കാടിറങ്ങിയാൽ റേഷൻ നിർബന്ധം… ആനയിറങ്കലിൽ അരിക്കൊമ്പൻ വീണ്ടും റേഷൻ കട തകർത്തു; വിതരണത്തിന് എത്തിച്ച ആട്ട അകത്താക്കി

 
രാജകുമാരി: ആനയിറങ്കലിൽ റേഷൻ കടയ്ക്കുനേരെ വീണ്ടും അരികൊമ്പന്‍റെ ആക്രമണം. തൊഴിലാളി ലയത്തിനുനേരെയും ആക്രമണം ഉണ്ടായി.

റേഷൻ കടയിൽ ആറുമാസത്തിനിടെ മൂന്നാംതവണയാണ്അരികൊമ്പൻ ആക്രമണം നടത്തുന്നത്. വിതരണത്തിനായി എത്തിച്ച ആട്ട ആന അകത്താക്കി.

സമീപത്തെ ലയത്തിലെ രണ്ടുവീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായി. വീടിന്‍റെ ഭിത്തിക്ക് കേടുപാടുകൾ പറ്റി.പൂപ്പാറ മാസ് തീയേറ്ററിന് സമീപത്തെ വീട് കഴിഞ്ഞ ദിവസം ചക്കകൊമ്പന്‍റെ ആക്രമണത്തിൽ തകർന്നിരുന്നു.

ഏതാനും ദിവസങ്ങൾ മുൻപുവരെ ഇവിടെ തൊഴിലാളികൾ താസമുണ്ടായിരുന്നു. മേഖലയിലെ കാട്ടാന ആക്രമണം ഒഴിവാക്കാൻ അരിക്കൊന്പനെ മയക്കുവെടി വച്ച് പിടിക്കുന്നതടക്കമുള്ള നടപടികൾക്ക് പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.

കാട്ടാന ശല്യം രൂക്ഷമായ പന്നിയാറിലെ റേഷൻകടക്ക് ചുറ്റും സോളാർ ഫെൻസിംഗ് സ്ഥാപിച്ച് സംരക്ഷണം ഏർപ്പെടുത്തിയതുപോലെ ആനയിറങ്കലിലും നടപടി ഉണ്ടാകുമെന്ന പ്രഖ്യാപനവും വാഗ്ദാനത്തിൽ ഒതുങ്ങി.

Related posts

Leave a Comment