അസ്വാഭാവിക സാഹചര്യത്തിൽ സിപിഎം നേതാവും കൂട്ടാളിയും; നാട്ടുകാർ സംഘടിച്ചെത്തിയപ്പോൾ കണ്ടത് ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന്  ഇരയാക്കുന്നത്; കണ്ണൂരിലെ സംഭവം ഇങ്ങനെ…

കണ്ണൂർ: ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ടു പേർ കസ്റ്റഡിയിൽ. തളിപ്പറന്പ് ഏരിയയുടെ കീഴിൽ വരുന്ന അടുത്തിടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഒരു ബ്രാഞ്ചിന്‍റെ സെക്രട്ടറിയാണ് പിടിയിലായത്.

ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. അസ്വാഭാവിക സാഹചര്യത്തിൽ നേതാവിനെയും മറ്റൊരാളെയും കണ്ടതിനെ തുടർന്ന് സമീപത്തുണ്ടായിരുന്നവർ രഹസ്യമായി നിരീക്ഷിച്ചപ്പോഴാണ് ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപെട്ടത്.

ഇതോടെ ഇവർ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. സംഘടിച്ചെത്തിയ ജനം ഇരുവരെയും പിടികൂടുകയായിരുന്നു. ഇരുവരെയും നാട്ടുകാർ പോലീസിന് കൈമാറുകയായിരുന്നു.

രണ്ടു പേരെയും നാട്ടുകാർ കൈകാര്യം ചെയ്തതായും പറയുന്നു. കുട്ടിയുടെ മൊഴിയെടുത്ത ശേഷം തുടർ നടപടികൾ സ്വീകരിക്കും. 

Related posts

Leave a Comment