ അസുഖം മാറുമെന്ന അന്ധവിശ്വാസമാണ് ദേഹോപദ്രവമേൽപ്പിച്ചതിനു പിന്നിൽ. 10 ദിവസം മുൻപ് കുട്ടിക്കു പനി വന്നിരുന്നു. രോഗങ്ങളുടെ പേരിൽ കുട്ടികൾക്കുനേരെയുള്ള അതിക്രമം തടയുന്നതിനായി ആരോഗ്യവകുപ്പ് ബോധവൽകരണം നടത്തുമെന്നു നബരംഗ്പുർ ജില്ലാ മെഡിക്കൽ ഓഫിസർ സന്തോഷ് പറഞ്ഞു.
Read Moreആലപ്പുഴ ബീച്ചിനു സമീപം ദേശീയപാത മേൽപ്പാലത്തിലെ ഗർഡറുകൾ തകർന്നുവീണു; ഒഴിവായത് വൻ ദുരന്തം
ആലപ്പുഴ: വിജയാ പാര്‍ക്കിനു സമീപം ബീച്ചിനോട് ചേര്‍ന്നു നിര്‍മാണത്തിലിരിക്കുന്ന ദേശീയപാതയുടെ മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകൾ തകര്‍ന്നുവീണു. എലിവേറ്റഡ് ഹൈവേയുടെ ഭാഗമായ കൂറ്റന്‍ ഗര്‍ഡറുകളാണ് ഇന്നലെ രാവിലെ 11 ഓടെ തകര്‍ന്നു വീണത്. തൊഴിലാളികള്‍ താമസിക്കുന്ന ഷെഡിനു മുകളിലേക്കാണ് വലിയ ശബ്ദത്തോടെ ഗര്‍ഡറുകള്‍ തകര്‍ന്നു വീണതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.അതേസമയം, ഷെഡില്‍ തൊഴിലാളികള്‍ ഇല്ലാതിരുന്ന സമയമായതിനാല്‍ ഒഴിവായത് വന്‍ ദുരന്തം. പില്ലര്‍ നമ്പര്‍ 17നും 18നും ഇടയിലെ നാലു ഗര്‍ഡറുകള്‍ പൂര്‍ണമായും താഴേക്ക് നിലം പതിക്കുകയായിരുന്നു. ഈ പില്ലറിനു താഴെ കുട്ടികള്‍ സ്ഥിരമായി കളിക്കാറുണ്ടായിരുന്നുവെന്ന്് പ്രദേശവാസികള്‍ പറഞ്ഞു.അപകടത്തില്‍ സമീപത്തുള്ള വീടുകളില്‍ വിള്ളല്‍ വീണിട്ടുണ്ട്. ആലപ്പുഴ ബീച്ചില്‍ വിജയ പാര്‍ക്കിന്റെ വടക്കുവശം നിര്‍മാണത്തിലിരുന്ന പുതിയ ബൈപാസ് പാലത്തിന്റെ ഗര്‍ഡറുകളാണ് പൊളിഞ്ഞുവീണത്. ഏതാനും ആഴ്ചകള്‍ക്കു മുന്‍പായിരുന്നു ഇവ സ്ഥാപിച്ചത്. പോലീസും ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.എപ്പോഴും ആളുകള്‍ സഞ്ചരിക്കുന്ന ആലപ്പുഴ നഗരത്തിലെ…
Read Moreക്രെഡിറ്റ് കാർഡ് എടുക്കാമോ സാർ, ഇല്ലെങ്കിൽ ജോലി പോകുമെന്ന് ബാങ്ക് ജീവനക്കാരി; നിരന്തര ഫോൺ കോളിൽ സഹികെട്ട് യുവാവ്
ബാങ്ക് സംബന്ധമായ പലതരം ഫോൺ കോളുകൾ നിരന്തരം നമുക്ക് വരാറുണ്ട്. അവയിൽ മിക്കതും ടാർഗറ്റ് തികയ്ക്കാൻ വേണ്ടി വിളിക്കുന്നതുമാകും. ബാങ്ക് ലോൺ എടുക്കാനും ക്രെഡിറ്റ് കാർഡ് എടുക്കാനുമൊക്കെ ദിവസവും ഫോൺ നമുക്ക് വരാറുണ്ട്. വേണ്ടന്ന് പറഞ്ഞാലും പിന്നെയും ഫോൺ ചെയ്യും. ക്രെഡിറ്റ് കാർഡ് വേണ്ടന്ന് പറഞ്ഞിട്ടും പിന്നെയും ഫോൺ വിളിക്കും ബാങ്ക് ഉദ്യോഗസ്ഥയ്ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവാവ്. ക്രെഡിറ്റ് കാര്‍ഡ് നിരസിച്ചതോടെ ബാങ്ക് ജീവനക്കാരിയുടെ ശല്യം താങ്ങാനാകുന്നില്ലെന്ന അദ്ദേഹത്തിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്‍ഡസ് ഇന്‍ഡ് ബാങ്കിലെ ജീവനക്കാരിയാണ് ക്രെഡിറ്റ് കാർഡ് എടുക്കിന്നില്ലേയെന്ന ചോദ്യവുമായി നിരന്തരം തന്നെ ശല്യപ്പെടുത്തുന്നതെന്ന് യുവാവ് പറയുന്നു. ആദ്യം താന്‍ ക്രെഡിറ്റ് കാര്‍ഡ് എടുക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് ഇതില്‍ നിന്നും പിന്മാറിയെന്നും ഇദ്ദേഹം പറഞ്ഞു. ഇതിനുപിന്നാലെയാണ് ബാങ്കിലെ ജീവനക്കാരി നിരന്തരം മെസേജ് അയയ്ക്കാനും വിളിക്കാനും തുടങ്ങിയതെന്ന് ഇദ്ദേഹം പറഞ്ഞു. തന്റെ ജോലി…
Read Moreഅമ്മയേയും സഹോദരിമാരേയും അവസാനമായി ഒന്നുകാണാനാവാതെ പൊട്ടിക്കരഞ്ഞ് എഡ്വിൻ; ഏറ്റുമാനൂരിലെ വീട്ടിൽ അതിവൈകാരിക രംഗങ്ങളും, രോഷപ്രകടനവും
തൊടുപുഴ: ഏറ്റുമാനൂരിനടുത്ത് ട്രെയിൻ തട്ടി മരിച്ച അമ്മയുടെയും പെണ്മക്കളുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറന്പിൽ നോബിയുടെ ഭാര്യ ഷൈനി കുര്യാക്കോസ് (43), മക്കളായ അലീന (11), ഇവാന (10) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ചുങ്കം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ അടുത്തടുത്ത് സംസ്കരിച്ചത്. ഷൈനിയുടെ മകൻ എഡ്വിൻ അമ്മയുടെയും സഹോദരിമാരുടെയും മൃതദേഹങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞത് കണ്ടു നിന്നവരെയും കണ്ണീരിലാഴ്ത്തി. നാട്ടുകാർക്കും ബന്ധുക്കൾക്കും പുറമേ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട നിരവധിയാളുകൾ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തു. നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാകുമെന്ന സൂചനയുണ്ടായിരുന്നതിനാൽ സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാണ് സംസ്കാരചടങ്ങുകൾ പൂർത്തിയാക്കിയത്.വെള്ളിയാഴ്ച പുലർച്ചെ ഏറ്റുമാനൂർ മനയ്ക്കപ്പാടം അതിരന്പുഴ റെയിൽവേ ഗേറ്റിനു സമീപമാണ് മൂവരെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒൻപതു മാസമായി ഷൈനിയും മക്കളും ഭർത്താവുമായി പിണങ്ങി ഏറ്റുമാനൂരിലെ വീട്ടിലാണ് താമസിച്ചിരുന്നത്. മരിച്ച…
Read Moreഅമ്മ ഒന്നരവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതി; കേട്ടുകേൾവിയുടെ പേരിൽ പോക്സോ ചുമത്തിയ നടപടി ആശ്ചര്യപ്പെടുത്തുന്നത്; ഏകപക്ഷീയ അന്വേഷണം പാടില്ലെന്ന് ഹൈക്കോടതി
