‌ജീവിതം പച്ചപിടിപ്പിക്കാൻ വിദേശത്തേക്ക് പോകാൻ എയർപോർട്ടിലെത്തി വീട്ടമ്മ; പരിശോധനയിൽ കണ്ടത് വ്യാജവീസയും പാസ്പോർട്ടും; ഏജന്‍റിന്‍റെ കെണിയിൽവീണത് കോട്ടയം സ്വദേശിനി


എരുമേലി: വിദേശത്ത് ജോലിക്കായി പോകുന്നതിന് വിമാനത്താവളത്തിൽ ചെന്ന എരുമേലി സ്വദേശിനി വീട്ടമ്മയെ അധികൃതർ തടഞ്ഞുവച്ചു. വ്യാജ വീസ ആണെന്നും പാസ്പോർട്ടിൽ പേന കൊണ്ട് വെട്ടിയിട്ടുണ്ടെന്നും അറിയിച്ചാണ് അധികൃതർ തടഞ്ഞത്.

തുടർന്ന് എരുമേലിയിലേക്ക് മടങ്ങിയ വീട്ടമ്മ ജോലി വാഗ്ദാനം നൽകി തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് തിരുവനന്തപുരം സ്വദേശിയായ ഏജന്‍റിനെതിരേയും കൊച്ചിയിലെ ട്രാവൽസ് ഉടമയ്ക്കെതിരേയും എരുമേലി പോലീസിൽ പരാതി നൽകി.

എരുമേലി പൊരിയന്മല തടത്തിൽ സിജി ജോമി (38) ആണ് പരാതി നൽകിയത്. സംഭവത്തെ പറ്റി സിജി പറയുന്നത് ഇങ്ങനെ. രണ്ട് വർഷത്തേക്ക് കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം അമ്പൂരി സ്വദേശി ഷിബു ശ്രീധരൻ എന്നയാൾ രണ്ട് തവണയായി ഇരുപതിനായിരം രൂപ വാങ്ങി.

ജോലി ലഭിച്ച ശേഷം 90,000 രൂപ നൽകണമെന്നു പറഞ്ഞതുപ്രകാരം കരാർ ഒപ്പിട്ട് നൽകി പണവും പാസ്പോർട്ടും നൽകിയിരുന്നു. മെഡിക്കൽ പരിശോധന കഴിഞ്ഞ് കഴിഞ്ഞ ദിവസം ജോലി ശരിയായെന്ന് അറിയിച്ചതിനെ തുടർന്ന് ജോലിക്കായി പോകുന്നതിന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അധികൃതർ തടഞ്ഞത്.

വ്യാജ വീസ ആണെന്നും പാസ്പോർട്ടിൽ നെടുകെ വെട്ടി മാർക്ക് ചെയ്തിട്ടുണ്ടെന്നും വിദേശത്ത് പോകാൻ ഇക്കാരണങ്ങളാൽ അനുമതി ഇല്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തട്ടിപ്പിന് ഇരയായി എത്തിയതാണെന്ന് മനസിലായതോടെ തന്നെ വിമാനത്താവളത്തിൽനിന്നു വിട്ടയച്ചെന്നും സിജി പറഞ്ഞു. തുടർന്നാണ് എരുമേലി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

സമാനമായ നിലയിൽ ഒട്ടേറെ പേരെ ഇതേ ഏജന്‍റ് ചതിയിൽപ്പെടുത്തിയിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞെന്ന് സിജി പറഞ്ഞു. ഇന്നലെ എരുമേലിയിൽ എത്തിയ ആന്‍റോ ആന്‍റണി എംപിയോട് സിജി ഇത് സംബന്ധിച്ചു പരാതി അറിയിച്ചിരുന്നു. സംഭവം സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കണമെന്ന് എംപി ആവശ്യപ്പെട്ടു.

Related posts

Leave a Comment