കോഴിക്കോട്: നിപ ബാധയെന്ന് സംശയിക്കുന്ന 15 വയസുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് പതിനാലുകാരന് ചികില്‍സയില്‍ കഴിയുന്നത്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ കുട്ടിയാണ് ചികില്‍സയിലുള്ളത്.
നിപബാധയുടെ ലക്ഷണങ്ങളോടെയാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ കുട്ടിയെ പ്രവേശിപ്പിച്ചത്. അവിടനിന്നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചത്. നേരത്തെ നിപ രോഗം കണ്ടെത്തിയ ആശുപത്രിയാണിത്.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ സ്രവ സാമ്പിള്‍ പൂനെയിലെ വൈറോളജി ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ പരിശോധനാ ഫലം എത്തും.
റിസള്‍ട്ട് കിട്ടിയാലുടനെ ആരോഗ്യമന്ത്രി പെരിന്തല്‍മണ്ണയില്‍ യോഗം വിളിക്കുമെന്നാണ് സൂചന. ആരോഗ്യ മന്ത്രി ഇന്നുതന്നെ മലപ്പുറത്ത് എത്താനും സാധ്യതയുണ്ട്. 2018ലുണ്ടായ നിപ രോഗബാധയിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 18 പേർ മരിച്ചിരുന്നു.