സ്കൂട്ടർ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവം: ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

കൊല്ലം: മൈനാഗപ്പള്ളി ആനൂർകാവിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ കാർ ഓടിച്ച യുവാവ് അറസ്റ്റിൽ. കരുനാഗപ്പള്ളി സ്വദേശി അജ്മൽ ആണ് പിടിയിലായത്.

അജ്മലും ഒപ്പമുണ്ടായിരുന്ന ഡോക്ടറായ യുവതിയും മദ്യപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഒരു സുഹൃത്തിന്‍റെ വീട്ടിൽ പാർട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാർ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്ന് പ്രതി പറഞ്ഞു.

ഒളിവിൽ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് അജ്മൽ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ മരിച്ചത്.

റോഡിലേക്ക് ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടർ ശ്രീക്കുട്ടിയും രക്ഷപ്പെടുകയായിരുന്നു.

സംഭവസ്ഥലത്ത് ആളുകൾ ഓടികൂടിയതോടെ കാർ നിർത്താതെ ഇവർ പോകുകയായിരുന്നു. അജ്മലിനൊപ്പം കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Related posts

Leave a Comment