കൊച്ചി: ഒന്നര വയസുള്ള സ്വന്തം മകളെ ലൈംഗികമായി പീഡിച്ചിച്ചെന്നാരോപിച്ച് ഭാര്യക്കെതിരെ ഭര്‍ത്താവ് നല്കിയ പോക്സോ കേസ് തെറ്റെന്നു തെളിഞ്ഞാല്‍ ഭര്‍ത്താവിനെതിരേ നടപടി വേണമെന്നു ഹൈക്കോടതി നിര്‍ദേശം. ഭര്‍ത്താവ് നല്കിയ പരാതിയിന്മേല് കേസെടുത്ത പോലീസിന്റെ നടപടിയിലും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് ആശ്ചര്യം പ്രകടിപ്പിച്ചു. വൈവാഹിക തര്‍ക്കം നാടിനു നാണക്കേടുണ്ടാക്കുന്ന തരത്തിലായെന്നും കോടതി നിരീക്ഷിച്ചു. മുലകുടി മാറാത്ത മകളെ അമ്മ പീഡിപ്പിച്ചെന്നാരോപിച്ച് അച്ഛന് നല്കിയ പരാതിയില്‍ തൃശൂര്‍ കൊടുങ്ങല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ യുവതിക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. ഹര്‍ജിക്കാരിയും ഭര്‍ത്താവും തമ്മില്‍ വൈവാഹിക തര്ക്കത്തിനുന് പുറമേ കുട്ടിയുടെ കസ്റ്റഡി സംബന്ധിച്ച കേസും നിലവിലുണ്ട്. ഇതിനിടെയാണു കുട്ടിക്കു നേരെ യുവതിയില്‍നിന്നു ലൈംഗികാതിക്രം ഉണ്ടായെന്നു ഭര്‍ത്താവ് പരാതി നല്‍കിയത്. കുട്ടിയെ അമ്മ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നു മറ്റൊരു സ്ത്രീ പറഞ്ഞുവെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പരാതി. പോക്സോ വകുപ്പ്…
Read Moreകുറ്റവാളികളല്ല, അവർ ഇരകൾ: വിദ്യാര്‍ഥികള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗത്തില്‍ ഡോ. തരൂർ
കൊച്ചി: ലഹരിക്ക് അടിപ്പെടുന്ന വിദ്യാര്‍ഥികളെ കുറ്റവാളികളായല്ല കാണേണ്ടതെന്നും ഇരകളായി കണ്ട് സൗഹൃദപരമായ സമീപനത്തിലൂടെ സാധാരണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരികയാണ് വേണ്ടതെന്നും ഡോ. ശശി തരൂര്‍ എംപി. ശതാബ്ദി ആഘോഷിക്കുന്ന എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ നൂറാമത് കോളജ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗിക്കുന്ന കൂട്ടുകാരെ സംരക്ഷിക്കാന്‍ അവരുടെ പേരുകള്‍ പുറത്തു പറയാതിരിക്കുന്നവരാണ് ഏറെ പേരും. യഥാര്‍ഥ സുഹൃത്തുക്കള്‍ അങ്ങനെയാകരുത്. അവരെ ലഹരിയുടെ പിടിയില്‍നിന്ന് മോചിപ്പിക്കാന്‍ അധ്യാപകര്‍ക്കൊപ്പം കൈകോര്‍ത്തു പ്രവര്‍ത്തിക്കണം. അധ്യാപകര്‍ക്കും ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്വമുണ്ട്. ബോധവത്കരണത്തിലൂടെയും റിഹാബിലിറ്റേഷന്‍ ഘട്ടങ്ങളിലൂടെയും അവരെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരികയാണു വേണ്ടതെന്നും തരൂര്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസം എന്നത് അറിവ് നേടാനുള്ള മാര്‍ഗം മാത്രമല്ല, ബൗദ്ധിക കാഴ്ചപ്പാടോടെ ചിന്തിക്കുന്ന ഭാവി തലമുറയെ സൃഷ്ടിക്കുകയും അതുവഴി സാമൂഹികമായ വികസനം സാധ്യമാക്കുകയും ചെയ്യുന്നതാണ്. കരിയര്‍ വികസിപ്പിക്കുന്നതിനൊപ്പം സമൂഹത്തിന് നല്ല സംഭാവനകള്‍ ചെയ്യാനുള്ള ഉത്തരവാദിത്വവും ഉന്നത…
Read More