അവൾ എന്‍റെ കുഞ്ഞനിയത്തിയായിരുന്നു… കൂട്ടുകാരിയുടെ മൃതദേഹം സംസ്കരിക്കാൻ വീട്ടുവളപ്പിൽ സ്ഥലം വിട്ടുനല്കി വിദ്യാർഥിനി; രസികയുടെ മരണത്തിൽ കണ്ണീർ പൊഴിച്ച് നാട്ടുകാർ

കോട്ടയം: കൂട്ടുകാരിയുടെ മൃതദേഹം സംസ്കരിക്കാൻ സ്വന്തം വീട്ടുവളപ്പിൽ സ്ഥലം വിട്ടുനല്കി വിദ്യാർഥിനി മാതൃകയായി.

കോട്ടയം കൊല്ലാട് വട്ടക്കുന്നേൽ ഇരട്ടപ്ലാംമൂട്ടിൽ ഇ.ആർ. രാജീവിന്‍റെ മകൾ കോട്ടയം മൗണ്ട് കാർമൽ സ്കൂളിലെ വിദ്യാർഥിനിയായിരുന്ന രസിക (15)യുടെ മൃതദേഹമാണ് രസികയുടെ കൂട്ടുകാരി ശ്രീക്കുട്ടിയുടെ വീട്ടുവളപ്പിൽ സംസ്കരിച്ചത്.

അയൽവാസിയായ ശശി-ഓമന ദമ്പതികളുടെ മകളാണ് ശ്രീക്കുട്ടി.മഞ്ഞപ്പിത്തം മൂലം ഞായറാഴ്ച രാത്രി 7.30നാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രസികയുടെ ആകസ്മിക മരണം സംഭവിക്കുന്നത്.

രസികയുടെ മരണം കൊല്ലാട് ഗ്രാമത്തെയാകെ അതീവ ദുഃഖത്തിൽ ആഴ്ത്തിയിരുന്നു. കേവലം രണ്ട് സെന്‍റ് സ്ഥലം മാത്രം ഉള്ള രാജീവും കുടുംബവും മകളുടെ മൃതദേഹം സംസ്കരിക്കാൻ മാർഗമില്ലാതെ വിഷമിച്ചു.

പൊതുശ്മശാനത്തിൽ സംസ്കാരം നടത്തുന്നതിൽ ഇവർ തൃപ്തരല്ലായിരുന്നു. ഈ സമയത്താണ് അടുത്തവീട്ടിലെ ശ്രീക്കുട്ടി രക്ഷിതാക്കളുമായി ആലോചിച്ചു തങ്ങളുടെ കുടുംബാംഗത്തെപ്പോലെ കഴിഞ്ഞുവന്നിരുന്ന കൂട്ടുകാരി രസികയ്ക്കുവേണ്ടി തങ്ങളുടെ നാല് സെന്‍റ് പുരയിടത്തിന്‍റെ ഒരു ഭാഗത്തു ചിതയൊരുക്കാൻ സ്ഥലം നൽകിയത്.

ഡിഗ്രി പഠനം കഴിഞ്ഞു നിൽക്കുകയാണ് ശ്രീക്കുട്ടി.

Related posts

Leave a Comment