തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്; ഗുരുതര പരിക്കേറ്റ രണ്ട് യുവതികളെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

മാവേലിക്കര: തെക്കേക്കരയിൽ തെരുവുനായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. കുറത്തികാട് കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിന് മുന്നിലുള്ള, പൊന്നേഴ സർവീസ് സഹകരണ ബാങ്കിന്‍റെ നീതി ലാബിനു സമീപത്ത് ഇന്നലെ രാവിലെ ഏഴിന് ചെട്ടികുളങ്ങര പേള കുഞ്ചാം പള്ളി കിഴക്കേതിൽ പദ്മകുമാറിനാണ് ആദ്യം നായയുടെ കടിയേറ്റത്. ലാബിലെ ജീവനക്കാരിയായ ഭാര്യയെ കൊണ്ടുവിടാൻ എത്തിയതായിരുന്നു ഇദ്ദേഹം.

ബൈക്ക് നിർത്തുന്നതിനിടയിൽ ഓടിയെത്തിയ നായ പദ്മകുമാറിനെ കടിക്കുകയായിരുന്നു. ഇവിടെ വച്ചുതന്നെ ഒരു വഴിയാത്രക്കാരിക്കും കടിയേറ്റു. ഇവിടെ നിന്നും വടക്കോട്ട് ഓടിയ പട്ടി, വഴിയിൽ കണ്ടവരെയെല്ലാം ആക്രമിക്കാൻ ശ്രമിച്ചു.

പശുവിനെ കെട്ടാൻ പറന്പിൽ നിൽക്കുകയായിരുന്ന തടത്തിലാൽ പവിത്രാലയത്തിൽ അജിതക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. തടത്തിലാലിൽ തന്നെ കറവക്കാരനായ തമിഴ്നാട് സ്വദേശി ഗുരുസ്വാമിയെയും കണീരേത്ത് വീട്ടിൽ സൂര്യയെയും ആക്രമിച്ച ശേഷം വീണ്ടും വടക്കോട്ടോടി വടക്കേമങ്കുഴി, വിളയിൽ വീട്ടിൽ ബേബിയെയും കോട്ടയ്ക്കകത്ത് പുഷ്പനെയും ആക്രമിച്ചു.

നിരവധി വളർത്തുമൃഗങ്ങൾക്കും കടിയേറ്റു. നായയുടെ കടിയേറ്റവർ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഗുരുതര പരിക്കേറ്റ അജിതയെയും പുഷ്പനെയും വണ്ടാനം മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts