വികലാംഗൻ അവശനിലയിൽ റോഡരികിൽ, കോവിഡ് രോഗിയെന്നു ഭയന്ന് നാട്ടുകാർ; ഒടുവിൽ പുറത്ത് വന്നകഥ വേദനിക്കുന്നത്


സ്വന്തം ലേഖകൻ
അവണൂർ: വികലാംഗനെ അവശനിലയിൽ റോഡരികിൽ കണ്ട നാട്ടുകാർ ഇയാൾ കോവിഡ് രോഗിയാണെന്ന് സംശയിച്ച് പരിഭ്രാന്തരായി. കേച്ചേരി കാണിപയ്യൂർ സ്വദേശി ദേവരാജനാണ് (52) അവണൂർ ബസ് സ്റ്റോപ്പിൽ അവശനായി കിടന്നിരുന്നത്.

പ്രമേഹ രോഗിയായ ഇയാളുടെ കാൽ മുറിച്ചുമാറ്റിയിട്ടുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദേവരാജനെ ബന്ധുക്കളിൽ ചിലർ ഓട്ടോയിൽ കയറ്റി ബസ് സ്റ്റോപ്പിനടുത്ത് ഇറക്കി പോവുകയായിരുന്നുവെന്ന് പറയുന്നു.

മഴകൊണ്ട് സ്റ്റോപ്പിനടുത്ത് കിടക്കുന്ന ഇയാളെ കണ്ട നാട്ടുകാർ കോവിഡ് രോഗിയാണെന്ന് ഭയപ്പെട്ടു. തുടർന്ന വിവരമറിഞ്ഞെത്തിയ കോണ്‍ഗ്രസ് നേതാവ് രാജേന്ദ്രൻ അരങ്ങത്ത് ഇയാൾക്ക് ഭക്ഷണം വാങ്ങിക്കൊടുത്തു.

ഭാര്യയും മക്കളുമുണ്ടെന്നും അവർ പട്ടിക്കരയിലാണെന്നും വാടകയ്ക്ക് താമസിക്കുന്ന അവർ വീടുപൂട്ടി പോയെന്നുമൊക്കെയാണ് ദേവരാജൻ പറഞ്ഞത്.

രാജേന്ദ്രൻ അരങ്ങത്തും പഞ്ചായത്ത് പ്രസിഡന്‍റ് വിജയ ബാബുരാജും അവണൂർ പഞ്ചായത്തംഗം രാംകുമാറും മറ്റും ചേർന്ന് ജില്ല ഭരണകൂടവുമായി ബന്ധപ്പെട്ടപ്പോൾ ഇയാളെ സംരക്ഷിക്കാനാവശ്യമായ സഹായങ്ങൾ കൈക്കൊള്ളാൻ നിർദ്ദേശം ലഭിച്ചു.

ഇതെ തുടർന്ന് കാണിപ്പയ്യൂരിലെ ജനപ്രതിനിധികളും നാട്ടുകാരും മറ്റും ഇയാളുടെ ബന്ധുക്കളുമായി സംസാരിച്ചു. ഇയാളുടെ സഹോദരന്‍റെ വീട്ടിലേക്ക് മാറ്റാൻ ധാരണയായതിനെ തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിൽ അവിടേക്ക് കൊണ്ടുപോയി.

Related posts

Leave a Comment