നെടുമ്പാശേരി: ചീട്ടുകളി സംഘത്തെ പിടിച്ച നെടുമ്പാശേരി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഒമ്പത് ലക്ഷം രൂപ പാരിതോഷികം. കേരള ഗെയിമിംഗ് ആക്ട് പ്രകാരം പിടിച്ചെടുത്ത തുകയുടെ അമ്പത് ശതമാനം പരിതോഷികം നൽകാൻ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവായി. സ്ക്വാഡിൽ ഉണ്ടായിരുന്ന 23 ഉദ്യോഗസ്ഥര്‍ക്കാണ് ഒമ്പത് ലക്ഷം രൂപ ലഭിക്കുക.
2017 ഒക്ടോബർ 15നാണ് പോലീസുകാര്‍ക്ക് ഭാഗ്യം കൊണ്ടു വന്ന കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആലുവ പെരിയാര്‍ ക്ലബ്ലില്‍ ലക്ഷങ്ങൾ വെച്ചുള്ള ചീട്ടുകളി നടക്കുന്നതായി എറണാകുളം ജില്ലാ പോലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന റെയ്ഡിൽ 33 പേരെ അറസ്റ്റ് ചെയ്യുകയും 18,06,280 രൂപ പിടിച്ചെടുക്കുകയും ചെയ്തു.
കേരള ഗെയിമിംഗ് ആക്ട് പ്രകാരം പിടിച്ചെടുത്ത പണത്തിന്റെ പകുതി സര്‍ക്കാര്‍ ഖജനാവിന് നല്‍കണം. ബാക്കി പകുതി കേസ് പിടിച്ച പോലീസുദ്യോഗസ്ഥര്‍ക്ക് ലഭിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സംഘം കോടതിയെ സമീപിക്കുകയായിരുന്നു.
കോടതി ഉത്തരവ് പ്രകാരം എറണാകുളം റൂറല്‍ എസ്.പി. ശ്രീ. കെ. കാര്‍ത്തിക് പാരിതോഷികം അനുവദിക്കാന്‍ നടപടി സ്വീകരിച്ചു.