നെടുങ്കണ്ടം: ഉടുമ്പന്‍ചോല സ്വദേശിനിയായ നാലാം ക്ലാസുകാരി ആദ്യ ജിമ്മി പ്രിന്‍സസ് ഓഫ് ഏഷ്യ ആയി തെരഞ്ഞെടുത്തു.
ജൂണിയര്‍ മോഡല്‍ ഇന്റര്‍നാഷണല്‍ ദുബായില്‍ നടത്തിയ സൗന്ദര്യ മത്സരത്തിന്റെ വേള്‍ഡ് ഫൈനലിലാണ് ശ്രദ്ധേയമായ മൂന്നു പുരസ്കാരങ്ങള്‍ ആദ്യ നേടിയത്.
പ്രിന്‍സസ് ഓഫ് ഏഷ്യ, ജെഎംഐ റൈസിംഗ് സ്റ്റാര്‍, ഫേസ് ബുക്ക് സ്റ്റാര്‍ എന്നീ മൂന്നു ടൈറ്റിലുകളാണ് ആദ്യയെ തേടിയെത്തിയത്.
ഉടുമ്പന്‍ചോല പേണ്ടാനത്ത് ജിമ്മിയുടെയും ലിജയുടെയും ഏക മകളായ ആദ്യ നെടുങ്കണ്ടം ഹോളിക്രോസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
വേള്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാനുള്ള നീണ്ട പരിശീലനത്തിനൊടുവിലാണ് ആദ്യ ദുബായില്‍ എത്തിയത്.
ടിവി ഷോകളില്‍ കണ്ട മോഡലുകളിലെ ചുവടുവയ്പും മുഖഭാവവും കണ്ണാടിക്കു മുന്നില്‍ അനുകരിച്ചായിരുന്നു തുടക്കം.
ആര്‍ട് കഫെ കമ്പനിയുടെ നേതൃത്വത്തില്‍ മലബാര്‍ ഫാഷന്‍ ഷോയില്‍ ഇടുക്കിയില്‍നിന്നു പങ്കെടുത്ത ഏക മത്സരാര്‍ഥിയായിരുന്നു ആദ്യ.
ഫാഷന്‍ റണ്‍വേ ഇന്റര്‍നാഷണല്‍ തൃശൂരില്‍ നടത്തിയ ഒഡീഷനില്‍ പിന്നീട് അവസരം ലഭിച്ചു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കുട്ടികളോടൊപ്പം ഇന്റര്‍നാഷണല്‍ ഫിനാലെയില്‍ പങ്കെടുത്തു സെക്കന്റ്് റണ്ണറപ്പ് ആയതിനെത്തുടര്‍ന്നാണ് വേള്‍ഡ് ഫിനാലയിലെ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
മോഡലിംഗിനോടുള്ള ആദ്യയുടെ താത്പര്യം കണ്ട മാതാപിതാക്കള്‍ എല്ലാ പ്രോത്സാഹനവും നല്കി ഒപ്പം നില്‍ക്കുകയായിരുന്നു.
ഹൈറേഞ്ചിൽനിന്നു മോഡലിംഗിൽ പുതിയ ഉയരങ്ങള്‍ താണ്ടാനുള്ള ഒരുക്കത്തിലാണ് ആദ്യ.