വിവാഹ സൽക്കാരത്തിനെത്തിയ ഒരാളുടെ തുറിച്ചുനോട്ടം; പന്തലിൽ അരങ്ങേറിയത് കൂട്ടയടിയും പടക്കമേറും; പേരൂർക്കടയിലെ കൂട്ടത്തലിൽ വീണ്ടും ട്വിസ്റ്റ്…

പേരൂർക്കട: വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിയ ഒരാൾ അനാവശ്യമായി തുറിച്ചുനോക്കി . പേരൂർക്കട വഴയിലയ്ക്ക് സമീപം നടന്ന വിവാഹ സൽക്കാരത്തിൽ ഉണ്ടായ പടക്കമേറ് നിസാരപ്രശ്നത്തിന്‍റെ പേരിൽ. പിന്നീട് വരന്‍റേയും വധുവിന്‍റെയും പക്ഷത്തുള്ളവർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.

രണ്ട് ചേരിയായി തിരിഞ്ഞ് സംഘർഷം ഉണ്ടായതോടെ വെട്ടുകത്തി, വടിവാൾ തുടങ്ങിയ മാരകായുധങ്ങളും പ്രയോഗിക്കപ്പെട്ടു. റിസപ്ഷ നിൽ പങ്കെടുത്ത ചിലർ പലസ്ഥലങ്ങളിലേക്ക് ചിതറി ഓടി.

ഇത് പിന്നീട് തെരുവിലേക്ക് നീളുകയും പടക്കമേറിൽ കലാശിക്കുകയും ചെയ്തു. സംഭവത്തിൽ വരനുൾപ്പെടെ നാലുപേർ പിടിയിലായി. ഇവർ റിമാൻഡിലാണ്.

പോത്തൻകോട് പെരുത്തല വിപിൻ ഭവനിൽ ആകാശ് (22), ആറ്റിങ്ങൽ ഊരു പൊയ്ക പുളിയിൽകാണി വിനീത് (28), ആറ്റിങ്ങൽ ഇളമ്പ വിജി ത ഭവനിൽ വിജിത്ത് (23), പോത്തൻകോട് മഞ്ഞമല കലൂർ വിപിൻ ഭവനിൽ വിജിൻ (24) എന്നിവരാണ് പിടിയിലായത്. വരൻ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പേരൂർക്കട പോലീസ് പറഞ്ഞു.

Related posts

Leave a Comment