ചൂരൽമലയിലെ ഉരുൾപ്പൊട്ടൽ; പോത്തുകല്ലിലെ പുഴയിലൂടെ ഒഴുകിയെത്തിയത് മൂന്ന് വയസ് തോന്നിക്കുന്ന കുട്ടിയുടെ മൃതദേഹം

മലപ്പുറം: മലപ്പുറം പോത്തുകല്ലിലെ കുത്തിയൊഴുകുന്ന പുഴയിൽ മൂന്നുവയസുള്ള കുട്ടിയുടേതെന്ന് തോന്നിക്കുന്ന മൃതദേഹം കണ്ടെത്തി. വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലിൽ അപകടത്തിൽപ്പെട്ടതാകാമെന്നാണ് നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ഉരുൾ പൊട്ടലിൽ ചൂരല്‍മല ടൗണിന്‍റെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളാര്‍മല സ്കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി.

മുണ്ടക്കൈയിൽ പുലര്‍ച്ചെ ഒന്നിനും നാലിനുമാണ് ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി റവന്യൂ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിലേക്ക് തിരിച്ചു.

Related posts

Leave a Comment