കിടക്ക പങ്കിട്ടത് ആറായിരത്തില്‍ അധികം സ്ത്രീകളുമായി ! ഒടുവില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവതിയുമായുള്ള ലൈംഗിക ബന്ധത്തിനിടെ ഹൃദയാഘാതം സംഭവിച്ച് മരണവും; രണ്ടാം കാസനോവയുടെ കഥ ഇങ്ങനെ…

കാസനോവ, പതിനെട്ടാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ ജീവിച്ചിരുന്ന അസാധാരണനായ മനുഷ്യനായിരുന്നു ഇദ്ദേഹം. സാഹസിക യാത്രികന്‍,എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണെങ്കിലും ലോകം ഇദ്ദേഹത്തെ ഓര്‍മിക്കുന്നത് ഇദ്ദേഹത്തിന്റെ പ്രണയബന്ധങ്ങളുടെ പേരിലാണ്. ഇദ്ദേഹത്തിന്റെ ജീവിതത്തിനു ശേഷം കാസനോവ എന്ന പേര് ഉപയോഗിക്കുന്നത് തന്നെ അനവധി സ്ത്രീകളുമായി പ്രണയബന്ധം പുലര്‍ത്തുന്നയാള്‍ എന്ന നിലയിലാണ്.

ഇതേ മാതൃക പിന്തുടര്‍ന്ന് ആറായിരത്തില്‍ അധികം സ്ത്രീകളുമായി കിടക്ക പങ്കിട്ടിട്ടുള്ളയാള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അതും സാക്ഷാല്‍ കാസനോവയുടെ നാട്ടില്‍ നിന്നു തന്നെ. വിദേശ വിനോദ സഞ്ചാരിയ്ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടവെയാണ് ഇയാള്‍ മരിച്ചത്. ഇറ്റലിയിലെ ഏറ്റവും പ്രശസ്തനായ പ്ലേ ബോയ് മൗറിസിയൊ സന്‍ഫാന്റിയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ മരിച്ചത്. 63-ാം വയസില്‍ 23 കാരിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടവെയാണ് അന്ത്യം.

റിമിനിയിലെ നൈറ്റ് ക്ലബ്ബ് പ്രൊമോട്ടറായി 1970ല്‍ തന്റെ 17-ാം വയസിലാണ് മൗറിസിയോ ജോലിയില്‍ പ്രവേശിക്കുന്നത്. ബ്ലൗ അപ് എന്ന നൈറ്റ് ക്ലബ്ബിലാണ് മൗറിസിയോ ജോലിയില്‍ പ്രവേശിച്ചത്. തെരുവില്‍ വെച്ച് പരിചയപ്പെടുന്ന സ്ത്രീകളുമായി അടുപ്പത്തിലായ ശേഷമാണ് ഇവരെ ക്ലബ്ബിലേക്ക് ക്ഷണിക്കുകയും തുടര്‍ന്ന് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു ഇയാള്‍ ചെയ്തു കൊണ്ടിരുന്നത്.

ടൂറിസ്റ്റ് ഏജന്‍സിക് വേണ്ടിയാണ് ശീതകാലത്ത് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ചൊവ്വാഴ്ചയാണ് വിനോദ സഞ്ചാരിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരണപ്പെട്ടത്. റിമിനിയിലെ പ്രഡെല എസ്റ്റേറ്റില്‍ വെച്ചായിരുന്നു സംഭവം. ഇങ്ങനെ തന്നെ മരിക്കാന്‍ അദ്ദേഹം മുമ്പ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related posts