103 കിലോ കടല്‍വെള്ളരിയുമായി 4 പേര്‍ പിടിയിലായ കേസ്; കിലോയ്ക്ക് രണ്ടുലക്ഷം രൂപ; സംഘത്തിലെ അഞ്ചാമനായി അന്വേഷണം ഊര്‍ജിതം


കൊച്ചി: നഗരത്തില്‍ 103 കിലോ കടല്‍വെള്ളരിയുമായി നാലംഗ സംഘം പിടിയിലായ കേസില്‍ സംഘത്തിലെ അഞ്ചാമന്‍ ലക്ഷദ്വീപ് സ്വദേശി ഇസ്മയിലിനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു. മട്ടാഞ്ചേരിയില്‍ ഇയാള്‍ താമസിക്കുന്ന വീട്ടിലാണ് കടല്‍വെള്ളരി സൂക്ഷിച്ചിരുന്നതെന്ന് പിടിയിലായവര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് മിനിക്കോയ് സ്വദേശി ഹസന്‍ ഗണ്ടിഗെ ബിദറുഗെ (52), മട്ടാഞ്ചേരി സ്വദേശി ബാബു കുഞ്ഞാമു (58), മലപ്പുറം എടക്കരയിലെ പി. നജിമുദീന്‍ (55), മിനിക്കോയിലെ ഓടിവലുമതികെ വീട്ടില്‍ ബഷീര്‍ (44) എന്നിവരെയാണ് ഡിആര്‍ഐ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഹസനും ബാബുവും നജീമുദീനുമാണ് പാലാരിവട്ടത്ത് ആദ്യം പിടിയിലായത്.

ഇവരില്‍നിന്ന് കടല്‍വെള്ളരിയും കണ്ടെടുത്തു. ലക്ഷദ്വീപില്‍നിന്ന്‌ കൊണ്ടുവന്ന കടല്‍വെള്ളരി കൊച്ചിയില്‍ വില്പനയ്ക്കായി എത്തിച്ചതായിരുന്നു. ചോദ്യം ചെയ്യലില്‍ ബഷീറാണ് കടല്‍വെള്ളരി ലക്ഷദ്വീപില്‍നിന്ന് അയച്ചതെന്ന് ഇവര്‍ വെളിപ്പെടുത്തി. തിങ്കളാഴ്ച ഇയാള്‍ കൊച്ചിയില്‍ എത്തുമെന്നും പറഞ്ഞു.

ചൈനയുടെ കിരാത കണ്ണുകൾ കോടികൾ വിലമതിക്കുന്ന 'കടൽ വെള്ളരി'യിൽ; കള്ളക്കടത്തിന്  തടയിട്ട തുരുത്ത്; ലോകത്തിലെ ആദ്യത്തെ കടൽ വെള്ളരി സംരക്ഷണ ...

കൊച്ചിയില്‍ എത്തിച്ച കടല്‍വെള്ളരി വില്‍ക്കുകയായിരുന്നു ആദ്യം പിടിയിലായവരുടെ ചുമതല. വിറ്റുകിട്ടുന്ന പണം കൈപ്പറ്റാന്‍ ലക്ഷദ്വീപില്‍നിന്ന് എത്തിയ ബഷീറിനെ മട്ടാഞ്ചേരി വാര്‍ഫില്‍വച്ചാണ് പിടികൂടിയത്.

പ്രതികളെ ഉടന്‍കസ്റ്റഡിയില്‍ വാങ്ങും
പിടിച്ചെടുത്ത കടല്‍ വെളളരി ഉപ്പു പുരട്ടിയ നിലയിലായിരുന്നു. അധികം ഉണങ്ങിയിട്ടില്ല. കിലോയ്ക്ക് രണ്ടുലക്ഷം രൂപവരെ വിലയുണ്ട്. ചൈനയില്‍ ഉള്‍പ്പെടെ മരുന്നിനും ഭക്ഷണാവശ്യത്തിനും ഇവയെ ഉപയോഗിക്കുന്നു. വാണിജ്യാവശ്യത്തിനായി ഇവ ശേഖരിക്കുന്നതും വില്‍ക്കുന്നതും ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആര്‍. അധീഷ് പറഞ്ഞു.

Related posts

Leave a Comment