വസ്ത്രങ്ങൾ വലിച്ച് കീറി മർദിച്ചു, നഗ്നയായി പരേഡ് ചെയ്യിപ്പിക്കുമെന്ന് ഭീഷണി; പണം നൽകാത്തതിന്‍റെ പേരിൽ യുവതിയ്ക്ക് മർദനം

കടം തിരിച്ചടച്ചിട്ടും കൂടുതൽ പണം ആവശ്യപ്പെട്ടതിന് പോലീസിൽ പരാതി നൽകിയ ദളിത് യുവതിയ്ക്ക് മർദനം. ബീഹാറിലെ പട്‌നയിലാണ് സംഭവം.പണമിടപാടുകാരനും കൂട്ടാളികളും ചേർന്ന് യുവതിയുടെ വസ്ത്രം വലിച്ച് മർദിക്കുകയും ശരീരത്തിൽ മൂത്രമൊഴിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിൽ പ്രതികളായ പ്രമോദ് സിംഗ്, മകൻ അൻഷു സിംഗ് എന്നിവരെ തിരിച്ചറിഞ്ഞു. ഇരുവരും ഒളിവിലാണെന്നും ഇരുവർക്കും വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി പട്നയിലെ ഖുസ്രുപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം.

പലിശ സഹിതം കടം തീർത്തിട്ടും പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. സംഭവത്തിൽ പരിക്കേറ്റ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

“എന്‍റെ ഭർത്താവ് ഏതാനും മാസങ്ങൾ മുമ്പ് പ്രമോദ് സിങ്ങിൽ നിന്ന് 1500 രൂപ കടം വാങ്ങുകയും പണം പലിശ സഹിതം തിരികെ നൽകുകയും ചെയ്തിരുന്നു. എന്നിരുന്നാലും, അയാൾ കൂടുതൽ പണം ആവശ്യപ്പെടുവായിരുന്നു. ഞങ്ങൾ ആ ആവശ്യം നിരസിച്ചു,” യുവതി പറഞ്ഞു.

കൂടുതൽ പണം നൽകിയില്ലെങ്കിൽ ഗ്രാമത്തിൽ നഗ്നയായി പരേഡ് നടത്തുമെന്ന് പ്രമോദ് സിംഗ് ഫോണിലൂടെ യുവതിയെ ഭീഷണിപ്പെടുത്തി, തുടർന്ന് അവർ പോലീസിൽ പരാതിപ്പെട്ടു.

പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ശനിയാഴ്ച ഒരു പോലീസ് സംഘം ഗ്രാമം സന്ദർശിച്ചു. ഇത് പ്രമോദിനെയും കൂട്ടാളികളെയും പ്രകോപിപ്പിച്ചു. ശനിയാഴ്ച രാത്രി 10 മണിയോടെ അവർ അവളുടെ വീട്ടിലെത്തി അവളെ ബലമായി പ്രമോദിന്‍റെ വീട്ടിലേക്ക് കൊണ്ടുപോയെന്നും യുവതിയുടെ കുടുംബാംഗം പറഞ്ഞു. 

അവിടെ വച്ച് യുവതിയെ ഇവർ മർദിച്ചു. തുടർന്ന് പ്രമോദ് മകനോട് യുവതിയുടെ മേൽ മൂത്രമൊഴിക്കാൻ ആവശ്യപ്പെട്ടു.പിന്നാലെ താൻ എങ്ങനെയോ രക്ഷപ്പെട്ട് വീട്ടിലേക്ക് മടങ്ങിയെന്നും യുവതി പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.

പ്രതികളെ പിടികൂടാൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും അവർക്കായി തിരച്ചിൽ തുടരുകയാണെന്നും സീനിയർ പോലീസ് സൂപ്രണ്ട് (പാറ്റ്ന) രാജീവ് മിശ്ര അറിയിച്ചു. അഞ്ച് പോലീസ് സംഘങ്ങളെ രൂപീകരിച്ച് തിരച്ചിൽ നടത്തുകയാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും മിശ്ര വ്യക്തമാക്കി.

 

Related posts

Leave a Comment