സ്രവ പരിശോധനയിൽ നെഗറ്റീവാണെന്നും തെളിഞ്ഞിട്ടും..! കോവിഡ് രോഗിയാണെന്ന് ആരോപിച്ച് യുവാവിനു മർദനം

അമ്പലപ്പുഴ: കോവിഡ് രോഗിയാണെന്ന് ആരോപിച്ച് യുവാവിനെ മർദിച്ചു. പുറക്കാട് പഞ്ചായത്ത് നാലാം വാർഡ് കരൂർ കൈതവന പറമ്പിൽ മധുവിനാണ് മർദനമേറ്റത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഈ മാസം ആറിന് ചമ്പക്കുളത്തെ ഒരു സംസ്കാര ച്ചടങ്ങിൽ കരൂരുള്ള പത്തോളം വീട്ടുകാരും മധുവും പങ്കെടുത്തിരുന്നു.

ഈ വീട്ടിൽ കോവിഡ് രോഗിയുമായി ബന്ധം പുലർത്തിയ വ്യക്തി പങ്കെടുത്തതിനാൽ ചടങ്ങിൽ പങ്കെടുത്തവരെല്ലാം ആരോഗ്യവകുപ്പിന്‍റെ നിർദേശപ്രകാരം ക്വാറന്‍റൈനിൽ പോയി. ഇതിൽ പങ്കെടുത്ത കരൂർ സ്വദേശികളുടെയും മധുവിന്‍റെയും സ്രവ പരിശോധനയിൽ നെഗറ്റീവാണെന്നും തെളിഞ്ഞിരുന്നു.

ഇതിനു ശേഷം കഴിഞ്ഞദിവസം കടയിലേക്കു പോയ മധുവിനെ സമീപവാസിയായ തൈവേലിക്കകം ഷൈജിൽ കുമാർ നീ കോവിഡ് രോഗിയാണെന്നും കോവിഡ് പകർത്തുവാൻ ഇറങ്ങിയിരിക്കുകയാണെന്നും പറഞ്ഞു കൊണ്ട് തടികൊണ്ട് പുറത്ത് അടിക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റ മധു പിന്നീട് ചികിത്സ തേടി. ഇതിനെതിരേ മധുവും വാർഡ് ജാഗ്രതാ സമിതിയും അമ്പലപ്പുഴ സിഐക്കു പരാതി നൽകി.

Related posts

Leave a Comment