വധശ്രമക്കേസ് പ്രതിയും കൂട്ടുപ്രതിയും ചേർന്ന് പോലീസുകാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: വർക്കല അയിരൂർ പോലീസ് സ്റ്റേഷനിൽ വധശ്രമക്കേസ് പ്രതിയും കൂട്ടുപ്രതിയും ചേർന്ന് പോലീസുകാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് സാഹസികമായി കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. അയിരൂർ സ്വദേശി ദേവനാരായണൻ (23), കല്ലന്പലം സ്വദേശി അനസ്ഖാൻ (26) എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. അയിരൂർ സ്വദേശിയായ അച്ചു എന്ന യുവാവിനെ രണ്ട് ദിവസം മുൻപ് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതിയാണ് ദേവനാരായണൻ. ഇയാളും സുഹൃത്ത് അനസ് ഖാനും ബൈക്കിൽ ഒളിസങ്കേതത്തിലേക്ക് പോകുന്നതായ വിവരം ലഭിച്ചതിനെ തുടർന്ന് അയിരൂർ എസ്എച്ച്ഒ വിപിൻകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിച്ചു.

സ്റ്റേഷനിൽ വച്ച് ദേഹപരിശോധന നടത്തവെയാണ് ബാഗിൽ കരുതിയിരുന്ന വെട്ടുകത്തി എടുത്ത് പോലീസുകാരെ വെട്ടാൻ ശ്രമിച്ചു. ഇവരെ കീഴ്പ്പെടുത്താൻ ശ്രമിക്കവെ സ്റ്റേഷനിലെ ജി.ഡി. ചാർജ് ചുമതലയുണ്ടായിരുന്ന ബിനു എന്ന പോലീസുകാരന് വെട്ടേറ്റത്.

ബിനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് സംഘം സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. അനസ് ഖാന്‍റെ പേരിൽ പരവൂർ പോലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Related posts

Leave a Comment