യുട്യൂബറെ ഹണിട്രാപ്പിൽ കുടുക്കി;നഗ്നചിത്രം പകർത്താൻ നോക്കിയ യുവതികളുൾപ്പെടെ നാലു പേർ പിടിയിൽ

കൂത്താട്ടുകുളം: മലപ്പുറം മഞ്ചേരി സ്വദേശിയുടെ നഗ്നചിത്രം പകർത്തി കെണിയിലാക്കാൻ ശ്രമിച്ച രണ്ടു യുവതികളടക്കം നാല് പേർ കൂത്താട്ടുകുളത്ത് പോലീസ് പിടിയിൽ.

കൊല്ലം ചടയമംഗലം വലിയകുഴി നൗഫൽ മൻസലിൽ അൽ അമീൻ (23), ഇടുക്കി വട്ടപ്പാറ പുതുശേരിപ്പടിക്കൽ അഭിലാഷ് (28), ശാന്തൻപാറ ചെരുവിൽ പുത്തൻ വീട്ടിൽ ആതിര (28), അടിമാലി കാട്ടാഞ്ചേരി വീട്ടിൽ അക്ഷയ (21) എന്നിവരാണ് കൂത്താട്ടുകുളം പോലീസിന്‍റെ പിടിയിലായത്.

മലപ്പുറം മഞ്ചേരി സ്വദേശിയായ യുട്യൂബറാണ് കെണിയിലകപ്പെട്ടത്. യുട്യൂബിൽനിന്നു ലഭിച്ച നന്പർ വഴി അക്ഷയയാണ് ഇയാളുമായി ചങ്ങാത്തം കൂടിയത്.

സുഖമില്ലാതെ കിടക്കുന്ന അനിയന് കൗണ്‍സലിംഗ് നൽകണമെന്ന് പറഞ്ഞ് അക്ഷയ യുവാവിനെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്കു വിളിച്ചു വരുത്തുകയായിരുന്നു.

അവിടെവച്ച് അക്ഷയ നൽകിയ പാനീയം കുടിച്ച് മയങ്ങിപ്പോയെന്നും മയക്കം വിട്ടെഴുന്നേറ്റപ്പോൾ മറ്റൊരു പെണ്‍കുട്ടിയായ ആതിരയെയാണു കണ്ടതെന്നും യുട്യൂബർ പരാതിയിൽ പറയുന്നു.

അൽപ്പം കഴിഞ്ഞ് അൽ അമീൻ, അഭിലാഷ്, അക്ഷയ എന്നിവരെത്തുകയും യുവതികളെ ചേർത്തു നിർത്തി നഗ്നചിത്രങ്ങളും വീഡിയോയും എടുക്കുകയും ചെയ്തു.

ഇത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കാതിരിക്കാൻ സംഘം അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടു. തന്‍റെ പക്കൽ പതിനൊന്നായിരം രൂപയേയുള്ളൂവെന്ന് പറഞ്ഞപ്പോൾ യുവാവിന്‍റെ കാർ അക്ഷയയുടെ പേരിൽ എഴുതി വാങ്ങിയശേഷം ഇയാളെ കൂത്താട്ടുകുളം സ്റ്റാൻഡിൽ ഇറക്കിവിടുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. ചൊവ്വാഴ്ച കൂത്താട്ടുകുളം പോലീസിൽ പരാതി നൽകി.

ഡിവൈഎസ്പി ടി.ബി. വിജയന്‍റെ നിർദേശപ്രകാരം എസ്ഐ എം.എ. ആനന്ദിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മൂന്നു പേരെ കരിങ്ങാച്ചിറ ഭാഗത്തുനിന്നും ആതിരയെ ഇടപ്പള്ളിയിൽനിന്നുമാണ് പിടികൂടിയത്.

യുട്യൂബറിൽനിന്നും തട്ടിയെടുത്ത കാറിൽ കറങ്ങുകയായിരുന്നു സംഘം. അഭിലാഷ് വാടകയ്ക്കെടുത്ത ലോഡ്ജ് മുറിയിലാണ് സംഭവം നടന്നത്. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലാകുന്നത്.

എസ്ഐ എം.എ. ആനന്ദ്, എഎസ്ഐ രാജു പോൾ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.വി. അഭിലാഷ്, ആർ. രജീഷ്, പി.കെ. മനോജ്, പ്രീജ മോൾ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

Related posts

Leave a Comment