കൊച്ചി: ഗുരുതരമായി പരിക്കേറ്റ രോഗിയുമായി വന്ന ആംബുലന്‍സിന് സ്കൂട്ടര്‍ യാത്രിക വഴി കൊടുത്തില്ലന്ന് പരാതി. തുടർച്ചെയായി ഹോണടിച്ചിട്ടും യുവതി സ്കൂട്ടര്‍ ഒതുക്കി നല്‍കിയില്ലെന്നാണ് പരാതി. കലൂര്‍ മെട്രോ സ്റ്റേഷന് സമീപം ശനിയാഴ്ചയാണ് സംഭവം. കൈ അറ്റുപോയ രോഗിയുമായി ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. പോകുന്ന വഴിയിൽ ആംബുലൻസിനു തൊട്ടുമുന്നില്‍ സ്കൂട്ടറിൽ പോയിരുന്ന സ്ത്രീ മാര്‍ഗതടസം സൃഷ്ടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആംബുലന്‍സിന്റെ മുന്‍സീറ്റിലുണ്ടായിരുന്ന വ്യക്തിയാണ് വീഡിയോ ചിത്രീകരിച്ചത്. രോഗിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം ആംബുലന്‍സ് ഡ്രൈവര്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. സ്കൂട്ടറിന്റെ രജിസ്ട്രേഷന് നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള വാഹനമാണ് യുവതി ഓടിച്ചിരുന്നത്. ഇവരോട് തിങ്കളാഴ്ച രാവിലെ സ്റ്റേഷനില്‍ ഹാജരാകാന്‍ അറിയിച്ചു.
Read MoreDay: March 16, 2025
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെ ഒരു നോക്ക് കാണാൻ അനുവദിക്കണമെന്ന് മാതാവ് ഷെമി
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ കാണാൻ മാതാവ് ഷെമി ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ഇവരെ സന്ദർശിച്ച ബന്ധുക്കളോടാണ് ഷെമി ആഗ്രഹം പറഞ്ഞത്. പ്രത്യേക സംരക്ഷണ കേന്ദ്രത്തിലാണ് ഷെമി ഇപ്പോൾ കഴിയുന്നത്. ഇവരുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി ഉണ്ടെങ്കിലും പൂർണമായി മെച്ചപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇന്നലെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് ഡോക്ടർമാർ പരിശോധന നടത്തിയിരുന്നു. ആഹാരം കഴിക്കാൻ ഇപ്പോഴും ബുദ്ധിമുട്ട് തുടരുകയാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
Read Moreവടക്കൻ മാഴ്സിഡോണിയയിലെ നിശാക്ലബിൽ തീപിടിത്തം; 51 മരണം; കരിമരുന്ന് പ്രയോഗത്തിനിടെയാണ് തീ പടർന്നതെന്ന് ആഭ്യന്തര മന്ത്രി പാൻസ് ടോസ്കോവ്സ്കി
കൊക്കാനി: വടക്കൻ മാഴ്സിഡോണിയയിൽ നിശാക്ലബിലുണ്ടായ തീപിടിത്തത്തിൽ 51 പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റു. കൊക്കാനിയിലെ പൾസ് ക്ലബിൽ പ്രാദേശിക സമയം പുലർച്ചെ 02:30നാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലും പ്രവേശിപ്പിച്ചു. നിശാ ക്ലബിൽ രാജ്യത്ത് ജനപ്രിയമായ ഡിഎൻകെ ബാൻഡിന്റെ സംഗീത പരിപാടി നടക്കുകയായിരുന്നു. 1500ഓളം പേർ ഇതിൽ പങ്കെടുത്തിരുന്നു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം കരിമരുന്ന് പ്രയോഗത്തിനിടെയാണ് തീ പടർന്നതെന്ന് ആഭ്യന്തര മന്ത്രി പാൻസ് ടോസ്കോവ്സ്കി പറഞ്ഞു. തീപിടിത്തത്തിൽ വടക്കൻ മാഴ്സിഡോണിയ പ്രധാനമന്ത്രി ഹ്രിസ്റ്റിജാൻ മിക്കോസ്കി നടുക്കം രേഖപ്പെടുത്തി.
