ഭക്ഷണം കഴിക്കാനെത്തിയയാളുടെ ശരീരത്തിൽ തിളച്ച എണ്ണ ഒഴിച്ചു; റസ്റ്റൊറന്‍റ് ഉടമയ്ക്കെതിരെ കേസ്; ഇങ്ങനെ ചെയ്യാനുള്ള കാരണം…

ജജ്പുർ: ഭക്ഷണം കഴിക്കാനെത്തിയയാളുടെ ശരീരത്തില്‍ തിളച്ച എണ്ണ ഒഴിച്ച് റസ്റ്റൊറന്‍റ് ഉടമ. ഒറീസയിലെ ജജ്പുരിലാണ് സംഭവം.

ആക്രമണത്തില്‍ 48കാരനായ പ്രസന്‍ജിത് പരിദ എന്നയാള്‍ക്ക് ശരീരത്തില്‍ ഗുരുതര പൊള്ളലേറ്റു.

കട്ടക്കില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള ബാലിചന്ദ്രപുര്‍ നിവാസിയാണ് പ്രസന്‍ജിത്. പുറത്തു നിന്നും ഭക്ഷണം കഴിക്കാനായാണ് ഇയാള്‍ പ്രദേശത്തുള്ള ഭക്ഷണശാലയില്‍ എത്തിയത്.

ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തെ കുറിച്ച് റസ്റ്റൊറന്‍റ് ഉടമയായ പ്രവാകര്‍ സാഹുവിനോട് പ്രസന്‍ജിത് പരാതി പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ ഭക്ഷണത്തിന്‍റെ വിലയെ ചൊല്ലിയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

പ്രകോപിതനായ പ്രവാകര്‍ തിളച്ച എണ്ണ എടുത്ത് പ്രസന്‍ജിതിന്‍റെ ശരീരത്തിലേക്ക് ഒഴിച്ചു.

പ്രസന്‍ജിതിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ മുഖത്തും കഴുത്തിലും നെഞ്ചിലും വയറിലും കൈയിലും ഗുരുതരമായി പൊള്ളലേറ്റു.

സംഭവത്തില്‍ പ്രവാകറിനെതിരെ പോലീസ് കേസെടുത്തു. ഇയാളെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Related posts

Leave a Comment