കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥികൾക്കായി തെരച്ചിൽ തുടരുന്നു! ഇരുവരും പ്ലസ് വൺ പ്രവേശനത്തിന് കാത്തിരിക്കുകയായിരുന്നു….

കൊല്ലം: ആലപ്പാട്, വെള്ളനാതുരുത്ത് കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥികൾക്കായി തെരച്ചിൽ തുടരുന്നു.

മരുതൂർകുളങ്ങര തെക്ക്, നിസാമൻസിലിൽ ഇർഫാൻ( 16), അയണിവേലികുളങ്ങര, ഇടപ്പുരയിൽ അർജുൻനിവാസിൽ കൃഷ്ണ.ആർ.സത്യൻ ( കണ്ണൻ 16) എന്നിവരെയാണ് കാണാതായത്.

ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.

സുഹൃത്തുക്കളായ എട്ടു പേർ ഒരുമിച്ച് സഹപാഠിയുടെ വീടിന്‍റെ വാസ്തുബലി ചടങ്ങിൽ പങ്കെടുത്തതിനുശേഷം വെള്ളനാതുരുത്ത് ബീച്ചിൽ എത്തി കുളിക്കാൻ ഇറങ്ങുന്നതിനിടെ കൂട്ടത്തിൽ പെട്ട ഒരു വിദ്യാർത്ഥി തിരയിൽപ്പെട്ടതിനെ തുടർന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു രണ്ടു പേരും ശക്തമായതിരയിൽപ്പെട്ടത്.

സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും കരുനാഗപ്പള്ളിയിൽ നിന്നെത്തിയ ഫയർഫോഴ്സും പോലീസും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കാണാതായവരെ രാത്രി വൈകി വരെ കണ്ടെത്താനായിട്ടില്ല.

രാവിലെമുതൽ വീണ്ടും തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. ഇരുവരും പ്ലസ് വൺ പ്രവേശനത്തിന് കാത്തിരിക്കുകയായിരുന്നു.

Related posts

Leave a Comment