‘പ്രണയദിനങ്ങള്‍’ ഇല്ലാത്ത നാടുമുണ്ട് ലോകത്ത്…

പ്രണയിതാക്കള്‍ പരസ്പരം തങ്ങളുടെ സ്‌നേഹം പങ്കുവെയ്ക്കുന്ന ദിവസമാണ് വാലന്‍റെൻസ് ദിനം. വാലന്‍റെൻസ് ദിനത്തിന് 7 ദിവസം മുമ്പേ ആഘോഷങ്ങള്‍ തുടങ്ങും. റോസ് ഡേയോട് കൂടി ആരംഭിക്കുന്ന ഈ പ്രണയവാരം ഫെബ്രുവരി 14നാണ് അവസാനിക്കുന്നത്. റോസ് ഡേ, പ്രപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ്ഗ് ഡേ, കിസ് ഡേ എന്നിങ്ങനെയാണ് ഫെബ്രുവരി 7 മുതലുള്ള ഓരോ ദിനവും അടയാളപ്പെടുത്തുന്നത്.

എന്നാൽ ഈ ആഘോഷങ്ങളൊന്നുമില്ലാതിരുന്ന രാജ്യങ്ങളുണ്ട് ലോകത്ത്. ഇറാനിൽ വാലന്‍റെൻസ് ദിനത്തിന് നിരോധനമുണ്ട്. വാലന്‍റെൻസ് ദിന ചിഹ്നങ്ങൾ, കടകളിലെ പ്രത്യേക വിൽപന വസ്തുക്കൾ തുടങ്ങി പ്രണയദിനത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള എല്ലാ വിധ പ്രവർത്തനങ്ങൾക്കും രാജ്യത്ത് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 2016 ൽ അന്നത്തെ പ്രസിഡന്‍റയിരുന്ന മംനൂൺ ഹുസൈനാണ് പൗരന്മാരോട് വാലന്‍റെൻസ് ദിനാഘോഷത്തിൽ നിന്ന് വിട്ട് നിൽക്കാൻ പറഞ്ഞത്. പൊതുനിരത്തിൽ വാലന്‍റെൻസ് ദിനത്തിന്‍റെ യാതൊരു വിധത്തിലുള്ള അടയാളങ്ങളും അന്നേ ദിവസങ്ങളിൽ പാടില്ല.

ഇന്തോനേഷ്യയിൽ വാലന്‍റെൻസ് ഡേ വിലക്കിക്കൊണ്ട് നിയമമൊന്നും ഇല്ലെങ്കിലും ചില പ്രദേശങ്ങളിൽ വാലന്‍റെൻസ് ഡേയോ അതുമായി ബന്ധപ്പെട്ട വസ്തുക്കളുടെ വിൽപനയോ പ്രോത്സാഹിപ്പിക്കാറില്ല. 2012 വരെ ഉസ്‌ബെകിസ്താനിൽ വാലന്‍റൈൻസ് ഡേ ആചരിക്കുന്നതിൽ പ്രശ്‌നമുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് വാലന്‍റെൻസ് ഡേക്ക് പകരം അന്ന് രാജ്യത്തിന്‍റെ വീരനേതാവായ ബാബറിന്‍റെ ജന്മദിനം ആഘോഷിക്കണമെന്ന് അധികൃതർ അറിയിച്ചു.

2005 ലാണ് മലേഷ്യയിലെ ഫത്വ കൗൺസിൽ വാലന്‍റെൻസ് ദിനത്തിനെതിരേ ഫത്വ പുറപ്പെടുവിച്ചത്. ദിനം ആഘോഷിക്കുന്നവരെ അറസ്റ്റ് ചെയ്ത് നീക്കിയതായി വാർത്തകൾ ഉണ്ടായിരുന്നു.സൗദി അറേബ്യയിലും വാലന്‍റെൻസ് ദിനാഘോഷങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നുവെങ്കിലും 2019- മുതല്‍ ഇത് നീക്കി.

Related posts

Leave a Comment