വിശന്ന് കടക്കാതിരിക്കാൻ മോഷണക്കേസിൽ അറസ്റ്റിലായവർക്ക് രാത്രി ഭക്ഷണം വാങ്ങി നലൽകി; പുലർച്ചെ കൈയിൽ കരുതിയ കറി പോലീസുകാരന്‍റെ കണ്ണിലൊഴിച്ച് ഒരാൾ ഓടിരക്ഷപ്പെട്ടു;  എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നടന്ന സംഭവമിങ്ങനെ….

കൊച്ചി: മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത രണ്ടംഗസംഘത്തിൽ ഒരാൾ പോലീസ് സ്റ്റേഷനിൽനിന്നും രക്ഷപ്പെട്ടു. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഇന്നു രാവിലെയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പോലീസ് നൽകുന്ന വിവരം ഇങ്ങനെ: നഗരത്തിലെ മോഷണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു.

ഇവർക്ക് വൈകിട്ട് ഭക്ഷണവും വാങ്ങി നൽകി. ഇന്നു രാവിലെ ഇവരിൽ ഒരാളെ പ്രാഥമിക ആവശ്യം നിറവേറ്റുവാൻ പുറത്തുകൊണ്ടുപോയി തിരികെ കൊണ്ടുവരും സമയം രണ്ടാമൻ പോലീസുകാരന്‍റെ കണ്ണിലേക്ക് കറി ഒഴിക്കുകയും ഇരുവരുംകൂടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു.

ഉടൻ സ്റ്റേഷനിലെ മറ്റ് പോലീസുകാർ ചേർന്ന് ഒരാളെ പിടികൂടിയെങ്കിലും രണ്ടാമൻ സ്റ്റേഷൻ വളപ്പിൽനിന്നും രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് കൂടുതൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. ഇയാൾ കൂടുതൽ ദൂരേക്ക് പോകാൻ സാധ്യതയില്ലെന്നും ഉടൻ പിടികൂടാൻ കഴിയുമെന്നാണു കരുതുന്നതെന്നും അധികൃതർ പറഞ്ഞു.

രക്ഷപ്പെടുന്നതിനായി ഇരുവരും ചേർന്ന് നടത്തിയ പദ്ധതിയുടെ ഭാഗമായി ഇന്നലെ വാങ്ങി നൽകിയ ഭക്ഷണത്തോടൊപ്പമുണ്ടായിരുന്ന കറി കളയാതെ ഇവർ സൂക്ഷിച്ചിരുന്നതായി പോലീസ് പറഞ്ഞു. നിരവധി മോഷണക്കേസുകളിലെ പ്രതിയായ കംസീറാണ് രക്ഷപ്പെട്ടതെന്നാണ് സൂചന. പോലീസ് പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Related posts