നീലിമംഗലത്ത് ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള കവർച്ച വ്യാപകം: നേര്‍ച്ചപ്പെട്ടി തകര്‍ത്ത് മോഷണം

കോട്ടയം: സംക്രാന്തി നീലിമംഗലം മുസ്‌ലിം ജമാ അത്തിലെ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് മോഷണം നടന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണു മോഷണം നടന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.

മോസ്കിന്‍റെ മതില്‍കെട്ടിനുള്ളിലെ നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് തകര്‍ത്താണു മോഷണം. ഇന്നലെ രാവിലെ മോസ്കില്‍ പ്രാര്‍ഥനയ്ക്ക് എത്തിയവരാണു മോഷണവിവരം അറിയുന്നത്. തുടര്‍ന്നു ഗാന്ധിനഗര്‍ പോലീസില്‍ വിവരം അറിയിച്ചു.

നീലിമംഗലത്ത് ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു കാണിക്കവഞ്ചിയും നേര്‍ച്ചപ്പെട്ടിയും കവർച്ച ചെയ്യുന്നതു വ്യാപകമാണ്. നാളുകള്‍ക്കു മുമ്പു എസ്എന്‍ഡിപി ശാഖാ യോഗത്തിന്‍റെ കാണിക്കവഞ്ചി തകര്‍ത്തും മോഷണം നടന്നിരുന്നു. പ്രദേശത്ത് പോലീസ് പരിശോധന ശക്തമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

Related posts

Leave a Comment