കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കീഴടങ്ങി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ ചേർത്തല പാണാവള്ളി തൃച്ചാറ്റുകുളം നന്പി പുത്തലത്ത് മുഹമ്മദ് ഷഹീം (31) ആണ് കീഴടങ്ങിയത്.
എറണാകുളം ജെഎഫ്സിഎം 2 കോടതിയിൽ കീഴടങ്ങിയ ഷിഫാസിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി. അഭിമന്യുവിന്റെ സുഹൃത്തായ അർജുനെ കുത്തിയത് മുഹമ്മദ് ഷഹീമായിരുന്നു. അഭിമന്യുവിനെ കുത്തിവീഴ്ത്തിയ എറണാകുളം മരട് നെട്ടൂർ മേക്കാട്ട് സഹൽ (21) ഇപ്പോഴും ഒളിവിലാണ്. ഇരുവരെയും ഒഴിവാക്കിയാണ് 20 പ്രതികളുള്ള ആദ്യ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രാരംഭ വിചാരണ നടപടികൾ ആരംഭിച്ചു.