Read Moreഒടുവിൽ ഉടമയെ തേടി ആഗിയെത്തി: വിതുമ്പലടക്കാനാവാതെ കാതറിൻ; വൈകാരികമായ വീഡിയോ കാണാം
മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പലതരം വീഡിയോയകൾ സോഷ്യൽ മീഡിയയിൽ ധാരാളം വൈറലാകാറുണ്ട്. സ്വന്തം മക്കളെപ്പോലെ മൃഗങ്ങളെയും സ്നേഹിക്കുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. ഇപ്പോഴിതാ കരളലിയിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആഗി എന്ന പൂച്ചക്കുഞ്ഞും 82 കാരിയായ അവളുടെ ഉടമയുമാണ് വീഡിയോയിലെ താരം. ലോസ് ഏഞ്ചലസിലെ പാലിസേഡ്സ് കാട്ടുതീ കാതറിൻ കീഫറിനെയും ബാധിച്ചിരുന്നു. കാട്ടുതീ പടർന്നതിന് പിന്നാലെ കാതറിന്റെ വീടും ചാരമായി മാറി. ആ സമയത്താണ് ആഗിയെയും കാണാതായത്. ആഗിയും തീയിൽ പെട്ടിട്ടുണ്ടായിരിക്കാം, അവളുടെ ജീവനും നഷ്ടമായിരിക്കാം എന്നാണ് കാതറിൻ കരുതിയത്. മറ്റൊരു താമസ സ്ഥലത്തേക്ക് പോയെങ്കിലും തന്റെ പ്രിയപ്പെട്ട പൂച്ചക്കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ വലിയ വേദനയിലായിരുന്നു അവർ. കഴിഞ്ഞ ദിവസം കാതറിനെ തേടി ആ സുന്ദരമായ വാർത്ത എത്തിയതോടെ കാതറിന്റെ വിഷാദമെല്ലാം പന്പ കടന്നെന്ന് വേണമെങ്കിൽ പറയാം. കാര്യം മറ്റൊന്നുമല്ല, കാണാതായ അവളുടെ…
Read More‘ഹോട്ട് പ്രൊഡക്ട്’ എന്ന പേരിൽ സ്വന്തം കട്ടൗട്ടുകൾ വില്പനയ്ക്ക്: ഫോട്ടോ കണ്ട് ഞെട്ടലോടെ യുവതി
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ഇപ്പോൾ ആരാധകർ കൂടുതലാണ്. അവരുടെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ധാരാളം ആളുകളുമുണ്ട്. അമേരിക്കയിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കെൽസി കോറ്റ്സൂർ പങ്കുവച്ച അനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. വാൾമാർട്ട്, എറ്റ്സി, ഈബേ, ആമസോൺ എന്നിവയിലൂടെ അനുവാദമില്ലാതെ തന്റെ കട്ടൗട്ടുകൾ നിർമ്മിച്ച് വിൽക്കുന്ന ഒരു വെബ്സൈറ്റിന്റെ കാര്യമാണ് കെൽസി വെളിപ്പെടുത്തിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ അവൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പൂർണകായ കട്ടൗട്ടുകളാണ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. തന്റെ അങ്കിളും ആന്റിയും തന്നെ കളിയാക്കുന്നതിന് വേണ്ടി അത് വാങ്ങിയിട്ടുണ്ടെന്നും കെൽസി പറഞ്ഞു. വെബ്സൈറ്റിൽ നിന്നുള്ള സ്ക്രീൻഷോട്ടുകളും അവൾ പങ്കുവച്ചു. അതിൽ അവളുടെ വിവിധ വേഷത്തിലും രൂപത്തിലും ഭാവത്തിലും ഒക്കെയുള്ള കട്ടൗട്ടുകൾ കാണാവുന്നതാണ്. ‘ഹോട്ട് പ്രൊഡക്ട്’ എന്ന് പറഞ്ഞാണ് അവരുടെ കട്ടൗട്ടുകളിൽ ഒരെണ്ണം വിൽപനയ്ക്ക് വച്ചിരിക്കുന്നത്. ‘കെൽസി കോറ്റ്സൂർ (ജീൻസ്) കാർഡ്ബോർഡ് കട്ടൗട്ട്’…
Read More‘ഹോട്ട് പ്രൊഡക്ട്’ എന്ന പേരിൽ സ്വന്തം കട്ടൗട്ടുകൾ വില്പനയ്ക്ക്: ഫോട്ടോ കണ്ട് ഞെട്ടലോടെ യുവതി
