അങ്കമാലിയിൽ അഴിയാക്കുരുക്ക്… ടിബി റോഡിൽ പാർക്കിംഗും വഴിയോര കച്ചവടവും മൂലം ഗതാഗത സൗകര്യം വഴിമുട്ടുന്നു  


അങ്കമാലി: വീതി കൂട്ടി വികസിപ്പിച്ചെടുത്ത അങ്കമാലി ടിബി റോഡ് എന്ന ക്യാംപ് ഷെഡ് റോഡിന്‍റെ പ്രയോജനം ലഭിക്കാതെ അങ്കമാലിക്കാർ. അശാസ്ത്രീയ പാർക്കിംഗും വഴിയോരം കൈയടക്കി വച്ചിരിക്കുന്ന പഴം, പച്ചക്കറി കച്ചവടക്കാരുമാണ് ഗതാഗതത്തിന് മാർഗതടസമായി നിൽക്കുന്നത്.

റോഡ് വീതി കൂട്ടിയതോടെ നിരവധി വ്യാപാര സ്ഥാപനങ്ങളാണ് ഈ റോഡിന്‍റെ വശങ്ങളിൽ പുതിയതായി ആരംഭിച്ചത്. എന്നാൽ പാർക്കിംഗ് സൗകര്യമില്ലാത്ത ഈ സ്ഥാപനങ്ങളിലേക്കു വരുന്ന വാഹനങ്ങളെല്ലാം ടിബി റോഡിന്‍റെ വശങ്ങളിലും കാൽനടയാത്രികർക്കുള്ള നടപ്പാതയിലുമാണ് പാർക്ക് ചെയ്യുന്നത്.

എൽഎഫ് ആശുപത്രി ജംഗ്ഷൻ മുതൽ ടിബി ജംഗ്ഷൻ വരെയുള്ള റോഡിന്‍റെ ഇടതുവശം പഴം, പച്ചക്കറി, ഉണക്കമീൻ ഉൾപ്പെടെയുള്ള വിൽപനക്കാർ കൈയടക്കി വച്ചിരിക്കുന്നത്. കൊറോണ മഹാമാരിയെ തുടർന്ന് നിരവധിയാളുകളാണ് ഇത്തരം സ്വയംതൊഴിലുമായി വന്നിരിക്കുന്നത്. വഴിയോര വാണിഭം മൂലം കാൽനടയാത്രക്കാരും സ്വകാര്യ ബസുകളുമാണ് കൂടുതൽ ദുരിതത്തിലായിരിക്കുന്നത്. ‌

ഇവിടെനിന്നു സാധനങ്ങൾ വാങ്ങാനെത്തുന്നവർ വാഹനങ്ങൾ വഴിയിൽ നിർത്തുന്നതിനാലും ആളുകൾ ഈ പരിസരത്ത് കൂട്ടം കൂടുന്നതിനാലും റോഡിൽ ഗതാഗത തടസം പതിവാണ്. എൽഎഫ് ആശുപത്രിയും ട്രഷറിയും സിവിൽ സ്റ്റേഷനുമെല്ലാം ഈ ഭാഗത്ത് സ്ഥിതി ചെയ്യുന്നതിനാൽ നിരവധിയാളുകളാണ് ഇവിടെ കാൽനടയായി സഞ്ചരിക്കുന്നത്.

എന്നാൽ നടപ്പാതയിൽ വാഹനങ്ങൾ കിടക്കുന്നതിനാൽ ഇവർക്ക് തിരക്കേറിയ റോഡിലൂടെ നടക്കേണ്ടി വരുന്നത് അപകട ത്തിനു വഴിയൊരുക്കും.സ്വകാര്യ ബസുകൾക്ക് അനുവദിച്ച് നൽകിയിട്ടുള്ള ബസ് സ്റ്റോപ്പുകളിൽ കച്ചവടക്കാർ തമ്പടിച്ചിരിക്കുന്നതും സ്വകാര്യ ബസുകൾക്കും തടസം സൃഷ്ടിക്കുന്നുണ്ട്.

അധികൃതർ അടിയന്തരമായി ഇടപെടണമെന്നും പാർക്കിംഗ് ശല്യവും വഴിയോര വാണിഭവും ഒഴിവാക്കി സുഗമമായ ഗതാഗത സൗകര്യം ഈ റോഡിൽ ഒരുക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും സ്വകാര്യ ബസ് അസോസിയേഷന്‍റെയും ആവശ്യം.

Related posts

Leave a Comment