മാലിദ്വീപില്‍ ഉയര്‍ന്ന ശന്പളത്തിലുള്ള ജോലി! വീസക്കായി പണം വാങ്ങി വഞ്ചന: രണ്ട് പേര്‍ക്കെതിരേ പയ്യന്നൂരിൽ കേസ്

പയ്യന്നൂര്‍: മാലിദ്വീപിലെ ഉയര്‍ന്ന ശന്പളത്തിലുള്ള ജോലിക്കായി വീസ നല്‍കാമെന്ന ഉറപ്പില്‍ പണം വാങ്ങി വഞ്ചിച്ചതായുള്ള പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.

മലപ്പുറം വലിയഹാജി റോഡിലെ സലിം കൊന്നോല, ഉടുമ്പുന്തലയിലെ ഫദാലില്‍ ഹൗസില്‍ സലിം എന്നിവര്‍ക്കെതിരെയാണ് എട്ടിക്കുളത്തെ ടി.കെ ഹൗസില്‍ മിസ്ഹബിന്‍റെ പരാതിയില്‍ കേസെടുത്തത്. അഞ്ചു മുതല്‍ പത്ത് ലക്ഷം രൂപ വരെയാണ് വീസക്കുള്ള ചിലവെന്നും അഡ്വാന്‍സ് നല്‍കണമെന്നും പറഞ്ഞതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ പണമടച്ചത്.

കഴിഞ്ഞ സെപ്റ്റംബര്‍ ഒമ്പതിനും ഒക്‌ടോബര്‍ 11നുമായാണ് 60,000 രൂപ പ്രതികളുടെ അക്കൗണ്ട് വഴി വീസക്കായി നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു.പിന്നീട് താന്‍ വഞ്ചിക്കപ്പെട്ടതായി ബോധ്യമുണ്ടായപ്പോഴാണ് പരാതി നല്‍കുന്നതെന്നും നിരവധിപേര്‍ ഇവരുടെ തട്ടിപ്പില്‍ കുടുങ്ങിയിട്ടുണ്ടെന്നും പോലീസിന് നലകിയ പരാതിയിലുണ്ട്.

Related posts