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ഇപ്പോൾ ആരാധകർ കൂടുതലാണ്. അവരുടെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ധാരാളം ആളുകളുമുണ്ട്. അമേരിക്കയിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കെൽസി കോറ്റ്സൂർ പങ്കുവച്ച അനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. വാൾമാർട്ട്, എറ്റ്സി, ഈബേ, ആമസോൺ എന്നിവയിലൂടെ അനുവാദമില്ലാതെ തന്റെ കട്ടൗട്ടുകൾ നിർമ്മിച്ച് വിൽക്കുന്ന ഒരു വെബ്സൈറ്റിന്റെ കാര്യമാണ് കെൽസി വെളിപ്പെടുത്തിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ അവൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പൂർണകായ കട്ടൗട്ടുകളാണ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. തന്റെ അങ്കിളും ആന്റിയും തന്നെ കളിയാക്കുന്നതിന് വേണ്ടി അത് വാങ്ങിയിട്ടുണ്ടെന്നും കെൽസി പറഞ്ഞു. വെബ്സൈറ്റിൽ നിന്നുള്ള സ്ക്രീൻഷോട്ടുകളും അവൾ പങ്കുവച്ചു. അതിൽ അവളുടെ വിവിധ വേഷത്തിലും രൂപത്തിലും ഭാവത്തിലും ഒക്കെയുള്ള കട്ടൗട്ടുകൾ കാണാവുന്നതാണ്. ‘ഹോട്ട് പ്രൊഡക്ട്’ എന്ന് പറഞ്ഞാണ് അവരുടെ കട്ടൗട്ടുകളിൽ ഒരെണ്ണം വിൽപനയ്ക്ക് വച്ചിരിക്കുന്നത്. ‘കെൽസി കോറ്റ്സൂർ (ജീൻസ്) കാർഡ്ബോർഡ് കട്ടൗട്ട്’…
Read Moreപാറക്കെട്ടിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ നോക്കി ഭർത്താവ്: വീഴ്ചയിൽ കുഞ്ഞും പോയി; അതിജീവനകഥയുമായി യുവതി
കുടുംബ ബന്ധങ്ങൾ നിലനിൽക്കണമെങ്കിൽ പരസ്പരം വിട്ടു വീഴകൾ ചെയ്യണമെന്നാണ് പൊതുവെ പറയുന്നത്. എത്രയൊക്കെ അഡ്ജസ്റ്റ് ചെയ്തിട്ടും ഒന്നിച്ചു പോകാൻ പറ്റാത്ത ബന്ധങ്ങൾ ഉപേക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ പോംവഴി. ഭർത്താവ് കൊല്ലാൻ ശ്രമിച്ചിട്ടും ജീവിതത്തിലേക്ക് തിരികെ എത്തിയ അത്ഭുതകരമായ അനുഭവം പങ്കുവയ്ക്കുകയാണ് തായ്ലാൻഡിൽ നിന്നുള്ള ഒരു സ്ത്രീ. ഭർത്താവ് പാറക്കെട്ടിൽ നിന്ന് കൊല്ലാൻ വേണ്ടി തന്നെ താഴേക്ക് തള്ളിയിട്ടു. അവിടെനിന്ന് പുതിയ ജീവിതത്തിൽ തിരിച്ചെത്തിയ കഥ കേട്ടാൽ കണ്ണു നിറഞ്ഞുപോകും. വാങ് നാൻ എന്ന 38 -കാരിയാണ് അതിജീവനത്തിന്റെ കഥ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അത് 2019 -ലെ ഒരു ഹോളിഡേ ആയിരുന്നു. വാങ് നാനിനെ സംബന്ധിച്ചിടത്തോളം ഒരു ദുഃസ്വപ്നം പോലെ കടന്നുപോയ ദിവസം. ഭർത്താവ് യുസിയാവോ ഡോംഗാനുമായി വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾ നല്ല രീതിയിൽ അവരുടെ ബന്ധം മുന്നോട്ട് പോയിരുന്നു. എന്നാൽ ചൂതാട്ടത്തിലൂടെ അയാൾക്ക്…
Read Moreപബ്ജി കളിച്ച് കാറോടിച്ച് ഡ്രൈവർ: വിമർശനവുമായി സൈബറിടം
റോഡിലൂടെ സുരക്ഷിതമായി വാഹനം ഓടിക്കണമെന്ന് പറയുന്പോഴും യാതൊരു ശ്രദ്ധയുമില്ലാതെ വാഹനം ഓടിക്കുന്ന ആളുകളാണ് നമുക്ക് ചുറ്റിലുമുള്ളത്. ഇപ്പോഴിതാ അത്തരത്തിൽ അലക്ഷ്യമായി വാഹനം ഓടിക്കുന്ന യുവാവിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹൈദ്രാബാദിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ഒരു ഡ്രൈവർ കാറോടിക്കുന്നതിനിടയിൽ പബ്ജി കളിക്കുന്നതാണ് വീഡിയോയിൽ കാണുന്നത് അതും അയാൾ ഗെയിമിൽ തന്നെ മുഴുകിക്കൊണ്ടാണ് കാർ ഓടിക്കുന്നത്. കാറിനു പിൻസീറ്റിലിരുന്ന യാത്രക്കാരനാണ് വീഡിയോ പകർത്തിയത്. പൂർണമായും ഡ്രൈവറുടെ ശ്രദ്ധ ഗെയിം കളിക്കുന്നതിൽ തന്നെയാണ്. അയാൾക്ക് റോഡിൽ തീരേയും ശ്രദ്ധിക്കാൻ സാധിക്കുന്നില്ല എന്ന് വീഡിയോയിൽ വ്യക്തമാണ്. ചില സമയങ്ങളിൽ അയാൾ രണ്ട് കൈയും ഉപയോഗിച്ച് ഗെയിം കളിക്കുന്നതും കാണാം. വീഡിയോ പങ്കുവച്ചതിനു പിന്നാലെ നിരവധി ആളുകൾ വിമർശനവുമായി എത്തി. തീർച്ചയായും ഡ്രൈവർക്കെതിരേ നടപടി എടുക്കണമെന്നാണ് പലരും കമന്റ് ചെയ്തത്. ബന്ധപ്പെട്ട അധികാരികളുടെ പക്കൽ എത്തുന്നതുവരെ ഈ വീഡിയോ മാക്സിമം…
Read Moreക്രിമിനലുകളുമായി ചങ്ങാത്തം കൂടരുത്: ഇടപഴകാൻ പാടുള്ളവരുമായി ഇടപെടുക; പോലീസിന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സേവനമാണ് പ്രധാനമെന്നും അധികാരത്തിന്റെ ശേഷി കാണിക്കലോ സാധാരണക്കാരെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കലോയല്ല പോലീസിന്റെ കടമയെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സേനയിലെ കൂട്ടായ്മ ശക്തിപ്പെടുത്തണം. അത്യപൂർവം സേനാംഗങ്ങൾ തെറ്റായ രീതിയിൽ പെരുമാറുന്ന സ്ഥിതിയുണ്ട്. ഇടപഴകാൻ പാടുള്ളവരുമായി ഇടപെടുക. ക്രിമിനലുകളുമായി ചങ്ങാത്തം കൂടരുതെന്നും അദ്ദേഹം നിർദേശിച്ചു. അടുത്തിടെ വലിയതോതിൽ ലഹരി മാഫിയ നാടിനെ പിടികൂടാൻ ശ്രമിക്കുന്നു. ഇതിൽ ഫലപ്രദമായ ഇടപെടലാണ് പോലീസും എക്സൈസും നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രായപൂർത്തിയാകാത്തവരിലേക്ക് പല വഴികളിലൂടെ ലഹരി മാഫിയ കേന്ദ്രീകരിക്കുന്നു. ആ വ്യക്തിയെ ലഹരിയിൽ നിന്ന് മുക്തമാക്കുക എന്നതാണ് കടമ. സിന്തറ്റിക് ലഹരികൾ വലിയതോതിൽ മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു. ലഹരിക്കെതിരായ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Moreസ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു
ഹൂസ്റ്റൺ: ബഹിരാകാശ നിലയത്തിൽനിന്നും സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരുന്ന ദൗത്യം ഒരു പടി കൂടി കടന്നു. ഇരുവരെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഡോക്ക് ചെയ്തു. പുതിയ ക്രൂ-10 ദൗത്യത്തിനായി നാല് ഗവേഷക സഞ്ചാരികള്‍ നിലയത്തില്‍ ഡ്രാഗണ്‍ പേടകത്തില്‍ എത്തിച്ചേരുകയും ചെയ്തു. അമേരിക്കയുടെ ആനി മക്ക്ലെയിൻ, നിക്കോൾ അയേഴ്സ്, ജപ്പാന്റെ താക്കുയ ഒനിഷി, റഷ്യയുടെ കിറിൾ പെസ്കോവ് എന്നിവരാണ് പുതിയ ദൗത്യസംഘത്തിലുള്ളത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ നാലരയ്ക്കാണ് റോക്കറ്റ് വിക്ഷേപിച്ചത്. ബുധനാഴ്ച സുനിതയ്ക്കും വിൽമറിനും ഒപ്പം അമേരിക്കയുടെ നിക്ക് ഹേഗ്, റഷ്യയുടെ അലക്സാണ്ടർ ഗോർബുനേവ് എന്നിവരും ഭൂമിയിലേക്കു മടങ്ങും. സുനിതയും വിൽമറും കഴിഞ്ഞവർഷം ജൂൺ ആദ്യമാണ് അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിലെത്തിയത്. ബോയിംഗ് കന്പനിയുടെ പരീക്ഷണത്തിലിരിക്കുന്ന സ്റ്റാർലൈനർ പേടകത്തിലായിരുന്നു ഇവരുടെ…
Read More