12 വർഷത്തിന് ശേഷം പരോൾ ഇറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി അറസ്റ്റിൽ

പരോളിൽ പുറത്തിറങ്ങി കഴിഞ്ഞ 12 വർഷമായി ഒളിവിലായിരുന്ന കൊലക്കേസ് പ്രതിയെ തെലങ്കാനയിൽ നിന്ന് മുംബൈ പോലീസിന്‍റെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

തെലങ്കാനയിലെ മഹബൂബ് നഗർ പട്ടണത്തിൽ പേര് മാറ്റിയാണ് പ്രതി വി ശിവ നർസിമുള്ളു എന്ന അശോക് ഹനുമന്ത കജെരി താമസിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ  പറഞ്ഞു.

2007ൽ നടന്ന കൊലപാതകക്കേസിലാണ് ഇയാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. 2008-ൽ സെഷൻസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ച കജെരിയെ ജയിൽ ശിക്ഷ അനുഭവിക്കാൻ മഹാരാഷ്ട്രയിലെ നാസിക് സെൻട്രൽ ജയിലിലേക്ക് അയച്ചു.

2011ൽ 30 ദിവസത്തെ പരോളിൽ പുറത്തിറങ്ങിയെങ്കിലും ശിക്ഷാ കാലാവധി പൂർത്തിയാക്കാൻ ജയിലിൽ തിരിച്ചെത്തിയില്ലെന്നും അന്നുമുതൽ ഒളിവിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

മഹാരാഷ്ട്രയിലെയും കേരളത്തിലെയും നാസിക്, ജൽന, ഹിംഗോലി, പർഭാനി എന്നിവിടങ്ങളിൽ മുംബൈ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

വർഷങ്ങൾക്ക് ശേഷം, തെലങ്കാനയിൽ കജെരിയുടെ സാന്നിധ്യത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് കൃത്യമായ വിവരങ്ങൾ ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് കജെരിയെ പിന്നീട് മുംബൈയിലെത്തിച്ച് അറസ്റ്റ് ചെയ്തു.

 

Related posts

Leave a Comment